മൂന്നു പ്രതികളും കുറ്റക്കാർ; ശിക്ഷ മറ്റന്നാൾ
Wednesday, June 7, 2023 11:13 PM IST
തിരുവനന്തപുരം: അന്പൂരി രാഖി കൊലക്കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നെയ്യാറ്റിൻകര തിരുപുറം പുത്തൻകടയിൽ ചായത്തട്ട് നടത്തുന്ന രാജന്‍റെ മകൾ രാഖിമോൾ (30) നെ കഴുത്തുഞ്ഞെരിച്ചു കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ മൂന്നു പ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻ ജഡ്ജ് കെ. വിഷ്ണു കണ്ടെത്തി. മറ്റന്നാൾ ശിക്ഷ വിധിക്കും.
അന്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ അഖിൽ ആർ. നായർ(24), സഹോദരൻ രാഹുൽ. ആർ നായർ(27), ഇവരുടെ സുഹൃത്ത് അന്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശ് നായർ(23) എന്നിവരെയാണ് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്നു കണ്ടെത്തിയത്. 2019 ജൂണ്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ അഖിൽ ആർ. നായർ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ജോലി നോക്കി വരവേ കളമശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന പൂവാർ സ്വദേശിയായ രാഖിമോളെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ശേഷം പ്രണയത്തിലായി. തുടർന്ന് അവധിക്കു നെയ്യാറ്റിൻകര പുത്തൻ കടയിലെ വീട്ടിൽ വരുന്പോഴെല്ലാം അഖിൽ രാഖിമോളെ ബീച്ചിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുനടന്നിരുന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു രാഖിമോളെ കൊണ്ടു നടന്നിരുന്നത്. രാഖിമോളുമായി പ്രണയത്തിലിരിക്കെ തന്നെ അന്തിയൂർക്കോണം സ്വദേശിയായ ഒരു യുവതിയുമായി അഖിൽ പ്രണയത്തിലായി. തുടർന്ന് ഈ യുവതിയുമായി വിവാഹനിശ്ചയം നടത്തിയതിന്‍റെ ഫോട്ടോകൾ അഖിൽ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്തു. ഇതറിഞ്ഞ രാഖി അന്തിയൂർകോണത്തുള്ള യുവതിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞിതിലുള്ള വിരോധത്തിൽ രാഖിമോളെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവദിവസം രാഖിമോളെ പൂവാറിലെ വീട്ടിൽ നിന്നും അഖിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ വിളിച്ചുവരുത്തുകയും അന്പൂരിയിലുള്ള തന്‍റെ പുതിയ വീട് കാണിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ കയറ്റി നെയ്യാറ്റിൻകര ധനുവച്ചപുരം റോഡ് വഴി അന്പൂരിയിൽ എത്തിച്ചു. അവിടെ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ വാഹനത്തിൽ കയറി. അന്പൂരിയിൽ നിന്നും തട്ടാമൂക്ക് ഭാഗത്തേക്കുപോകുന്ന വഴി വാഹനത്തിന്‍റെ മുൻവശത്തിരുന്ന രാഖിയെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.കൊല്ലപ്പെട്ട രാഖിയെ മൂന്നു പേരും ചേർന്ന് അഖിലിന്‍റെ തട്ടാമൂക്കിലെ പുതിയതായി പണിത വീടിന്‍റെ പിൻവശത്ത് നേരത്തെ തയാറാക്കി വച്ചിരുന്ന കുഴിയിൽ ഉപ്പു പരലുകൾ വിതറി മണ്ണിട്ടു മൂടി കമുക് തൈകൾ വച്ചു പിടിപ്പിച്ചു.
തുടർന്ന് അഖിൽ ജോലിസ്ഥലമായ ലഡാക്കിലും ആദർശും രാഹുലും ഗുരുവായൂരിലേക്കും സ്ഥലം വിടുകയും ചെയ്തു. തന്‍റെ മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജൻ പൂവാർ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവേയാണ് ആദർശിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആദർശിന്‍റെ കുറ്റസമ്മത മൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും രാഹുലും പോലീസിന്‍റെ കസ്റ്റഡിയിലാകുന്നത്. പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ രാഖിയുടെ മൃതശരീരം അഖിലിന്‍റെ വീട്ടുവളപ്പിൽ നിന്നു പോലീസ് കണ്ടെടുത്തിരുന്നു. 94 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
92 തൊണ്ടിമുതലുകളും,178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആദർശിനെ ചികിത്സിച്ച ഡോക്ടറെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച് 15 രേഖകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത ആലപ്പുഴ, പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ എന്നിവർ ഹാജരായി.