ആവേശോജ്വല സമാപനം
Sunday, March 19, 2023 12:15 AM IST
തിരുവനന്തപുരം: വേനൽ ചൂടിനെ അവഗണിച്ച് ജനകീയ പ്രതിരോധയാത്രയ്ക്ക് തിരുവനന്തപുരം നഗരം നൽകിയത് ആവേശോജ്വല സ്വീകരണം. കാസർഗോഡ് കുന്പളയിൽ കഴിഞ്ഞ മാസം 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ജാഥ ഇന്നലെ പുത്തരിക്കണ്ടത്ത് സമാപിച്ചപ്പോൾ അതിൽ പങ്കുചേരുന്നതിനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയുടെ സമാപന പരിപാടികൾ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്പുതന്നെ പുത്തരിക്കണ്ടം മൈതാനം നിറഞ്ഞു കവിഞ്ഞിരുന്നു.

സമാപന സമ്മേളനം ആരംഭിക്കുന്നതിനു മുൻപു തന്നെ സദസിനെ ത്രസിപ്പിക്കാൻ ഗസൽ ഗായകൻ അലോഷിയുടെ ഗാനങ്ങൾ അരങ്ങേറി. തുറന്ന ജീപ്പിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജാഥ ക്യാപ്റ്റൻ എം.വി. ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ജാഥ അംഗങ്ങൾ വൈകുന്നേരം ആറോടെ പുത്തരിക്കണ്ടത്ത് എത്തിച്ചേർന്നു.

സീതാറാം യെച്ചൂരിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം മന്ത്രി എം.ബി. രാജേഷ് മലയാളത്തിലേക്കു പരഭാഷപ്പെടുത്തി. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരുന്നു. ജാഥ മാനേജർ പി.കെ. ബിജു, ജാഥ അംഗങ്ങളായ സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി. തോമസ്, കെ.ടി. ജലീൽ, സിപിഎം നേതാക്കളായ എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, എളമരം കരീം, എ.കെ. ബാലൻ, ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, മന്ത്രി കെ.എൻ. ബാലഗോപാൽ, ആനാവൂർ നാഗപ്പൻ, ആനത്തലവട്ടം ആനന്ദൻ, എം. വിജയകുമാർ, എ.എ. റഹീം എംപി, വി. ജോയി, കടകംപള്ളി സുരേന്ദ്രൻ, കെ.എസ്. സുനിൽ കുമാർ, വി.കെ. പ്രശാന്ത്, ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറ്റിന്‍കരയിൽ വൻ സ്വീകരണം

അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് ഒരു വികസനവും കേരളത്തില്‍ പാടില്ലായെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്നലെ നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനില്‍ നല്‍കിയ സ്വീകരണത്തിന്‍റെ ഭാഗമായി ചേര്‍ന്ന യോഗം അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുന്നത്തുകാലില്‍ നിന്നും എത്തിയ ജാഥയ്ക്ക് നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനു സമീപത്തു നിന്ന് താളമേളങ്ങളുടെ അകന്പടിയോടെ ആശുപത്രി ജംഗ്ഷനിലെ വേദിയിലേക്കെത്തിയ എം.വി ഗോവിന്ദന് റെഡ് വോളണ്ടിയര്‍മാര്‍ റെഡ് സല്യൂട്ട് നല്‍കി. കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായ യോഗത്തില്‍ ജാഥാംഗങ്ങളായ ജില്ലാ സെക്രട്ടറി വി. ജോയ്, ആനാവൂര്‍ നാഗപ്പന്‍, എന്‍. രതീന്ദ്രന്‍, ടി. ശ്രീകുമാര്‍, വി. കേശവന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.

അതിർത്തിയിൽ വരവേൽപ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജാഥക്ക് അതിര്‍ത്തിയില്‍ വരവേല്‍പ്പ്. യോഗത്തിൽ മണ്ഡലം സെക്രട്ടറി ഡി.കെ. ശശി അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ എം.വി. ഗോവിന്ദന്‍, ജാഥാംഗങ്ങളായ പി.കെ. ബിജു, എം. സ്വരാജ്, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടറി വി. ജോയി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍. രതീന്ദ്രന്‍, പാറശാല ഏരിയ സെക്രട്ടറി എസ്. അജയകുമാര്‍, വി.എസ്. ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചെങ്കടലായി കാഞ്ഞിരംകുളം

കാഞ്ഞിരംകുളത്തെ ചെങ്കടലാക്കി മാറ്റിയ സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് കോവളം മണ്ഡലം കമ്മിറ്റി വൻ സ്വീകരണം നൽകി. പഴയകട ജംഗ്ഷനിൽ നിന്നും നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയായാണ് ജാഥ കാഞ്ഞിരംകുളം ബൈപ്പാസിലേക്ക് എത്തിയത്. അഡ്വ. പി.എസ്. ഹരികുമാർ ജാഥയെ സ്വീകരിച്ച് പായ്ക്കപ്പലിന്‍റെ മാതൃകയിലുള്ള തുറന്ന വാഹനത്തിൽ ജാഥാ ക്യാപ്റ്റനെ വേദിയിലേക്ക് ആനയിച്ചു. ടി.എൻ. സീമ, എ.എ. റഹീം എംപി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ്. സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.