ജനവാസകേന്ദ്രത്തിലെ കടുവയെ പിടികൂടാത്തതിൽ കർഷക പ്രതിഷേധം ശക്തമാകുന്നു
Monday, September 26, 2022 12:56 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടിലെ ജനവാസകേന്ദ്രങ്ങളിൽ കടുവകളെ കാണപ്പെട്ടിട്ടും അവയെ പിടികൂടുന്നതിൽ വനംവകുപ്പ് കാണിക്കുന്ന നിസംഗ മനോഭാവത്തിനെതിരേ കർഷക പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്തെ വളർത്തുമൃഗങ്ങളെ കടുവ ഇരയാക്കിയിട്ടും വനം വകുപ്പധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടിയുമില്ല. ഒരാഴ്ച മുന്പ് വട്ടമലയിലെ പനന്തോട്ടത്തിൽ സിബി തോമസിന്‍റെ രണ്ടു ആടുകളെയാണ് ഉടമയുടെ കണ്‍മുന്നിൽ വച്ച് കടുവ ഇരയാക്കിയത്.
ഇതിനു മുന്പും ഇവിടെ കടുവകളെ കണ്ടെത്തിയിരുന്നു. ഇവയുടെ പിടിയിൽ നിന്നു തോട്ടം തൊഴിലാളികൾ അടക്കമുളളവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കടുവകളുടെ ആക്രമണം ഉണ്ടായാൽ നാട്ടുകാർ വിവരം അറിയിച്ചാലും വനപാലകർ സന്ദർശനം നടത്തി പോകുന്നതല്ലാതെ കടുവകളെ പിടികൂടാനുള്ള ശ്രമം നടത്തുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. നരഭോജിയായ ഈ മൃഗത്തെ പിടികൂടണമെന്നാണ് മലയോര ജനത ആവശ്യപ്പെടുന്നത്. വന്യ ജീവികൾ കൃഷിയിടങ്ങളിലെത്തി വിളനശീകരണം നടത്തുന്പോഴും വനപാലകരെ അറിയിച്ചാൽ സ്ഥല സന്ദർശനം നടത്തുന്നതല്ലാതെ വന്യമൃഗശല്യത്തിനു അറുതി വരുത്താനുള്ള ശ്രമം നടത്താറില്ല.
കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി മടങ്ങിപോവുകയായിരുന്നു. കർഷക പ്രശ്നങ്ങളിൽ കാലങ്ങളായി മെല്ലെപോക്കു നയമാണ് വനപാലകരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നു ആരോപണമുണ്ട്. കടുവയും പുലിയും കാട്ടാനകളെക്കാൾ അപകടകാരികളായ വന്യജീവികളാണ്.
സൈലന്‍റ് വാലി സംരക്ഷിത മേഖലയിൽ ഇവയുടെ എണ്ണം വർധിച്ചു വരുന്നതായി വനംവകുപ്പധികൃതർ തന്നെ വ്യക്തമാക്കുന്നുണ്ട്. കൊക്കോ തോട്ടങ്ങളിലും മലയോരത്തെ പാറയിടുക്കുകളിലുമാണ് ഇവയുടെ വാസം. കടുവശല്യത്തിനെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് മലയോര ജനങ്ങളടക്കം ആവശ്യപ്പെടുന്നത്.