നെഹ്റു, പ്രതിപക്ഷ ശബ്ദത്തിന് ആദരവ് നൽകിയ മഹാന്‌: പ്രതിപക്ഷ നേതാവ്
Tuesday, May 28, 2024 2:42 AM IST
തിരുവനന്തപുരം: പ്രതിപക്ഷത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹാനായ ജനാധിപത്യ വാദിയായിരുന്നു ജവഹർലാൽ നെഹ്റു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെഹ്റു സെന്‍റർ നടത്തിയ നെഹ്റു അനുസ്മരണ സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ലോക്സഭയിൽ അംഗീകൃത പ്രതിപക്ഷമാക്കുവാൻ എണ്ണം തികയതിരുന്നപ്പോൾ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് എ.കെ. ഗോപാലനെ അംഗീകൃത പ്രതിപക്ഷനേതാവ് സ്ഥാനം നൽകി നെഹ്റു ബഹുമാനിച്ചു. വിഭജന സമയത്ത് ജാമിയ മിലിയ സർവകലാശാല തീ വയ്ക്കുവാൻ രാത്രിയുടെ മറവിൽ വർഗീയവാദികൾ ശ്രമിച്ചപ്പോൾ പോലീസ് അകന്പടി ഇല്ലാതെ അവിടെ ഓടിയെത്തി അവരെ തുരത്തുകയും ഒരു രാത്രി മുഴുവൻ സർവകലാശാലയ് ക്ക് കാവൽനിക്കാനും തികഞ്ഞ മതേതരവാദിയായ അദ്ദേഹം തയാറായി.


അതുപോലെ ചരിത്രത്തിന് നൈരന്തര്യം ഉണ്ടെന്നു കണ്ടെത്തുകയും ചരിത്രത്തെ കവിതയാക്കുകയും ചെയ്ത വിശ്വസാഹിത്യകാരനും ആയിരുന്നു നെഹ്റു എന്നും സതീശൻ പറഞ്ഞു.

യുവ തലമുറ നെഹ്റുവിൽ നിന്നും പ്രചോദനം ഉൾകൊള്ളണമെന്നു അധ്യക്ഷ പ്രസംഗത്തിൽ നെഹ്്‌റു സെന്‍റർ ചെയർമാൻ എം.എം. ഹസൻ പറഞ്ഞു. പാലോട് രവി, ചെറിയാൻഫിലിപ്പ്, പന്തളം സുധാകരൻ, ബി.എസ്. ബാലചന്ദ്രൻ, ഡോ. എം.ആർ. തന്പാൻ, പി.എസ്. ശ്രീകുമാർ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.