മൾട്ടി പർപസ് കെട്ടിടവും കാത്ത് ലാബും ഉദ്ഘാടനം ചെയ്യും
Saturday, April 1, 2023 11:28 PM IST
മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് വളപ്പിൽ നിർമാണം പൂർത്തിയായ മൾട്ടി പർപസ് കെട്ടിടവും കാത്ത് ലാബും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുച്ചയ്ക്ക് 12ന് ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ എൽ. ബീന സാങ്കേതിക റിപ്പോർട്ടും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന കാത്ത് ലാബ് റിപ്പോർട്ടും അവതരിപ്പിക്കും.
എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ് എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉപഹാര സമർപ്പണം നടത്തും. മുനിസിപ്പൽ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.തോമസ് മാത്യു, നബാർഡ് ചീഫ് മാനേജർ ഡോ.ജി. ഗോപകുമാരൻനായർ തുടങ്ങിയവർ പങ്കെടുക്കും. ഒ.ആർ. കേളു എംഎൽഎ സ്വാഗതം പറയും.
45 കോടി രൂപ ചെലവിലാണ് ഏഴു നിലകളിൽ മൾട്ടി പർപ്പസ് കെട്ടിടം നിർമിച്ചത്. മെഡിക്കൽ ഒപി, എക്സ്റേ യൂണിറ്റ്, റേഡിയോളജി, നെഫ്രോളജി വിഭാഗങ്ങൾ, ഡയാലിസിസ് സെന്‍റർ, സ്ത്രി, പുരുഷ വാർഡുകൾ തുടങ്ങിയവ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എട്ടുകോടി രൂപ വിനിയോഗിച്ചാണ് കാത്ത് ലാബ് നിർമിച്ചത്. ജില്ലയുമായി അതിരിടുന്ന കേളകം, കൊട്ടിയൂർ, ബാവലി, ബൈരക്കുപ്പ പ്രദേശങ്ങളിലുളളവർക്കും കാത്ത്ലാബ് ആശ്വാസമാകും.
ജൻമനായുള്ള ഹൃദ്രോഗ ചികിത്സയ്ക്കും ഹൃദയത്തിലെ സുഷിരങ്ങൾ അടയ്ക്കുന്നതിനും കാത്ത്ലാബിൽ സൗകര്യമുണ്ടാകും. സിആർടി, ഐസിഡി ഇംപ്ലാന്‍റേഷൻ എന്നിവയും കാത്ത് ലാബ് വഴി നൽകാം.
ഹൃദയധമനികളുടെയും അറകളുടെയും ചിത്രങ്ങളെടുക്കാനുള്ള ഉപകരണങ്ങളും സ്റ്റീനോസിസ് പോലെയുള്ള അസ്വാഭാവികതകളുണ്ടെങ്കിൽ ചികിത്സിക്കാനുള്ള സംവിധാനവും കാത്ത് ലാബിൽ ഉണ്ട്. ‌‌