തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രെവിംഗ് സ്കൂൾ പ്രശ്നത്തിൽ ഗതാഗത മന്ത്രി അടിയന്തരമായി പരിഹാരം കാണണമെന്നു സിഐടിയു.

കോർപ്പറേറ്റുകളെ സഹായിക്കുന്ന തൊഴിലാളി വിരുദ്ധ നടപടി മാറ്റി പ്രശ്ന പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ.ദിവാകരൻ പറഞ്ഞു. ഡ്രൈവിംഗ് സ്കൂൾ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗണേഷ്കുമാറിന്‍റെ പിതാവ്. ആർ ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായങ്ങൾ കേട്ട് തിരുത്തലുകൾ നടത്തിയിരുന്ന നേതാവാണ്. ആ പാരന്പര്യം ഗണേഷ് കുമാർ കാണിക്കണം. മാന്യമായാണ് മുൻ മന്ത്രി ആന്‍റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേഷകുമാർ ചിന്തിക്കുന്നതെന്നും ദിവാകരൻ ആരോപിച്ചു.

യൂണിയൻ ജനറൽ സെക്രട്ടറി സി.ടി. അനിൽ, സംസ്ഥാന ട്രഷറർ വി. ദിവാകരൻ, വർക്കിംഗ് പ്രസിഡന്‍റ് എ. വി സുരേഷ്, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ. ജയമോഹൻ, ജി. രാധാകൃഷ്ണൻ, അബ്ദുൾ ഗഫൂ തുടങ്ങിയവർ പ്രസംഗിച്ചു.