തിരുവനന്തപുരം: എയർ ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള സർവീസുകൾ അനിശ്ചിതമായി വൈകുന്നതും അപ്രതീക്ഷിതമായി വിമാനം റദ്ദ്ചെയ്യുന്നതിലും ജനതാ പ്രവാസി സെന്‍റർ പ്രതിഷേധിച്ചു.

ഇന്നലെ ചാക്കയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിനു മുന്നിലെ എയർ ഇന്ത്യയുടെ ഓഫീസിനുമുന്നിൽ ഉപവാസ സമരം സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന റദ്ദാക്കലും വൈകിക്കലും പല പ്രവാസി യാത്രക്കാരുടെയും ജോലി നഷ്ടപ്പെടുത്തുന്ന അവസ്ഥയാണെന്ന് വി.കുഞ്ഞാലി ആരോപിച്ചു.

റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുക, നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, യൂസർഫീ ഒഴിവാക്കുക, അമിത ചർജ് വർദ്ധിപ്പിക്കുന്നതിലൂടെ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ജനതാ പ്രവാസി സെന്‍റർ ഉന്നയിച്ചു.

ജെപിസി സംസ്ഥാന പ്രസിഡന്‍റ് എസ്. സുനിൽ ഖാന്‍റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്‍റുമാരുമാണ് ഉപവസിച്ചത്. മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള ഉപവസിക്കുന്നവരെ ഷോൾ അണിയിച്ചു. ഡോ.എൻ.എം.നായർ , ചാരുപാറ രവി, മലയിൻകീഴ് ചന്ദ്രൻ നായർ, അഡ്വ. ഫാസിൽ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.