മൂന്നുവര്‍ഷത്തിനിടെ 2,445 അപകടങ്ങള്‍; പൊലിഞ്ഞത് 253 ജീവനുകള്‍
Tuesday, January 31, 2023 12:37 AM IST
കാസര്‍ഗോഡ്: റോഡുകളുടെ നിലവാരം മെച്ചപ്പെട്ടപ്പോള്‍ വാഹനങ്ങളുടെ വേഗതയേറിയത് അപകടങ്ങളുടെ എണ്ണവും കൂട്ടുന്നു. മോട്ടോര്‍വാഹന വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഉണ്ടായത് 2,445 അപകടങ്ങളാണ്. രേഖപ്പെടുത്താതെ പോകുന്ന ചെറിയ അപകടങ്ങള്‍ ഇതിന് പുറമേയാണ്.
മൂന്നുവര്‍ഷത്തിനിടയില്‍ ജില്ലയില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 253 ജീവനുകളാണ്. ഇതില്‍ 83 പേര്‍ മരിച്ചത് ഇരുചക്ര വാഹനാപകടങ്ങളിലാണ്. ആകെ വാഹനാപകടങ്ങളുടെ മൂന്നിലൊന്നും ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ടാണ്.
അപകടങ്ങളില്‍ പെടുന്നവരിലേറെയും 40 വയസില്‍ താഴെയുള്ളവരാണെന്നതും ശ്രദ്ധേയമായ കണക്കാണ്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പും 20 വയസില്‍ താഴെയുള്ള പ്രായത്തിലും ബൈക്കും കാറുമോടിച്ച് അപകടത്തില്‍പെടുന്നവരും ഏറെയുണ്ട്.
പക്ഷേ മരിക്കുന്നവരില്‍ എല്ലാ പ്രായക്കാരുമുണ്ടെന്നതും ശ്രദ്ധേയമാണ്. പ്രായത്തിന്‍റെ തിളപ്പില്‍ ഒരാള്‍ എടുക്കുന്ന അമിതവേഗതയും അശ്രദ്ധയും കവരുന്നത് എല്ലാ റോഡ് സുരക്ഷാ നിയമങ്ങളും പാലിച്ച് വണ്ടിയോടിക്കുന്ന മറ്റൊരാളിന്‍റെ ജീവനായിരിക്കാമെന്നതാണ് സത്യം.
മാസങ്ങള്‍ക്കു മുമ്പ് കനകപ്പള്ളിയില്‍ രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ ഇരുചക്രവാഹന അപകടം അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ വെട്ടിച്ച് മുന്നോട്ടുകടക്കുന്നതിനിടയിലായിരുന്നു. അതേസമയം നല്ലോംപുഴയില്‍ അമിതവേഗതയിലെത്തിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറിലിടിച്ചാണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ കാഞ്ഞങ്ങാട് കിഴക്കുംകരയ്ക്ക് സമീപം രണ്ട് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടിലേയും യാത്രികര്‍ മരിച്ച സംഭവവും ഉണ്ടായി. അതിരാവിലെ റോഡില്‍ മറ്റു വാഹനങ്ങളൊന്നും ഇല്ലാതിരുന്ന സമയത്തായിരുന്നു അപകടം. ഇത്രയും വീതിയുള്ളതും വളവില്ലാത്തതുമായ റോഡില്‍ ചെറിയൊരു ഇറക്കത്തില്‍വച്ച് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിക്കണമെങ്കില്‍ അതില്‍ ഒന്നെങ്കിലും പെട്ടെന്ന് നിയന്ത്രിക്കാനാവാത്തവിധം അമിതവേഗതയിലായിരുന്നുവെന്ന് ഉറപ്പാണ്.
റോഡുകളിലെ വാഹനപരിശോധനകള്‍ മിക്കതും ഹെല്‍മെറ്റ് വേട്ടയില്‍ ഒതുങ്ങുന്നുവെന്നതും മറ്റൊരു വസ്തുതയാണ്. അമിതവേഗതയ്ക്കും മദ്യപിച്ച് വാഹനമോടിക്കുന്നതിനുമൊക്കെ പിടി വീഴുന്നത് വളരെ കുറവാണ്. ഇതെല്ലാം കണ്ടുപിടിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.