ജപ്തി ഭീഷണിമൂലമാണ് ഭർത്താവ് അശോകൻ ആത്മഹത്യ ചെയ്തതെന്ന് ഭാര്യ കമല
Tuesday, February 7, 2023 11:27 PM IST
പുൽപ്പള്ളി: പെയിന്‍റിംഗ് തൊഴിലാളിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് കടബാധ്യത മൂലമെന്ന് കുടുംബം. പുൽപ്പള്ളി കാപ്പിസെറ്റ് വണ്ടാനത്ത് അശോകൻ ബാങ്ക് ജപ്തി നടപടികളിലുള്ള മനോവിഷമം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് അശോകന്‍റെ ഭാര്യ കമല, മകൻ അശ്വിൻ എന്നിവർ പറഞ്ഞു. കാപ്പിസെറ്റിലെ വീടും സ്ഥലവും വിറ്റ് കടബാധ്യത തീർക്കാനുള്ള ശ്രമവും നടക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. 2009ലാണ് കെഎസ്എഫ്ഇ പുൽപ്പള്ളി ശാഖയിൽ നിന്ന് നാല് ലക്ഷം രൂപ വീട് നിർമാണത്തിന് ഭാര്യയുടെ പേരിൽ അശോകൻ വായ്പയെടുത്തത്. ആദ്യവർഷങ്ങളിൽ വായ്പ തിരിച്ചടവിൽ മുടക്കം ഉണ്ടായില്ല. പിന്നീടുണ്ടായ സാന്പത്തിക തകർച്ചയിൽ കൃത്യമായി തവണകൾ അടയ്ക്കാൻ പണം കണ്ടെത്താൻ അശോകനായില്ല.
ജനുവരി ആദ്യവാരം കെഎസ്എഫ്ഇ അധികൃതർ വായ്പ് തുക 11 ലക്ഷത്തോളം കുടിശിക ആയതിനാൽ ജപ്തി നടപടികളിലേക്ക് നീങ്ങുന്നതായി അറിയിച്ച് നോട്ടീസ് നൽകിയിരുന്നു. കോവിഡും കാർഷിക മേഖലയിലെ തകർച്ചയുമാണ് കടബാധ്യത വർധിക്കാൻ കാരണം. വായ്പ ബാധ്യത എഴുതി തള്ളണമെന്നാവശ്യപ്പെട്ട് കുടുംബം ധനമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ജപ്തി നടപടികൾ നിർത്തിവച്ച് അശോകന്‍റെ വായ്പ കുടിശിക പൂർണമായി എഴുതിത്തള്ളാൻ അധികൃതർ തയാറകണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം മണി പാന്പാനാലിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ധനമന്ത്രി ഉൾപ്പടെയുള്ളവർക്കും പരാതി നൽകി.