പോത്തൻകോട്: ബിയർ പാർലറിൽ ജന്മദിനാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് കുത്തേറ്റ് സംഭവത്തിലെ ഒന്നാം പ്രതി പോലീസ് പിടിയിൽ. കുറക്കട കൊച്ചാലുംമൂട് ശ്രീനന്ദനത്തിൽ അഭിജിത്ത് ( 24) നെയാണ് അറസ്റ്റ് ചെയ്തത്.

അഭിജിത്തിന്‍റെ നേതൃത്വത്തിൽ എട്ടുപേർ അടങ്ങുന്ന സംഘം ഏപ്രിൽ 20ന് രാത്രി 11.30 ന് ദേശീയ പാതയിൽ ടെക്നോപാർക്കിന് എതിർവശത്തെ ബിയർ പാർലറിലാണ് ആക്രമണം നടത്തിയത്.

ചെമ്പകമംഗലം സ്വദേശി അക്ബറിന്‍റെ ജന്മദിനം ആഘോഷിക്കാൻ എത്തിയ ഒമ്പതംഗ സംഘവും, ഇതേ പാർലറിൽ മദ്യപിച്ചുകൊണ്ടിരുന്ന നാലംഗ സംഗവും ചേർന്ന് ജന്മദിന ആഘോഷം നടത്തുന്നതിനിടയിൽ കേക്ക് ആര് ആദ്യം മുറിക്കും എന്ന് വിഷയത്തിൽ നടന്ന തർക്കമായിരുന്നു കൂട്ട അടിയും പിന്നെ കത്തിക്കുത്തിലും കലാശിച്ചത്.

2021ൽ ചിറയിൻകീഴ് മുടപുരത്ത് അജിത്ത് കൊലക്കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്. കഴക്കൂട്ടത്തെ ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കി വരികയായിരുന്നു.