വലിച്ചെറിയൽ മുക്ത കേരളം കാന്പയിൻ; ക്ലീനായത് നൂറോളം പ്രദേശങ്ങൾ
Friday, February 3, 2023 12:08 AM IST
കൽപ്പറ്റ: നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്‍റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ’വലിച്ചെറിയൽ മുക്ത കേരളം’ കാന്പയിൻ നടത്തി. ജനുവരി 26 മുതൽ 30 വരെ നടത്തിയ കാന്പയിനിന്‍റെ ആദ്യ ഘട്ടമാണ് പൂർത്തീകരിച്ചത്. തദ്ദേശ സ്ഥാപനതലത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കാന്പയിൻ പ്രവർത്തങ്ങൾ നടത്തി. ജനുവരി 27 മുതൽ നടത്തിയ വാർഡ്തല കാന്പയിനിലൂടെ 88 വാർഡുകളിലായി 100 ഓളം പ്രദേശങ്ങളാണ് ശുചീകരിച്ചത്. 3049 കിലോഗ്രാം മാലിന്യം കാന്പയിന്‍റെ ഭാഗമായി ശേഖരിച്ചു. വിവിധ ഇടങ്ങളിലായി 2202 പേർ കാന്പയിനിൽ പങ്കാളികളായി.
22 വാർഡുകളിൽ 20 വാർഡുകളിലും (91 ശതമാനം) കാന്പയിൻ സംഘടിപ്പിച്ച പൂതാടി പഞ്ചായത്താണ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. 22 വാർഡുകളിൽ 17 വാർഡുകളിലും (77 ശതമാനം) കാന്പയിൻ സംഘടിപ്പിച്ച തവിഞ്ഞാൽ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. ജനുവരി 26 ന് കാന്പയിനിന്‍റെ ജില്ലാതല ഉദ്ഘാടനം കണിയാന്പറ്റ ടൗണ്‍ ശുചീകരിച്ചുകൊണ്ട് കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്‍റ് കമലാ രാമൻ നിർവഹിച്ചിരുന്നു. നവ കേരളം കർമ പദ്ധതി, ശുചിത്വമിഷൻ, ഹരിതകർമസേന അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ടൗണ്‍ ശുചീകരിച്ചത്.
‘വൃത്തിയുളള നവകേരളം’ എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ട പ്രവർത്തനമായാണ് വലിച്ചെറിയൽ മുക്ത കേരളം കാന്പയിൻ നടപ്പാക്കുന്നത്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നതാണ് കാന്പയിനിന്‍റെ ലക്ഷ്യം. നവകേരളം കർമപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കന്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് കാന്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കാന്പയിനിന്‍റെ ഭാഗമായി നിലവിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും രീതികളും മെച്ചപ്പെടുത്തും. ഗാർഹികസ്ഥാപനതലജൈവ/ ദ്രവ മാലിന്യ സംസ്കരണം വ്യാപിപ്പിക്കൽ, കമ്മ്യൂണിറ്റി കന്പോസ്റ്റിംഗ് സംവിധാനം മെച്ചപ്പെടുത്തൽ, നൂറ് ശതമാനം അജൈവ മാലിന്യ ശേഖരണം ഉറപ്പാക്കൽ, മിനി എംസിഎഫ്, എംസിഎഫ്, ആർആർഎഫ് എന്നീ സംവിധാനങ്ങൾ ഉറപ്പാക്കൽ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്കൂൾ, അങ്കണവാടികൾ, ക്ലബ്ബുകൾ, വായനശാലകൾ, പൊതു നിരത്തുകൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങിലാണ് ശുചീകരണം നടത്തിയത്. ശുചീകരണത്തിന് ശേഷം ശേഖരിക്കപ്പെട്ട മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കന്പനിക്ക് കൈമാറും. കൂടാതെ വൃത്തിയാക്കിയ പൊതു ഇടങ്ങളിൽ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി പൂച്ചെടികൾ നടും. ജനപ്രതിനിതികൾ, വിവിധ മേഖലകളിലെ പൊതു പ്രവർത്തകർ, ഉദ്യോഗസ്ഥർ, ഹരിതകർമ സേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, കുട്ടികൾ, ആശാ വർക്കർമാർ തുടങ്ങിയവരാണ് കാന്പയിനിൽ പങ്കെടുത്തത്.