കൽപ്പറ്റ എംഎൽഎ സമർപ്പിച്ചത് 20 പദ്ധതികൾ; ഇടം പിടിച്ചത് മൂന്നെണ്ണം
Saturday, February 4, 2023 11:41 PM IST
കൽപ്പറ്റ: ബജറ്റിൽ ഉൾപ്പെടുത്തുന്നതിനു നിയോജകമണ്ഡലത്തിൽനിന്നു ടി. സിദ്ദിഖ് എംഎൽഎ സമർപ്പിച്ചത് 20 പദ്ധതികൾ. ഇതിൽ 17 എണ്ണത്തിനും ബജറ്റിൽ ഇടം കിട്ടിയില്ല. കോട്ടത്തറ ചീരകത്ത് ഷെൽറ്റർ ഹോം, മൂന്നു കിലോമീറ്റർ ഇന്നർ റിംഗ് റോഡ്, മേപ്പാടി ചേപ്പോട്ടുകുന്ന് തടയണ നിർമാണം എന്നിവ മാത്രമാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്. കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്പർ സ്പെഷാലിറ്റിയായി ഉയർത്തണമെന്നതടക്കം മറ്റാവശ്യങ്ങൾ ധനമന്ത്രി തള്ളി.
ബജറ്റ് ജില്ലയിൽ സർവ മേഖലകളെയും നിരാശപ്പെടുത്തുന്നതായെന്നു എംഎൽഎ പറഞ്ഞു. വന്യജീവികൾമൂലം ജീവഹാനി സംഭവിച്ചവരുടെ ആശ്രിതർക്കുള്ള സമാശ്വാസധനം, പരിക്കേൽക്കുകയും കൃഷിനാശം ഉണ്ടാകുകയും ചെയ്തവർക്കുള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് പ്രത്യേക പാക്കേജോ പദ്ധതികളോ ബജറ്റിൽ ഇല്ല. ചികിത്സാരംഗത്ത് ഏറെ പിന്നാക്കം നിൽക്കുന്ന ജില്ലയ്ക്ക് അർഹമായ പരിഗണന ധനമന്ത്രി നൽകിയില്ല. പാക്കേജിൽ 75 കോടി രൂപ മാത്രം പ്രഖ്യാപിച്ച് സർക്കാർ ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കയാണ്. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് കൃഷിയും ടൂറിസവും.
ഈ രണ്ട് മേഖലകളിലും പ്രത്യേക പദ്ധതികൾ ഇല്ല. ജനങ്ങളെ കൊള്ളയടിക്കുന്നതും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനു കാരണമാകുന്നതുമാണ് ബജറ്റ് നിർദേശങ്ങൾ. പെട്രോൾ, ഡീസൽ ലിറ്ററിന് ബാധകമാക്കിയ രണ്ടു രൂപ സെസ് ജനങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്ന സമീപനമാണ് പ്രകടമാക്കുന്നത്. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും ഭൂനികുതിയും രജിസ്ട്രേഷൻ നിരക്കും ഉയർത്തിയതും ജനവിരുദ്ധമാണ്. കെട്ടിട നികുതി അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാർഹിക-ഗാർഹികേതര കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പെർമിറ്റ് ഫീസ് എന്നിവ വർധിപ്പിക്കുന്നത് സാധാരണക്കാർക്കെതിരായ യുദ്ധപ്രഖ്യാപനമാണ്.
വാണിജ്യ-വ്യാവസായിക സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി തീരുവ അഞ്ച് ശതമാനമായി ഉയർത്തിയത് നിർമാണ മേഖലയെ അടക്കം ബാധിക്കും. പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ സമയത്ത് ഈടാക്കിയിരുന്ന ഒറ്റത്തവണ സെസ് ഇരട്ടിയാക്കിയതു അനുചിതമായെന്നും എംഎൽഎ പറഞ്ഞു.