വജ്രജൂബിലി തിളക്കത്തിൽ ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ്
Wednesday, March 29, 2023 12:15 AM IST
തിരുവനന്തപുരം: സാമൂഹ്യശാസ്ത്ര പഠന, ഗവേഷണ രംഗത്തു മികവിന്‍റെ പര്യായമായ ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് വജ്രജൂബിലി നിറവിൽ. ഉന്നത വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകൾ നൽകുന്ന ഈശോ സഭയുടെ അന്താരാഷ്ട്ര പ്രശസ്തമായ 205 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് 1963 ൽ സ്ഥാപിതമായ ശ്രീകാര്യത്തെ ലയോള കോളജ്. യുവജനങ്ങളുടെ സർവതോന്മുഖമായ വികസനത്തിനും സമഗ്രമായ സ്വഭാവ രൂപീകരണത്തിനും പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ലയോള കോളജ് യുജിസിയുടെ നാക് അക്രഡിറ്റേഷന്‍റെ നാലു സൈക്കിളുകളിലും സ്ഥിരമായി ഏറ്റവും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി കൊണ്ടിരിക്കുകയാണ്. വജ്രജൂബിലി തിളക്കത്തിൽ നിൽക്കുന്പോഴും ലയോള ബ്രാൻഡിന്‍റെ തിളക്കം ഏറി വരികയാണ്.

എണ്ണത്തിൽ ചെറുതെങ്കിലും സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തക്ക ചിന്താശേഷി ഉള്ള തലമുറയെ സൃഷ്ടിക്കുക എന്നതാണു ലയോളയുടെ പ്രഖ്യാപിത ലക്ഷ്യം. വിദ്യാർഥികളുടെ പരിവർത്തനത്തിന് വളരെ ഏറെ സഹായിക്കുന്ന ഏഴോളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി കൊണ്ടാണ് ഇതു സാധ്യമാക്കുന്നത്.

അഞ്ചു ദിവസത്തെ ഇന്‍റർ ഡിപ്പാർട്ട്മെന്‍റൽ ഇൻഡക്‌ഷൻ പ്രോഗ്രാമിലൂടെയാണ് ഓരോ വിദ്യാർഥിയും ലയോളയുടെ ഭാഗമായി മാറുന്നത്. ഇതിലൂടെ കോളജിന്‍റെ എല്ലാ പ്രവർത്തനങ്ങളെയും കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും അവർക്കിടയിൽ ഊഷ്മളമായ ബന്ധം വളർത്തുകയും ചെയ്യുന്നു. കോളജിലെ എല്ലാ ഒന്നാം വർഷ വിദ്യാർഥികളെയും ഏഴു ദിവസത്തെ എൻഎസ്എസ് ക്യാന്പിൽ പങ്കെടുപ്പിക്കും. വിദ്യാർഥികൾക്ക് സാമൂഹിക യാഥാർഥ്യങ്ങൾ ബോധ്യപ്പെടാനും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ നടത്താനും കൂട്ടായ്മകളിൽ പ്രവർത്തിക്കാനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.

സ്ട്രീറ്റ് തിയേറ്ററിലെ സർട്ടിഫിക്കറ്റ് കോഴ്സിൽ എല്ലാ വിദ്യാർഥികളുടെയും പങ്കാളിത്തമാണ് ലയോളയിലെ മറ്റൊരു നിർബന്ധിത പരിശീലനം. ഡിപ്പാർട്ട്മെന്‍റ് തിരിച്ചു നടത്തുന്ന ഈ പ്രോഗ്രാം വ്യക്തിഗത, ടീം പ്രകടനത്തിന്‍റെ വികസനം ലക്ഷ്യമിടുന്നു. പരിശീലനത്തിനു ശേഷം, വിവിധ വിഷയങ്ങളിൽ തെരുവു നാടകങ്ങൾ നടത്താനും വിദ്യാർഥികൾക്ക് അവസരം നൽകുന്നു. കൂടാതെ നിരവധി സർക്കാർ സ്ഥാപനങ്ങളിൽ അവരെ ക്ഷണിക്കുകയും ചെയ്യുന്നു. കുറഞ്ഞത് 30 കായികകലാ പരിപാടികൾ നടത്തുന്നതിന് കോളേജിനെ നാലു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
കോളജ് ഡേ, ഓണം, ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങിയ എല്ലാ പരിപാടികളും നടത്തുന്നതിന് പ്ലാനിംഗ്, ഇംപ്ലിമെന്‍റേഷൻ, മോണിറ്ററിംഗ്, ഇവാലുവേഷൻ, റീഡിസൈനിംഗ് എന്നൊരു സമീപനം കോളജ് സ്വീകരിക്കുന്നു. മുഴുവൻ വിദ്യാർഥികളും അധ്യാപക സമൂഹവും വിവിധ ഇവന്‍റ് മാനേജ്മെന്‍റ് കമ്മിറ്റികളായി വിഭജിക്കുന്നു. അവ ഇവന്‍റുകൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. കോളജിലെ എല്ലാ വിദ്യാർഥികളും അധ്യാപകരും കാന്പസും അതിന്‍റെ സസ്യജാലങ്ങളും പരിപാലിക്കുന്നതിനായി ഒരു മണിക്കൂർ ചെലവഴിക്കുന്ന പരിസ്ഥിതി, ജൈവ വൈവിധ്യ പരിപാടിയും പതിവായി നടത്തുന്നു.

പൂർവവിദ്യാർഥികൾ പതിവായി കാന്പസ് സന്ദർശിക്കുകയും വിവിധ വിദ്യാർഥി വികസന പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുന്നുണ്ട്. വിദ്യാർഥികളുടെ പ്ലെയ്സ്മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്ന ബ്രാൻഡ് അംബാസഡർമാരായി ഇവർ പ്രവർത്തിക്കുന്നു.

കോളജിന്‍റെ കമ്യൂണിറ്റി എക്സ്റ്റൻഷൻ വിംഗായ ലയോള എക്സ്റ്റൻഷൻ സർവീസസ് വഴി സമൂഹത്തിന് മായാത്ത സംഭാവനകൾ നൽകി. കേരളത്തിൽ മാറ്റത്തിനു തുടക്കമിട്ട കുടുംബശ്രീ പദ്ധതി ഇവിടെ നടന്ന ചർച്ചകളുടെ സംഭാവനയായിരുന്നു.

സംസ്ഥാനത്തെ ആദ്യത്തെ ഫാമിലി കൗണ്‍സിലിംഗ് സെന്‍ററും എക്സ്റ്റൻഷൻ സർവീസസിൽ ആരംഭിച്ചു. കമ്യൂണിറ്റി ശാക്തീകരണത്തിനായുള്ള ഡിജിറ്റൽ ആക്സസ് പ്രോത്സാഹിപ്പിക്കുന്നതിന് ഡിജിറ്റൽ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തകർക്കിടയിൽ അറിയപ്പെടാത്ത നായകന്മാരെ ആദരിക്കുന്നതിനായി ഹീറോസ് ഓഫ് ദി ഹാർട്ട് അവാർഡുകൾ എന്നിവയാണ് എക്സ്റ്റൻഷൻ സർവീസിന്‍റെ പുതിയ പദ്ധതികൾ.
പുതിയ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വരുന്പോഴും ലയോള ബ്രാൻഡിന്‍റെ ഗുണനിലവാരം നിലനിർത്തിക്കൊണ്ടു കാലാനുസൃതമായ മാറ്റങ്ങളോടെ മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ് ലയോള കോളജ്.

വജ്രജൂബിലി ആഘോഷങ്ങളുടെ
ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസിന്‍റെ വജ്രജൂബിലി ആഘോഷങ്ങൾക്കു നാളെ തുടക്കം കുറിക്കും. വൈകുന്നേരം അഞ്ചിന് വജ്രജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ വജ്രജൂബിലി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ലയോള സ്ഥാപനങ്ങളുടെ മാനേജരും റെക്ടറുമായ ഫാ. സണ്ണി കുന്നപള്ളിൽ സ്വാഗതം പറയും. ജെസ്യൂട്ട് കേരള പ്രവിശ്യ പ്രൊവിൻഷ്യൽ ഫാ. ഇ.പി. മാത്യു, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ഡോ. ശശി തരൂർ എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ, ലയോള കോളജ് പൂർവവിദ്യാർഥി സംഘടന പ്രസിഡന്‍റ് എ.എസ്. ഗിരീഷ്, കേരള ജസ്യൂട്ട് ഹയർ എഡ്യൂക്കേഷൻ കോ- ഓർഡിനേറ്റർ റവ. ഡോ. ബിനോയ് ജേക്കബ്, ആന്‍റണി തോമസ്, വാർഡ് കൗണ്‍സിലർ എസ്.ആർ. ബിന്ദു, പൂർവവിദ്യാർഥി സംഘടന സെക്രട്ടറി ഡോ.എസ്. അനിത എന്നിവർ പ്രസംഗിക്കും. ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ ഡോ. സജി പി. ജേക്കബ് നന്ദി പറയും.