നഗര ആരോഗ്യകേന്ദ്രങ്ങള്‍ കടലാസില്‍ തന്നെ
Sunday, April 2, 2023 1:02 AM IST
കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കു കീഴില്‍ ജില്ലയിലെ നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും കേന്ദ്രീകരിച്ച് 15 ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങാന്‍ 10 കോടി രൂപയുടെ ഫണ്ട് അനുവദിച്ചിട്ട് എട്ടുമാസം. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 10 കോടിയില്‍ രണ്ടരക്കോടി രൂപ വീതം മൂന്നു നഗരസഭകള്‍ക്കും 14 ലക്ഷം രൂപ മരുന്ന് വിതരണ കമ്പനിക്കും കൈമാറുകയും ചെയ്തു. എന്നാല്‍ ആരോഗ്യകേന്ദ്രങ്ങള്‍ മാത്രം എവിടെയും തുറന്നില്ല.
മിക്കയിടങ്ങളിലും കെട്ടിടം കണ്ടെത്തി വച്ചിട്ടുണ്ട് എന്നതുമാത്രമാണ് എടുത്തുപറയാവുന്ന കാര്യം. ഓരോ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, ക്ലിനിക്കല്‍ സ്റ്റാഫ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ ഓരോ ഇടങ്ങളിലും നിയമിക്കണം. ഇതിനു വേണ്ട നടപടികളൊന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല.
അതത് നഗരസഭകള്‍ക്ക് കരാര്‍ നിയമനം നടത്താനുള്ള അനുമതിയും ഇറങ്ങിയില്ല. കെട്ടിടം മാത്രമുണ്ടായാല്‍ ആശുപത്രിയായെന്ന പതിവു രീതിതന്നെ ഇവിടെയും തുടര്‍ന്നു. പേരിന് ഒരു ഒപി സൗകര്യം പോലും എവിടെയും തുറന്നില്ല.
കെട്ടിടങ്ങളില്‍ അനുബന്ധ സൗകര്യങ്ങളൊരുക്കാനും കരാര്‍ നിയമനങ്ങള്‍ നടത്തിയാല്‍ ശമ്പളം നല്‍കാനുമൊക്കെയുള്ള തുക തത്കാലം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ നിന്നുതന്നെ കിട്ടും. എന്നിട്ടുപോലും അതിനുള്ള നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ല.
സാധാരണഗതിയില്‍ അത് കഴിയുമ്പോഴേക്കും അടുത്ത സാമ്പത്തികവര്‍ഷത്തെ സഹായം ലഭിക്കാനും ഇടയുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യകേന്ദ്രങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ലാത്ത അവസ്ഥയില്‍ ഇനി അടുത്ത ഘട്ടം സഹായം ലഭിക്കാന്‍ സാധ്യത കുറവാണ്.
പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നെങ്കില്‍ ജില്ലാ ആശുപത്രിയിലെയും താലൂക്ക് ആശുപത്രികളിലെയും മറ്റും തിരക്ക് ഗണ്യമായി കുറയ്ക്കാനാകുമായിരുന്നു. ഈ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനും പദ്ധതിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ അതിനുവേണ്ടി മരുന്ന് വിതരണ കമ്പനിക്ക് കാലേകൂട്ടി പണം കൊടുക്കാന്‍ മാത്രമാണ് ബന്ധപ്പെട്ടവര്‍ ഉത്സാഹം കാണിച്ചത്. കേന്ദ്രങ്ങളൊന്നും തുറക്കാത്തതിനാല്‍ കമ്പനിക്ക് എവിടെയും മരുന്നുകള്‍ എത്തിക്കേണ്ടിവന്നില്ല.
കാസര്‍ഗോഡ് നഗരസഭയില്‍ കസബ കടപ്പുറം, തളങ്കര, അണങ്കൂര്‍, കാഞ്ഞങ്ങാട് വാഴുന്നോറടി, പടന്നക്കാട്, ആവിക്കര, നീലേശ്വരം നഗരസഭയില്‍ ചിറപ്പുറം, ആനച്ചാല്‍, പടിഞ്ഞാറ്റം കൊഴുവല്‍ എന്നിവിടങ്ങളിലാണ് ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
ഇതോടൊപ്പം നീലേശ്വരം ബ്ലോക്കിനു കീഴില്‍ ചെറുവത്തൂര്‍, പരപ്പ ബ്ലോക്കില്‍ വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് ബ്ലോക്കില്‍ പെരിയ, കാസര്‍ഗോഡ് ബ്ലോക്കില്‍ ബദിയടുക്ക, കാറഡുക്ക ബ്ലോക്കില്‍ മുളിയാര്‍, മഞ്ചേശ്വരം ബ്ലോക്കില്‍ മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് കേന്ദ്ര പദ്ധതിക്കു അധിക സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.