ബന്ധുക്കളെത്തിയില്ല; നിലന്പൂരിൽ മരിച്ച മണിയുടെ മൃതദേഹം മോർച്ചറിയിൽ
Wednesday, January 25, 2023 9:56 PM IST
നിലന്പൂർ: ബന്ധുക്കളാരും എത്താതിരുന്നതിനെ തുടർന്ന് മധ്യവയസ്കന്‍റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിച്ചു. പാലക്കാട് സ്വദേശിയായ മണിയുടെ മൃതദേഹമാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് കണ്ണാടി സ്വദേശിയായ മണി എന്നയാളെയാണ് കഴിഞ്ഞ ദിവസം ശ്വാസംമുട്ടലിനെ തുടർന്ന് നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. എന്നാൽ രക്ഷിക്കാനായില്ല. വർഷങ്ങളായി നിലന്പൂർ പാട്ടുത്സവ നഗരിയിലെ കാർണിവൽ നടക്കുന്ന സ്ഥലത്തും പരിസരത്തും ടിക്കറ്റ് മുറിച്ചു കൊടുക്കുന്നതിനും മറ്റും ഇയാൾ ഉണ്ടായിരുന്നതായി
പറയുന്നു.

അതേസമയം മണിയുടെ ബന്ധുക്കളെക്കുറിച്ച് പോലീസിന് കൃത്യമായ വിവരമില്ലാത്തതിനാൽ ആരെങ്കിലും എത്തുന്നതുവരെ തത്കാലം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ തന്നെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.