2000 പേർ അണിനിരത്തി കളക്ടറേറ്റ് മാർച്ച് നടത്തും
Friday, February 3, 2023 12:15 AM IST
കോഴിക്കോട്: ഇന്ന് 51ാം ദിവസത്തിലേക്ക് കടക്കുന്ന കോംട്രസ്റ്റ് സമരം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു.
എഐടിയുസി നേതൃത്വം നൽകുന്ന സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 50 ദിവസമായി കോംട്രസ്റ്റ് പരിസരത്ത് തൊഴിലാളികൾ സമരം ഇരിക്കുന്നത്. 2010ലെ എൽഡിഎഫ് സർക്കാർ കോംട്രസ്റ്റ് ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ഇറക്കി പ്രഖ്യാപിച്ചിച്ചിട്ടും നടപ്പാവാതിരുന്നതിനെ തുടർന്നാണ് സംയുക്ത സമര സമിതി വീണ്ടും സമരവുമായി രംഗത്തിറങ്ങിയത്. രണ്ടാം ഘട്ട സമരവും 50 ദിവസം പിന്നിട്ടതോടെയാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങാൻ സമര സമിതി തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി മാർച്ച് രണ്ടിന് കളക്ടറേറ്റിലേക്ക് 2000 പേരെ അണിനിരത്തി മാർച്ച് നടത്താനാണ് തീരുമാനമെന്ന് സംയുക്ത സമര സമിതി കൺവീനർ ഇ.സി. സതീശൻ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ സമരം ആരംഭിച്ചപ്പോൾ വലിയ പിന്തുണ നൽകാതിരുന്ന സിപഐയുടെ പോഷക സംഘടനകളെ അണിനിരത്തിയാണ് എഐടിയുസി ജില്ലാ പ്രസിഡന്‍റ് കൂടിയായ ഇ.സി. സതീശൻ സമരത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്.
എഐടിയുസി, എഐവൈഎഫ്, എഐഎസ്എഫ്, ജോയിന്‍റ് കൗൺസിൽ, കിസാൻ സഭ തുടങ്ങിയ സിപിഐയുടെ പോഷക സംഘടകളെ പങ്കെടുപ്പിച്ചാണ് കളക്ടറേറ്റ് മാർച്ച് നടത്തുക എന്ന് ഇ.സി. സതീശൻ പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിന് സിപിഐ സംസ്ഥാന നേതാക്കൾ എത്തുമെന്നും അദ്ദേഹം അറിയിച്ചു. 2009ൽ ഫാക്ടറി പൂട്ടിയ കാലം മുതൽ സമരം ആരംഭിച്ച തൊഴിലാളികൾക്ക് സിപിഐ ആണ് പിന്തുണയുമായി രംഗത്തുണ്ടായിരുന്നത്. സിപിഐ അനുകൂല ട്രേഡ് യൂണിയൻ ആയ എഐടിയുസി ആണ് അന്ന് മുതൽ തൊഴിലാളികൾക്ക് വേണ്ടി സമരമുഖത്തുണ്ടായിരുന്നത്. ഏറെ നാളത്തെ സമരത്തിനൊടുവിൽ മുന്നണിയിലടക്കം വിഷയം വലിയ കീറാമുട്ടി ആയതിനെ തുടർന്നാണ് 2010ലെ എൽഡിഎഫ് സർക്കാർ കോംട്രസ്റ്റ് ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചത്. 2012 ല്‍ നിയമസഭയില്‍ ഏകകണ്ഠമായി ബില്ലും അംഗീകരിച്ചിരുന്നു. ഇതൊന്നും നടപ്പാക്കാത്തതിനെ തുടർന്നാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബർ മുതൽ വീണ്ടും സമരം ആരംഭിച്ചിത്. എന്നാൽ വീണ്ടും സമരം ആരംഭിച്ചത് മുതൽ സമര സമിതിക്ക് സിപിഐ വേണ്ട വിധത്തിലുള്ള പിന്തുണ നൽകിയിരുന്നില്ല. അതിനിടെ ബിജെപി തൊഴിലാളികൾക്ക് വേണ്ടി രംഗത്തെത്തുകയും ചെയ്തിരുന്നു. നേരത്തെ ബിജെപി ജില്ലാ നേതാക്കൾ സമര പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പുറമെ കഴിഞ്ഞ ദിവസം ഏകദിന ഉപവാസവും ബിജെപി നടത്തിയിരുന്നു.