തിരുവനന്തപുരം: നടോടി ദന്പതിമാരുടെ മകളെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കുറ്റത്തിന്‍റെ ഗൗരവം പരിഗണിച്ചാണ് ജാമ്യം നിരസിച്ചത്.

തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് ഉത്തരവ്. ക ഴിഞ്ഞ 60 ദിവസമായിജുഡീഷൽ കസ്റ്റഡിയിലാണ് പ്രതി വർക്കല ഇടവ വെറ്റക്കട കഞ്ഞിക്കാമെഴുകം വീട്ടിൽ ഹസൻകുട്ടി. ഇയാൾക്ക് കബീർ, അബു എന്നീ പേരുകൾ കൂടി ഉണ്ട്.

ഫെബ്രുവരി 19 ന് രാത്രി 12 നായിരുന്നു സംഭവം. മറ്റൊരു സ്കൂൾ വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കുറ്റത്തിന് കൊല്ലം ജയിലിലായിരുന്ന ഇയാൾ ജനുവരി 12 ന് പുറത്തിറങ്ങിയതിന് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.