തിരുവനന്തപുരം: എംസി റോഡിനെയും തിരുവനന്തപുരം-ചെങ്കോട്ട റോഡിനെയും ബന്ധിപ്പിക്കുന്ന വാമനപുരം-ചിറ്റാർ റോഡിന്‍റെ (വിസി റോഡ്) നിർമാണം പുനരാരംഭിക്കുന്നതിനായി പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ഡി.കെ. മുരളി എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

കാരേറ്റ് മുതൽ പാലോട് വരെ 21 കിലോമീറ്റർ റോഡിലെ 15.55 കിലോമീറ്റർ ഭാഗം ആധുനിക നിലവാരത്തിൽ നിർമിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 31.7 കോടി രൂപയുടെ സാന്പത്തികാനുമതി നൽകിയെങ്കിലും കരാറുകാരൻ നിർമ്മാണംപൂർത്തിയാക്കിയില്ല. ഇതോടെ കരാറുകാരനെ നഷ്ടോത്തരവാദിത്തത്തിൽ ടെർമിനേറ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് കെആർഎഫ്ബി പ്രോജക്റ്റ് ഡയറക്ടർ വിളിച്ച യോഗത്തിൽ നീക്കം ചെയ്ത കരാറുകാരൻ മരാമത്ത് മാന്വൽ അനുശാസിക്കുന്ന വിധത്തിൽ ബാലൻസ് പ്രവൃത്തിയുടെ 30 ശതമാനം തുക കെട്ടിവച്ച് പ്രവൃത്തി ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.

പ്രൊപ്പോസൽ സർക്കാർ പരിശോധിച്ചു വരികയാണ്. കിഫ്ബി മുഖേനെ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ അനുമതി നൽകിയിരുന്നു. ഇതിന്‍റെ റിസ്റ്റോറേഷൻ പ്രവൃത്തിക്കുള്ള തുകകൂടി കിഫ്ബിയിൽ നിന്ന് അനുവദിക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് പ്രത്യേകയോഗം വിളിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.