1.90 ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ ഇന്ന് ഒത്തുചേരും
Thursday, January 26, 2023 12:49 AM IST
കാസര്‍ഗോഡ്: കുടുംബശ്രീ അംഗങ്ങളുടെ ഒത്തു ചേരല്‍ ചരിത്രമാകും. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ചുവട് 2023 കുടുംബശ്രീ സംഗമം നടത്തുന്നത്. ജില്ലയില്‍ 42 സിഡിഎസുകളും 12,480 അയല്‍ക്കുട്ടങ്ങളും 1,90,476 അംഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ കുടുംബശ്രീ വനിതകള്‍, അവരുടെ കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, പ്രത്യേക അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. അയല്‍ക്കൂട്ട സംഗമത്തിന്‍റെ ഭാഗമായി ഇന്നു ജില്ലയില്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും രാവിലെ എട്ടിന് ദേശീയ പതാക ഉയര്‍ത്തും. ഓരോ അയല്‍ക്കൂട്ടങ്ങളും എഴുതി തയാറാക്കിയ സംഗമഗാനം അവതരിപ്പിക്കും. തുടര്‍ന്ന് അംഗങ്ങള്‍ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനല്‍ വഴി അയല്‍ക്കൂട്ട സംഗമ സന്ദേശം കാണും. വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ നടത്തും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം ഗുണമേന്‍മയുള്ള ജീവിത നിലവാരം എന്നിവ ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്‍റെ തുടക്കമായി അയല്‍ക്കൂട്ട സംഗമത്തെ മാറ്റുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
25 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്‍റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും.
തുടര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അയല്‍ക്കൂട്ടങ്ങള്‍ എഡിഎസിന് (ഏരിയ ഡെവലപ്‌മെന്‍റ് സൊസൈറ്റി) കൈമാറും.