മോഷ്ടിക്കുന്ന വാഹനങ്ങള്‍ "പാര്‍ട്‌സുകളാക്കുന്ന' സംഘം പിടിയില്‍
Sunday, March 19, 2023 1:02 AM IST
കോഴിക്കോട് :മോഷ്ടിക്കുന്ന വാഹനങ്ങള്‍ നിമിഷ നേരത്തിനുള്ളില്‍ പൊളിച്ച് പാട്‌സുകളാക്കി മാറ്റുന്ന കുപ്രസിദ്ധ വാഹന മോഷണ സംഘം പിടിയില്‍.

വെള്ളയില്‍ ജോസഫ് റോഡിലെ കളിയാട്ട് പറമ്പ് കെ.പി. ഇക്ബാല്‍ (54), ചെങ്ങോട്ട്കാവ് ,പാവര്‍ വയലില്‍ കെ.വി. യൂനസ് (38) ചെങ്കോട്ട് കാവ് കൊടക്കാടന്‍ കുനിയില്‍ കെ.കെ. മണി (42) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 11-ന് സരോവരം ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ഓട്ടോ മോഷണം പോയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

യൂനസും മണിയും ചേര്‍ന്നാണ് ഓട്ടോ മോഷ്ടിച്ചത്. മോഷ്ടിച്ച ഓട്ടോ ഇക്ബാലിന്‍റെ അടുത്താണ് പൊളിക്കാനായി എത്തിച്ചത്. പ്രതികള്‍ സമാനമായ രീതിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയതായാണ് പോലീസിന് ലഭിച്ച സൂചന. ഇക്കാര്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. യൂനസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയാണ്.

മോഷ്ടിച്ച വാഹനം പാര്‍ട്‌സുകളാക്കുന്നവരും കുടുങ്ങും

കോഴിക്കോട് : മോഷ്ടിക്കുന്ന വാഹനങ്ങളിലെ എന്‍ജിന്‍ നമ്പര്‍ മാറ്റി ആവശ്യമുള്ള നമ്പര്‍ അടിച്ചുകൊടുക്കാനും 'പൊളി മാര്‍ക്കറ്റിലെ' ചിലര്‍ തയാറാണെന്നാണ് പോലീസ് പറയുന്നത്. വാഹനങ്ങളുടെ പാട്‌സുകള്‍ വാങ്ങാനെത്തുന്നവര്‍ പലരും ഇവ മോഷ്ടിച്ചതാണോയെന്ന് അറിയുകയില്ല. കേസുകളുടെ ഭാഗമായി മോഷണവസ്തു വാങ്ങിയവരെ പോലീസ് തേടിയെത്തുമ്പോഴാണ് തൊണ്ടിമുതലാണ് സ്വന്തം വാഹനത്തില്‍ ഉപയോഗിച്ചതെന്ന് അറിയുന്നത്. അതേസമയം മോഷണം നടത്തുന്നവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ പണമാണെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഇതില്‍ കൂടുതല്‍ തുക മോഷ്ടിച്ച വാഹനങ്ങളുടെ പാട്‌സുകള്‍ വില്‍ക്കുന്നത് വഴി കച്ചവടക്കാരന് ലഭിക്കുന്നുണ്ട്. എന്‍ജിന്‍ ഇനത്തില്‍ മാത്രം മോഷ്ടാക്കള്‍ക്ക് നല്‍കിയ തുക കച്ചവടക്കാര്‍ തിരിച്ചുപിടിക്കുന്നുണ്ട്. കൂടുതല്‍ ആവശ്യക്കാരുള്ള പാട്‌സുകള്‍ ഏതാണെന്ന് നോക്കി മോഷണം നടത്തുന്ന രീതിയെ കുറിച്ചും ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസ്.