ദേശീയ റാങ്കിംഗിൽ വയനാടിനു ഒന്നാം സ്ഥാനം
Saturday, December 3, 2022 12:33 AM IST
കൽപ്പറ്റ: പിന്നാക്ക ജില്ലകളെ വികസിത ജില്ലകളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കിയ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ ഒക്ടോബറിലെ ഡെൽറ്റ ഓവറോൾ റാങ്കിംഗിൽ വയനാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചതായി ജില്ലാ കളക്ടർ എ. ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസർ സി. മണിലാൽ എന്നിവർ അറിയിച്ചു. രാജ്യത്തെ 112 ജില്ലകളിൽ കേരളത്തിലെ ഏക ആസ്പിരേഷൻ ജില്ലയാണ് വയനാട്. എല്ലാ മേഖലയിലും പ്രത്യേകിച്ച് ജില്ലയിലെ ആരോഗ്യപോഷണ മേഖലയിലും സാന്പത്തിക നൈപുണ്യ വികസന മേഖലയിലും മികച്ച മുന്നേറ്റം നടത്തിയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
ജില്ലാ ഭരണകൂടം മുൻകയ്യെടുത്ത് നടപ്പാക്കി വരുന്ന എബിസിഡി പദ്ധതി പ്രകാരം പുതുതായി ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ തുടങ്ങാനായതാണ് സാന്പത്തിക വിഭാഗത്തിലെ നേട്ടത്തിന് മുഖ്യകാരണം. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചാന്പ്യൻസ് ഓഫ് ചെയ്ഞ്ച് ഡാഷ് ബോർഡ് ഡാറ്റ പ്രകാരം 2022 ഒക്ടോബർ മാസത്തിലെ ഓവറോൾ ഡെൽറ്റ റാങ്കിംഗിൽ 60.1 സ്കോർ നേടിയാണ് വയനാട് ഒന്നാം റാങ്ക് നേടിയത്. ആരോഗ്യം പോഷകാഹാരം, സാന്പത്തിക ഉൾപ്പെടുത്തൽ നൈപുണിക വികസനം എന്നീ മേഖലകളിൽ രണ്ടാം സ്ഥാനവും ഒക്ടോബറിൽ ജില്ല നേടിയിട്ടുണ്ട്.
2022 ഒക്ടോബർ സൂചിക പ്രകാരം ആരോഗ്യ മേഖലയിലെ പ്രതിരോധ കുത്തിവയ്പ്, ഗർഭിണികൾക്കുള്ള ആന്‍റി നാറ്റൽ ചെക്കപ്പ്, ഇൻസ്റ്റിറ്റ്യൂഷണൽ ഡെലിവറീസ്, സ്കിൽഡ് ബെർത്ത് അറ്റന്‍റൻസ് എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. സാന്പത്തികനൈപുണ്യ വികസന മേഖലയിലെ വിവിധ സൂചികകളിലും ജില്ല മികവ് കാണിച്ചു.
സെപ്റ്റംബറിൽ 32 ആയിരുന്നു ജില്ലയുടെ ഓവറോൾ സ്ഥാനം. 2018 ൽ ആസ്പിരേഷൻ പദ്ധതി തുടങ്ങിയ ശേഷം ആദ്യമായാണ് ഡെൽറ്റാ റാങ്കിംഗിൽ ജില്ല ഒന്നാമതെത്തുന്നത്. ഇത്തവണ വിദ്യാഭ്യാസം, കൃഷി ജലവിഭവം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ യഥാക്രമം 19, 83, 54 റാങ്കുകൾ നേടി.
പദ്ധതിയുടെ ഭാഗമായി ജില്ലയുടെ മികച്ച പ്രവർത്തനങ്ങൾക്ക് നിലവിൽ എട്ട് കോടി രൂപ ചലഞ്ച് ഫണ്ട് അനുവദിച്ചിരുന്നു. 2022 ജൂണ്‍ മാസം അവസാനിച്ച ഒന്നാം പാദത്തിൽ സാന്പത്തിക നൈപുണ്യ വികസന മേഖലയിലെ മികച്ച പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് കോടി രൂപ ലഭിക്കുന്നതിന് ജില്ലയ്ക്ക് അർഹതയുണ്ടെന്ന് നീതി ആയോഗിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ആസ്പിരേഷണൽ ജില്ലാ പദ്ധതിയുടെ കീഴിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 4.5 കോടി രൂപയുടെ പ്രവൃത്തികൾ ജില്ലയിൽ നടക്കുന്നുണ്ട്.
ആരോഗ്യപോഷണ മേഖല, വിദ്യാഭ്യാസം, കൃഷിജല വിഭവം, സാന്പത്തികനൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ അഞ്ച് മേഖലകളിലെ പുരോഗതിയാണ് ഈ പദ്ധതിയുടെ കീഴിൽ വിലയിരുത്തുന്നത്.