തേങ്ങ വില ദിവസേന കുറയുന്നു: കർഷകർ പ്രതിസന്ധിയിൽ
Monday, May 27, 2024 7:19 AM IST
കുറ്റ്യാടി: തേങ്ങയുടെ വില ദിവസേന കുറയുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. രണ്ടാഴ്ച മുൻപു വരെ കിലോയ്ക്ക് 37 രൂപയായിരുന്ന പച്ചത്തേങ്ങയ്ക്ക് ഇപ്പോൾ 27 രൂപയായി കുറഞ്ഞു. ഇനിയും വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.

സ്കൂളുകളും കോളജുകളും തുറക്കുന്ന ഈ സമയത്ത് തേങ്ങയുടെ വിലയിടിവ് കർഷകരെ സാരമായി ബാധിക്കും. ഇതിനു പുറമേ തെങ്ങിന് വളം ചെയ്യേണ്ട സമയം കൂടിയാണിത്.പച്ചത്തേങ്ങ പൊതിച്ച് വിപണിയിൽ എത്തിച്ചാൽ ഒരെണ്ണത്തിന് ഏഴ് രൂപ വരെ മാത്രമേ ലഭിക്കുന്നുള്ളൂ. കൂലിച്ചെലവും വണ്ടിക്കൂലിയും കുറച്ചാൽ കർഷകന് നഷ്ടമാണ്. വിലകൂടിയ സമയത്ത് തേങ്ങ ഒന്നിന് പത്ത് രൂപവരെ ലഭിക്കുമായിരുന്നു.

തെങ്ങൊന്നിന് കയറ്റുക്കൂലി 40 രൂപ മുതൽ 50 രൂപ വരെയാണ്. പൊതിക്കാൻ ഒരു തേങ്ങയ്ക്ക് ഒരു രൂപ കൂലി കൊടുക്കണം. ഭാരിച്ച കൂലിച്ചെലവ് കാരണം പല കർഷകരും തേങ്ങ വലിക്കാൻ പോലും മടിക്കുകയാണ്.തമിഴ്നാട്ടിലേക്കാണ് കൂടുതലും പച്ചത്തേങ്ങ കൊണ്ടുപോകുന്നത്. ശക്തമായ മഴ കാരണമാണ് അവിടെ ഡിമാൻഡ് കുറവാണ്.


കർഷകരുടെ പ്രതീക്ഷയായിരുന്ന കൃഷിവകുപ്പിന്‍റെ വിത്തു തേങ്ങ സംഭരണവും ഈ വർഷം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. 11 ലക്ഷം തേങ്ങ സംഭരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പകുതി തേങ്ങ പോലും ഈ വർഷം എടുത്തില്ലെന്നാണ് കർഷകർ പറയുന്നത്. മാർച്ച് 15നു ശേഷം സംഭരിച്ച തേങ്ങയുടെ പണവും കർഷകർക്ക് ലഭിച്ചിട്ടില്ല. വിത്തു തേങ്ങ സംഭരിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും വിത്തു തേങ്ങ സംഭരിച്ച വകയിലുള്ള പണം ഉടൻ ലഭ്യമാക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്.