കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പുകൾ ഇറക്കിയത് ഡ്രൈനെജിൽ: മഴ പെയ്തതോടെ ദുരിതത്തിലായി നാട്ടുകാർ
Sunday, May 26, 2024 4:22 AM IST
മുക്കം: കാരശേരി പഞ്ചായത്തിലെ മുക്കം കടവ് ആനയാംകുന്ന് റോഡിൽ ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൈപ്പുകൾ ഡ്രൈനേജിൽ ഇറക്കിയതോടെ ദുരിതത്തിലായി നാട്ടുകാർ.

പദ്ധതിക്കായി ഒന്പത് മാസം മുൻപാണ് കരാറുകാർ പൈപ്പ് ഇറക്കിയത്. ഡ്രൈനെജിൽ പൈപ്പ് ഇറക്കുതിനെതിരേ അന്ന് തന്നെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. എന്നാൽ ഒരാഴ്ചക്കുള്ളിൽ പണി തുടങ്ങും എന്ന് പറഞ്ഞു പ്രതിഷേധം തണുപ്പിച്ച് കരാറുകാർ പോവുകയായിരുന്നു. ഇപ്പോൾ മഴ പെയ്തതോടെ ഡ്രൈനെജിൽ ചെളിയും മറ്റു മാലിന്യങ്ങളും അടഞ്ഞു വെള്ളം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയിലാണ്.

മഴക്കാല പൂർവ ശുചീകരണത്തിന്‍റെ ഭാഗമായി ഓവുചാലുകളും മറ്റും വൃത്തിയാക്കുന്ന ഈ സമയത്ത് പൈപ്പുള്ളത് മൂലം ആ പ്രവൃത്തി ചെയ്യാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അടിയന്തരമായി പൈപ്പ് ഡ്രൈനെജിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നും വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ആവശ്യപ്പെട്ടു.


പൈപ്പിടാൻ വേണ്ടി കരാറുകാർ വന്നിരുന്നെങ്കിലും പഞ്ചായത്തിലെ പല സ്ഥലത്തും ഇത്തരത്തിൽ റോഡ് പൊട്ടിപൊളിച്ച് പൂർവ സ്ഥിതിയിലാക്കാത്തത് കാരണം അവിടെ നന്നാക്കിയതിന് ശേഷം മതി പൈപ്പിടൽ എന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.

മൂന്ന് വർഷം മുൻപ് നിർമിച്ച റോഡിൽ കോൺഗ്രീറ്റ് ചെയ്ത ഭാഗം ജെസിബി ഉപയോഗിച്ച് പൊളിക്കാൻ അനുവദിക്കില്ല എന്നാണ് നാട്ടുകാരുടെ തീരുമാനം. മെഷീൻ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്തു പണി തുടങ്ങാൻ തയാറാണെങ്കിൽ മാത്രമേ സഹകരിക്കൂ എന്നും വാർഡ് മെമ്പർ പറഞ്ഞു.