കൊടുംവെയിലത്തും പൊടിക്കാറ്റിലും ബസിനായി കാത്തിരിപ്പ്
Wednesday, March 15, 2023 12:57 AM IST
കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിനായി ബസ് ഷെല്‍ട്ടറുകളെല്ലാം പൊളിച്ചുമാറ്റിയപ്പോള്‍ പകരം പ്ലാസ്റ്റിക് ഷീറ്റിട്ട പന്തലുകളെങ്കിലും നിര്‍മിച്ചത് ചുരുക്കം ചില ഇടങ്ങളില്‍ മാത്രമാണ്. പേരിനൊരു തണലുണ്ടാകുമെന്നല്ലാതെ പ്ലാസ്റ്റിക് പന്തലിനുള്ളിലും ചൂടിന് കുറവൊന്നുമുണ്ടാകില്ലെന്നത് മറ്റൊരു വശം.
ബസ് ഷെല്‍ട്ടറില്ലെങ്കില്‍ യാത്രക്കാര്‍ക്ക് കയറി നിൽക്കാമായിരുന്ന കടവരാന്തകളും ദേശീയപാതയ്ക്കുവേണ്ടി പൊളിഞ്ഞടുങ്ങി. ഉണ്ടായിരുന്ന തണല്‍മരങ്ങളും മുറിച്ചുമാറ്റി. ഇപ്പോള്‍ കാക്കക്കാലിന്‍റെ തണലുപോലുമില്ലാതെ കൊടുംവെയിലത്താണ് പ്രായാധിക്യമുള്ളവരും കുഞ്ഞുങ്ങളെ എടുത്ത അമ്മമാരുമടക്കം ദേശീയപാതയോരത്തെ വിവിധയിടങ്ങളില്‍ ബസ് കാത്തുനില്ക്കുന്നത്.
വീശിയടിക്കുന്ന ഉഷ്ണക്കാറ്റിനൊപ്പം റോഡില്‍നിന്ന് പൊടിപടലങ്ങളും പറക്കുമ്പോള്‍ ആരോട് പരാതി പറയാനെന്നറിയാതെ സഹിക്കുകയാണ് വഴിയാത്രക്കാര്‍. ഇരിക്കാന്‍ സൗകര്യമില്ലെങ്കിലും വെയിലുകൊള്ളാതെ നില്ക്കാനെങ്കിലും ഒരിടം കിട്ടിയിരുന്നെങ്കിലെന്ന് എല്ലാവരും പറയുന്നു.

ഡ്രൈവിംഗ് പരീക്ഷയ്ക്കായി പാറപ്പുറത്തെ
പൊരിവെയിലില്‍ കാത്തുനിൽപ്

ആശാന്മാരുടെ പൊരിഞ്ഞ പരിശീലനവും എച്ചും എട്ടുമടക്കമുള്ള പരീക്ഷണങ്ങളുമൊക്കെ കഴിഞ്ഞ് കാഞ്ഞങ്ങാട് ജോയിന്‍റ് ആര്‍ടിഒ ഓഫീസിനു കീഴില്‍ ഡ്രൈവിംഗ് പരീക്ഷയ്ക്കെത്തുന്നവര്‍ക്ക് മറ്റൊരു വലിയ പരീക്ഷണം കൂടി അതിജീവിക്കാനുണ്ട്. ഗുരുവനം ടെസ്റ്റിംഗ് ഗ്രൗണ്ടിലെ ചുട്ടുപൊള്ളുന്ന പാറപ്പുറത്ത് പൊരിവെയിലില്‍ മണിക്കൂറുകളോളം നീളുന്ന ക്യൂവിലെ കാത്തിരിപ്പ്. വരിയുടെ ഏറ്റവും മുന്നിലുള്ള ഏതാനും പേര്‍ക്ക് മാത്രമാണ് ഷീറ്റിട്ട പന്തലിന്‍റെയെങ്കിലും തണല്‍ ലഭിക്കുക.
അവിടെയെത്തുന്നതുവരെ പൊരിവെയിലില്‍ നില്ക്കുക മാത്രമാണ് ഗതി. രാവിലെ എട്ടിന് തുടങ്ങുന്ന പരിശോധന ഉച്ചയ്ക്ക് ഒരു മണി വരെയൊക്കെ നീളും. ഡ്രൈവിംഗ് സ്‌കൂളുകാരുടെ സ്വാധീനം കൊണ്ട് ആദ്യംതന്നെ കയറിപ്പോകുന്നവര്‍ക്ക് ഭാഗ്യം. ബാക്കിയുള്ളവര്‍ക്ക് രേഖകളും കൈയില്‍ പിടിച്ച് മണിക്കൂറുകള്‍ വരി നില്ക്കേണ്ടിവരും. ഷീറ്റിട്ട പന്തലിനുള്ളിലിരുന്നാണ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കുക. അതിനുള്ളില്‍ എത്തുമ്പോഴേക്ക് മിക്കവരും വെയിലുകൊണ്ട് പരിക്ഷീണരായിട്ടുണ്ടാകും. അതു കഴിഞ്ഞാണ് പ്രായോഗിക പരീക്ഷയ്ക്ക് ഇറങ്ങേണ്ടത്. ഇങ്ങനെ ക്യൂ നിന്നതിന്‍റെ ക്ഷീണംകൊണ്ടുമാത്രം ഡ്രൈവിംഗ് പരീക്ഷയില്‍ തോല്ക്കുന്ന എത്രയോ പേരുണ്ടെന്ന് പരിശീലകര്‍ പറയുന്നു.
പ്രായമായവരും സ്ത്രീകളുമടക്കമുള്ള പരീക്ഷാര്‍ഥികളെ മണിക്കൂറുകള്‍ വെയിലത്ത് നിര്‍ത്തുകയെന്നത് പരീക്ഷയുടെ കാര്‍ക്കശ്യത്തിന്‍റെ ഭാഗമായി കാണുന്ന ഉദ്യോഗസ്ഥരുമുണ്ടെന്ന് പലരും പരാതി പറയുന്നു. പൊരിവെയിലിലെ കാത്തിരിപ്പിനെക്കുറിച്ച് പരാതികള്‍ വ്യാപകമായതോടെ അടുത്ത ദിവസം മുതല്‍ ഡ്രൈവിംഗ് പരീക്ഷ തുടങ്ങുന്ന സമയം രാവിലെ ഏഴിനാക്കാമെന്ന് ജോയിന്‍റ് ആര്‍ടിഒ അറിയിച്ചിട്ടുണ്ട്.