തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജ് ശിശുക്ഷേമ സമിതി സന്ദര്‍ശിച്ചു. ആയ ഉപദ്രവമേല്‍പ്പിച്ച കുഞ്ഞിനേയും മറ്റു കുട്ടികളേയും മന്ത്രി കാണുകയും ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം നേരിട്ടു വിലയിരുത്തുകയും ചെയ്തു.

ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ ആയമാരുടേയും പ്രവര്‍ത്തനവും സേവന അഭിരുചിയും വിലയിരുത്തുമെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പല ഘട്ടങ്ങളില്‍ ജോലിക്ക് കയറിയവരാണിവര്‍. സൈക്കോ സോഷ്യല്‍ അനാലിസിസ് നടത്തിയായിരിക്കും അവരെ നിലനിര്‍ത്തുക. മറ്റ് ചില തസ്തികകളെ പോലെ പോലീസ് വെരിഫിക്കേഷനും നടത്തും.

കേവലം ഒരു ജോലിയല്ലിത്. മാതൃമനസോടെ കുഞ്ഞുങ്ങളെ നോക്കാന്‍ കഴിയുന്നവര്‍ക്കായിരിക്കും മുന്‍ഗണന. പുതിയ നിയമനങ്ങളിലെല്ലാം ഈ തരത്തിലായിരിക്കും നിയമനങ്ങള്‍ നടത്തുക. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം ഗൗരവത്തോടെയാണ് കാണുന്നത്.

വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ചു വരികയാണ്. അതിക്രമം ഒരു കാരണവശാലും അംഗീകരിക്കില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മ്മിള മേരി ജോസഫ്, ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ എന്നിവരും ശിശുക്ഷേമസമിതി ഓഫീസ് സന്ദര്‍ശിച്ചു.

പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന്‍റെ പേരില്‍ ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ ശിശുക്ഷേമസമിതിക്കു മുന്നില്‍ ഇന്നലെയും കടുത്ത പ്രതിഷേധം. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇന്നലെ പ്രതിഷേധ പ്രകടനവുമായെത്തിയത്.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനിതയ്ക്കു പരിക്കേറ്റു. പോലീസ് കെഎസ്ടിഎ ഓഫീസിന് മുന്നിലും ആര്‍ട്‌സ് കോളിന് മുന്നിലും ബാരിക്കേഡുയര്‍ത്തി വഴിതടഞ്ഞിരുന്നു. കെഎസ്ടിഎ ഓഫീസിനു മുന്നിലെ ബാരിക്കേഡിനു പിന്നിലായി ജലപീരങ്കിയും നിലയുറപ്പിച്ചു.