തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി എട്ടുനാൾ മാത്രം ശേഷിക്കെ നാടും നഗരവും ഇളക്കിമറിച്ചുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിലാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ.
കോളിയൂർ ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള അയ്യങ്കാളിയുടെയും, ഡോ. അംബേദ്കറുടെയും പ്രതിമകളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ പര്യടനം ആരംഭിച്ചത്.
കോളിയൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പര്യടനം പൂങ്കുളം, വണ്ടിത്തടം, പാച്ചല്ലൂർ ജംഗ്ഷൻ, തിരുവല്ലം ജംഗ്ഷൻ, പരശുരാമക്ഷേത്രം, അന്പലത്തറ ജംഗ്ഷൻ, അമ്മച്ചിമുക്ക്, കല്ലാട്ടുമുക്ക്, കമലേശ്വരം, കൊഞ്ചിറവിള ക്ഷേത്രം, കല്ലടിമുഖം വഴി ചിറമുക്ക് ജംഗ്ഷൻ എന്നിവടങ്ങളിൽ ഉച്ചയോടെ പര്യടനം പൂർത്തിയാക്കി.
ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച പര്യടനം ആറ്റുകാൽ ക്ഷേത്രം, പുത്തൻകോട്ട കാലടി ജംഗ്ഷൻ, കുളത്തറ, ഇളംതെങ്ങ്, പുളിയുടെ മൂട്, ചെട്ടിയാർമുക്ക്, കാലടി സൗത്ത്, സോമൻ നഗർ, നെടുങ്കാട് സ്കൂൾ ജംഗ്ഷൻ, പിആർഎസ് ബണ്ട് റോഡ്, മഹാറാണി ജംഗ്ഷൻ, കമലേശ്വരം, ആര്യൻകുഴി ക്ഷേത്രം, പൊന്നറ കോളനി, തരംഗിണി നഗർ, പരുത്തിക്കുഴി, മൈലാഞ്ചി മുക്ക്, ഫാത്തിമ്മ ആശുപത്രി, മൂന്നാറ്റുമുക്ക് വഴി എണ്പതോളം സ്ഥലങ്ങൾ സന്ദർശിച്ച ശേഷം രാത്രി ഏഴിന് എസ്എം ലോക്ക് ജംഗ്ഷനിൽ സമാപിച്ചു . സമാപന സമ്മേളനം എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നേമം നിയോജക മണ്ഡലത്തിലായിരുന്നു ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ സ്ഥാനാർഥി പര്യടനം. രാവിലെ എട്ടിന് ബണ്ട് റോഡ് കട്ടയ്ക്കലിൽ മന്ത്രി ജി.ആർ. അനിൽ പര്യടനം ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി, എം. വിജയകുമാർ, കരമന ഹരി, വി.എസ്. സുലോചനൻ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളിൽ ആർ.എസ്. ജയൻ, പി.കെ. സാം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തേരകം ജംഗ്ഷൻ, സോമൻനഗർ, ടെക്സ്റ്റൈൽസ്, നെടുങ്കാട് ജംഗ്ഷൻ, ബാങ്ക് ജംഗ്ഷൻ, കരമന ഗ്രാമം തുടങ്ങി നിരവധി കേന്ദ്രങ്ങൾ കടന്ന് ഉച്ചയോടെ പയറ്റുകുപ്പയിൽ പ്രചാരണം അവസാനിപ്പിച്ചു.
വിശ്രമത്തിനു ശേഷം തൈക്കാപള്ളി ജഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം കമലേശ്വരം, ആര്യൻകുഴി, വെള്ളരിപ്പണ, പെരുന്നെല്ലി, വടുവത്ത്, തിരുവല്ലം, കോളിയൂർ തുടങ്ങി നിരവധി കേന്ദ്രങ്ങളും പിന്നിട്ട് രാത്രിയോടെ കല്ലടിച്ചാൻമൂലയിൽ അവസാനിച്ചു. മണ്ഡലത്തിലുടനീളം സ്ഥാനാർഥിയുടെ വാഹന പര്യടനത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്.
എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ വാഹന പ്രചാരണ ജാഥ ഇന്നലെ കോവളം മണ്ഡലത്തിൽ കടന്നു. തലക്കോട് മണ്ഡലത്തിലെ പ്രചാരണ ജാഥയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന വക്താവ് പാലോട് സന്തോഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുക്കോല, വിഴിഞ്ഞം കടപ്പുറം എന്നിവിടങ്ങളിലെത്തി സ്വീകരണം ഏറ്റുവാങ്ങി. വിഴിഞ്ഞം തമിഴ് വിശ്വബ്രാഹ്മണ സമാജം അംഗങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി.
വിഴിഞ്ഞം തെരുവ് കല്ലുവെട്ടാൻകുഴിയിലെത്തിയ സ്ഥാനാർഥിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് ആർട്ടിസ്റ്റ് വിഷ്ണു കാൻവാസിൽ ചാലിച്ച അക്രിലിക് ചിത്രം സ്ഥാനാർഥിക്ക് കൈമാറി. വിഴിഞ്ഞം തീയേറ്റർ ജംഗ്ഷനിലും പുല്ലൂർക്കോണം അംബേദ്കർ ഗ്രൗണ്ടിലും, ബിഎംഎസ് ഫയർ സ്റ്റേഷനിലെയും ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി.
വിഴിഞ്ഞം തീരദേശത്തെ മുതിർന്ന നേതാവ് വിഴിഞ്ഞംദാസ് സ്ഥാനാർഥി യെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കോവളം എസ്എൻഡിപി ശാഖ സന്ദർശിച്ച സ്ഥാനാർഥി വൈസ് പ്രസിഡന്റ് വിഷ്ണുരാജ് സെക്രട്ടറി സതീഷ്കുമാർ കമ്മിറ്റി അംഗങ്ങളായ ബാബുലാൽ, ശ്രീനിവാസൻ, രാജീവ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പ്രാവച്ചന്പലം, ഉൗക്കോട്, കല്ലിയൂർ വഴി പൂങ്കുളത്തെത്തി ഇന്നലത്തെ പ്രചാരണം അവസാനിച്ചു.