ADVERTISEMENT
ADVERTISEMENT
12
Saturday
July 2025
3:28 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Local News
കൊല്ലം
KL2
select District
കൊല്ലം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
അപേക്ഷ ക്ഷണിച്ചു
1225657
Wednesday, September 28, 2022 11:02 PM IST
X
കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. kshee rasree. kerala.gov.in.0474-2748098.
ADVERTISEMENT
കേരള കൗൺസിൽ ഓഫ് ചർച്ചസ് വാളകം സോൺ പ്രവർത്തനോദ്ഘാടനം
വാളകം: കേരള കൗൺസിൽ ഓഫ് ചർച്ചസ് വാളകം സോണിന്റെ പ്രവർത്തനോദ്ഘാടനം കെസിസി ജനറൽ സെക്രട്ടറി അഡ്വ.ഡോ. പ്രകാശ് പി തോമസ് നിർവഹിച്ചു. സോണൽ പ്രസിഡന്റ് റവ.എൽ.ഷിജുമോൻ അധ്യക്ഷത വഹിച്ചു. റവ. രാജു തോമസ്, ഫാ.സൈമൺ ലൂക്കോസ്, റവ. വി.ടി. തോമസ്, റവ.സാമുവൽ. കെ.മാത്യു, ഫാ. മോൻസി ജേക്കബ്, റവ. ജോസ് സ്റ്റീഫൻ, പി.എം.തോമസ്കുട്ടി, കെ.കെ.അലക്സാണ്ടർ, എൽ. മത്തായികുട്ടി എന്നിവർ പ്രസംഗിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി അഞ്ചല്‍ ഉപജില്ല പ്രവർത്തനോദ്ഘാടനം
അഞ്ചല്‍ : പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ അഞ്ചല്‍ ഉപജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനം അലയമണ്‍ ന്യൂ എല്‍പി സ്കൂളില്‍ സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. ജഹ്ഫറുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അലയമണ്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. നാടന്‍പാട്ട് കലാകാരന് അഭിലാഷ് ആദി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രമോദ്, വിദ്യാരംഗം ജില്ല കോര്‍ഡിനേറ്റര്‍ വി.ജെ .സന്തോഷ് കുമാര്‍, സി .ഷീലാമണി, ന്യൂ എല്‍പി സ്കൂള്‍ പിടിഎ പ്രസിഡന്റ് പി. സനില്‍കുമാര്‍, എച്ച്എം സീമ ബുഖാരി, വിദ്യാരംഗം ജില്ല പ്രതിനിധി ജിയാസ്ഖാന് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു ആദി ശാസ്താംകോട്ട അവതരിപ്പിച്ച നാടന്‍ പാട്ടും ശില്പശാലയും നടന്നു. അഞ്ചല്‍ ഉപജില്ലയില്‍ നിന്നുള്ള 72 ഓളം സ്കൂളുകളില്‍ നിന്നുമായി 250 ഓളം കുട്ടികളും അധ്യാപകരുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്നു പരാതി
തെന്മല : മലയോര മേഖലയിലെ ആതുര സേവന കേന്ദ്രമായ തെന്മല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്നു പരാതി. സര്‍ക്കാരും എച്ച്എംസിയും പഞ്ചായത്തും നിയമിച്ചിട്ടുള്ള മൂന്നു ഡോക്ടര്‍മാരുടെ സേവനമാണ് നിലവില്‍ ആശുപത്രിയിലുള്ളത്. വൈകുന്നേരം ആറുവരെ ആശുപത്രിയുടെ പ്രവര്‍ത്തനം വേണമെന്നിരിക്കെ ഉച്ചയ്ക്ക് 12 നു ശേഷം മിക്കപ്പോഴും ഇവിടെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാറില്ലെന്നാണ് പരാതി ഉയരുന്നത്. ഇതുമൂലം തോട്ടം മേഖലയില്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ ബുദ്ധിമുട്ടിലാണ്. ദേശീയപാത കടന്നു പോകുന്ന തെന്മലക്കും ആര്യങ്കാവിനുമിടയില്‍ മിക്കപ്പോഴും അപകടങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ പോലും ആശുപത്രിയില്‍ ആരുമില്ലാത്ത അവസ്ഥയാണ്. പലപ്പോഴും കിലോമീറ്ററുകള്‍ താണ്ടി പുനലൂരിലോ കുളത്തുപ്പുഴയിലോ എത്തേണ്ട ഗതികേടിലാണ് തൊഴിലാളികളും നാട്ടുകാരും. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ആശുപത്രി പ്രവര്‍ത്തനം ഇത്രയധികം മോശപ്പെടാന്‍ കാരണമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ ബിന്‍സ് ആരോപിച്ചു. ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചവറയിലെ വീട്ടില്‍ മോഷണം നടത്തിയ യുവതിയുമായി തെളിവെടുപ്പ് നടത്തി
അഞ്ചല്‍ : ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷന് പരിധിയില്‍ വീട്ടില്‍ മോഷണം നടത്തി സ്വര്‍ണവും വിദേശ പണവും കൈക്കലാക്കിയ യുവതിയെ ഏരൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏരൂര്‍ വിളക്കുപാറ സ്വദേശി ഷാജി മന്‍സിലിൽ സബീനയെയാണ് ഏരൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെക്കുംഭാഗം മറവിലയത്ത് വീട്ടില്‍ അനസിന്റെ വീട്ടിൽ നിന്നുമാണ് സബീന സ്വര്‍ണയും റിയാലും മോഷണം നടത്തിയത്. ഇവിടെ വീട്ടുജോലിക്ക് നിന്ന സബീന മോഷ്ടിച്ച സ്വര്‍ണം ഏരൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിച്ച് പണയം വച്ചിരുന്നു. ഈ സ്വര്‍ണം കണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ്. വീട്ടുടമയുടെ പരാതിയില്‍ കേസെടുത്ത പോലീസ് വീട്ടില്‍ ജോലിക്കായി എത്തിയ സബീനയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ സബീനയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മുമ്പ് വിതുര, പൂയപ്പള്ളി സ്റ്റേഷനുകളില്‍ സബീനയ്ക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യ ബസുകളുടെ നിയമലംഘനത്തിന് നടപടിയില്ലെന്ന് പരാതി
അഞ്ചൽ : അഞ്ചൽ പുനലൂർ പ്രദേശത്ത് സർവീസ് നടത്തുന്ന പ്രൈവറ്റ് ബസുകൾ നിരന്തരമായി നിയമ ലംഘനം നടത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. സ്വകാര്യ ബസുകള്‍ വൈകുന്നേരം ആറിന് ശേഷം നിയമ ലംഘിച്ച് സര്‍വീസുകള്‍ കട്ട് ചെയ്യുന്നതും വിദ്യാർഥികളിൽ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായും പരാതിയുണ്ട്. ചില പ്രദേശങ്ങളിൽ കൂടി സർവീസ് നടത്തുന്ന ബസുകളിൽ ഒരു പോയിന്റ് വരെ ഫെയർ സ്റ്റേജ് കൂട്ടി ചാർജ് ഈടാക്കുന്നത് ഉള്‍പ്പടെ നിരവധി നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കെഎസ്യു നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്കും കൊല്ലം ആര്ടഇഒയ്ക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അധികാരികൾ നിഷേധാത്മകമായ നടപടികളുമായി മുന്നോട്ടു പോയാൽ കെഎസ്യു ശക്തമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് നസ്മൽ വിളക്കുപാറയും ജില്ലയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അജ്മൽ പുത്തയവും പ്രസ്താവനയിൽ അറിയിച്ചു.
മാർ ഈവാനിയോസിന്റെ തീർഥാടന പദയാത്രയ്ക്ക് തുടക്കം
കൊല്ലം: മാർ ഈവാനിയോസിന്റെ72-ാമത് ഓർമ തിരുനാളിനോട് അനുബന്ധിച്ച് എംസിവൈഎം കൊല്ലം വൈദിക ജില്ലയുടെ നേതൃത്വത്തിൽ മാർ ഈവാനിയോസിന് കബറിങ്കലേക്ക് നടത്തുന്ന തീർഥാടന പദയാത്ര തങ്കശേരി അരമന ചാപ്പലിൽ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ.മാത്യൂസ് മാർ പോളികാർപ്പസ് വിശുദ്ധ കുർബാന അർപ്പിച്ച് തുടക്കം കുറിച്ചു. കൊല്ലം ലത്തീൻ രൂപത അധ്യക്ഷൻ പോൾ ആന്റണി മുല്ലശേരി പദയാത്ര ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസ്, മാവേലിക്കര ഭദ്രാസന മുൻ അധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കൊല്ലം ലത്തീൻ രൂപത അധ്യക്ഷൻ പോൾ ആന്റണി മുല്ലശേരി, കൊല്ലം രൂപത മുൻ അധ്യക്ഷൻ ഡോ. സ്റ്റാൻലി റോമൻ എന്നിവർ വള്ളികുരിശ് അനുഗ്രഹിച്ച് ആശീർവദിച്ചു. വള്ളികുരിശ് എം സി വൈ എം കൊല്ലം വൈദിക ജില്ലാ പ്രസിഡന്റ് ഇൻ ചാർജ് അനന്യ യോഹന്നാനും, എംസിവൈഎം പതാക കൊല്ലം വൈദിക ജില്ലാ സെക്രട്ടറി അലീന തോമസിനും തുടർന്ന് കൈമാറി. മാർ ഈവാനിയോസിന്റെ കബറിങ്കലേക്കുള്ള തീർഥാടന പദയാത്രയ്ക്ക് കൊല്ലം ലത്തീൻ രൂപത മുൻ അധ്യക്ഷൻ ഡോ. സ്റ്റാലിൻ റോമൻ, എംസിവൈഎം കൊല്ലം വൈദിക ജില്ലയ്ക്ക് വേണ്ടി ഡയറക്ടർ ഫാ. ജോൺ കടുവിങ്കൽ എന്നിവർ പ്രസംഗിച്ചു.
മാർ ഈവാനിയോസിന്റെ തീർഥാടന പദയാത്രയ്ക്ക് ആയൂരിൽ സ്വീകരണം
ആയൂർ : മലങ്കര കത്തോലിക്കാ സഭയുടെ ആദ്യത്തെ മെത്രാപ്പോലീത്തയും, പുനരൈക്യ പ്രസ്ഥാന ശില്പിയുമായ മാർ ഈവാനിയോസിന്റെ 72-ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് പദയാത്രകളെ ഇന്ന് വൈകുന്നേരം ആയൂരിൽ സ്വീകരിക്കും .ആയൂർ സെന്റ്മേരീസ് കത്തോലിക്കാ പള്ളിയിൽ ഒരുക്കങ്ങൾ പൂർത്തിയായി .മുഴുവൻ തീർഥാടകർക്കും ഭക്ഷണവും താമസസൗകര്യവും ദേവാലയത്തിലും ചെറുപുഷ്പം സെൻട്രൽ സ്കൂളിലുമായി ക്രമീകരിക്കും . പുനലൂർ, അഞ്ചൽ,കുളത്തൂപ്പുഴ ഓടനാവട്ടം, പ്രദേശത്തുള്ള തീർഥാടകർ റാന്നി പെരുനാട്ടിൽ നിന്നും മൂവാറ്റുപുഴ,തിരുവല്ല പ്രദേശങ്ങളിൽ നിന്നുമുള്ള പ്രധാന തീർഥാടകരുമായി, ആയൂരിൽ സംഗമിക്കും.13ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം തിരിച്ചു പിരപ്പൻകോടും 14ന് പട്ടം കബറിങ്കലും എത്തിച്ചേർന്ന് മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കെടുക്കും. തുടർന്ന് 15ന് നടക്കുന്ന സമാപന ശുശ്രൂഷകളിൽ പങ്കുചേരും. ആയൂരിൽ സ്വീകരണങ്ങൾക്ക് വികാരി ഫാ.ജോൺ അരീക്കൽ, ഫാ.അരുൺ ഏറത്ത്, ഫാ.ജോൺ പാലവിള, സി.എ .ചാക്കോ, രാജൻ തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് ജില്ലാ പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജേക്കബ് കളപ്പുരയ്ക്കൽ അറിയിച്ചു.
കുളത്തൂപ്പുഴയിലെ പൊതുമാർക്കറ്റ് എപ്പോള്‍വേണമെങ്കിലും നിലംപൊത്താം
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വർഷങ്ങൾക്കു മുമ്പ് നിർമിച്ച പൊതുമാർക്കറ്റ് കെട്ടിടവും വ്യാപാരസ്ഥാപനങ്ങളും നാടിനു തന്നെ ഭീഷണി ഉയർത്തുന്നു. അപകടാവസ്ഥയിൽ ഏത് സമയവും ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണ് മാർക്കറ്റ് കെട്ടിടവും വ്യാപാരസ്ഥാപനങ്ങളും എന്നതാണ് യാഥാർഥ്യം. സമയാ സമയങ്ങളില്‍ വേണ്ട അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെയാണ് മേല്ക്കുരയിലെ ഇരുമ്പ് കമ്പികള്‍ ദ്രവിച്ചും കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിത്തകര്‍ന്നും ഭിത്തികളിലെ ഇഷ്ടികയും കട്ടകളും ദ്രവിച്ച് പൊടിഞ്ഞും കുളത്തൂപ്പുഴ പൊതുമാര്‍ക്കറ്റ് കെട്ടിടം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലെത്തിയത്. പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും സമീപവാസികള്‍ക്കും ഒരുപോലെ കെട്ടിടം ഭീഷണിയായി തുടരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിർമിച്ച കെട്ടിടത്തിനുള്ളിലെ സ്റ്റാള്‍ മുറികള്‍ എല്ലാം ഇഷ്ടികകള്‍ ദ്രവിച്ച് തകര്‍ന്നടിഞ്ഞ നിലയിലാണുള്ളത്. മേല്‍ക്കൂരയില്‍ പലയിടത്തും ആല്‍മരം വളര്‍ന്നതോടെ കോണ്ക്രീറ്റിനുള്ളിലേക്ക് മഴവെള്ളം ഊര്‍ന്നിറങ്ങി ഭിത്തികളെല്ലാം നനഞ്ഞു കുതിര്‍ന്ന അവസ്ഥയിലാണ്. നിലവില്‍ മത്സ്യവ്യാപാര കേന്ദ്രവും കടകളും, അട്ടിറച്ചി, മാട്ടിറച്ചി സ്റ്റാളുകളും പ്രവര്‍ത്തിക്കുന്ന ഭാഗവും ഏറെ ദുരവസ്ഥയിലാണ്. ആട്ടിറച്ചി സ്റ്റാളിനുള്ളില്‍ മേല്‍ക്കൂര താഴേക്ക് വീഴാതിരിക്കാന്‍ മുറിയുടെ നടുക്ക് തടികൊണ്ട് താങ്ങ് കൊടുത്ത നിലയിലാണ്. ചന്ത ദിവസങ്ങളിലും മറ്റും കച്ചവടത്തിനായി നിരവധി വ്യാപാരികളും സാധനങ്ങള്‍ വാങ്ങാനായി പൊതുജനവും ഇവിടേക്ക് എത്താറുണ്ട് . പൊതു മാര്‍ക്കറ്റിനോട് ചേര്‍ന്ന് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ അവരുടെ താമസ സ്ഥലത്തേക്ക് കടന്നു പോകുന്നതും മാര്ക്കറ്റ്കെട്ടിടത്തിനുള്ളിലൂടെയാണ്. പൊതു മാര്‍ക്കറ്റ് നവീകരണത്തിനായി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അതു നടപ്പിലാകുന്ന മുറക്ക് കെട്ടിടം പൊളിച്ചു നീക്കം ചെയ്യാമെന്നുമുള്ള മറുപടിയാണ് അധികൃതർ നൽകുന്നത്. അതേ സമയം തകര്‍ച്ചയിലായി വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിസര വാസികള്‍ക്കും അടക്കം ഭീഷണിയായ കെട്ടിടം പൊളിച്ചു നീക്കുന്നതിനു പൊതു മാര്‍ക്കറ്റ് നവീകരണം ആരംഭിക്കുന്നതു വരെ കാത്തിരിക്കുക എന്നത് ദുരന്തമുണ്ടാകാന്‍ കാത്തിരിക്കുന്നതിനു സമാനമാകും. അടിയന്തിരമായി ഈ കെട്ടിടം പൊളിച്ചു നീക്കി സാധാരണക്കാരായ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
നെടുമങ്ങാട്: നിരവധി വാഹനമോഷണ കേസുകളിലേയും കാണിക്കവഞ്ചി കവർച്ചാ കേസുകളിലേയും പ്രതിയായ നെടുമങ്ങാട് കൊല്ലങ്കാവ് സ്വദേശി ജിബിൻ( 28 )നെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട്. ആറ്റിങ്ങൽ, നെയ്യാറ്റിൻകര ഭാഗങ്ങളിൽ വർക്ക് ഷോപ്പുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
കുണ്ടറ : ഷാര്‍ജയില്‍ ജീവനൊടുക്കിയ കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ ക്കുറിപ്പ് പുറത്ത്. ഭർത്താവ് നിതീഷ് ഭര്‍തൃപിതാവ് മോഹനൻ സഹോദരി നീതു എന്നിവർ അപമര്യാദയായി പെരുമാറിയെന്നും ഭര്‍ത്താവും കുടുംബവും കൊല്ലാക്കൊല ചെയ്തുവെന്നും കുറിപ്പിൽ പറയുന്നു. പുറത്തുവന്ന കുറുപ്പി െ ന്റ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സ്ത്രീ ധനത്തി െ ന്റ പേരിൽ യുവതി കുഞ്ഞിനെയും കൂടെ കൂട്ടി ആണ് ചൊവ്വാഴ്ച വിദേശത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത്.
മാതാപിതാക്കളുടെ കല്ലറ പൊളിച്ച് നീക്കാനൊരുങ്ങി മകന്
നെയ്യാറ്റിന്‍കര: "അച്ഛനെയും അമ്മയെയുമായിരുന്നു ഒരുപാടിഷ്ടം. അവരെ കൊന്നവര്‍ക്കെതിരെ യാതൊരു നടപടിയുമില്ല." നെയ്യാറ്റിന്‍കര വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ ഡി. രാജയുടെയും ടി.അന്പിളിയുടെയും മകന് ആര്. രഞ്ജിത്ത് രാജ് വീട്ടുമുറ്റത്തിരുന്ന് പൊട്ടിക്കരയുന്പോള് വാക്കുകള്‍ക്ക് വല്ലാത്ത മൂര്‍ച്ച... സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നിയമവ്യവസ്ഥയ്ക്കും എതിരേ രഞ്ജിത്ത് വിമര്‍ശനവും ഉന്നയിച്ചു. അഞ്ചു വര്‍ഷം മുന്‍പും രഞ്ജിത്തിന്റെ അണ പൊട്ടിയൊഴുകുന്ന സങ്കടവും രോഷവും കേരളം കണ്ടതാണ്. മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള കല്ലറയൊരുക്കാന്‍ കുഴിയെടുത്തുനിന്ന രഞ്ജിത്ത് പോലീസുകാരുടെ മുഖത്ത് നോക്കി വിരല്‍ ചൂണ്ടി പറഞ്ഞു- `നിങ്ങളെല്ലാപേരും കൂടിയാണ് എന്റെ അച്ഛനെയും അമ്മയെയും കൊന്നത്...` അന്ന് നിര്‍മിച്ച കല്ലറ പൊളിക്കാന്‍ പോവുകയാണെന്ന് രഞ്ജിത്ത് ഇന്നലെ ലോകത്തോട് വിളിച്ചു പറഞ്ഞു. വീടും കല്ലറയും പൊളിച്ച് സ്ഥലം പഴയതുപോലെ ഉടമയ്ക്ക് തിരിച്ചു നല്‍കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. 2020 ഡിസംബര്‍ 20 നാണ് രാജനും അന്പിളിക്കും തീപ്പൊള്ളലേല്ക്കുന്നത്. മൂന്നു സെന്റ് ഭൂമിയില്‍ തകര ഷീറ്റുകള്‍ മറച്ച വീടായിരുന്നു ആ കുടുംബത്തിന്റെ ആകെയുള്ള കിടപ്പാടം. മാനസിക വെല്ലുവിളി നേരിടുന്ന അന്പിളി ചികിത്സ പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും അധികകാലം മക്കളോടൊപ്പം കഴിയാന്‍ വിധി അനുവദിച്ചില്ല. ഇവര്‍ താമസിക്കുന്ന പുരയിടത്തിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്ന കോടതിവിധിയുമായി അയല്‍വാസി വസന്ത എത്തിയതോടെയാണ് വിവാദങ്ങള്‍ തല പൊക്കിയത്. ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതിനിടയില്‍ രാജനും അന്പിളിയും ശിരസ്സില്‍ കൂടി മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ചു. ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടയില്‍ തീ പടര്‍ന്നു. ഇരുവരും ദാരുണമായി മരണമടഞ്ഞു. വിവാദ പുരയിടത്തില്‍ ഒരു സന്നദ്ധ സംഘടന രാജന്റെയും അന്പിളിയുടെയും മക്കളായ രാഹുലിനും രഞ്ജിത്തിനുമായി പുതിയ വീട് നിര്‍മ്മിച്ചു നല്കി. കഴിഞ്ഞ ദിവസം ഈ പുരയിടം വസന്തയുടേതു തന്നെയെന്ന് വീണ്ടും കോടതി വിധിച്ചുവെന്ന് രഞ്ജിത്ത് പറയുന്നു. ഇതോടെ സര്‍ക്കാരില്‍ നിന്നും നീതി കിട്ടിയില്ലായെന്ന ആരോപണവുമായി രഞ്ജിത്ത് ബാങ്കിന്റെ രേഖകളും ആധാര്‍, എടിഎം, തിരിച്ചറിയല്‍ കാര്‍ഡുകളും കത്തിച്ച് പ്രതിഷേധിച്ചു.
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം മൊട്ടയടിച്ചു
പേരൂര്‍ക്കട: യുവാവിനെ സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ മണ്ണന്തല പോലീസ് പിടികൂടി. നാലാഞ്ചിറ അക്ഷയ ഗാര്‍ഡന്‍സ് അമരത്തില്‍ കാപ്പിരി ജിതിന് എന്നുവിളിക്കുന്ന ജിതിന് (35), മെഡിക്കല്‍കോളജ് സ്വദേശി സച്ചു (27), മരുതൂര്‍ മങ്കാരം സ്വദേശി ജ്യോതിസ് (20) എന്നിവരാണ് പിടിയിലായത്. എട്ടിനായിരുന്നു കേസിന്നാസ്പദമായ സംഭവം. മെഡിക്കല്‍കോളജ് സ്വദേശി അബ്ദുള്ള (20) യെയാണ് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും മൊട്ടയടിക്കുകയും ചെയ്തത്. സംഭവദിവസം ചാക്കയില്‍ സുഹൃത്തിനെ വിളിക്കാന്‍ എത്തിയ അബ്ദുള്ളയെ സ്കൂട്ടറിലെത്തിയ പ്രതികള്‍ ബലംപ്രയോഗിച്ച് കൊണ്ടുപോകുകയും നാലാഞ്ചിറ കുരിശടിയിലുള്ള ഇടവഴിയില്‍ വച്ച് കമ്പികൊണ്ട് മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. പിന്നീട് ഇയാളെ തിരികെ ചാക്കയില്‍ കൊണ്ടുവിട്ടു. സംഭവം അബ്ദുള്ള പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ മറ്റൊരു ദിവസം വീണ്ടും അബ്ദുള്ളയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ വട്ടിയൂര്‍ക്കാവിലെ ഒരു ഫാമിനുള്ളില്വച്ച് ക്രൂരമായി ആക്രമിക്കുകയും തലമുടി മുഴുവന്‍ മുറിച്ചുകളയുകയും ചെയ്യുകയായിരുന്നു. പ്രതികളുടെ സംഘത്തില്‍പ്പെട്ട ജ്യോതിസ് എന്നയാളെ എക്സൈസ് സംഘത്തിന് കാട്ടിക്കൊടുത്തതിലുള്ള വിരോധമായിരുന്നു ആക്രമണത്തിനു കാരണം. കഴിഞ്ഞവര്‍ഷം നവംബറില്‍ കഞ്ചാവുമായി ജ്യോതിസിനെ എക്സൈസുകാര് പിടികൂടിയിരുന്നു. മണ്ണന്തല സിഐ വി. കണ്ണന്, എസ്.ഐ ആര്.എസ് വിപിന്‍, സി.പി.ഒമാരായ വിനോദ്, അനീഷ്, പ്രദീപ്, പ്രശാന്ത്, സജിത്ത്, പാര്ത്ഥന് എന്നിവര്‍ ചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍കൂടി ഇനി പിടിയിലാകാനുണ്ട്. വട്ടിയൂര്‍ക്കാവില്‍ പ്രതികള്‍ യുവാവിനെ എത്തിച്ച ഫാം ഹൗസ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
മത്സ്യകർഷക സംഗമവും അവാർഡ് വിതരണവും
കൊട്ടാരക്കര:മത്സ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് നടന്ന മത്സ്യ കർഷക സംഗമവും അവാർഡ് വിതരണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷതവഹിച്ചു. ഫിഷറീസ് അഡീഷണൽ ഡയറക്ടർ സ്മിത .ആർ. നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് പി. കെ. ഗോപൻ, മുനിസിപ്പൽ ചെയർമാൻ കെ. ഉണ്ണികൃഷ്ണമേനോൻ, മത്സ്യ കർഷക അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ കെ. കെ. അപ്പുക്കുട്ടൻ, മത്സ്യ ഫെഡ് ചെയർമാൻ ടി. മനോഹരൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എസ്. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന മത്സ്യ കർഷക സംഗമത്തി ൽ മത്സ്യകൃഷി മേഖലയും കേരള സമ്പത്ത് വ്യവസ്ഥയും എന്ന വിഷയത്തിൽ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ബേബി ഷീജ കോഹൂർ ആമുഖ പ്രഭാഷണം നടത്തി. മത്സ്യ കൃഷിയും കേരളവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജല കൃഷി വിഭാഗം അസി. പ്രഫ. ബിനു വർഗീസ് വിയം അവതരിപ്പിച്ചു. ഫിഷറീസ് ജോയിന്റ് ഡയറക്ടർ എച്ച്. സലീം മോഡറേറ്റർ ആയിരുന്നു. മത്സ്യകർഷക പ്രതിനിധി ബിനു കരുണാകരൻ, ജലകൃഷി അസിസ്റ്റന്റ് പ്രഫ. സിമി റോസ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു. വനാമി കൃഷി സാധ്യതകൾ കേരളത്തിൽ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുൻ ജോയിന്റ് ഡയറക്ടർ എം. ഷാജി വിഷയം അവതരിപ്പിച്ചു. ഫിഷറീസ് അഡീഷണൽ ഡയറക്ടർ ഇഗ്നേ ഷ്യസ് മൺട്രോ മോഡറേറ്റർ ആയിരുന്നു. ഫിഷറീസ് അസി. ഡയറക്ടർ എസ്. മഞ്ജു, കർഷക പ്രതിനിധി അജിത്ത് രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ജയിലില്‍ കൈഞരമ്പ് മുറിച്ച പ്രതി ആംബുലന്‍സില്‍ നിന്നു ചാടി
പേരൂര്‍ക്കട: ജയിലില്‍ കൈഞരമ്പ് മുറിച്ച പ്രതി ചികിത്സയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നു ചാടി. നെയ്യാറ്റിന്‍കര സ്പെഷല്‍ സബ്ജയിലില്‍ പാര്‍പ്പിച്ചിരുന്ന മുഹമ്മദ് കബീര്‍ ആണ് ആംബുലന്‍സില്‍ നിന്നു ചാടിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം ആറോടുകൂടി മ്യൂസിയം സ്റ്റേഷന് പരിധിയില്‍ ബാര്‍ട്ടണ്‍ഹില്‍ റോഡിലായിരുന്നു സംഭവം. മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്നയാളായിരുന്നു മുഹമ്മദ് കബീര്‍. സബ്ജയിലില്‍ ഇയാളെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ ബാത്ത്റൂമില്‍ വച്ച് മുഹമ്മദ് കബീര്‍ കൈഞരമ്പു മുറിച്ചു. രക്തം വാര്‍ന്നൊഴുകിയതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ജയിലധികൃതര്‍ ഉടന്‍തന്നെ ഇയാളെ ആംബുലന്‍സില്‍ കയറ്റി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ജയില്‍ ജീവനക്കാരുടെ സുരക്ഷയില്‍ കൊണ്ടുപോയിട്ടും ബാര്‍ട്ടണ്‍ ഹില്ലിലെത്തിയപ്പോള് ഇയാള്‍ ആംബുലന്‍സില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജയില്‍ ജീവനക്കാര്‍ ഇയാളെ പിടികൂടി തിരികെ ആംബുലന്‍സില്‍ കയറ്റി. വീഴ്ചയില്‍ കൈകള്‍ക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റ മുഹമ്മദ് കബീറിനെ ആദ്യം അത്യാഹിതവിഭാഗത്തിലും പിന്നീട് സര്‍ജറി വാര്‍ഡിലും പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമം നടത്തിയ പ്രതിയെ ആംബുലന്‍സില്‍ കൊണ്ടുപോയതിലുള്ള സുരക്ഷാവീഴ്ചയാണ് ഇയാള്‍ വാഹനത്തില്‍ നിന്നു ചാടാന്‍ ഇടയാക്കിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രവാസികൾക്ക് നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല 16ന്
ചവറ : പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും (സിഎംഡി) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല 16ന് ഓച്ചിറയിൽ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവർ രാവിലെ 9.30 ന് ശില്പശാല നടക്കുന്ന ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ ശില്പശാലയില് ലഭ്യമാകും. ഉചിതമായ സംരംഭങ്ങൾ തെരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങളും ലഭിക്കും. ഇതോടൊപ്പം കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന നൂതന ബിസിനസ് ആശയങ്ങളും പരിചയപ്പെടാം. താത്പര്യമുള്ള പ്രവാസികൾക്ക് രാവിലെ വേദിയിലെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ്ഹെൽപ്പ് ഡെസ്ക്കിലെ 0471 -2329738, +91-8078249505 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയർക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍ഡിപിആര്‍ഇഎം പദ്ധതി. താത്പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www. norkaroots.org സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണെന്ന് നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ സി.മണിലാൽ അറിയിച്ചു.
സ്ഥാനാരോഹണം നടന്നു
കൊട്ടാരക്കര : കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ സ്കൂൾ സ്റ്റുഡൻസ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ സ്ഥാനാരോണ ചടങ്ങ് നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ബ്രിജേഷ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു. ഹെഡ് ബോയ് ജീവൻ തോമസ് , ഹെഡ് ഗേൾ ജെഫ്ന സാജൻ,നിഷ വി. രാജൻ, ഷിബി ജോൺസൻ, എം. തോമസ്, വി.എസ്.വീണ എന്നിവർ പ്രസംഗിച്ചു.
വിനോദയാത്രയ്ക്കിടെ പരിക്കേറ്റ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കും: മന്ത്രി കെ.എൻ.ബാലഗോപാൽ
കുണ്ടറ: മുഖത്തല എൻഎസ്എസ് യുപി സ്കൂളിൽ നിന്നുള്ള വിനോദ യാത്രയ്ക്കിടെ ഗുരുതരമായി പരിക്കേറ്റ ആരോമലിന് വിദഗ്ധ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപൽ. കുട്ടിയെ വീട്ടിൽ സന്ദർശിച്ച് രോഗാവസ്ഥ വിലയിരുത്തിയ ശേഷമാണ് അറിയിച്ചത്. ജില്ലാശിശുക്ഷേമ സമിതി മുൻകൈയെടുത്തായിരുന്നു തുടക്കത്തിൽ ചികിത്സ നൽകിയതും മന്ത്രിയുടെ ഇടപെടലിനു വഴിയൊരുക്കിയതും. ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈൻ ദേവ്, ജില്ലാ ട്രഷറർ എൻ.അജിത് പ്രസാദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. മനോജ് എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഇലക്ട്രിക് പോസ്റ്റ് സ്കൂൾ ബസിനു മുകളിൽ വീണു
കുളത്തൂപ്പുഴ: തിരുവനന്തപുരം തെങ്കാശി അന്തർസംസ്ഥാന പാതയിൽ നെടുവന്നൂർ കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനും കൂവക്കാട് ജംഗ്ഷനും ഇടയിൽ കാറ്റിൽ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റുമായി സ്കൂൾ ബസിനു മേൽ വീണു. അന്തർ സംസ്ഥാന പാതയിലൂടെ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ മുകളിലേക്ക് പോസ്റ്റ് പതിച്ചു. വൻ അപകടം ഒഴിവായി. കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റിൽ വിദ്യാർഥികൾക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിദ്യാർഥികൾക്ക് ആർക്കും പരിക്കില്ല. അപകടത്തോടെ കുളത്തൂപ്പുഴ പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി തകരാറിലായി. അന്തർ സംസ്ഥാന പാതയിൽ റോഡി െ ന്റ ഇരുവശങ്ങളിലുമായി അനേകം മരങ്ങൾ മൂട് ദ്രവിച്ച് ഏത് സമയത്തും റോഡിലേക്ക് പതിക്കുന്ന സ്ഥിതിയിലാണ്. ഇത് സംബന്ധിച്ച് പ്രദേശവാസികളും നാട്ടുകാരും നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ല.
ആരോഗ്യമന്ത്രിയുടെ പേരിൽ നരഹത്യയ്ക്ക് കേസെടുക്കണം: എ.എ.അസീസ്
കൊല്ലം:ആരോഗ്യ വകുപ്പിന്റെ അനാസ്ഥ മൂലം കോട്ടയത്ത് സർക്കാർ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് ബിന്ദു എന്നവീട്ടമ്മ മരിക്കാൻ ഇടയായതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയത് മൂലമുള്ള സംഭവങ്ങൾക്ക് ഉത്തരവാദിയായ വകുപ്പ് മന്ത്രിയുടെ പേരിൽ നരഹത്യക്ക് കേസെടുക്കണമെന്ന് യുടിയുസി ദേശീയ പ്രസിഡന്റ് എ.എ.അസീസ്. കൊല്ലം ജില്ലാ ആശുപത്രിക്ക് മുന്നിൽ യുടിയുസിയും ഐക്യമഹിളാസംഘവും സംയുക്തമായി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എ.എ.അസീസ്. യോഗത്തിൽ യുടിയുസി ജില്ലാ പ്രസിഡന്റ് ഇടവനശേരി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ .സിസിലി, സജി ഡി ആനന്ദ്, കുരീപ്പുഴ മോഹനൻ, കെ .രാജി, ടി .കെ .സുൽഫി, ജയലക്ഷ്മി, കൈപ്പുഴ വി റാം മോഹൻ, ജി .വേണുഗോപാൽ, എം.എസ്.ഷൗക്കത്ത്, ആർ .സുനിൽ, ഫിറോസ് സമദ്, ആനി ബാബു ,സജിത ഷാജഹാൻ, ലൈലാ സലാഹുദ്ദീൻ, സോഫിയ സലാം, ബിജു ലക്ഷ്മി ഗാന്ധൻ, അജിത്ത് അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അംഗീകൃത സൂംബ ഇൻസ്ട്രക്ടർമാർ സ്കൂളുകളിൽ പരിശീലനം നൽകണമെന്ന്
കൊല്ലം : സ്കൂളുകളിൽ സൂംബ പരിശീലനം അറിവില്ലാത്തവർ തെറ്റായി നൽകിയാൽ തിരിച്ചടികൾ ഉണ്ടാകുമെന്നും അംഗീകൃത സൂംബ ഇൻസ്ട്രക്ടർമാരായ 'സിൻ' പരിശീലകരെ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. സൂമ്പ ഇൻസ്ട്രക്ടർമാരുടെ കൂട്ടായ്മയായ 'സിൻ' വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിക്ക് നിവേദനം നൽകി. സംഗീതം, ഡാൻസ്, എയ്റോബിക്സ്, ബ്രസീലിയൻ അയോധന കലയുടെ ചുവടുകൾ എന്നിവ ചേർന്നതാണ് സൂംബ. ഉയർന്നും താഴ്ന്നും പോകുന്ന കടലല പോലെ തീവ്രത കൂടിയും കുറഞ്ഞുമുള്ള സൂംബ പരിശീലനം അറിവില്ലാത്തവർ തെറ്റായി നൽകിയാൽ തിരിച്ചടികൾ ഉണ്ടാകും. അതിനാൽ അംഗീകൃത സൂംബ ഇൻസ്ട്രക്ടർമാരായ സിൻ അംഗങ്ങളെക്കൊണ്ട് മാത്രം സ്കൂളുകളിൽ സൂംബ പരിശീലനം നൽകണമെന്നും കരുതൽ സൂംബ - യോഗ ആന്റ് കരാട്ടെ സെന്ററിനെ പ്രതിനിധീകരിച്ച് സിൻ ജോസ്ഫിൻ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പല സ്കൂളുകളിലും സൂംബയെന്ന പേരിൽ സംഗീതത്തിന്റെ അകമ്പടിയോടെ എയ്റോബിക്സ് പഠിപ്പിക്കുന്നുണ്ടെന്നും സൂംബ തന്നെ പഠിപ്പിക്കുവാൻ സൂംബ ഇൻസ്ട്രക്്ടർക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അമൃതകുളം ഗവ. ലോവർ പ്രൈമറി സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ മലയാളത്തിലെ പ്രഥമ സൂംബ പഠന പുസ്തകമായ ജോർജ് എഫ് സേവ്യർ വലിയവീടിന്റെ ‘സൂംബ ഡാൻസ് ഫിറ്റ്നസ്?’ മന്ത്രിശിവൻകുട്ടിക്ക് കൈമാറി. എം. നൗഷാദ് എം എൽ എ, മേയർ ഹണി, കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ, സിൻ ജോസ്ഫിൻ ജോർജ്, ജോർജ് .എഫ്. സേവ്യർ വലിയവീട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൊട്ടാരക്കരയിൽ തെരുവുനായയുടെ ആക്രമണം : ആറു പേർക്ക് കടിയേറ്റു
പുനലൂർ: കൊട്ടാരക്കരയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. ആറു പേർക്ക് നായയുടെ കടിയേറ്റു. ആര്യ ഭവനിൽ കുശല കുമാരി (53), അഖിൽ നിവാസിൽ ഗോപിനാഥൻ (70),സദാനന്ദ പുരം അജിൻ ഭവനിൽ സാംകുഞ്ഞ് (61), കൊട്ടാരക്കര വിജയഭവനിൽ ശകുന്തള (59), പുലമൺദീപത്തിൽ സുരേഷ് കുമാർ (66), ഗണപതി ക്ഷേത്രത്തിൽ തൊഴാൻ എത്തിയ ബാംഗ്ലൂർ സ്വദേശി ഗംഗാധരൻ (68), കാെട്ടാരക്കര തോട്ടും കര വീട്ടിൽ (50), തൃക്കണ്ണമംഗൽ മുളവന കിഴക്കേതിൽ ജോസഫ് ജോൺ (60) എന്നിവർക്കാണ് തെരുവവുനായയുടെ കിടിയേറ്റത്. പലർക്കും കാലിലും തലയ്ക്കും നടുവിനുമാണ് കടിയേറ്റത്. മൂക്കിൽ കടിയേറ്റ ഗാേപിനാഥന് ഗുരുതരപരിക്കാണുള്ളത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷ നൽകി.
പഞ്ചായത്ത് ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവം; പ്രതിഷേധ സംഗമം നടത്തി
ചവറ: ചവറ പഞ്ചായത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാരൻ അനിൽകുമാറിനെ കൈയേറ്റം ചെയ്യുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാരോട് അസഭ്യം പറയുകയും ചെയ്ത അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ പ്രതിഷേധ സംഗമം നടത്തി. ചവറ പഞ്ചായത്ത് പടിക്കൽ നടന്ന സമരം ഡിസിസി വൈസ് പ്രസിഡന്റ് അരുൺരാജ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരനെ അക്രമിച്ചത് ഏറെ ദൗർഭാഗ്യകരമായി പോയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സർക്കാർ ജീവനക്കാർ ഏറെ അവഗണനയിലാണ്. സംസ്ഥാനം ഭരിക്കുന്ന സർക്കാർ പോലും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നില്ല. ഒരു രഹസ്യ ബാലറ്റ് വോട്ടെടുപ്പ് നടത്തിയാൽ ഇന്ന് ഭരിക്കുന്ന പാർട്ടിയുടെ യൂണിയൻകാർ പോലും മുഖ്യമന്ത്രിക്കെതിരെ വോട്ട് ചെയ്യുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പല സമരങ്ങളും നടന്നിട്ടുണ്ടെങ്കിലും ചവറ പഞ്ചായത്തിൽ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുന്നത് ആദ്യ സംഭവമാണ്. കുറ്റക്കാർക്കെതിരേ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടകൻ പറഞ്ഞു. എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി .അനിൽ ബാബു അധ്യക്ഷനായി. സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ, എൻജിഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഉല്ലാസ്, ചവറ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ജയലക്ഷ്മി, ബിനു കോട്ടാത്തല, സൈജു അലി , എം മനോജ്, എം. ആർ. ദിലീപ്, പൗളിൻ ജോർജ്, ഷമീർ , പ്രദീപ് ഫെർണാണ്ടസ് ,ഗിരീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ബിഎംജി ഹൈസ്കൂൾ വെഞ്ചരിച്ചു
കുളത്തൂപ്പുഴ: ബിഎംജി എച്ച്എസ് വെഞ്ചരിച്ചു. ഫാ. ജോസഫ് തോട്ടത്തിൽ കടയിലി െ ന്റ മുഖ്യകാർമികത്വത്തിലും ലോക്കൽ മാനേജർ ഫാ.മാത്യു ചരിവുകാലായിൽ,ഫാ. വിൽസൺ ചരുവിള എന്നിവർ ചേർന്നാണ് വെഞ്ചരിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ, സ്റ്റാഫ് സെക്രട്ടറി ജെ.ജോസ്മോൻ, സുനിൽ .കെ. തോമസ്, സി .ഐശ്വര്യ, ആൻസ് മേരി, അപർണ, ഷൈൻകുമാർ എന്നിവർ നേതൃത്വം നൽകി. കെസിഎസ്എൽ വിദ്യാർഥികൾ പ്രാർഥന ഒരുക്കി.
പോളച്ചിറ ഏലാ വികസനത്തിന്റെ പിതൃത്വത്തിനായുള്ള ബിജെപി ശ്രമം തരംതാഴ്ന്നതെന്ന്
പരവൂർ : പോളച്ചിറ ഏലാ വികസനത്തി െ ന്റ പിതൃത്വം ഏറ്റെടുക്കാനുള്ള ബിജെപി നേതാവി െ ന്റ ശ്രമം തരം താഴ്ന്ന രാഷ്ട്രീയ അജണ്ടയാണെന്ന് കെപിസിസി അംഗവും യുഡിഎഫ് ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാനുമായ നെടുങ്ങോലം രഘു. ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ് കുമാർ ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലാകളുടെ സമഗ്രവികസനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തയാറാക്കി എൻ.കെ. പ്രേമചന്ദ്രൻ എം പിയ്ക്ക് സമർപ്പിച്ച നിവേദനമാണ് എംപി കേന്ദ്ര കൃഷി-ജലവിഭവ മന്ത്രാലയങ്ങൾക്ക് സമർപ്പിച്ച് വിശദമായ പ്രോജക്ട് സമർപ്പിക്കാനായി അനുമതി നേടിയെടുക്കുന്നതെന്ന് നെടുങ്ങോലം രഘു പ്രസ്താവനയിൽ പറഞ്ഞു.
ചാത്തന്നൂർ ദേശീയപാതയിൽ വെള്ളക്കെട്ട്
ചാത്തന്നൂർ : ചാത്തന്നൂർ പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ലൈബ്രറിക്ക് മുമ്പിൽ ദേശീയപാത പണി പൂർത്തിയായ ഭാഗത്ത് വെള്ളം കെട്ടി കിടക്കുന്നു. ഊറാംവിളയിൽ അടിപ്പാതക്ക് മുകളിൽ പണിപൂർത്തിയായ പല ഭാഗങ്ങളും ഗതാഗത യോഗ്യമല്ലാതായി. നേരത്തേ വാഹനങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്ന ഭാഗമാണിത്. ഇവിടെ പല ഭാഗങ്ങളും കുത്തിപ്പൊളിച്ച് വീണ്ടും പണി നടക്കുകയാണ്. മേൽനോട്ടത്തി െ ന്റയും എൻജിനിയറിംഗ് വൈദഗ്ധ്യത്തി െ ന്റയും അഭാവത്തിലേക്കാണ് ഇതൊക്കെ വിരൽ ചൂണ്ടുന്നത്. നിർമാണം നടക്കുന്നിടങ്ങളിൽ ഹൈവേ അഥോറിറ്റിയുടെ നിതാന്ത ജാഗ്രത ഉണ്ടാകണമെന്ന് ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജി. ദിവാകരൻ ആവശ്യപ്പെട്ടു.
ചണ്ണപ്പേട്ടയിൽ മാട്ടിറച്ചി സ്റ്റാൾ പുനഃസ്ഥാപിക്കണമെന്ന്
അഞ്ചല്‍ : അലയമൺ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ ചണ്ണപ്പേട്ടയിൽ മാട്ടിറച്ചി സ്റ്റാൾ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്. അലയമൺ പഞ്ചായത്തിലും സമീപപ്രദേശമായ ഇട്ടിവാ പഞ്ചായത്തിലെയും പ്രധാന കാർഷിക വിപണന കേന്ദ്രമായ ചണ്ണപ്പേട്ട മാർക്കറ്റിനെ തകർക്കുവാൻ വേണ്ടി ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്ന് ആക്ഷേപം ഉയരുകയാണ്. മാംസ വ്യാപാര കേന്ദ്രം ചണ്ണപ്പേട്ടയിൽ ഇല്ലാത്തതുമൂലം കിലോമീറ്റർ സഞ്ചരിച്ച് വേണം വിശേഷ ദിവസങ്ങളില്‍ ഉൾപ്പെടെ ഇറച്ചി വാങ്ങാൻ. ഇത് ചണ്ണപ്പേട്ടയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. പച്ചക്കറിയും മീനും പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പടെ ചണ്ണപ്പേട്ട ചന്തയിൽ നിന്നും ഇറച്ചി വാങ്ങുവാൻ പോകുന്നവര്‍ വാങ്ങി വരുന്നത് വ്യാപാരികളെ പ്രതി സന്ധിയിലാക്കുന്നുണ്ട്. ഇത് വ്യാപാര തകര്‍ച്ചയ്ക്ക് ഇടയാക്കുന്നതായി ചണ്ണപ്പേട്ടയിലെ വ്യാപാരികള്‍ പറയുന്നു. അലയമൺ പഞ്ചായത്തിന്റെ അനാസ്ഥയാണ് മാട്ടിറച്ചി സ്റ്റാൾ ചണ്ണപ്പേട്ടയിൽ ലേലത്തിന് എടുക്കാതിരിക്കാൻ കാരണമെന്നും ചന്തയുടെ പ്രവർത്തനം സുഗമമാക്കുവാൻ ഇറച്ചി സ്റ്റാൾ പുനഃസ്ഥാപിക്കണമെന്നും യുവജന കൂട്ടായ്മയായ ചണ്ണപ്പേട്ട ഡയറീസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, വാര്‍ഡ് അംഗം ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കുമെന്നും കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ പലതവണ മാട്ടിറച്ചി സ്റ്റാള്‍ ലേലത്തിന് നടപടി എടുത്തിരുന്നുവെന്നും വളരെ കുറഞ്ഞ തുകയായതിനാൽ അംഗീകാരം ലഭിച്ചിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ പറഞ്ഞു. ഇപ്പോള്‍ സ്റ്റാള്‍ ലേലം ചെയ്തുവെന്നും ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വെറ്റില കർഷകർ പ്രതിസന്ധിയിൽ: കർഷക കോൺഗ്രസ്
പുനലൂർ : സംസ്ഥാനത്ത് നിന്നും ഇതര സംസ്ഥാനങ്ങളിലേക്കും ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കും വെറ്റില കയറ്റുമതി ചെയ്ത് കൊള്ളലാഭം എടുക്കുന്ന വ്യാപാരികളുടെ കൈകളിൽ നിന്നും വെറ്റില കർഷകനെ രക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിര നടപടി ഉണ്ടാവണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി വിളക്കുപാറ ദാനിയേൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ചെറുകിട കർഷകന്റെനിത്യ വരുമാനമാണ് വെറ്റില കൃഷി. വളരെയേറെ ശ്രദ്ധാപൂർവം നോക്കിക്കണ്ട് ചെയ്യുന്ന വെറ്റില കൃഷി,നോട്ടം തെറ്റിയാൽ പാടെ നശിച്ചുപോകുന്ന സസ്യമാണ്. ഒരു കെട്ട് വെറ്റിലയ്ക്ക് മാർക്കറ്റിൽ 120 മുതൽ 180 രൂപ വരെ വില ലഭിച്ചിട്ടുണ്ട്. നാമമാത്ര കൃഷിസ്ഥലമുള്ള അധ്വാനശീലരായ വെറ്റില കർഷകർ വെറ്റിലയുമായി മാർക്കറ്റിൽ ചെല്ലുമ്പോൾ മൊത്തക്കച്ചവടം ചെയ്യുന്ന ഇടനിലക്കാരായ വ്യാപാരികൾ പറയുന്ന വിലക്ക് വെറ്റില വിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം കലയപുരം മാർക്കറ്റിൽ ഒരു കെട്ട് വെറ്റിലക്ക് ഇടനില വ്യാപാരികൾ വച്ച വില കെട്ടിന് 10 രൂപയാണ്. ആയിരക്കണക്കിന് കെട്ട് വെറ്റില നിത്യവൃത്തിക്ക് വഴിയില്ലാത്ത പാവപ്പെട്ട കർഷകർ കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കത്തിക്കുന്ന ഖേദകരമായ സംഭവം ഒഴിവാക്കേണ്ടതായിരുന്നു.
കരുകോണ്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പണിമുടക്കിന് ജോലിക്ക് എത്തിയവർ ഒപ്പിട്ടു മുങ്ങി
അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍ ഹയര്‍ സെക്കൻഡറി സ്കൂളിൽ പണിമുടക്ക് ദിവസം എത്തിയവര്‍ ഒപ്പിട്ടു മുങ്ങിയെന്ന് പരാതി. ഹൈസ്കൂള്‍ വിഭാഗത്തിലാണ് പണിമുടക്ക് ദിവസം എത്തിയ അധ്യാപകര്‍ ഒപ്പിട്ടു മുങ്ങിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. രാവിലെ സ്കൂളില്‍ സമരാനുകൂലികള്‍ എട്ടുപേര്‍ എത്തിയതായി രേഖപ്പെടുത്തിയ ശേഷമായിരുന്നു മുങ്ങൽ അരങ്ങേറിയത്. ഒപ്പിട്ടവർ സ്കൂള്‍ പ്രവര്‍ത്തനം അവസാനിക്കുന്ന സമയം വരെ ഉണ്ടാകണമെന്ന മുന്നറിയിപ്പ് ഇതിനിടെ സമരാനുകൂലികൾ നൽകിയിരുന്നെങ്കിലും ഉച്ചയോടെ വീണ്ടും സമരക്കാര്‍ എത്തുമ്പോൾ കണ്ടത് ആളൊഴിഞ്ഞ ഓഫീസായിരുന്നു. ലൈബ്രറിയില്‍ ഒരു അധ്യാപകൻ മാത്രം അപ്പോൾ ഉണ്ടായിരുന്നുള്ളൂ. ഹാജര്‍ രജിസ്റ്റര്‍ കാണണമെന്ന് പ്രതിഷേധക്കാര്‍ തുടർന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇത് ഏറെനേരം വാക്ക് തര്‍ക്കത്തിന് കാരണമായി. വാക്കേറ്റം വഷളാകുമെന്ന് കണ്ടതോടെ ഹാജര്‍ ബുക്ക് കാണിക്കാം എന്ന നിലപാടിലേക്ക് അധ്യാപകൻ എത്തി. ഇതിനിടെ അഞ്ചല്‍ പോലീസും സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തില്‍ സമരക്കാര്‍ നടത്തിയ പരിശോധനയില്‍ 12 പേര് ഒപ്പിട്ടതായി കണ്ടെത്തി. പക്ഷേ ഒരാള്‍ ഒഴികെ ആരും തന്നെ അപ്പോൾ സ്കൂളിൽ ഉണ്ടായിരുന്നില്ല. ഇതോടെ നിയമനടപടിക്കൊരുങ്ങുകയാണ് സ്കൂള്‍ വികസന സമിതിയും ഇടതുമുന്നണിയും. വരും ദിവസങ്ങളില്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുകൊണ്ടു ശക്തമായ നടപടികളിലേക്ക് പോകുമെന്ന് സ്കൂള്‍ എസ്എംസി ചെയര്മാന് നിഷാദ്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അസീം ഉള്‍പ്പടെയുള്ള നേതാക്കാള്‍ അറിയിച്ചു. എന്നാല്‍ പിടിഎ പ്രസിഡന്റ് പറഞ്ഞത് പ്രാകാരമാണ് അധ്യാപകര്‍ പോയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന ജയകുമാര്‍ എന്ന അധ്യാപകന് പറയുന്നത്.
ആശ്രാമം ഇഎസ്ഐ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുന്നതിന് സ്ഥലം വിട്ടുനൽകണമെന്ന്
കൊല്ലം: ആശ്രാമം ഇഎസ്ഐ മോഡൽ ആൻഡ് സൂപ്പർ സെപ്ഷാലിറ്റി ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുന്നതിന് പാർവതി മില്ലി െ ന്റ സ്ഥലം വിട്ടുനൽകണമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറി വന്ദനാ ഗുർനാനി, ടെക്സൈ്റ്റയിൽ വകുപ്പ് സെക്രട്ടറി നീലം ഷാമി റാവുവിനോട് ആവശ്യപ്പെട്ടതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. ചട്ടം 377 പ്രകാരം പാർവതി മില്ലി െ ന്റ സ്ഥലം എത്രയും പെട്ടെന്ന് ടെക്സ്റ്റൈൽ മന്ത്രാലയം തൊഴിൽ മന്ത്രാലയത്തിന് കൈമാറണമെന്നാവശ്യപ്പെട്ടു കൊണ്ടുളള സബ്മിഷനെ തുടർന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ നടപടി. പാർവതി മില്ലി െ ന്റ സ്ഥലവുമായി ബന്ധപ്പെട്ട് ഡൽഹി ഹൈകോടതിയിൽ നിലനിൽക്കുന്ന ആർബിട്രേഷൻ കേസ് സത്വരമായി തീർപ്പാക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് ഭൂമി കൈമാറ്റത്തിനുളള നടപടികൾ ത്വരിതപ്പെടുത്തണമെന്നും തൊഴിൽ വകുപ്പ് സെക്രട്ടറി ടെക് സ്റ്റൈൽ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.
എംഎസ്സി എൽസ കപ്പലിനെ നിരീക്ഷിക്കാൻ കനേറ മേഘ് ടഗ്ഗ്
കൊല്ലം: തീപിടിത്തം ഉണ്ടായി കേരളതീരത്തോട് ചേർന്ന് അറബിക്കടലിൽ മുങ്ങിയ എംഎസ്്സി എൽസ - 3 കപ്പലിനെ നിരീക്ഷിക്കാൻ കൂറ്റൻ ടഗ്ഗ് കൊല്ലം പോർട്ടിലെത്തി. ക്രൂ ചേഞ്ചിംഗിനൊപ്പം ശുദ്ധജലവും സുരക്ഷാ ഉപകരണങ്ങളും ശേഖരിക്കാനാണ് ടഗ്ഗ് എത്തിയത്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള കനേറ മേഘ് എന്ന ടഗാണ് എത്തിയിട്ടുള്ളത്. ടഗ്ഗിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാർ കൊല്ലം പോർട്ടിൽ ഇറങ്ങി. പകരം രണ്ടുപേർ ടഗിൽ ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.മുങ്ങിയ കപ്പൽ കേന്ദ്രീകരിച്ചുള്ള സാൽവേജ് ഓപ്പറേഷന് മുന്നോടിയായ നിരീക്ഷണത്തിനാണ് കനേറ മേഘിനെ നിയോഗിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും ശേഖരിക്കാൻ ടഗ്ഗ് രണ്ടാഴ്ചയ്ക്ക് ശേഷം കൊല്ലം പോർട്ടിൽ വീണ്ടും എത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്. സത്യം ഷിപ്പിംഗ്സ് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡാണ് ടഗ്ഗ് കേരള തീരത്ത് അടുപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്.
ഗുരുപാദത്തിൽ ഹൃദയത്തെ സമർപ്പിക്കുന്നതാണ് ഗുരുപൂർണിമ: മാതാ അമൃതാനന്ദമയി
അമൃതപുരി ( കൊല്ലം): ഗുരുവിന്റെ പാദത്തിൽ ശിഷ്യൻ കൃതജ്ഞതാപൂർണമായ ഹൃദയത്തെ സമർപ്പിക്കുന്നതിന്റെ പ്രതീകമാണ് ഗുരുപൂർണിമയെന്ന് മാതാ അമൃതാനന്ദമയി. അസത്യത്തിൽ നിന്ന് സത്യത്തിലേക്കും അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും മരണത്തിൽ നിന്ന് അമൃതത്വത്തിലേക്കും കൈ പിടിച്ചുനയിക്കുന്ന ഗുരുവിനോടുള്ള ശിഷ്യന് റെകടപ്പാട് ഒരിക്കലും തീരുന്നതല്ലെന്നും അമൃതപുരിയിൽ ഗുരുപൂർണിമ ആഘോഷത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തവേ മാതാ അമൃതാനന്ദമയി പറഞ്ഞു. എല്ലാ ജീവജാലങ്ങളിൽ നിന്നും അനേകം പാഠങ്ങൾ പഠിക്കാനുണ്ട്. പങ്കു വെക്കലിന്റെ ആ നല്ല പാഠം പഠിച്ചാൽ തന്നെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. നേടിയവനേ കൊടുക്കാൻ കഴിയൂ. അറിഞ്ഞവനേ അറിയിക്കാൻ കഴിയൂ അതാണ് ഗുരു ചെയ്യുന്നത്. ഗുരുപൂർണിമ എന്നത് യഥാർഥത്തിൽ പാദപൂജയോ ചടങ്ങുകളോ അല്ല. സമർപ്പിതമായ ശിഷ്യമനസിലാണ് ഗുരു പൂർണിമ പ്രകാശിക്കുക. നമ്മുടെ യഥാർഥ ആയുസ് നമ്മൾ എത്ര വർഷം ജീവിച്ചു എന്നതിലൂടെയല്ല, മറിച്ച് ശരിയായ അവബോധത്തോടെയും വിവേകത്തോടെയും നാം ജീവിക്കുന്ന നിമിഷങ്ങളിലൂടെയുമാണ് അളക്കേണ്ടതെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. 150ഓളം സന്യാസിനി ബ്രഹ്മചാരിണിമാരുടെ കാർമികത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തോടെയും ഗുരു ഹോമത്തോടെയുമാണ് അമൃതപുരിയിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ അമൃതസ്വരൂപാനന്ദപുരി ഗുരു പാദപൂജ ചെയ്തു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനുമായിരുന്ന ഡോ. കെ. എസ്. രാധാകൃഷ്ണൻ അമൃത ഇന്റർനാഷണൽ സ്കൂൾ ഓഫ് ലോയ്ക്ക് വേണ്ടി തയാറാക്കിയ ഭാരതീയ നിയമ വിജ്ഞാനീയം എന്ന പുസ്തകം മാതാ അമൃതാനന്ദമയി പ്രകാശനം ചെയ്തു. തുടർന്ന് നൂറുകണക്കിന് സംഗീതജ്ഞരും വാദ്യകലാകാരന്മാരും അണിനിരന്ന നാദോപാസനയും മറ്റു കലാപരിപാടികളും ഉണ്ടായി. ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി രാജ്യത്തിനകത്തും നിന്നും പുറത്തു നിന്നുമായി നിരവധി പേരാാണ് അമൃതപുരിയിൽ എത്തിയിരുന്നത്.
കൊല്ലത്ത് പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് നിർമിക്കും: മന്ത്രി
കൊല്ലം : ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെഎസ്ആര്‍ടിസി സ്റ്റേഷന് നാലുനില കെട്ടിടസമുച്ചയം ഉള്‍പ്പെടെ കൊല്ലത്ത് നിര്‍മിക്കുമെന്ന് മന്ത്രി കെ. എന്‍.ബാലഗോപാല്‍. നിലവിലെ ബസ് ഗാരേജിലാണ് പുതുസംവിധാനങ്ങള്‍ വരികയെന്ന് സ്ഥലം സന്ദര്‍ശിച്ച് വ്യക്തമാക്കി.പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരം നല്കി. ബജറ്റില്‍ വകയിരുത്തിയ 10 കോടി രൂപയും എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള അഞ്ചു കോടി രൂപയും ചേര്‍ത്ത് 15 കോടി രൂപ വിനിയോഗിച്ചാണ് പൂര്‍ത്തിയാക്കുക. നാലു നിലകളിലായി 34,432 ചതുരശ്ര അടിയാണ് ആകെ വിസ്തീര്‍ണം. ഒന്നാം നിലയില്‍ ഗാരേജ്, ഓഫീസുകള്‍, ഇലക്്ട്രിക്കല്‍-സ്റ്റോര്‍ റൂം, ജീവനക്കാര്‍ക്കുള്ള വിശ്രമ മുറികള്‍, ലിഫ്റ്റ് എന്നിവയും രണ്ടാം നിലയില്‍ കൊറിയര്‍ റൂം, ശീതീകരിച്ച ഫാമിലി വെയ്റ്റിംഗ് റൂമുകള്‍, സ്ത്രീകള്‍ക്ക് ഫീഡിംഗ് റൂം ഉള്‍പ്പെടെയുള്ള പ്രത്യേക കാത്തിരുപ്പ് കേന്ദ്രങ്ങള്‍, സുരക്ഷാ മുറി, പോലീസ് എയ്ഡ് പോസ്റ്റ്, പൊതു ശൗചാലയങ്ങള്‍, ബുക്കിംഗ്, അന്വേഷണ കൗണ്ടറുകള്‍ എന്നിവ ഒരുക്കും. മൂന്നാം നിലയില്‍ പുരുഷന്മാര്ക്കുള്ള ഡോര്‍മെറ്ററി, ഷീ-ഷെല്‍ട്ടര്‍, കെയര്‍ ടേക്കര്‍ മുറി, റെസ്റ്റോറന്റ് എന്നിവയും ക്രമീകരിക്കും. നാലാം നിലയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, സ്ത്രീ ജീവനക്കാര്‍ക്കുള്ള വിശ്രമമുറികള്‍, ബജറ്റ് ടൂറിസം, ഡിടിഒ എന്നിവയ്ക്കായി മുറികള്‍, ഓഫീസ് ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും സജ്ജീകരിക്കും. ചുറ്റുമതില്‍, പ്രവേശന കവാടം, ജലവിതരണം എന്നിവയും ഉണ്ടാകും. പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പുതിയ റോഡും നിര്‍മിക്കും. പ്രധാന നിരത്തിനോട് ചേര്‍ന്ന് സ്റ്റാന്‍ഡ് വരുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. നിലവിലെ ബസ് സ്റ്റാന്‍ഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തര പ്രാധാന്യത്തോടെ നടത്തി കൂടുതല്‍ ബലപ്പെടുത്തും. എം .മുകേഷ് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍ .ദേവിദാസ്, എഡിഎം ജി .നിര്‍മല്‍കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
എസ്എഫ്ഐ മാർച്ചിൽ നേരിയ സംഘർഷം
കൊല്ലം: കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടലിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. എസ്എൻ കോളജ് ജംഗ്ഷനിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടന്ന് ഹെഡ് പോസ്റ്റ് ഓഫിസിന്റെ കോമ്പൗണ്ടിൽ പ്രവേശിച്ച പ്രവർത്തകരെ പ്രധാന വാതിലിൽ പോലീസ് തടഞ്ഞു. വാതിൽ തള്ളിത്തുറക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഏറെനേരം ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. ഇതാണ് അര മണിക്കൂറോളം സംഘർഷാവസ്ഥയ്ക്ക് കാരണമായത്.തുടർന്ന് ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേരള സർവകലാശാലയിൽ സമരം സംഘടിപ്പിച്ചതി ന്റെ പേരിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പ് മുടക്ക് ജില്ലയിൽ പൂർണമായിരുന്നു. ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കാർത്തിക് ആനന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം നജീബ് നവാബ് , ജില്ലാ ജോ. സെക്രട്ടറി എസ്. കാർത്തിക്, വൈസ് പ്രസിഡന്റ് ആരോമൽ, ഇബിനു ആരിഫ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു
ചവറ : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള കൊല്ലം ജില്ലാ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് "മികവ്- 2025" വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. നീണ്ടകര പരിമണം ശ്രീശക്തി സ്വതന്ത്ര നായർ കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. വിദ്യാർഥികൾ അവരവർ പഠിക്കുന്ന കാര്യങ്ങൾ സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കണം. സാധ്യമായതെല്ലാം നമ്മുടെ സമൂഹത്തിനായി ചെയ്യാൻ യുവതലമുറ തയാറാകണമെന്നും മന്ത്രി പറഞ്ഞു. ഇൻഷ്വറൻസ് ആനുകൂല്യ വിതരണവും നടന്നു. സുജിത്ത് വിജയൻപിള്ള എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി.മത്സ്യഫെഡ് ചെയർമാൻ ടി .മനോഹരൻ , ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .രാജീവൻ, ജില്ലാ പഞ്ചായത്തംഗം സി.പി .സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയി ആന്റണി, പഞ്ചായത്ത് അംഗങ്ങളായ എസ് .സേതുലക്ഷ്മി, ഷേർളി ഹെൻട്രി, മത്സ്യഫെഡ് ജില്ലാ മാനേജർ എസ് .അനിതകുമാരി, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങൾ , വിവിധ യൂണിയൻ പ്രതിനിധികൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പീഡന ശ്രമം; യുവാവ് റിമാൻഡിൽ
കൊല്ലം: ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. മയ്യനാട് കുണ്ടുകുളത്തിന് സമീപം വയലില്‍ പുത്തന്‍വീട്ടില്‍ റഫീഖ് (32 )ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 30ന് വൈകുന്നേരം മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ഇയാളുടെ പിടിയില്‍ നിന്നും കുതറി മാറി രക്ഷപ്പെട്ട് ഓടിയതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് സ്ഥലത്ത് നിന്നും പോയി. യുവതി പോലീസില്‍ പരാതി നല്കിയതായ് മനസിലാക്കിയ പ്രതി പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായുള്ള തെരച്ചില്‍ നടന്ന് വരവെ ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അലക്സാണ്ടര്‍ തങ്കച്ചന് ലഭിച്ച വിവരത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നിന്നും പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നിര്‍ദേശപ്രകാരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജോയ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദു, അരുണ്‍കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡോ.വന്ദനാദാസ് കൊലപാതക കേസ്: വിചാരണ നടപടികൾ നിർത്തിവച്ചു
കൊല്ലം: ഡോ. വന്ദനദാസ് കൊലപാതക കേസിന്റെവിചാരണ നടപടികള്‍ കൊല്ലം സെഷന് കോടതി നിര്‍ത്തിവച്ചു. ഇന്നലെയും ഇന്നുമായി നിശ്ചയിച്ചിരുന്ന വിചാരണ നടപടികളാണ് നിര്‍ത്തി വച്ചത്. പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകന് കേസില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ കേസില്‍ പ്രതി ഭാഗത്തിനായി ഹാജരായിരുന്ന അഭിഭാഷകരായ ബി.എ. ആളൂര്‍, പി.ജി.മനു എന്നിവര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് വിചാരണ തടസപ്പെടുകയുണ്ടായി. ഇതിന്റെ മറവില്‍ വിചാരണ നീട്ടി വയ്ക്കാന്‍ പ്രതി ശ്രമം നടത്തുന്നതായി ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജോണ്‍ എസ്. റാല്‍ഫ് പ്രതിഭാഗത്തിനായി ഹാജരാകുകയും വിചാരണ തുടരുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നും നാളെയുമായി വച്ചിരുന്ന വിചാരണയിൽ ജോണ്‍ എസ്. റാല്‍ഫ് പിന്മാറിയതോടെ കോടതി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ച് നിര്‍ത്തിവച്ചു. 18ന് കേസ് വീണ്ടും പരിഗണിക്കും. കേസിലെ പ്രതിക്ക് സംഭവസമയത്ത് യാതൊരുവിധ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ കഴിഞ്ഞ വിചാരണ വേളയില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പ്രതി ശാരീരികമായി തനിക്ക് കീഴടക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള ഇരകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നെന്ന് കേസിലെ ഒന്നാംപ്രതി ഡോ. മുഹമ്മദ് ഷിബിന്‍ വിസ്താര വേളയില്‍ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
വർണക്കൂടാരം തുറന്നു
ചവറ : പ്രീ പ്രൈമറി കുട്ടികൾക്കായി കൊറ്റംകുളങ്ങര ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വർണക്കൂടാരം തുറന്നു. ചവറ സമഗ്ര ശിക്ഷാ കേരളം ബിആർസി സ്റ്റാർസ് പദ്ധതി വഴി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജി.കെ .ഹരികുമാർ മുഖ്യാതിഥിയായി. വിദ്യാകരണം മിഷൻ ജില്ലാ കോർഡിനേറ്റർ കിഷോർ കൊച്ചയ്യം പദ്ധതി വിശദീകരണം നടത്തി. കുട്ടികളുടെ ശേഷികളെ പരിപോഷിപ്പിക്കുന്ന വിവിധ ഇടങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ,വൈസ് പ്രസിഡന്റ് ഐ. ജയലക്ഷ്മി ,ജില്ലാ പ്രോഗ്രാം ഓഫീസർ സബീന എന്നിവർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് ,എസ് എം സി ചെയർമാൻ പ്രസന്നകുമാർ,പ്രിൻസിപ്പൽ എസ് .മായാദേവി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ റെജിമോൾ, ഹൈസ്കൂൾ പ്രഥമാധ്യാപിക സുലത, ബിആർസി ട്രെയിനർ മേരി ഉഷ, ശൈലേഷ് കുമാർ , കൃഷ്ണകുമാർ ,ഉണ്ണികൃഷ്ണപിള്ള ദിവ്യ കൃഷ്ണൻ , മേരി മാത്യു , കെ.എൽ.സജീവ് കുമാർ, അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു.
മന്ത്രി വാക്കുപാലിച്ചില്ല : സ്കൂള്‍ പാചക തൊഴിലാളികളുടെ വേതനം വൈകുന്നു
കൊല്ലം: തൊഴിലാളി പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഏപ്രില്‍ 29ന് നടത്തിയ ചര്‍ച്ചയില്‍ നല്കിയ ഉറപ്പ് പാലിച്ചില്ലെന്ന് സ്കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ്-ഐഎന്‍ടിയുസി,സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ഹബീബ്സേട്ട്. എല്ലാ മാസവും അഞ്ചിന് മുന്‍പ് സ്കൂള്‍ പാചക തൊഴിലാളികളുടെ ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും10 കഴിഞ്ഞിട്ടും ഇതിനെക്കുറിച്ച് യാതൊരു അറിവും കിട്ടുന്നില്ല. വിദ്യാഭ്യാസ അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ ഫണ്ട് വന്നിട്ടില്ലെന്നാണ് പറയുന്നത്. തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുന്നത് സംബന്ധിച്ചും വേതനവര്‍ധനവ്, വിരമിക്കല്‍ ആനുകൂല്യം, മിനിമം വേതനം തുടങ്ങിയ ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജൂണിൽ തൊഴിലാളി പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന മന്ത്രിയുടെ ഉറപ്പും പാലിച്ചില്ല. രണ്ട് തൊഴിലാളികള്‍ ജോലിചെയ്തിരുന്ന സ്കൂളുകളില്‍ കുട്ടികളുടെ കുറവ്മൂലം ഒരു തൊഴിലാളിയ്ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഹബീബ് സേട്ട് പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളുടെ പൂർത്തീകരണം വൈകിപ്പിക്കരുത്: മന്ത്രി കെ.എൻ.ബാലഗോപാല്‍
കൊല്ലം: വികസനപദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസം നേരിടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുടെ ചുമതലയിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തുമ്പോഴാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇക്കാര്യം പറഞ്ഞത്. നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിര്‍ബന്ധമായും ഏകോപനം ഉറപ്പാക്കണം. പദ്ധതിനിര്‍വഹണത്തിനായി വിവിധ വകുപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിച്ചാല്‍ സമയനഷ്ടം ഒഴിവാക്കാനാവും. ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടിയാലുടന്‍ പ്രവര്‍ത്തികള്‍ തുടങ്ങുന്നരീതി ഉറപ്പാക്കണം. വൈകിപ്പിക്കുന്നരീതി പിന്തുടരാന് അനുവദിക്കില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥതല അലംഭാവം ഉണ്ടാകരുത്. മുഖ്യമന്ത്രിയുടെ പാതവികസന ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികളുടെ പൂര്‍ത്തീകരണം ഉടനുണ്ടാകണം. കിഫ്ബി ഫണ്ടുവഴിയുള്ളവയ്ക്കും സമാനരീതി പിന്തുടരണമെന്നും ബാലഗോപാല്‍ പറഞ്ഞു. വിവിധപ്രദേശങ്ങളിലെ തോടുകളുടെനവീകരണം 12.40 കോടിരൂപ നല്‍കിയാണ് നിര്‍വഹിക്കുന്നത്. ശാസ്താംകോട്ടകായലിന് സംരക്ഷണവേലികള്‍ നിര്‍മിക്കുകയാണ്. കടലോരസംരക്ഷണത്തിനും പദ്ധതികളുണ്ട്. വിനോദസഞ്ചാരമേഖലയില്‍ 59 കോടിരൂപയുടെ വികസനം നടത്തുന്നുണ്ട്. അഷ്ടമുടി, മീന്പിടിപാറ, തെന്മല പദ്ധതിനിര്‍വഹണ ഭാഗമായി മാസ്റ്റര്‍പ്ളാന്‍ തയാറാക്കി വരുന്നു. വിവിധ പാര്‍ക്കുകളുടെ നിര്‍മാണവും ഇതിൽ ഉള്‍പ്പെടും. സര്‍ക്കാര്‍ അതിഥിമന്ദിര നവീകരണവും തുടരുന്നു. തിരുമുല്ലവാരം, കൊല്ലം ബീച്ചുകളുടെ സാധ്യതകളും പ്രയോജനപെടുത്തും. പൊതുമരാമത്ത് (ദേശീയപാത) വിഭാഗത്തിന്റെ ചുമതലയില്‍ കൊല്ലം - തേനി പാതയുടെ പ്രാരംഭനടപടികളായി. 24 മീറ്ററില്‍ നാലുവരി പാത, നടപ്പാത സഹിതം ഉണ്ടാകും. അലൈന്മെന്റ് അംഗീകരിച്ചു കഴിഞ്ഞു. കടവൂര്‍ ബൈപാസില്‍ നിന്നാകും ഇതിന്റെതുടക്കം. കൊട്ടാരക്കര റസ്റ്റ് ഹൗസും യാഥാര്‍ഥ്യമാക്കും. കുന്നത്തൂര്‍ സിവില്‍സ്റ്റേഷനിലെ രണ്ടുനിലകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കല്‍ കോടതി, കെപ്കോ ഫാമും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. ഗ്രാമീണമേഖലയില്‍ 80 ശതമാനത്തോളം കുടിവെള്ളപദ്ധതികള്‍ നടപ്പിലാക്കി. ജല്‍ജീവന്‍ മിഷന്റെ പ്രവൃത്തികള്‍ വേഗത്തിലാണ്. 1200 കോടിരൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ജില്ലാ ആശുപത്രിവികസനനിര്മാണപ്രവൃത്തി കെ എസ് ഇ ബി പ്രത്യേക പരിഗണനയോടെ പൂര്‍ത്തിയാക്കണം. അഷ്ടമുടി കായല്‍ ശുചീകരണവും നടത്തുന്നു. സംരക്ഷണത്തിന് സംയോജിതപ്രവര്ത്തനവും ഏകോപനവും അനിവാര്യമാണ്. കായലിലേക്ക് മാലിന്യനിക്ഷേപം നടത്തുന്നതിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. മന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തനങ്ങള്‍ പരമാവധി വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് യോഗത്തിൽ തുടർന്ന് നിര്‍ദേശം നല്കി. എഡിഎം ജി.നിര്‍മല്‍ കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യുവാവ് കല്ലടയാറ്റിൽ മുങ്ങി മരിച്ചു
കുളത്തൂപ്പുഴ: സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പൊതുപണിമുടക്ക് ദിനത്തിൽ ആഘോഷിക്കാൻ കുടുംബസമേതം എത്തിയ സംഘത്തിലെ യുവാവ് കുളത്തുപ്പുഴ കല്ലടയാറ്റിൽ മുങ്ങിമരിച്ചു. പാലോട് ഭരതന്നൂർ നെല്ലിക്കുന്നം വീട്ടിൽ ഫൈസൽ (31) ആണ് കുളത്തുപ്പുഴ ആറ്റിൽ ചോഴിയക്കോട് മിൽപാലം കടവിൽ മുങ്ങിമരിച്ചത്. ഉച്ചയോടെയാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം വനപ്രദേശത്തെ പുഴുക്കടവിൽ കുളിക്കാൻ എത്തിയത്. കരയിലൂടെ നടക്കുന്നതിന് ഇടയിൽ ഫൈസൽ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ചുഴിയിൽ അകപ്പെട്ട ഫൈസലിനെ രക്ഷിക്കാനായി സംഘത്തിൽ ഉണ്ടായിരുന്ന ബന്ധുവായ ഷഹീൻ ശ്രമിച്ചുവെങ്കിലും ഇരുവരും പുഴയിൽ അകപ്പെട്ടു. ഭാര്യയുടെയും ഒപ്പമുണ്ടായിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി കേട്ട് സമീപത്തെ കടവിൽ ഉണ്ടായിരുന്നവർ ഓടിയെത്തി ഷഹീനെ രക്ഷപ്പെടുത്തി. ഏറെനേരം പുഴയിൽ നടത്തിയ തെരച്ചിലിൽ വെള്ളത്തിനടിയിൽ മരക്കുറ്റിയിൽ കുടുങ്ങിയ നിലയിൽ ഫൈസലിനെ കണ്ടെത്തി ഉടനെ കടയ്ക്കൽ താലൂക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷംന. മകൾ: മൻഹ.
യുവതിയും കുഞ്ഞും ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ
കുണ്ടറ: കേരളപുരം സ്വദേശിയായ യുവതിയെയും ഒന്നര വയസുള്ള മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കേരളപുരം പൂട്ടാണിമുക്ക് രജിത ഭവനിൽ വിപഞ്ചിക മണിയനും (33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേയറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി പരിശോധിച്ച ഡോക്ടർ അറിയിച്ചതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി വെവേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ഭർത്താവ് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാൽ താൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേ തുടർന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ ആശുപത്രിയിലേയ്ക്കും പിന്നീട് പോസ്റ്റ്മോർട്ടത്തിനായി ഫൊറൻസിക് ലാബിലേയ്ക്കും മാറ്റി. അൽ ബുഹൈറ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ തീരുമാനം. എന്നാൽ മകളുടെ മൃതദേഹം അവിടെത്തന്നെ സംസ്കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യം തീരുമാനമായെങ്കിലേ നാട്ടിലെത്തിക്കാൻ സാധിക്കുകയുള്ളൂ, ഷൈലജയാണ് വിപഞ്ചികയുടെ മാതാവ്. പിതാവ് പരേതനായ മണിയൻ.
വിദ്യാരംഗം കലാസാഹിത്യവേദി ചവറ ഉപജില്ലാതല പ്രവർത്തനോദ്ഘാടനം
ചവറ: വിദ്യാരംഗം കലാസാഹിത്യ വേദി ചവറ ഉപജില്ലയുടെ പ്രവർത്തന ഉദ്ഘാടനം പന്മന എൽപിഎസിൽ പന്മന പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിത അധ്യക്ഷത വഹിച്ചു. പ്രഫ. സി. ഉണ്ണികൃഷ്ണൻ, സിമി. വൈ. ബുഷ്റ, പന്മന ബാലകൃഷ്ണൻ, സീനത്ത്, കൊച്ചൊറ്റയിൽ റഷീന, ഹൻസിയ ജില്ലാ പ്രതിനിധി ബിജു എം. ഡാനിയൽ, അഗ്രിയൻ, വിനോദ്, റസീന, വഹീദ, ഹഫ്സത്ത്, അശ്വതി വിജയൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഉപ ജില്ലയിലെ കുട്ടികൾക്കായി സാഹിത്യ - ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
അനില രവീന്ദ്രന് ശേഷം അജിംഷ
കൊല്ലം: നഗരത്തിൽ ഈ വർഷം ഇത് രണ്ടാം തവണയാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ പാക്കറ്റുകൾ പോലീസ് പിടിച്ചെടുക്കുന്നത്. വിദേശത്തുനിന്നും സ്വർണം കടത്തുന്ന അതേ മാതൃകയാണ് ഇപ്പോൾ ലഹരിക്കടത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു. മറ്റേത് രീതിയിൽ കടത്തിയാലും പിടിക്കപ്പെടും എന്ന അവസ്ഥ വന്നപ്പോഴാണ് അത്യന്തം അപകടകരമായ രീതിയിലുള്ള ഈ മാർഗം ഉപയോഗിച്ചുവരുന്നത്. ലഹരി വില്പനയിലൂടെ ലഭിക്കുന്ന അമിത ലാഭവും മറ്റൊരു കാരണമാണ്. നാലുമാസം മുമ്പ് കൊല്ലം സിറ്റിയിലെ ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ പനയം സ്വദേശിയായ അനില രവീന്ദ്ര െന്റ കൈവശത്തു നിന്നും 96 ഗ്രാം എംഡിഎംഎ പിടികൂടിയതിൽ 50 ഗ്രാം ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബംഗളൂരുവിൽ നിന്നും വന്ന അനിലയുടെ കാറിൽ നിന്നും 46 ഗ്രാം രാസലഹരി ആദ്യം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ 46 ഗ്രാം അല്ലാതെ വേറെ ലഹരി കൈവശം ഇല്ല എന്ന നിലപാടിലായിരുന്നു യുവതി. എന്നാൽ 46 ഗ്രാം എംഡിഎംഎ മാത്രമായി ബംഗളുരുവിൽ നിന്നും കൊല്ലം വരെ വരില്ല എന്നുള്ള പോലീസി െന്റ സംശയമാണ് മെഡിക്കൽ പരിശോധനയ്ക്കായി ഇവരെ വിധേയമാക്കുന്നത്. തുടർന്ന് കൂടുതൽ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഇന്നലെ കൊല്ലം നഗരത്തിൽ അറസ്റ്റിലായ അജിം ഷായും എംഡിഎംഎ ത െ ന്റ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു. അനില രവീന്ദ്രൻ 50 ഗ്രാം ആണ് ഒളിപ്പിച്ചുവച്ചതെങ്കിൽ അജിംഷാ രണ്ട് പായ്ക്കറ്റുകളിലായി 107 ഗ്രാം എംഡിഎംഎം ആണ് ഗർഭനിരോധന ഉറയ്ക്കുള്ളിലാക്കി കടത്തിക്കൊണ്ടുവന്നത്. ഈ വർഷം കൊല്ലം സബ് ഡിവിഷ െ ന്റ കീഴിൽ മാത്രം പിടിക്കപ്പെടുന്ന എട്ടാമത്തെ കേസാണിത്. പൊതുജനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും ഏതെങ്കിലും തരത്തിൽ ഉള്ള വിവരങ്ങൾ കേരള പോലീസിന്റെ യോദ്ധാവ് 99959 66666 എന്ന നമ്പറിൽ അറിയിക്കാം.
നഗരത്തിൽ ലഹരിവേട്ട; യുവാവ് അറസ്റ്റിൽ
കൊല്ലം: നഗരത്തിൽ രാസലഹരിയായ എംഡിഎമ്മയുമായി യുവാവ് അറസ്റ്റിൽ. വിപണിയിൽ അഞ്ചര ലക്ഷം രൂപ വില വരുന്ന 107 ഗ്രാം എം ഡി എം എ യുമായി കൊല്ലം ജില്ലയിൽ തട്ടാമല വടക്കേ അറ്റത്ത് വടക്കതിൽ അജിംഷ(32) ആണ് അറസ്റ്റിലായത്. കൊല്ലം എസിപി യുടെ നേതൃത്വത്തിൽ സബ് ഡിവിഷൻ ഡാൻസാഫ് ടീമും ഈസ്റ്റ് പോലിസും സംയുക്തമായി നടത്തിയ നീക്കലാണ് ഇയാൾ അറസ്റ്റിലാവുന്നത്. കൊല്ലം ജില്ലയിലെ ഈ വർഷത്തെ ഏറ്റവും വലിയ രാസലഹരി വേട്ടയാണ് ഇന്നലെ കൊല്ലം നഗരത്തിൽ നടന്നത്. യുവാവി െ ന്റ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡി എം എ സൂക്ഷിച്ചിരുന്നത്. കേരള പോലീസി െന്റ യോദ്ധാവ് ആപ്ലിക്കേഷലൂടെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച വിവരമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിക്കാൻ സഹായകരമായത്. കൊല്ലം റെയിൽവേ സ്റ്റേഷൻ സമീപം കാണപ്പെട്ട പ്രതിയെ ഡാൻസാഫ് നൽകിയ വിവരം അനുസരിച്ച് കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസി െന്റ ചോദ്യം ചെയ്തതിൽ യാതൊരു ഭാവഭേദവും കൂടാതെ ലഹരി ഒന്നും തന്റെ കൈവശമില്ലായെന്നുള്ള നിലപാടിലായിരുന്നു പ്രതി. പോലീസ് ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിക്കുമ്പോൾ പരിശോധന നടത്തിയ ഡോക്ടറോടും ഇയാൾ യാതൊന്നും തന്റെ കൈവശമില്ലായെന്ന നിലപാടിലായിരുന്നു. പ്രാഥമിക പരിശോധനയിൽ യാതൊരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. തുടർന്ന് പോലീസി െന്റനിർദേശാനുസരണം നടത്തിയ എക്സറേ പരിശോധനയിലാണ് ഇയാളുടെ മലദ്വാരത്തിൽ രണ്ട് പാക്കറ്റുകൾ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സഹായത്തോടുകൂടി മലദ്വാരത്തിൽ നിന്നും എംഡിഎംഎ പാക്കറ്റുകൾ തുടർന്ന് കണ്ടെടുത്തു. രണ്ട് ഗർഭനിരോധന ഉറകളിലായി പ്രത്യേകം പ്രത്യേകം പാക്കറ്റുകളിലായാണ് എംഡി എം എ പാക്ക് ചെയ്തിരുന്നത്. ഒന്നാമത്തെ പാക്കറ്റുകളിൽ 62 ഗ്രാം എംഡിഎംഎയും രണ്ടാമത്തെ പാക്കറ്റിനുള്ളിൽ 55 ഗ്രാം എംഡിഎംഎയും സെല്ലോ ഫൈൻ ടേപ്പ് കൊണ്ട് പൊതിഞ്ഞ് നിലയിൽ കണ്ടെത്തുകയായിരുന്നു. സെല്ലോ ഫൈൻ ടേപ്പിനുള്ളിൽ ഭദ്രമാക്കിയ എംഡിഎംഎ ഗർഭനിരോധന ഉറയ്ക്കുള്ളിൽ ആക്കി മലദ്വാരത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ഉള്ളിൽ ആയതുകൊണ്ട് തന്നെ ഇത് പുറത്തേക്ക് എടുക്കുക ശ്രമകരമായിരുന്നു. തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ തന്നെ മഹസർ തയാറാക്കി ആകെയുള്ള 107 ഗ്രാം എംഡിഎം എ ബന്ദവസിൽ എടുത്തു. ഇയാളിൽ നിന്നും ട്രെയിൻ ടിക്കറ്റും മൂന്ന് എടിഎം കാർഡുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ കൊല്ലം നഗരത്തിൽ വില്പനയ്ക്കായി കൊണ്ട് വന്നതാണെന്നും ബാംഗ്ലൂരിൽ നിന്നും വാങ്ങിയതാണെന്നും പ്രതി സമ്മതിച്ചു. കൊല്ലം ഈസ്റ്റ് സിഐ അനിൽകുമാർ, ഡൻസാഫ് എസ്ഐ കണ്ണൻ, കൊല്ലം ഈസ്റ്റ് എസ് ഐ സവിരാജൻ, കൊല്ലം സബ് ഡിവിഷൻ ഡാൻസ് അംഗങ്ങളായ സുനിൽ, ഹരി, അനു, സാജു , സീനു എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട എംഡിഎംഎ നഗരത്തിൽ വിതരണം ചെയ്യുന്ന മറ്റ് കണ്ണികളെ കുറിച്ച് അന്വേഷിച്ചും വാങ്ങിയതിൻ്റെ ഉറവിടം കണ്ടത്തേണ്ടതുണ്ടെന്നും കൊല്ലം എസിപി എസ്. ഷറീഫ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തും.
പണിമുടക്കിൽ ജനം വലഞ്ഞു; പലയിടത്തും അക്രമം
കൊല്ലം: കേന്ദ്ര നയങ്ങൾക്ക് എതിരേ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തിയ പണിമുടക്ക് ജില്ലയിൽ ഏറെക്കുറെ പൂർണം. പണിമുടക്ക് പലയിടത്തും ജനജീവിതത്തെ സാരമായി ബാധിച്ചു. അങ്ങിങ്ങ് അക്രമവും ഉണ്ടായി. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. മെഡിക്കൽ സ്റ്റോറുകളും ആശുപത്രികൾക്ക് സമീപമുള്ള ഹോട്ടലുകളും മാത്രമാണ് പ്രവർത്തിച്ചത്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിൽ ഇറങ്ങിയില്ല. സ്വകാര്യ വാഹനങ്ങളും പൊതുവേ കുറവായിരുന്നു. ബാങ്കുകളും അടഞ്ഞുകിടന്നു. ജില്ലാ കളക്്ടറേറ്റിൽ അടക്കം സർക്കാർ ഓഫീസുകളിൽ ഹാജർനില വളരെ കുറവായിരുന്നു.അതേ സമയം ട്രെയിൻ സർവീസുകളെ പണിമുടക്ക് ബാധിച്ചില്ല. പക്ഷേ ട്രെയിനുകളിൽ യാത്രക്കാർ കുറവായിരുന്നു. ദീർഘദൂര ട്രെയിനുകളിൽ കൊല്ലത്ത് ഇറങ്ങിയവർ മറ്റ് വാഹനങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടി. കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിൽ ജോലിക്കെത്തിയ ജീവനക്കാരനെ സമരാനുകൂലികൾ തടഞ്ഞു. ഇത് പോലീസും സമരക്കാരും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചു.കരുനാഗപ്പളളിയിൽ നിന്ന് കൊല്ലത്തേയ്ക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സമരാനുകൂലികൾ തടഞ്ഞു. കൊല്ലം ഡിപ്പോയ്ക്ക് സമീപമായിരുന്നു സംഭവം. ഡ്രൈവർ ശ്രീകാന്തിന് മർദനവുമേറ്റു. കൊല്ലം ഡിപ്പോയിൽ നിന്ന് മൂന്നാർ, എറണാകുളം എന്നിവിടങ്ങളിലേക്ക് പോകാനിരുന്ന ബസുകളും സമരക്കാർ തടഞ്ഞു. ഇത് മൂലം റിസർവേഷൻ ചെയ്ത യാത്രക്കാർ അടക്കമുള്ളവർ വലഞ്ഞു. കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കോട്ടയത്തേയ്ക്ക് സർവീസ് ആരംഭിച്ച ബസും സമരക്കാർ തടഞ്ഞിട്ടു.ആയൂരിൽ പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരൻ നന്ദുവിനെ സമരക്കാർ മർദിച്ചു.പത്തനാപുരത്ത് മരുന്ന് വിതരണ ഗോഡൗൺ തുറക്കാൻ സമരാനുകൂലികൾ സമ്മതിച്ചില്ല. ഇവിടെയടക്കം പലയിടത്തും പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന ആക്ഷേപമുണ്ട്. കൊല്ലം ചിന്നക്കടയിൽ സിമന്റ ുമായി പോയ ടാറസ് ലോറിയും സമരക്കാർ റോഡിൽ തടഞ്ഞിട്ടു
ചാത്തന്നൂർ
ചാത്തന്നൂർ: സംയുക്ത ട്രേഡ് യൂണിയ െ ന്റ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്ക് ചാത്തന്നൂർ മേഖലയിൽ പൂർണ മായിരുന്നു. ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിലെ എല്ലാ സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. ചാത്തന്നൂർ കെഎസ്ആർടി സി ഡിപ്പോയിൽ നിന്നും ഒരു സർവീസ് പോലും പുറത്തേക്കിറങ്ങിയില്ല. ഏറ്റവും വലിയ വ്യവസായ സ്ഥാപനമായ കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ നിശ്ചലമായി. ചാത്തന്നൂർ പരവൂർ, പാരിപ്പള്ളി, ആദിച്ചനല്ലൂർ, കൊട്ടിയം മേഖലകളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ടാക്സി - ഓട്ടോ സർവീസുകൾ ഒന്നും ഓടിയില്ല. സ്വകാര്യ ബസുകളും പണി മുടക്കിൽ പങ്കെടുത്തു. ജനജീവിതം സ്തംഭിച്ച അവസ്ഥയിലായിരുന്നു. ചാത്തന്നൂർ ജംഗ്ഷനിൽ ഇടതുമുന്നണി പ്രകടനവും സമ്മേളനവും നടത്തിയതിനെ തുടർന്ന് പോലീസ് ദേശീയ പാതയിലൂടെ വന്ന വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.പണിമുടക്കി െ ന്റ ഭാഗമായി ചാത്തന്നൂർ ജംഗ്ഷനിൽ പ്രകടനവും യോഗവും നടന്നു. സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അജികുമാർ അധ്യക്ഷത വഹിച്ചു. സി പി എം ഏരിയ സെക്രട്ടറി പി. വി. സത്യൻ ഉദ്ഘാടനം ചെയ്തു. സിപി ഐ മണ്ഡലം സെക്രട്ടറി അഡ്വ. ആർ. ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ വി .സണ്ണി, വി .രാധാകൃഷ്ണൻ, എഐടിയുസി നേതാവ് എൻ. രവീന്ദ്രൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഡ്വ.എച്ച്. ഹരീഷ്, പ്രമീള, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ചന്ദ്രകുമാർ, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. കെ. ഷിബു,നിമ്മി, ഷിജിൻദാസ്, സിഐടിയു നേതാക്കളായ ടി.ദിജു, ജി. ബിജു, പ്രദീപ്, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് .എം. സജി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മലാ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് വൈദ്യുതി ബോർഡ് ജീവനക്കാർ ചാത്തന്നൂരിൽ പ്രകടനം നടത്തി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി. പ്രദീപ് കുമാർ, ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി കിഷോർ കുമാർ, ഡിവിഷൻ പ്രസിഡന്റ് രാജേഷ്, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി ഷെഫീക്ക്, ഡിവിഷൻ സെക്രട്ടറി സുനിൽകുമാർ ഡിവിഷൻ പ്രസിഡന്റ് അധീന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
പരവൂർ
പരവൂർ: ലേബർ കോഡ് പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നയം പിൻവലിക്കുക, മിനിമം വേദനവും പെൻഷനും കാലാനുസൃതമായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ദേശീയ പണിമുടക്കി െ ന്റ ഭാഗമായി ഐഎൻടിയുസി ചാത്തന്നൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ പ്രകടനവും സമ്മേളനവും നടത്തി. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഹാഷിം പരവൂർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വ. അജിത്ത്, സന്തോഷ് കുട്ടാട്ടുകോണം, സുരേഷ് ഉണ്ണിത്താൻ, ഉളിയനാട് ജയൻ, ചാത്തന്നൂർ രാധാകൃഷ്ണൻ, സുഗതൻ പറമ്പിൽ, റോബിൻ പൂയപ്പള്ളി, ഏറം സന്തോഷ്, ടി. സജീവ്, മുരളീധരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
കരുനാഗപ്പള്ളി
കരുനാഗപ്പള്ളി : സംയുക്ത ട്രേഡ് യൂണിയ െ ന്റ നേതൃത്വത്തിൽ നടന്ന പണിമുടക്ക് കരുനാഗപ്പള്ളിയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. വാഹന ഗതാഗതം സ്തംഭിച്ചു. പണിമുടക്കിയ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയ െ ന്റ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ടൗൺ ക്ലബിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം സമാപിച്ചു. തുടർന്ന് ചേർന്ന സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. എം. എസ്. താര ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ. വസന്തൻ അധ്യക്ഷനായി. എ. അനിരുദ്ധൻ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. മനോഹരൻ, കെ. പി. വിശ്വ വത്സലൻ, വി. ദിവാകരൻ, ജി. രാജദാസ്, കടത്തൂർ മൻസൂർ, ആർ. രവി, ജഗത് ജീവൻലാലി, കരിമ്പാലിൽ സദാനന്ദൻ, ഷിഹാബ് എസ്.പൈനുംമൂട്, എ. എ. ജബ്ബാർ എന്നിവർ നേതൃത്വം നൽകി.
ഐക്യദാർഢ്യവുമായി പത്രപ്രവർത്തക യൂണിയൻ
കൊല്ലം : പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി കൊല്ലം നഗരത്തിൽ പ്രകടനവും യോഗവും നടത്തി. കൊല്ലം പ്രസ്ക്ലബിനു മുന്നിൽനിന്ന് പ്രകടനമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലെത്തി സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിന് അഭിവാദ്യം അർപ്പിച്ചു. തുടർന്ന് കൊല്ലം പ്രസ് ക്ലബിനു മുന്നിൽ നടന്ന യോഗം സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഡി. ജയകൃഷ്ണൻ, സെക്രട്ടറി സനൽ .ഡി. പ്രോ, ട്രഷറർ കണ്ണൻ നായർ, കെ എൻ ഇ എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. വിജയൻ, സെക്രട്ടറി ശ്രീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
കൊട്ടാരക്കര
കൊട്ടാരക്കര: ദേശീയ പണിമുടക്കിൽ കൊട്ടാരക്കര പട്ടണം നിശ്ചലമായി. ഇരു ചക്ര വാഹനങ്ങൾ ഒഴികെ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല പോലീസ് അകമ്പടിയോടെ കെ എസ്ആർടിസി സർവീസ് ആരംഭിക്കാൻ ശ്രമം നടന്നെങ്കിലും സമരനുകൂലികൾ തടഞ്ഞു. കട കമ്പോളങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടന്നു. കെഎസ്ആർടിസി ഡിപ്പോയിൽ ബിഎംഎസ് വിഭാഗം തൊഴിലാളികൾ ജോലിക്ക് എത്തിയെങ്കിലും സമരാനുകൂലികൾ അവരെ പിന്തിരിപ്പിച്ചു വിട്ടു. പുലമണിൽ ഫെഡറൽ ബാങ്ക് തുറന്നു പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരെ തടഞ്ഞുവച്ചു ഗേറ്റ് താഴിട്ട് പൂട്ടി. പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. സമരനുകൂലികൾ രാവിലെ ടൗണിൽ പ്രകടനം നടത്തി. യു ഡി എഫ് നടത്തിയ പ്രകടനത്തിന്. വി .ഫിലിപ്പ്, പി. ഹരികുമാർ, കണ്ണാട്ടു രവി, ജസീം, കലയപുരം ശിവൻപിള്ള, എം. അമീർ, ജോജോ സൂസമ്മ, പവിജ തുടങ്ങിയവർ നേതൃത്വം നൽകി. ഇടതുമുന്നണി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന്. നേതാക്കളായ കെ. എസ്. ഇന്ദു ശേഖരൻ നായർ, പി. കെ. ജോൺസൺ, എ. മന്മഥൻ നായർ, സി. മുകേഷ്, രഞ്ജിത്, ഡി. രാമകൃഷ്ണപിള്ള, കെ. എസ്. രാധാകൃഷ്ണൻ, എസ്. ആർ. രമേശ്, മാത്യു സാം, അനിത ഗോപൻ, കൃഷ്ണ പ്രിയ, ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
കുളത്തൂപ്പുഴ
കുളത്തൂപ്പുഴ: കിഴക്കൻ മലയോര പ്രദേശങ്ങളായ തെന്മല, കുളത്തൂപ്പുഴ ,ആര്യങ്കാവ് , തുടങ്ങിയ മേഖലകളിൽ ട്രേഡ് യൂണിയ െ ന്റ ആഭിമുഖ്യത്തിൽ വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ പണിമുടക്കിൽ പ്ലാന്റേഷൻ മേഖലയുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചു. കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഒരു ബസും സർവീസ് നടത്തിയില്ല. മലയോര ഹൈവേയിൽ വാഹനഗതാഗതം പൂർണമായി തടസപ്പെട്ടു. തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന സർവീസുകൾ പൂർണമായും മുടങ്ങി. അന്തർ സംസ്ഥാന പാതയിൽ എയർപോർട്ടുകളിൽ പോകുന്ന വാഹനങ്ങൾ അല്ലാതെ മറ്റു വാഹനങ്ങളൊന്നും ഓടിയില്ല.
ചവറ പഞ്ചായത്തിൽ ജോലിക്ക് എത്തിയ ജീവനക്കാരന് മർദനം
ചവറ: ചവറ പഞ്ചായത്തിൽ ജോലിക്ക് എത്തിയ ജീവനക്കാരനെ സമര അനുകൂലികൾ മർദിച്ചു. പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് അനിലിനാണ് മർദനമേറ്റത്. പഞ്ചായത്തിൽ 12 ഓളം ജീവനക്കാർ ജോലിക്കായി എത്തിയിരുന്നു. എന്നാൽ സമര അനുകൂലികൾ എത്തിയതോടെ ഓഫീസ് പിന്നീട് പൂട്ടേണ്ടി വന്നു. പോലീസ് എത്തി സമരക്കാരെ പിരിച്ചുവിട്ടു. ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി. മർദനമേറ്റ ജീവനക്കാര െന്റ മൊഴിയിൽ ചവറ പോലീസ് കേസെടുത്തു. ഓഫീസിലെ ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടാക്കിയതായി പറയപ്പെടുന്നു.
ചവറയിൽ സമ്മിശ്ര പ്രതികരണം
ചവറ : പണിമുടക്ക് ചവറയുടെ വിവിധ ഭാഗങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. വിവിധ സ്ഥലങ്ങളിൽ സർക്കാർ ഓഫീസുകൾ പൂട്ടിക്കിടക്കുകയും മറ്റുചില സ്ഥലങ്ങളിൽ സർക്കാർ ഓഫീസുകളിൽ നാമ മാത്രമായ ജീവനക്കാർ എത്തി തുറന്നു പ്രവർത്തിക്കുകയും ചെയ്തു. ചില സ്ഥലങ്ങളിൽ ഓട്ടോറിക്ഷകൾ നാമമാത്രമായി ഓടി. കടകൾ തുറന്നു പ്രവർത്തിച്ചു. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയും മറ്റുചിലങ്ങളിൽ തുറന്നു പ്രവർത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോൺഗ്രസ് അനുകൂല സംഘടനയിൽ പെട്ട അധ്യാപകർ എത്തിയിരുന്നു. എന്നാൽ പഠനം നടന്നില്ല. പെട്രോൾ,ഡീസൽ പമ്പുകളും പ്രവർത്തിച്ചു. ചവറ കെഎംഎംഎൽ കമ്പനിയിൽ ജീവനക്കാർ എത്താത്തതിനാൽ ഓഫീസ് പ്രവർത്തിച്ചില്ല. രണ്ട് പ്ലാന്റ് പ്രവർത്തിച്ചു. കേന്ദ്ര പൊതു മേഖല സ്ഥാപനമായ ചവറ ഐ ആർ ഇ കമ്പനി സാധാരണ നിലയിൽ പ്രവർത്തിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെയുള്ള പഞ്ചായത്ത് ഓഫീസുകൾ പ്രവർത്തിച്ചില്ല. ചവറ ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ നാമമാത്രമായി ജീവനക്കാർ എത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസ് പ്രവർത്തിച്ചു. വില്ലേജ് ഓഫീസുകൾ, ട്രഷറി എന്നിവ പൂട്ടിക്കിടന്നു. കോടതികൾ പ്രവർത്തിച്ചു. ചവറ ബി ആർ സി പ്രവർത്തിച്ചില്ല. ബാങ്കുകൾ അടഞ്ഞു കിടന്നു. സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഡോക്ടർമാർ എത്തി. പ്രശ്ന സാധ്യത കണക്കിലെടുത്ത് പ്രധാനപ്പെട്ട ഇടങ്ങളിൽ പോലീസിനെ വിന്യസിച്ചിരുന്നു.
പ്രതിഷേധിച്ചു
ചവറ : ചവറ പഞ്ചായത്ത് ഓഫീസിൽ കയറി പഞ്ചായത്തിലെ സിനിയർ ക്ലാർക്ക് അനിൽ കുമാറിനെ 15ഓളം സിഐടിയു പ്രവർത്തകർ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചു. അനിൽ കുമാറിനെ കസേര കൊണ്ട് അടിക്കുകയും, ഓഫിസ് ഉപകരണങ്ങൾ നശിപ്പിക്കുകയും ജിവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ചവറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മേച്ചേഴത്ത് ഗിരീഷ് ആവശ്യപ്പെട്ടു.
സെന്റ് ജോൺസ് കോളജിൽ ബിരുദ ക്ലാസുകൾക്ക് തുടക്കം
അഞ്ചൽ : അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ നാല് വർഷ ബിരുദ ക്ലാസുകളുടെ വിജ്ഞാനോത്സവത്തി െ ന്റ ഉദ്ഘാടനം കാര്യവട്ടം ഗവൺമെന്റ് കോളേജിലെ പ്രഫ. ഗ്ലാഡ്സൺ രാജ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. നിഷ തോമസ് അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം അംബിക കുമാരി, പിടിഎ വൈസ് പ്രസിഡന്റ് ദിലീപ്, കോർഡിനേറ്റർ ഡോ.സിബി.സി.ബാബു എന്നിവർ പ്രസംഗിച്ചു. പ്രവേശനം ലഭിച്ച ഒന്നാംവർഷ വിദ്യാർഥികൾക്ക് കോളജിൽ വരവേൽപ്പ് നൽകി.
കേരള ഭരണം പിണറായി വില്പന ചരക്കാക്കുന്നു: അഡ്വ.കെ.ബേബിസൺ
പരവൂർ : കേരള ഭരണം പിണറായി സർക്കാർ വില്പന ചരക്കാക്കുന്നുവെന്ന് കെപിസിസി സെക്രട്ടറി അഡ്വ.കെ. ബേബിസൺ. ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നും ആരോഗ്യ മേഖലയിലെ കുത്തഴിഞ്ഞ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ചാത്തന്നൂർ, പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ലത മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം നെടുങ്ങോലം രഘു, കെപിസിസി നിർവാഹക സമിതി അംഗം എൻ.ജയചന്ദ്രൻ, ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ, ഡിസിസി ജനറൽ സെക്രട്ടറി മാരായ എൻ.ഉണ്ണികൃഷ്ണൻ, എസ്.ശ്രീലാൽ , പി.പ്രദീഷ് കുമാർ, സുഭാഷ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ ുമാരായ സുരേഷ് ഉണ്ണിത്താൻ, ആർ.ഡി. ലാൽ, എസ്.വി. ബൈജുലാൽ, കെ.ബിനോയി, ടി.എം ഇഖ്ബാൽ, കെ.ഷെരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
കൊല്ലം തുറമുഖത്ത് കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ; ധാരണാപത്രം ഒപ്പിട്ടു
കൊല്ലം : കൊല്ലം തുറമുഖത്ത് കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ സർവീസ് ആരംഭിക്കാൻ നടപടികൾ ആരംഭിച്ചു. ഇതി െ ന്റ ആദ്യപടിയായി സ്വകാര്യ ഏജൻസിയുമായി സംസ്ഥാന മാരിടൈം ബോർഡ് ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതുസംബന്ധിച്ച് കൊച്ചിയിലുള്ള സ്വകാര്യ ഏജൻസിയും മാരിടൈം ബോർഡ് അധികൃതരും കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി ചെയ്യാനുള്ള ചരക്കുകൾ സംഭരിച്ച് കണ്ടെയ്നറുകളിൽ നിറയ്ക്കുന്നതിനാണ് ഫ്രെയിറ്റ് സ്റ്റേഷൻ തുടങ്ങുന്നത്. ധാരണാപത്രത്തിൽ ഒപ്പിട്ടതി െ ന്റ ഭാഗമായി കൊല്ലം തുറമുഖത്തെ ഗോഡൗണുകൾ അറ്റകുറ്റ പണി നടത്തുന്നതിനു നടപടികൾ തുടങ്ങി. തുടർന്നാണ് സ്വകാര്യ കമ്പനി മാരിടൈം ബോർഡുമായി കരാർ ഉണ്ടാവുക. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്ന് വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള ചരക്കുകൾ കൊല്ലം പോർട്ടിലെ വെയർഹൗസിൽ സംഭരിക്കും. തുടർന്ന് അവ കണ്ടെയ്നറുകളിൽ നിറച്ച് കസ്റ്റംസ് പരിശോധനയ്ക്കുശേഷം സീൽ പതിച്ച് ട്രക്കിലോ ലോറിയിലോ വിഴിഞ്ഞം പോർട്ടിലേക്ക് കൊണ്ടുപോകും. തിരികെ വിഴിഞ്ഞത്ത് ഇറക്കുമതി ചെയ്യുന്നവ കൊല്ലത്തേക്കും സമീപ ജില്ലകളിലേക്കുമുള്ള ചരക്കുകൾ കണ്ടെയ്നറുകളിൽ ട്രക്ക് മാർഗം കൊല്ലം തുറമുഖത്തേക്കും കൊണ്ടുവരും. പിന്നീട് ഇവ ലോറിയിൽ ഉടമകൾക്ക് കൈമാറും. ഭാവിയിൽ ചരക്ക്വർധന അനുസരിച്ച് കടൽമാർഗം ബാർജിലാകും വിഴിഞ്ഞം തുറമുഖത്തേക്കും തിരികെയും കണ്ടെയ്നറുകൾ കൊണ്ടുപോകുന്നത്. ആദ്യം കൊല്ലം തുറമുഖത്ത ഒരു വെയർഹൗസാണ് കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷൻ സർവീസിനായി വിട്ടുകൊടുക്കുക. മറ്റൊന്നിൽ കൊല്ലം, ആലപ്പുഴ തീരങ്ങളിൽ സമീപകാലത്ത് അടിഞ്ഞ കണ്ടെയ്നറുകൾ എത്തിച്ച് സൂക്ഷിച്ചിരിക്കുകയാണ്. ഇവ പൂർണമായും മാറ്റിക്കഴിഞ്ഞാൽ ഭാവിയിൽ ഈ വെയർഹൗസും ഫ്രെയിറ്റ് സ്റ്റേഷനു നൽകാനാണ് ധാരണ. ആവശ്യമെങ്കിൽ ഓപ്പൺ യാർഡുകളും ഇതിനായി വിട്ടുകൊടുക്കും. വെയർഹൗസിനും യാർഡിനും പുറമേ കണ്ടെയ്നറുകൾ ഇറക്കാനും കയറ്റാനും ക്രെയിൻ, റീച്ച് സ്റ്റാക്കർ എന്നിവയും നൽകും. 1450 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് വെയർഹൗസ്. ഒരു ചതുരശ്ര മീറ്ററിന് 25രൂപയാണ് പ്രതിദിന വാടക. യാർഡ് 16000ചതുരശ്ര മീറ്ററാണ് ഒരുചതുരശ്ര മീറ്ററിന് 60രൂപയാണ് ആഴ്ച വാടക. ഫ്രെയിറ്റ് സ്റ്റേഷൻ പ്രവർത്തന സജ്ജമായാൽ അത് കൊല്ലം തുറമുഖ വികസനത്തി െ ന്റയും ജില്ലയുടെ സമഗ്ര വികസനത്തിനും സുപ്രധാന നാഴികകല്ലായി മാറും.
മത്സ്യകർഷക അവാർഡ് വിതരണം നാളെ
കൊല്ലം: സംസ്ഥാന മത്സ്യകർഷക അവാർഡ്വിതരണം നാളെ വൈകുന്നേരം 3.30ന് കൊട്ടാരക്കര സൗപർണിക ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകും. ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ സംസ്ഥാനതല അവാർഡ് വിതരണം മന്ത്രി ജെ. ചിഞ്ചുറാണി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണം മന്ത്രി കെ.ബി.ഗണേഷ്കുമാർ എന്നിവർ നിർവഹിക്കും. ‘ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഭാഗമായി നടത്തിയ ഏകദിന കടലോര പ്ലാസ്റ്റിക് നിർമാർജന കാമ്പയിനിൽ സംസ്ഥാനത്താകെ 1,54,316 കി.ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തിരുന്നു. ഏറ്റവും മികച്ച പ്രവർത്തനം നടത്തി കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കിയ കോഴിക്കോട് ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും 50000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിൽ ഒമ്പത് തീരദേശ ജില്ലകളിലെയും മികച്ചപ്രകടനം കാഴ്ചവച്ച രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വീതം തെരഞ്ഞെടുത്ത് 10000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നുണ്ട്.കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, കൊട്ടാരക്കര മുൻസിപ്പാലിറ്റി ചെയർമാൻ കെ.ഉണ്ണികൃഷ്ണമേനോൻ തുടങ്ങിയവർ പങ്കെടുക്കും.
സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു
ചാത്തന്നൂർ: ഉളിയനാട് ഗവ. ഹൈസ്കൂളിലെ കായിക പ്രതിഭകൾക്ക് പ്രചോദനം പകർന്ന് ചിറക്കര സർവീസ് സഹകരണ ബാങ്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. സ്കൂളിൽ ആരംഭിച്ച കരുതൽ പദ്ധതിയുടെ ഭാഗമായാണ് സ്പോർട്സ് കിറ്റ് വിതരണം നടത്തിയത്. ബാങ്ക് സ്റ്റാഫ് സെക്രട്ടറി എസ്. ദിലീപ് വിതരണം നിർവഹിച്ചു. പ്രഥമാധ്യാപിക ജയകുമാരി കിറ്റുകൾ ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് ആർ .അനിൽകുമാർ അധ്യക്ഷനായിരുന്നു. എസ്എംഎസ് ചെയർമാൻ ദീപു, സീനിയർ അസി.ബീന വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. തഴുത്തല, തൊടിയിൽ പുത്തൻ വീട്ടിൽ ഷൈൻ (32) ആണ് കരുതൽ തടങ്കലിലായത്. ഷൈൻ 2019 മുതലുള്ള കാലയളവിൽ കൊട്ടിയം, ഇരവിപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊലപാതകശ്രമം, വ്യക്തികൾക്ക് നേരെയുള്ള കൈയ്യേറ്റം, നരഹത്യാശ്രമം, തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാൾ മുൻപും കാപ്പാ നിയമപ്രകാരം ആറ് മാസത്തെ കരുതൽ തടങ്കൽ അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇയാൾ വീണ്ടും കേസിൽ പ്രതിയായതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ സമർപ്പിച്ച റിപ്പോർട്ടി െ ന്റ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കളക്ടർ എൻ.ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപ് എസ്ഐ ജോയി, സിപിഒ മാരായ പ്രവീൺചന്ദ്, ഷെമീർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
കേരള സര്‍വകലാശാലയിൽ ഫയൽയുദ്ധം
Kerala
2
രാഷ്ട്രീയനേതാക്കൾ 75 കഴിഞ്ഞാൽ വിരമിക്കണം; മോഹൻ ഭാഗവതിന്റെ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷം
National
3
റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നിലെ വത്തിക്കാൻ കാര്യാലയത്തിനു കേടുപാട്
International
4
സൂചികകളിൽ തകർച്ച
Business
5
ഐഎസ്എല്‍ ഫ്രീസറില്‍!
Sports
ADVERTISEMENT
LATEST NEWS
യുപിയിൽ മലയാളി ഡോക്ടർ മരിച്ച നിലയിൽ
വിമാനദുരന്തത്തിൽ അന്വേഷണം സുതാര്യം; ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്ന് വ്യോമയാന മന്ത്രി
കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനം; 2026ല്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ
വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
ഡൽഹിയിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ട് പേർ മരിച്ചു
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD