ആവേശം നിറച്ച് ഒപ്പന: കലോത്സവം ഇന്ന് സമാപിക്കും
Friday, December 2, 2022 12:04 AM IST
തിരൂർ: കലോത്സവ വേദിയിൽ ആവേശം തീർത്ത് ഒപ്പന. മാപ്പിള ശീലുകളുടെ അകന്പടിയിൽ മൊഞ്ചത്തിമാർ താളം പിടിച്ചപ്പോൾ സദസിനെ ആവേശം ജ്വലിപ്പിച്ച് അരങ്ങിൽ തോഴിമാർ തിമിർത്താടി. മൈലാഞ്ചി മൊഞ്ചിൽ മണവാട്ടി കൂടുതൽ നാണം കുണുങ്ങിയായി. കലോൽസവ നഗരിയിലെ നാലാം ദിനത്തിൽ ആവേശത്തിന്‍റെ അമിട്ട് പൊട്ടിച്ച് വേദി രണ്ടിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരം. നർത്തകിമാർ നിറഞ്ഞാടി വേദി ഒന്നിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പുടി ആസ്വാദകർക്ക് കാഴ്ച്ചയുടെ കുളിർമ നൽകി.
വേദി അഞ്ചിലെ നാടോടി നൃത്തവും വേദി ആറിലെ തിരുവാതിരക്കളിയും സംഘനൃത്തവും കൂടിയായപ്പോൾ കൗമാരോത്സവ നഗരി ഉൽസവക്കാഴ്ച്ച നൽകി.
തിരൂർ: തിരൂരിൽ നടക്കുന്ന 33-ാമത് മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിൽ പോരാട്ടം കനപ്പിച്ച് ഉപജില്ലകൾ. കൗമാര കലോത്സവത്തിന്‍റെ നാലാം ദിന മത്സരങ്ങൾ സമാപിക്കുന്പോൾ മലപ്പുറം ഉപജില്ല 616 പോയിന്‍റ് നേടി മുന്നിൽ. മങ്കട - 597, കൊണ്ടോട്ടി - 596 പോയിന്‍റുകളുമായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. 176 പോയിന്‍റ് നേടി മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസ് സ്കൂൾ തല ലീഡ് തുടരുകയാണ്.പി.പിഎം എച്ച്.എസ്.എസ് കോട്ടുക്കര-167, സിഎച്ച്എംഎച്ച്എസ് പൂക്കൊളത്തൂർ - 163 പോയിന്‍റുകൾ നേടി തൊട്ടു പിന്നിൽ നിലയുറപ്പിച്ചു. വിവിധ കലോത്സവങ്ങളിലായി യുപി വിഭാഗം - കുറ്റിപ്പുറം, ഹൈസ്കൂൾ - കൊണ്ടോട്ടി , ഹയർസെക്കണ്ടറി- മങ്കട , യുപി സംസ്കൃതം - മേലാറ്റൂർ, ഹൈസ്കൂൾ സംസ്കൃതം - പരപ്പനങ്ങാടി, യുപി അറബിക്ക് - കിഴിശ്ശേരി, ഹൈസ്കൂൾ അറബിക്ക് - മഞ്ചേരി ഉപജില്ലകൾ മുന്നിലെത്തി.അഞ്ച് ദിനങ്ങൾ നീണ്ടു നിന്ന ജില്ലാ കലോത്സവത്തിന് ഇന്ന് തിരശ്ശീലവീഴും. കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ വൈകിട്ട് ഏഴിന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ന് വേദി ആറ് ബോയ്സ് സ്കൂൾ യുപി ഗ്രൗണ്ടിൽ നടക്കേണ്ട ഹൈസ്കൂൾ, ഹയർസെക്കണ്ടറി സംഘനൃത്ത മത്സരം വേദി നാല് എൻഎസ്എസ് സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു.
താളംതെറ്റി മത്സരങ്ങൾ
തിരൂർ: കലോത്സവ മത്സരങ്ങൾ കൃത്യസമയത്ത് തുടങ്ങാനാവാത്തത് ആക്ഷേപങ്ങൾക്ക് ഇടയാക്കി. ജില്ലാ കലാമേളയുടെ നാലാം ദിനമായ ഇന്നലെ ഒന്നാം വേദിയിൽ നടക്കേണ്ട കുച്ചുപ്പുടിമത്സരം 11 മണിയോടെയാണ് തുടങ്ങാനായത്.
മറ്റു വേദികളിലും ഇതേ സമയത്തു തന്നെയാണ് മത്സരങ്ങൾ തുടങ്ങിയത്. രണ്ടും മൂന്നും ദിനങ്ങളിൽ മൂന്ന് മണിക്കൂറോളം വൈകിയാണ് വേദികൾ പലതും ഉണർന്നത്. മത്സരാർത്ഥികൾ കൃത്യമസയത്ത് എത്തിച്ചേരാത്തതാണ് വൈകാൻ കാരണമെന്ന് സംഘാടകർ പറഞ്ഞു.
ഉൗട്ടുപുരയിൽ
തിക്കും തിരക്കും
തിരൂർ: വേദികളിൽ നിന്നും വേദികളിലേക്കുള്ള ഓട്ടത്തിനിടെ മത്സരാർത്ഥികൾക്കും കാണികൾക്കും തെല്ലൊരു ആശ്വാസം ഊട്ടുപുരയാണ്.
ക്ഷീണിച്ചെത്തി ഭക്ഷണം കഴിക്കുന്നവരെല്ലാം കൈ കഴുകി പിരിഞ്ഞു പോകുന്നില്ല, ഭക്ഷണ മികവിനെകുറിച്ച് മൈക്കിൽ രണ്ടു വാക്ക് പറഞ്ഞാണ് കുട്ടികളും അധ്യാപകരും മടങ്ങുന്നത്. വിനോദ് സ്വാമിയും സംഘവും തയ്യാറാക്കിയ സദ്യയിലെ കേമൻ നെല്ലിക്ക അച്ചാറും വിവിധ തരം പായസവുമായിരുന്നു. കലോത്സവത്തിലെത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഭക്ഷണത്തിന്‍റെ സംഘാടന ചുമതലയുള്ള കെ.എസ്.ടി.യു വിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.