വെള്ളറട: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്തനിവാരണ അഥോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈൺന്‍റെ പ്രവര്‍ത്തന പരീക്ഷണം ഇന്നലെ നടത്തി. വിവിധ ജില്ലകളിലായി സൈറൺകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ വിവരങ്ങളെപ്പറ്റിയും അതാത് സ്‌കൂളുകൾ വഴി മുന്നറിയിപ്പ് കൊടുത്തിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഏട്ട് സ്ഥലങ്ങളിലാണ് ഇന്നലെ സൈറൺ പ്രവര്‍ത്തന സജ്ജമാണോ എന്ന് പരീക്ഷണം നടത്തിയത്. പൂവാര്‍ ഗവ.എച്ച്എസ്എസ്, കരിക്കകം ഗവ.സ്‌കൂള്‍, വെള്ളറട ഗവ.യുപി സ്‌കൂള്‍, കല്ലറ ഗവ. വിഎച്ച്എസ്എസ്, വിതുര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൊഴിയൂര്‍ മിനി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്.

സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ള പരിസരത്ത് ഉരുള്‍പൊട്ടല്‍ ഭൂമികുലുക്കം പ്രകൃതിക്ഷോഭം എന്നിവ ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുകയും ആവിവരം കളക്ടറേറ്റില്‍ അറിയിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവ സ്ഥാപിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു.

ഇന്നലെ വൈകുന്നേരമായിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ ഇവ പ്രവര്‍ത്തന സജ്ജമാണോ എന്നറിയാൻ പരീക്ഷണ സൈറണ്‍ മുഴക്കിയത്. അഗ്നിശമനസേന വാഹനത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദത്തിന്‍റെ പതിന്മടങ്ങ് ഉച്ചത്തിത്തിലായിരുന്നു സൈറിന്‍റെ പരീക്ഷണശബ്ദം.
ശബ്ദം കേട്ട് പ്രദേശവാസികള്‍ ആകെ അങ്കലാപ്പിലായി.

ശബ്ദത്തിന്‍റെ സ്രോതസ് എവിടെയാണെന്ന് അന്വേഷിച്ചു നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം മനസിലായത്. സ്‌കൂള്‍ അധികൃതരെ ശബ്ദം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നാട്ടുകാര്‍ക്ക് ഈ സംഭവമൊന്നും അറിയില്ലായിരുന്നു.