കാസർഗോഡ്: ബേക്കൽ ഫെസ്റ്റ് അഴിമതി സിറ്റിംഗ് ജഡ്ജ് അന്വേഷിക്കണമെന്ന് യുഡിഎഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിനു ശേഷം ആദ്യമായി ജനങ്ങൾ ഇത്രയും ഒഴുകി എത്തിയ വേറെ പരിപാടിയില്ല. ജിഎസ്ടി രജിസ്ട്രഷൻ എടുത്തിരുന്നില്ല. അത് അഴിമതിക്കുള്ള ആദ്യശ്രമത്തിന്റെ ഭാഗമാണ്. പത്തു ലക്ഷം ടിക്കറ്റ് 50 രൂപ നിരക്കിൽ വില്പന ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ബ്ലാക്ക് ടിക്കറ്റുകളും ഉണ്ടായിരുന്നു. വിദേശത്ത് നിന്ന് വലിയ പിരിവ് വന്നിരുന്നു. എല്ലാ കാര്യങ്ങളും കണക്കുകൾ മറച്ചുവെച്ചാണ് ചെയ്തിരിക്കുന്നതെന്നും യുഡിഎഫ് നേതൃത്വം ആരോപിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.ടി. അഹമ്മദലി, കൺവീനർ എ. ഗോവിന്ദൻ നായർ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണൻ, കെ. നീലകണ്ഠൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാർ, വി. കമ്മാരൻ, ആന്റക്സ് ജോസഫ്, പി.പി. അടിയോടി, പി. കരുണാകരൻ, ഗോവിന്ദൻ നായർ, കെ.കെ. രാജേന്ദ്രൻ, കൂക്കൾ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.