ഭക്ഷ്യ വിഷബാധ കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
Wednesday, November 29, 2023 6:47 AM IST
കൊച്ചി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യവിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഹോട്ടല്‍, കാറ്ററിംഗ്, ഹോസ്റ്റലുകള്‍, ക്യാമ്പുകള്‍ എന്നിവയ്ക്കും പൊതുജനങ്ങള്‍ക്കും ഭക്ഷണ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്.

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്നതും മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതും മലിനമായ ജലത്തില്‍ ആഹാരം പാകം ചെയ്യുന്നതും ഫ്രിഡ്ജില്‍ മാംസം ഉള്‍പ്പടെയുള്ള ഭക്ഷണസാധനങ്ങള്‍ ദിവസങ്ങളോളം സൂക്ഷിക്കുന്നതും ഇവ ഫ്രിഡ്ജില്‍ തുറന്നുവച്ച് മറ്റ് ആഹാര സാധനങ്ങളുമായി കലരുന്നതും, ഇറച്ചി, മീന്‍, പാല്‍, പാലുല്പന്നങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുന്നതും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ ഈ വര്‍ഷം പായിപ്ര, നോര്‍ത്ത് പറവൂര്‍, മാങ്ങാട്ടമുക്ക്, വടവുകോട്, ആലങ്ങാട്, തൃക്കാക്കര, അങ്കമാലി എന്നീ പ്രദേശങ്ങളിലാണ് ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത്.
സ്‌കൂള്‍ കോളജ്, അവധിക്കാല ക്യാമ്പുകള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.

ജാഗ്രതാ നിർദേശങ്ങൾ

പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, കാലാവധി കഴിഞ്ഞ പാക്കറ്റില്‍ ലഭ്യമായ ആഹാര പദാര്‍ത്ഥങ്ങള്‍ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലില്‍ നിന്നു മാത്രം ആഹാരം കഴിക്കുക. അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം. ഈച്ച ശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ.


ഫ്രിഡ്ജില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ വൃത്തിയുള്ള പാത്രത്തില്‍ പ്രത്യേകം അടച്ചു സൂക്ഷിക്കുക, മാംസാഹാരം തയാറാക്കുമ്പോള്‍ നന്നായി വേവിച്ച് മാത്രം ഉപയോഗിക്കാന്‍ ഹോസ്റ്റലുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, ഇലകള്‍ എന്നിവ നന്നായി വൃത്തിയായിരിക്കണം. കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം പാചകം ചെയ്യാവൂ.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കൂടിക്കലര്‍ത്തി ഉപയോഗിക്കരുത്. പാചകം ചെയ്യുന്നതിനും പാത്രങ്ങള്‍ കഴുകുന്നതിനും ശുദ്ധമായ ജലം തന്നെ ഉപയോഗിക്കണം. കൃത്യമായ ഇടവേളകളില്‍ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യേണ്ടതും പരിശോധനയ്ക്ക് അയക്കേണ്ടതുമാണ്. രോഗബാധിതരായ ആളുകള്‍ പാചകം ചെയ്യുന്നതും ഭക്ഷണവിതരണം ചെയ്യുന്നതും ഒഴിവാക്കണം. സ്‌കൂളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്. പനി, വയറിളക്കം, ഛര്‍ദ്ദി, തലവേദന, വയറുവേദന ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സിക്കാതെ ആശുപത്രിയെ സമീപിക്കണമെന്നും ഡിഎംഒ നിര്‍ദേശിച്ചു.