തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് യുദ്ധ സ്മാരകത്തിനു മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയെങ്കിലും വീണ്ടും തിരികെയെത്തി ബാരിക്കേഡ് തള്ളി നീക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പിനെ ടൂറിസം മന്ത്രി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നത് ടൂറിസം മന്ത്രിയാണ്. ബാര്‍ കോഴ കേസില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യ സര്‍ക്കാറുകള്‍ നിലവില്‍ വന്നശേഷം നടന്ന വലിയ തട്ടിപ്പാണിതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സ്കൂളുകള്‍ തുറക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ കൂടുതലായി തുറന്നത് ബാറുകളാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.