കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം ചെങ്കല്ലറ കണ്ടെത്തി
Thursday, March 23, 2023 12:53 AM IST
ഒടയംചാല്‍: കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം മണ്ണിനടിയില്‍ മൂടപ്പെട്ടിരുന്ന ചെങ്കല്ലറ കണ്ടെത്തി. മുനിയറ, നിധിക്കുഴി, പീരങ്കി ഗുഹ, കല്‍പ്പത്തായം, പാണ്ഡവ ഗുഹ, മുതലപ്പെട്ടി എന്നിങ്ങനെ നാട്ടുഭാഷയില്‍ പല പേരുകളില്‍ വിളിക്കപ്പെടുന്ന ചെങ്കല്ലറകള്‍ മഹാശിലായുഗത്തിന്‍റെ ചരിത്രശേഷിപ്പുകളായാണ് കരുതപ്പെടുന്നത്. ഇവയ്ക്ക് 1800 ലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്ര ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ ജെസിബി ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ചെങ്കല്ലറ കണ്ടെത്തിയത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ സ്ഥലത്തെത്തി. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കോടോത്ത് വിജയന്‍ നമ്പ്യാര്‍, ചരിത്രാധ്യാപകനായ പ്രഫ. എ.സി. കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നിവര്‍ വിവരമറിയിച്ചതു പ്രകാരം കാഞ്ഞങ്ങാട് നെഹ്റു കോളജ് ചരിത്ര വിഭാഗത്തിലെ അധ്യാപകരായ ഡോ. നന്ദകുമാര്‍ കോറോത്ത്, സി.പി. രാജീവന്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവ മഹാശിലായുഗ സംസ്‌കാരത്തിന്‍റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു.

കട്ടിയുള്ള ചെങ്കല്‍പാറ തുരന്ന് നിര്‍മിച്ച അറയുടെ ഒരു ഭാഗത്ത് മൂന്നു തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളുമുണ്ട്. ഒരാള്‍ക്ക് ഗുഹയിലേക്ക് ഊഴ്ന്നിറങ്ങാന്‍ പാകത്തിലുള്ളതാണ് കവാടം. ഇത് വൃത്താകൃതിയില്‍ അടച്ചു വയ്ക്കാനാകുന്ന വിധത്തിലാണ്. ഉള്‍ഭാഗത്ത് മണ്ണ് നിറഞ്ഞു കിടക്കുന്നതിനാല്‍ അവിടെ എന്തെങ്കിലും വസ്തുക്കളുണ്ടോ എന്ന് വ്യക്തമല്ല. അതിന് പുരാവസ്തു വിദഗ്ധരുടെ നേതൃത്വത്തില്‍ വിശദമായ പര്യവേഷണം നടത്തേണ്ടിവരും. അതിനു മുമ്പ് മറ്റാരും കയറാതിരിക്കാനായി ചെങ്കല്ലറ ഇരുമ്പു വേലി കെട്ടി സംരക്ഷിക്കാനാണ് ക്ഷേത്രഭാരവാഹികളുടെ തീരുമാനം.

വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മണ്‍പാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്താണ് ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടിന് മുമ്പുള്ള മഹാശിലാ കാലഘട്ടത്തിലെ മനുഷ്യര്‍ ചെങ്കല്ലറകള്‍ നിര്‍മിച്ചിരുന്നത്. ജില്ലയില്‍ പിലിക്കോട്, ചന്ദ്രവയല്‍, പള്ളിപ്പാറ, അരിയിട്ടപാറ, പോത്താംകണ്ടം, പനങ്ങാട്, ഉമ്മിച്ചിപൊയില്‍, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കനിയാല്‍, കുറ്റിക്കോല്‍, ബങ്കളം, കല്ലഞ്ചിറ, മാവുള്ളചാല്‍, നാലിലാംകണ്ടം, മടിക്കൈ, പൈവളിഗെ, കാര്യാട്, മലപ്പച്ചേരി എന്നിവിടങ്ങളില്‍ നേരത്തേ ചെങ്കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. മഹാശിലായുഗത്തിന്‍റെ സ്മാരകങ്ങളായ കൊടുംകല്ലറകള്‍, തൊപ്പിക്കല്ല്, കൊടക്കല്ല്, നന്നങ്ങാടി, കല്‍വൃത്തങ്ങള്‍, ശിലാ ചിത്രങ്ങള്‍ എന്നിവയും വിവിധ ഇടങ്ങളില്‍നിന്നായി കണ്ടെത്തിയിരുന്നു.

പുരേണേതിഹാസങ്ങള്‍ കൊത്തിവെച്ച ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ദാരുശില്പങ്ങള്‍ കൊണ്ട് പ്രശസ്തമാണ് കോടോത്ത് ഭഗവതി ക്ഷേത്രം. ചെങ്കല്ലറ കൂടി കണ്ടെത്തിയതോടെ ഇവിടം സാംസ്‌കാരിക ചരിത്രഗവേഷകരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ.