തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേക്ക് നോട്ടീസയച്ചു.

കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്പ് റെയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് പറഞ്ഞു. ഡിവിഷണൽ റെയിൽവേ മാനേജർ ഏഴു ദിവസത്തിനകം വിശദീകരണം സമർപ്പിക്കാനും ആവശ്യപ്പെട്ടു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നോട്ടീസയച്ചിരുന്നു. മാലിന്യ നീക്കത്തിനായി റയിൽവേ കരാർ നൽകിയ കന്പനിയിലെ തൊഴിലാളിയായിരുന്നു മരണപ്പെട്ട ജോയി.