ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാതലായ മാറ്റം: കേന്ദ്രമന്ത്രി സുഭാസ്
Sunday, March 26, 2023 7:02 AM IST
പെരിയ (കാസര്‍ഗോഡ്): പുതിയ ദേശീയ വിദ്യാഭ്യാസനയം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളുന്നതും വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതുമായ നയം പുതിയ കാലത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തെ യുവാക്കളെ പ്രാപ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രയത്നശാലികളായ യുവസമൂഹമാണ് ഇന്ത്യയുടെ കരുത്തും പ്രതീക്ഷയുമെന്ന് ചടങ്ങില്‍ പ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്‍റെ വെല്ലുവിളികള്‍ക്കനുസരിച്ച് പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുവതലമുറയ്ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലന്വേഷകര്‍ക്ക് പകരം തൊഴില്‍ദാതാക്കളായി മാറാനാണ് പ്രധാനമന്ത്രി എപ്പോഴും യുവാക്കളോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലയില്‍ സ്ഥാപിച്ച സ്വാമി വിവേകാനന്ദന്‍റെ 12 അടി ഉയരമുള്ള പൂര്‍ണകായ പ്രതിമ കേന്ദ്രമന്ത്രിമാരായ സുഭാസ് സര്‍ക്കാരും വി.മുരളീധരനും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. ശില്പി ചിത്രന്‍ കുഞ്ഞിമംഗലമാണ് വിവേകാനന്ദ ശില്പം നിര്‍മിച്ചത്. സര്‍വകലാശാലയില്‍ അധ്യാപകര്‍ക്കായി നിര്‍മിച്ച ക്വാര്‍ട്ടേഴ്സുകളുടെയും ഹോസ്റ്റലുകളിലെ കാന്‍റീനുകളുടെയും ഉദ്ഘാടനവും കേന്ദ്രമന്ത്രിമാര്‍ നിര്‍വഹിച്ചു.

വൈസ് ചാന്‍സലര്‍ പ്രഫ.എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷാ കണ്‍ട്രോളര്‍ പ്രഫ. എം.എന്‍.മുസ്തഫ, അക്കാദമിക് ഡീന്‍ പ്രഫ.അമൃത് ജി.കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 2021 ലും 2022 ലുമായി സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ 1947 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. 1567 വിദ്യാർഥികളാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്.

വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളും അധ്യാപകരും ഗൗണിനും തൊപ്പിക്കും പകരം വെള്ളനിറത്തിലുള്ള പരമ്പരാഗത വേഷങ്ങളും ഷാളും ധരിച്ചെത്തിയത് ചടങ്ങിന്‍റെ ആകര്‍ഷണമായി. താത്പര്യാനുസരണം മുണ്ട്, പാന്‍റ്, കുര്‍ത്ത-പൈജാമ, ചുരിദാര്‍, സാരി എന്നീ വേഷങ്ങളും ഏഴ് വ്യത്യസ്ത നിറങ്ങളിലുള്ള ഷാളുകളുമാണ് ചടങ്ങിനെത്തിയവര്‍ ധരിച്ചത്. വിശിഷ്ടാതിഥികള്‍ കാവിനിറത്തിലും വിദ്യാര്‍ഥികള്‍ നീലനിറത്തിലുമുള്ള ഷാളുകളാണ് ധരിച്ചത്.