തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ഇന്നലെ ഉച്ചയ്ക്കു 2.50 ന് പത്ത് ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെണ്‍കുഞ്ഞ് എത്തി. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 601-ാമത്തെ കുരുന്നാണ് പൊറ്റമ്മമാരുടെ പരിചരണത്തില്‍ കഴിയുന്നത്.

തുടര്‍ച്ചയായി ഉച്ചസമയത്ത് കിട്ടുന്ന രണ്ടാമത്തെ പെണ്‍കുഞ്ഞാണിത്. കുട്ടിയുടെ ജനന തിയതിയും ഇടതു കൈയിലെ ടാഗില്‍ കെട്ടി തൂക്കിയിരുന്നു. കുരുന്നിന് "നിലാ' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.

കുഞ്ഞിനെ ആരോഗ്യ പരിശോധനകള്‍ക്കായി തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ചു. പൂര്‍ണ ആരോഗ്യവതിയായ കുരുന്ന് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണ്. ഒരു വര്‍ഷത്തിനിടയില്‍ തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 15-ാമത്തെ കുട്ടിയും ആറാമത്തെ പെണ്‍കുഞ്ഞുമാണ് നിലാ.

2024ല്‍ ഇതുവരെയായി 25 കുഞ്ഞുങ്ങളാണ് അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയില്‍ നിന്നും യാത്രയായത്.

കുഞ്ഞിന്‍റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.