ആദ്യദിനം 1308 പേർ പോസ്റ്റൽ വോട്ട് ചെയ്തു
Tuesday, April 16, 2024 7:15 AM IST
കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കലിന്‍റെ ആദ്യ ദിവസം ഏഴു നിയമസഭ മണ്ഡലങ്ങളിലായി 1308 പേർ പോസ്റ്റലിൽ വോട്ട് രേഖപ്പെടുത്തി.

ആദ്യദിനം 85 വയസ് കഴിഞ്ഞ 1008 പേരും 300 ഭിന്നശേഷിക്കാരുമാണ് പോസ്റ്റൽ വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ രാത്രി തന്നെ ഉപവരണാധികാരിക്ക് കൈമാറി സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി.

ആദ്യദിവസം വോട്ടര്‍ വീട്ടിലില്ലെങ്കില്‍ രണ്ടാമതും ടീം വേറൊരു ദിവസം ആ വോട്ടറുടെ വീട്ടില്‍ വരികയും വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കും. രണ്ടാമത്തെ സന്ദര്‍ശനത്തിന്‍റെ തീയതി ആദ്യസദര്‍ശന വേളയില്‍ തന്നെ വോട്ടറുടെ വീട്ടുകാരെ അറിയിക്കുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ പിന്നീട് മറ്റൊരവസരം ലഭിക്കില്ല. കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10960 പേരാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായിട്ടുള്ളത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലായി 149 ടീമുകളായാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. ഒരു ടീമില്‍ രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോഗ്രാഫര്‍, പോലീസ്, സൂക്ഷ്മ നിരീക്ഷകന്‍ എന്നിവരുണ്ട്.

കൂടാതെ സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്കും ഇവര്‍ക്കൊപ്പം പോകാം.നിയമസഭ മണ്ഡലം, 85 വയസ് കഴിഞ്ഞവർ, ഭിന്നശേഷി വോട്ടർമാർ,എന്നീ ക്രമത്തിൽ ചുവടെ കണ്ണൂർ- 157, 28, അഴീക്കോട്- 99, 42, ഇരിക്കൂർ- 260, 58, പേരാവൂർ- 113, 58, മട്ടന്നൂർ- 131, 43, ധർമടം- 148, 43, തളിപ്പറമ്പ് 100, 28.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഭിന്നശേഷിക്കാരെയും 85 വയസ് കഴിഞ്ഞ വരെയും വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ പോളിംഗ് സുതാര്യമായി നടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പോളിംഗ് സംഘത്തിനൊപ്പം ഉണ്ടാകണമെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍ ‌അറിയിച്ചു. കളക്ടറുടെ ചേംബറില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം നിർദേശിച്ചത്.

യോഗത്തില്‍ വീട്ടില്‍ നിന്ന് വോട്ട് രേഖപ്പെടുത്തുന്നത്തിന്‍റെ ഘട്ടങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടിംഗിനെ സംബന്ധിച്ചുള്ള കാര്യങ്ങളും കളക്ടർ വിശദീകരിച്ചു. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം പ്രകാശന്‍, ടി.ഒ. മോഹനന്‍, സി.എം. ഗോപിനാഥന്‍, കെ.കെ.വിനോദ് കുമാര്‍, എം.പി. മുഹമ്മദലി, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോസ്റ്റല്‍ ബാലറ്റ് സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂം കളക്ടറും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്ദര്‍ശിച്ചു.

മരിച്ചവർക്ക് വോട്ട്, ജിവിച്ചിരിക്കുന്നവർക്കില്ല; പട്ടികയിൽ തെറ്റുകൾ

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഭിന്നശേഷിക്കാരെയും 85 വയസ് കഴിഞ്ഞ വരെയും വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നതിനായി തയാറാക്കിയ പട്ടികയിൽ മരിച്ചവരുൾപ്പെട്ടതിനു പുറമെ ജീവിച്ചിരിക്കുന്ന പലരും ഒഴിവായതായും പരാതി.

കണ്ണൂർ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയാറാക്കിയ പട്ടിക പ്രകാരം ഇന്നലെ പോളിംഗ് ടീമുകൾ വീടുകളിലെത്തിയപ്പോഴാണ് പട്ടികയിലെ തെറ്റുകൾ ശ്രദ്ധയിൽപെട്ടത്. പട്ടിക പ്രകാരം വോട്ടു ചെയ്യിക്കാൻ വീടുകളിലെത്തിയപ്പോൾ പട്ടികയിലുള്ള ആൾ മരിച്ചതായി വീട്ടുകാർ അറിയിക്കുകയായിരുന്നു.

ബിഎൽഒമാർ തയാറാക്കി നൽകിയ പട്ടികയിൽ നിന്നും വ്യത്യസ്തമായ പട്ടികയാണ് കളക്ടറേറ്റിൽ നിന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതെന്നാണ് പറയുന്നത്. തങ്ങൾ ഏറെ കഷ്ടപ്പെട്ട് വീടുകൾ കയറിയിറങ്ങി തയാറാക്കിയ പട്ടികയിൽ മാറ്റം വന്നതോടെ തങ്ങളെയാണ് വോട്ടർമാർ കുറ്റപ്പെടുത്തുന്നതെന്ന് ബിഎൽഒ മാർ പറഞ്ഞു.

85 വയസിനു മുകളിൽ പ്രായമുള്ളവരും എന്നാൽ പട്ടികയിൽ ഉൾപ്പെടാത്തവരുമായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ സംവിധാനം ഒരുക്കണമെന്നുള്ള ആവശ്യം ശക്തമാണ്. ജില്ലയിൽ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10960 പേരാണ് 85 വയസിനു മുകളിലുള്ളവർ.
20 വരെയാണ് വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രവര്‍ത്തനം നടക്കുക.