പാറശാല: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്‌പെഷല്‍ പോലീസ് കേഡറ്റുകള്‍ക്ക് പണം നല്‍കില്ലെന്ന് ആക്ഷേപം. രണ്ടുദിവസം ജോലിചെയ്ത കേഡറ്റുകള്‍ ശമ്പളത്തിനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണാണ് പരാതി. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഓരോ പോലീസ് സ്‌റ്റേഷനു കീഴിലും നൂറോളം യുവതീയുവാക്കളെയും വിമുക്തഭടന്മാരെയുമാണ് സ്‌പെഷല്‍ പോലീസ് കേഡറ്റുകളായി നിയമിച്ചത്.

പ്രതിദിനം 1200 രൂപ വേതനമായി നല്‍കുമെന്നാണ് അറിയിച്ചത്. എന്നാൽ പണം ലഭിക്കാതെ വന്നതോടെ ഇവര്‍ പോലീസ് സ്‌റ്റേഷനുകളിലെത്തിയെങ്കിലും പലര്‍ക്കും പണം എപ്പോള്‍ ലഭിക്കുമെന്ന മറുപടി കിട്ടിയില്ല. റവന്യൂ അധികൃതരെ സമീപിച്ചപ്പോള്‍ ആഭ്യന്തരവകുപ്പാണ് വേതനം നല്‍കേണ്ടതെന്നായിരുന്നു മറുപടി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും കളക്ടറേറ്റില്‍ ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയായിരുന്നു.