ജീവിതശൈലി രോഗങ്ങൾ തടയാൻ ഫുഡ്പ്ലേറ്റുമായി തിരുവന്പാടി പഞ്ചായത്ത്
Tuesday, September 26, 2023 12:32 AM IST
തിരുവന്പാടി: ജീവിതശൈലി രോഗങ്ങളെ തടയാനായി തിരുവന്പാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ലോക ഹൃദയദിനാചരണത്തിന്‍റെ ഭാഗമായി ഇന്ന് പഞ്ചായത്തിലെ എല്ലാ വീടുകളിലും സമീകൃതാഹാരം വിളന്പുന്ന ശാസ്ത്രീയ രീതിയായ ഫുഡ് പ്ലേറ്റ് സംവിധാനത്തിൽ ഭക്ഷണം ഒരുക്കുന്നു. എല്ലാ വിദ്യാലയങ്ങളിലും അങ്കണവാടികളിലും ഓഫീസുകളിലും ഫുഡ് പ്ലേറ്റ് രീതിയിലാണ് ഭക്ഷണം കഴിക്കുന്നത്.

കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, വിവിധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഫുഡ് പ്ലേറ്റ് എന്നാൽ നാം കഴിക്കുന്ന ഭക്ഷണ പ്ലേറ്റിന്‍റെ പകുതിഭാഗം പച്ചക്കറികളും പഴവർഗ്ഗങ്ങളും ബാക്കി പകുതിയിൽ 30% ധാന്യം ( അരി, ഗോതന്പ് മുതലായവ), 20% മാംസ്യം (പയർ വർഗ്ഗങ്ങൾ, മീൻ, മുട്ട, ഇറച്ചി, പാൽ) എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം വിളന്പുന്ന ശാസ്ത്രീയ രീതിയാണിത്.

ഇന്ന് വീട്ടുകാർ രാത്രിയിലെ ഭക്ഷണം ഫുഡ് പ്ലേറ്റ് രീതിയിൽ തയ്യാറാക്കി തീൻമേശയിൽ എത്തിച്ച് കുടുംബത്തോടൊപ്പം ഒന്നിച്ചു ഭക്ഷണം കഴിക്കുകയും, ഫുഡ് പ്ലേറ്റിന്‍റെ ഫോട്ടോ എടുക്കുകയും കുടുംബശ്രീ ഭാരവാഹികൾക്ക് അയച്ചുകൊടുക്കുകയും വേണം. ഏറ്റവും നല്ല ഫുഡ് പ്ലേറ്റ് തയ്യാറാക്കുന്ന കുടുംബത്തിന് വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും സമ്മാനങ്ങൾ നൽകും.