നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ
Friday, June 9, 2023 12:27 AM IST
പെരിന്തൽമണ്ണ: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പ നിയമം ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തിയ പ്രതിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കൽ അജ്നാസ് (38) നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസും ജില്ലാ ആന്‍റിനാർക്കോട്ടിക് സ്ക്വാഡും ചേർന്നു അറസ്റ്റ് ചെയ്തത്.
നിരവധി വധശ്രമക്കേസുകളിലും കഞ്ചാവ്, എംഡിഎംഎ ലഹരിക്കടത്ത്, ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അജ്നാസിനെ കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന അജ്നാസ് വീട്ടിലെത്തിയിട്ടുണ്ട് എന്ന് ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പെരിന്തൽമണ്ണ എസ്ഐ ഷിജോ.സി.തങ്കച്ചന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം വീട്ടിൽനിന്നും പിടികൂടിയത്.