കുളിക്കടവിലേക്കുള്ള പടവുകൾ അശാസ്ത്രീയമായി നിർമിക്കുന്നതായി പരാതി
Tuesday, March 21, 2023 12:06 AM IST
തിരുവമ്പാടി: അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡിലെ സിലോൺ കടവ് പാലത്തിനടുത്ത് കുമ്പ്ലാട്ടുകുന്നേൽ പടിയിൽ കുളിക്കടവിലേക്ക് ഇറങ്ങാനുള്ള പടവുകൾ അശാസ്ത്രീയമായി നിർമിക്കുന്നതായി പരാതി.
ഒരു മീറ്റർ വീതിയിൽ കുത്തനെ നിർമിച്ചിരിക്കുന്ന പടവുകളുടെ ഇരുവശത്തും ആഴത്തിലുള്ള കിടങ്ങാണ്.
അതുകൊണ്ട് ഈ പടവിലൂടെ സഞ്ചരിക്കണമെങ്കിൽ ഇരുവശത്തും കൈപ്പിടികൾ ആവശ്യമാണ്. വേനൽ കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്ന ജനങ്ങളുടെ ഏക ആശ്രയം ഈ പുഴയാണ്.
ഇവിടെ പുഴയിലേക്ക് സഞ്ചാരയോഗ്യമായ വഴി നേരത്തെ ഉണ്ടായിരുന്നതാണ്. പുതിയ റോഡ് വന്നപ്പോൾ ഇല്ലാതായ വഴിക്ക് പകരമാണ് ഇപ്പോൾ ഉപയോഗശൂന്യമായ പടവുകൾ നിർമിച്ചിരിക്കുന്നത്.
ജനങ്ങൾക്ക് സഞ്ചരിക്കാവുന്ന രീതിയിൽ പടവുകൾ നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.