പന്നിക്കോട്ടൂർ തിമിരിപ്പുഴയ്ക്ക് പാലം: പ്രവൃത്തി ഉദ്ഘാടനം നാളെ
Saturday, January 28, 2023 12:47 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂരിൽ 8.44 കോടി ചെലവഴിച്ച് തിമിരിപ്പുഴക്ക് പുതിയതായി നിർമിക്കുന്ന പാലത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം നാളെ രാവിലെ 11 ന് കൂവപ്പൊയിലിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മലയോര മേഖലയായ ചെമ്പനോട, പൂഴിത്തോട് പ്രദേശങ്ങളിലുള്ളവർ പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന വികസന സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്. വടകര- കൊയിലാണ്ടി താലുക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും തൊട്ടിൽപ്പാലം - വയനാടുമായി ബന്ധിപ്പിക്കുന്നതുമായ താമരമുക്ക് - കൂവ്വപ്പൊയിൽ റോഡിന്‍റെ വികസന കുതിപ്പിന് ഇത് ആക്കം കൂട്ടും.തിമിരിപ്പുഴക്ക് ഇപ്പോഴുള്ള വീതി കുറഞ്ഞ പാലത്തിന്‍റെ സമീപമുള്ള പന്നിക്കോട്ടൂർ ആരോഗ്യ കേന്ദ്രത്തിന് എതിർ ഭാഗത്താണ് പുതിയ പാലത്തിന്‍റെ നിർമാണം.
നിലവിലെ പാലത്തിലൂടെ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്.മൂന്ന് തൂണുകളും നാല് സ്പാനുകളുമാണ് പാലത്തിന് നിർമിക്കുന്നത്. കൂവപ്പൊയിൽ മുതൽ തിമിരിപ്പാലം വരെയുള്ള ഭാഗം പി.എം.ജി.എസ്.വൈ. പദ്ധതിയിൽ 8 മീറ്റർ വീതിയുള്ള റോഡിന്‍റെ‌ നിർമാണ പ്രവൃത്തി പൂർത്തിയായി വരുകയാണ്.പുതിയ പാലത്തിന്‍റെ പണി തീരുന്നതിനൊപ്പം താമരമുക്ക് - തിമിരിപ്പാലം 2 കി.മീ ദൂരം റോഡു കൂടി 8 മീറ്റർ വീതിയായി പൂർത്തീകരിച്ചാൽ ഈ റോഡ് വളരെ പ്രധാനപ്പെട്ട ഒരു ബദൽ റോഡായി മാറും. ഇതിനാവശ്യമായ വീതി വിട്ടു തരുവാൻ റോഡിന് ഇരുവശവും സ്ഥലമുള്ളവർ തയ്യാറാണ്.ഇത് യാഥാർത്ഥ്യമായാൽ ചെമ്പനോട - പൂഴിത്തോട് നിവാസികളുടെ വനത്തിലൂടെയുള്ള യാത്രക്കും ശാപമോക്ഷം ലഭിക്കും.