ADVERTISEMENT
ADVERTISEMENT
21
Tuesday
October 2025
12:10 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
Local News
കൊല്ലം
KL2
select District
കൊല്ലം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
അപേക്ഷ ക്ഷണിച്ചു
1225657
Wednesday, September 28, 2022 11:02 PM IST
X
കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. kshee rasree. kerala.gov.in.0474-2748098.
ADVERTISEMENT
മരണത്തെ മുഖാമുഖം കണ്ട് ലൈഫ് ഗാർഡുകൾ
ജോൺസൺ വേങ്ങത്തടം
കൊല്ലം: കൊല്ലം ബീച്ചൊരു അമ്യൂസ്മെന്റ് പാർക്കല്ല, സൂക്ഷിച്ചില്ലെങ്കിൽ ഇതൊരു അപകടമുനന്പാണ്. തിരകണ്ട് മതിമറന്നു കടലിലേക്കു ചാടുന്നവരും കടലിലേക്കു കുളിക്കാനും കാലു നനയ്ക്കാനും ഇറങ്ങുന്നവരും അറിയുന്നില്ല മുന്നിലെ അപകടം. ജീവന്റെ കാവലാളുകളായി ലൈഫ്ഗാർഡുകൾ ഇവിടെ മുന്നിൽനിൽക്കുന്നതുകൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. ആത്മഹത്യചെയ്യാൻ കടലിലേക്കു ചാടിയവരെയും കാലുനനയ്ക്കാൻ തുള്ളിച്ചാടി ഇറങ്ങിയവരെയും കടലമ്മ മാടിവിളിച്ചപ്പോൾ രക്ഷിക്കാൻ ലൈഫ് ഗാർഡുകൾ മാത്രമേയുണ്ടായിരുന്നുള്ളു. സ്വർണമണൽപ്പരപ്പുകളാൽ സന്പന്നമായ കൊല്ലം ബീച്ചിലെത്തുന്ന സഞ്ചാരികൾ മുന്നറിയിപ്പ് നിർദേശമൊന്ന് വായിച്ചാൽ മതി അപകടം കുറയും. പാഞ്ഞുവരുന്ന തിരകളിൽ സെൽഫി എടുക്കുന്നവരുടേയും കുളിക്കാനായി എടുത്തുചാടുന്നവരുടേയും ജീവൻ സംരക്ഷിക്കുന്നത് ലൈഫ് ഗാർഡുകളാണ്. ഇവർക്കു നമ്മൾ ഒരു വിലയും നൽകാറില്ലെങ്കിലും ഇവർ നമ്മുടെ ജീവനെ പൊന്നുപോലെയാണ് സംരക്ഷിക്കുന്നത്. കണ്ണും കാതും തുറന്നുവച്ചു ഓരോ സഞ്ചാരികളെയും നിരീക്ഷിച്ചു ഒരു പോറൽപോലും ഏൽക്കാതെ തിരിച്ചയ്ക്കാനാണ് ഇവർ ശ്രമിക്കുന്നത്. കൊല്ലം ബീച്ചിൽ ഏഴു ലൈഫ് ഗാർഡുകൾ മാത്രമേയുള്ളൂ. ഇത്രയും അപകടം പിടിച്ച മേഖലയിൽ ഗാർഡുകൾ കുറവാണ്. ഒരു ദിവസം നാലുപേരുടെ സേവനമാണ് ലഭിക്കുന്നത്. കൊല്ലം ബീച്ചിൽ എം.കെ. പൊന്നപ്പൻ, എസ്. അന്പിളി, ആന്റണി ജോൺസൺ, ഷാജി ഫ്രാൻസീസ്, സുരേഷ് ബാബു, പ്രഭുകുമാർ, യു. ഉണ്ണിക്കുട്ടൻ, അഴീക്കൽ ബീച്ചിൽ എസ്.അനിൽകുമാർ, എസ്. സതീഷ്കുമാർ എന്നിവരാണ് ലൈഫ് ഗാർഡുകളായിട്ടുള്ളത്. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ഇവരുടെ സേവനം ബീച്ചിലുണ്ട്. 30 വർഷമായി ഇവിടെ സേവനം ചെയ്യുന്ന എം.കെ. പൊന്നപ്പൻ മുതൽ കഴിഞ്ഞയിടെ എത്തിയ ഉണ്ണിക്കുട്ടൻവരെ ഇവിടെ സേവനം ചെയ്യുന്നു. കഴിഞ്ഞ 20 വർഷംകൊണ്ടു 600 പേരുടെ ജീവൻ ഇവർ രക്ഷിച്ചു. ഇതൊന്നും ഇവർ കഥ പറയുന്നതല്ല. രേഖപ്പെടുത്തിയിരിക്കുന്ന സത്യമാണ്. ഇവർക്കെല്ലാം കടലോളം സങ്കടം പേറുന്നവരാണ്. ഇവരെല്ലാം ഇപ്പോഴും ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. ഒരു ആനുകൂല്യവും നൽകാറില്ല. ബീച്ചിലെ തെരുവുനായ്ക്കളുടെ കടിപോലും കിട്ടിയവരുണ്ട്. എന്ത് അപകടം സംഭവിച്ചാലും പിറ്റേന്ന് ജോലിക്കുവന്നില്ലെങ്കിൽ ശന്പളമില്ല. ഇഎസ്ഐയോ പിഎഫോ തുടങ്ങിയ ആനുകൂല്യമൊന്നുമില്ല. നാളെവരണ്ട എന്നു പറഞ്ഞാൽ വെറുംകൈയോടെ ഇറങ്ങി പോകണം. കഴിഞ്ഞ മാർച്ചിൽ 13 പേരെ പറഞ്ഞുവിട്ടു. ഇൻഷൂറൻസ് പരിരക്ഷയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ കഴിയുന്നത്. സംസ്ഥാന അവാർഡുകളും അനുമോദനങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ജോലിക്കുസുരക്ഷ ലഭിക്കുന്നില്ല. ദിവസക്കൂലിയായി 800 രൂപയാണ് ലഭിക്കുന്നത്. ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ അവകാശസമരമെല്ലാം നടത്തി. ഒരു പ്രയോജനവുമില്ലെന്നുമാത്രം. തൊഴിൽസുരക്ഷ, മാന്യമായ ശന്പളം, സുരക്ഷ ഉപകരണങ്ങൾ എന്നിവയുണ്ടാകണമെന്നാണ് ഇവരുടെ ആഗ്രഹം. പോലീസിന്റെയും നാട്ടുകാരുടെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് പലപ്പോഴും ഇവർ മദ്യപാനികളിൽ നിന്നും രക്ഷപ്പെടുന്നത്. എന്നിട്ടും പലപ്പോഴും മർദനമേറ്റിട്ടുണ്ട്. പലരും അപമാനിച്ചിട്ടുണ്ട്. പരിഹസിക്കാറുണ്ട്. എന്നിട്ടും ഇവർ ആരോടും വിരോധമില്ലാതെ ജോലി ചെയ്യുന്നു.
ആഞ്ഞടിക്കുന്ന തിരമാലകൾ
കേരളത്തിലെ ബീച്ചുകളിൽ ഏറ്റവും അപകടകരമായ ബീച്ചാണ് കൊല്ലം ബീച്ച്. ഇത്രശക്തമായ തിരമാലകൾ ആഞ്ഞടിക്കുന്ന മറ്റൊരു ബീച്ചില്ലെന്ന് ഇവർ പറയുന്നു. മറ്റുള്ള ബീച്ചുകളിൽ 50 മീറ്റർഅകലെ കടലിലാണ് തിരയടിക്കുന്നത്. എന്നാൽ കൊല്ലംബീച്ചിൽ തീരത്ത് തിര അടിക്കുകയാണ്. 20 അടിമുതൽ 40 അടിവരെ ആഴമുള്ള കടലാണ് ബീച്ചിനോടു ചേർന്നുള്ളത്. കടൽ കരകവർന്നോടെ ബീച്ചിൽനിന്നും കാലുനനച്ചു കടലിലേക്ക് നടന്നാൽ 12 അടി താഴ്ച്ചയിലേക്കു പോകും. ഒരാൾ കടലിലേക്കു മുങ്ങിപോയാൽ കാണാൻപോലും സാധിക്കാത്ത അവസ്ഥയുണ്ടെന്നും ഇവർ പറയുന്നു. ഈ അപകടമുനന്പിൽനിന്നാണ് വടംകെട്ടിതിരിച്ചു ഇവർ പറയുന്നത് ഇതൊരു അമ്യൂസ്മെന്റ് പാർക്കല്ല. കൊല്ലം ബീച്ചാണെന്ന് ആര് കേൾക്കാൻ.
എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു
കൊല്ലം: കഞ്ചാവ് കടത്തിക്കൊണ്ടുവന്നതു പിടികൂടാൻ ശ്രമിക്കവേ എക്സെസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി പ്രതി രക്ഷപ്പെട്ടു. കിളികൊല്ലൂർ സ്വദേശി നിഷാദാണ് പിടികൂടാൻ ശ്രമിക്കവേ സിവിൽ എക്സൈസ് ഓഫീസർ ജോജോയെ കാറിടിച്ചു വീഴ്ത്തി രക്ഷപ്പെട്ടത്. പരിക്കേറ്റ ജോജോയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തികുളങ്ങര കന്നിമേൽ ഭാഗത്ത് കഴിഞ്ഞദിവസം രാത്രി എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. കാറിലെത്തിയ നിഷാദ് കഞ്ചാവ് തൃശൂർ സ്വദേശിക്കു കൈമാറാൻ ശ്രമിക്കുന്പോഴാണ് സംഭവം. തൃശൂർ പീച്ചി മനയ്ക്കപ്പാടം പുളിന്തറ വീട്ടിൽ സ്റ്റാൻലി പീറ്ററിനെ (26) സംഭവ സ്ഥലത്തു വച്ചുതന്നെ എക്സൈസ് സംഘം പിടികൂടി. പിന്നീട് ഇയാൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 8.286 കിലോഗ്രാം കഞ്ചാവും വടിവാളും കഞ്ചാവ് പായ്ക്കു ചെയ്യാനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. കേസിൽ സ്റ്റാൻലി പീറ്റർ ഒന്നാം പ്രതിയും രക്ഷപ്പെട്ട നിഷാദ് രണ്ടാം പ്രതിയുമാണ്. എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു നിഷാദിനെ പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. നിഷാദിനെ പിടികൂടുന്നതിന് എക്സൈസ് ജില്ലയിൽ വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് എത്തിച്ച് ഇടനിലക്കാർ വഴി വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ തൻസീർ അസീസ്, ജോജോ, സൂരജ്, ലാൽ, ജാസ്മിൻ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, അസിസ.എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
മൊസാംബിക് ബോട്ടപകടം: കാണാതായ തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ചവറ : ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞ് കാണാതായതേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം തേവലക്കര നടുവിലക്കര ഗംഗാ ഭവനില്‍ രാധാകൃഷ്ണന്റെയും ഷീലയുടെയും മകന് ശ്രീരാഗ് രാധാകൃഷ്ണന്റെ (36) മൃതദേഹമാണ് കണ്ടെത്തിയയെന്ന് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ബന്ധുക്കള്‍ക്ക് വിവരം കിട്ടി. ഇറ്റലി ആസ്ഥാനമായിട്ടുള്ള സ്കോര്‍പ്പിയോ ഷിപ്പിംഗ് കമ്പനിയിലെ സ്വീ ക്വസ്റ്റ് എന്ന കപ്പലിലെ ഇലക്ട്രോ ഓഫീസറായിട്ടായിരുന്നു ശ്രീരാഗിന് ജോലി.ഏഴു വർഷമായി കപ്പലിലാണ് ജോലി. മൊസാംബിക്കിൽ ജോലിക്ക് കയറിയിട്ട് മൂന്നു വർഷമായി. ആറു മാസമായി നാട്ടിലുണ്ടായിരുന്ന ശ്രീരാഗ് ഈ മാസം ആറിനാണ് വീണ്ടും മൊസാംബിക്കിലേക്ക് പോയത്. ബോട്ട് മറിഞ്ഞ് ശ്രീരാഗിനെ കാണാതായതിനെ തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇടപെട്ടു. മൊസാമ്പിക്കിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി വരുന്നതിനിടയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൊസാംബിക്കടുത്ത് ബെയ്റ എന്ന സ്ഥലത്ത് തുറമുഖത്തിനകലെ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് പോയ ഇന്ത്യക്കാരുള്‍പ്പടെ 21 അംഗ സംഘം സഞ്ചരിച്ച ബോട്ടായിരുന്നു മുങ്ങിയത്.ഇതില്‍ 15 പേര് രക്ഷപെട്ടിരുന്നു. തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം നേരത്തെ കണ്ടു കിട്ടിയിരുന്നു.ശേഷിച്ച മൂന്നുപേര്‍ക്കായി തെരച്ചില്‍ നടത്തി വരുകയായിരുന്നു അപകടം അറിഞ്ഞ ഉടന്‍ തന്നെ ശ്രീരാഗിന്റെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുവരികയായിരുന്നു. ഭാര്യ ജിത്തു. നാല് വയസുള്ള അതിഥി മോന്, ആറ് മാസം പ്രായമായ അനശ്വര്‍ എന്നിവരാണ് മക്കള്‍. ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതശരീരം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കുവാന് പോലീസിന് കൈമാറിയസാഹചര്യത്തിൽ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഷിപ്പിംഗ് ഡയറക്ടറേറ്റിന്റെ ചെലവില്‍ നാട്ടിലേക്ക് അയയ്ക്കുവാനുള്ള നടപടി സ്വീകരിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എംപി വാർത്താകുറിപ്പിൽ അറിയിച്ചു. കുടുംബത്തിന് ആശ്വാസധനസഹായം അടിയന്തിരമായി വിതരണം ചെയ്യുമെന്നും എംപി യുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ശ്രീരാഗ് രാധാകൃഷ്ണന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് കുടുംബത്തിന് നഷ്ടപരിഹാരം നല്കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികാരികളോട് ആവശ്യ പ്പെട്ടു.
മര്‍ച്ചന്റ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; പ്രതി അറസ്റ്റില്‍
അഞ്ചല്‍ : മര്‍ച്ചന്റ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അഞ്ചല്‍ അഗസ്ത്യാക്കോട് സ്വദേശിയായ ആരോമലില് നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കാസര്‍ഗോഡ് പെര്‍ള സ്വദേശി അഹമ്മദ് അസ്ബക്ക് പിടിയിലായത്. സുഹൃത്ത് പറഞ്ഞതിന് പ്രകാരം 2023 ലാണ് ആരോമല്‍ അഹമ്മദ് അസ്ബക്കുമായി ബന്ധപ്പെടുന്നത്. ഇന്ത്യക്കകത്തും വിദേശത്തും മര്‍ച്ചന്റ് നേവിയില്‍ ജോലി തരപ്പെടുത്തി നല്‍കാം എന്നും ഇതിനായി വിസ, ടിക്കറ്റ്, പ്രോസസിങ് ചാര്‍ജ് ഉള്‍പ്പടെ മൂന്നര ലക്ഷം രൂപയാകുമെന്നും അസ്ബക്ക് അറിയിച്ചു. ഇതേ തുടര്‍ന്നു പലതവണകളിലായി മൂന്നര ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റി. പിന്നീട് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെലിബ്രേറ്റി എക്സ് ക്രൂയിസ് എന്ന കപ്പലില്‍ ജോലി ശരിയായിട്ടുണ്ടെന്നും എത്രയുംപെട്ടന്നു ജോലിയില്‍ പ്രവേശിക്കണം എന്നും അറിയിച്ചു. ഉടന്‍ ജോലിക്കു കയറാനുള്ള രേഖകളും, വിസയും എത്തുമെന്നും പറഞ്ഞ പ്രതി വിശ്വാസത്തിനായി വിമാന ടിക്കറ്റും നല്കി. എന്നാല്‍ ചില സംശയങ്ങള്‍ തോന്നിയ ആരോമല്‍ ടിക്കറ്റുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയില്‍ ഇത് കാന്‍സല്‍ ചെയ്തതായി മനസിലാക്കി. പിന്നീട് പലതവണ പ്രതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല എന്നു മാത്രമല്ല പിന്നീട് സിം കാര്‍ഡ് തന്നെ മാറ്റുകയും ചെയ്തു. ഇതോടെ ഇക്കഴിഞ്ഞ ജൂണില്‍ ആരോമല്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്കി. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ മുംബൈയിലേക്ക് മുങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം രഹസ്യമായി നാട്ടിലെത്തിയ പ്രതിയെ അഞ്ചല്‍ പോലീസ് തന്ത്രപരമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഹമ്മദ് അസ്ബക്ക് കേരളത്തിലെ വിവിധ ഇടങ്ങളിൽ സമാനമായി തട്ടിപ്പ് നടത്തി പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്റിലും കഴിഞ്ഞിട്ടുള്ള പ്രതി ജാമ്യത്തിലറങ്ങി വീണ്ടും തട്ടിപ്പ് നടത്തുകയും ഒളിവില്‍ പോവുകയുമായിരുന്നു. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ പ്രജീഷ്കുമാര്, എഎസ്ഐ വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് കാസര്‍കോട് നിന്നും പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു .
സിപിഐയിൽ ഭിന്നത രൂക്ഷം; കടയ്ക്കൽ മണ്ഡലം സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
കൊല്ലം: ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ജെ.സി. അനിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. സാന്പത്തിക തിരിമറി കൂടാതെ പാര്‍ട്ടിയെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും സമ്മര്‍ദത്തിലാക്കാനും ബോധപൂര്‍വം ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. എംഎന്‍ സ്മാരക നവീകരണത്തിനായി നടത്തിയ ഫണ്ട് ശേഖരണം ജില്ലയിലെ പാര്‍ട്ടി സഖാക്കള്‍ വളരെ വൈകാരികമായിട്ടാണ് ഏറ്റെടുത്തത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പണം സമാഹരിക്കുകയും ചെയ്തു. എന്നാല്‍ കടയ്ക്കല്‍ മണ്ഡലത്തില്‍ സമാഹരിച്ച തുക മണ്ഡലം സെക്രട്ടറിയായിരുന്ന ജെ.സി. അനില്‍ തിരിമറി നടത്തിയതായും ജില്ലാകൗൺസിൽ ആരോപിക്കുന്നു. ഇക്കാര്യം ഗൗരവമായി പാര്‍ട്ടി ഡിസി പരിശോധിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രാഥമിക നടപടി എന്ന നിലയില്‍ മണ്ഡലം സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. സംഘടനാ നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ മണ്ഡലം കമ്മിറ്റി ചേര്‍ന്നപ്പോൾ കൂടുതല്‍ ക്രമക്കേടുകള്‍ ഇദ്ദേഹത്തിനെതിരെ പാര്‍ട്ടി സഖാക്കള്‍ ഉന്നയിച്ചു. തുടര്‍ന്ന് അതേപ്പറ്റി അന്വേഷിക്കാന്‍ കെ.രാജു കണ്‍വീനറായും ആര്.എസ്. അനില്‍, എം. എസ്. താര എന്നിവര്‍ അംഗങ്ങളായും കമ്മിഷനെ ഡിസി ചുമതലപ്പെടുത്തിയത്. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തുകയായിരുന്നു. പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട് സമാന്തര പ്രവര്‍ത്തനം നടത്തി പാര്‍ട്ടി സഖാക്കളെ തെറ്റിദ്ധരിപ്പിക്കാനും പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപനം നടത്താനും അദ്ദേഹം കാട്ടിയ നീക്കം ഗുരുതരമായ സംഘടനാ വീഴ്ചയാണെന്നും പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്റെ സ്ഥാനം ദുര്‍വിനിയോഗം ചെയ്യുകയാണ് അദ്ദേഹം ചെയ്തതെന്നും ഡിസി വിലയിരുത്തി. യോഗത്തില്‍ എം.സി. ബിനുകുമാര്‍ അധ്യക്ഷത വഹിച്ചു. ഉപരികമ്മിറ്റിയില്‍ നിന്ന് ആര്. രാജേന്ദ്രന്, മന്ത്രി ജെ. ചിഞ്ചുറാണി, മുല്ലക്കര രത്നാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.
നിയന്ത്രണംവിട്ട കാർ ഓടയിലേയ്ക്ക് ഇടിച്ചു കയറി
കൊട്ടിയം: മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു റോഡരികിൽ നിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്ന ഓടയിലേക്ക് ഇടിച്ചു കയറി.ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ പുലർച്ചേ നാലോടെ കൂട്ടിക്കട മയ്യനാട് റോഡിൽഅമ്മാച്ചൻ മുക്കിൽ ആയിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ മുണ്ടക്കൽ സ്വദേശിയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു.അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയവർ ചേർന്ന് അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുമുക്ക് അടിപ്പാത സമരം: പരവൂർക്കാർ കൂട്ടായ്മ സത്യഗ്രഹം നടത്തി
ചാത്തന്നൂർ: തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ 33-ാംദിവസംപരവൂർക്കാർ കൂട്ടായ്മ നേതൃത്വത്തിൽപ്രവർത്തകർ സത്യഗ്രഹമനുഷ്ടിച്ചു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ പ്രതിഷേധ ജ്വാല തെളിയിച്ച് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.പരവൂർക്കാർ കൂട്ടായ്മ കൺവീനർ സന്തോഷ് പാറയിൽക്കാവ് അധ്യക്ഷത വഹിച്ചു.കെ.ആർ.ബാബു,മഹേശ്വരൻ, എൻ.അനിൽകുമാർ, ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ്, അനിൽകുമാർ ,ശ്രീധരൻതുടങ്ങിയവർ പ്രസംഗിച്ചു. അടിപ്പാത സമരത്തിന്റെ മുപ്പത്തിനാലാം ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചുമുതൽ സാംസ്കാരിക പ്രവർത്തകരുടെനേതൃത്വത്തിലാണ് സായാഹ്ന സത്യഗ്രഹസമരം നടക്കുന്നത്. സമരവേദിയിൽ തയാറാക്കിയ പ്രതിഷേധ ജ്വാല കത്തിച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ സമരം ഉദ്ഘാടനം ചെയ്യും.ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തും.
അന്തർ സംസ്ഥാന പാതയിൽ വാഹനാപകടം; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
കുളത്തൂപ്പുഴ: തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാന പാതയിൽ ആർപിഎൽ വള്ളംപെട്ടി ഭാഗത്തുള്ള വളവിൽ അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 11 കെവി ഇലക്ട്രിസിറ്റി പോസ്റ്റിൽ ഇടിച്ച് അപകടം. ഇന്നലെ വൈകുന്നേരമാണ് സംഭവം. പോസ്റ്റ് ഒടിഞ്ഞു അന്തർ സംസ്ഥാന പാതയിൽ വീണു മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ അറിയിച്ചിനെ തുടർന്നു കെഎസ്ഇ ബി ഉദ്യോഗസ്ഥർ ലൈൻ ഓഫ് ചെയ്തതിനാൽ അപകടം ഒഴിവായി. വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായ രക്ഷപ്പെട്ടു. കുളത്തൂപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിൽ കിഡ്സ് ഫെസ്റ്റ് നടത്തി
കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ കിഡ്സ് ഫെസ്റ്റ് 2025 സ്കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ വിദ്യാർഥി കെ.കെ. സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മഞ്ജു രാജീവ് സ്വാഗതം പറഞ്ഞു. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ ഏകദേശം 325 ഓളം കുട്ടികൾ പങ്കെടുത്തു. ഗ്രൂപ്പ് ഡാൻസ്, ആക്ഷൻ സോംഗ്,നാടോടി നൃത്തം, പദ്യപാരായണം ഇംഗ്ലീഷ്, പദ്യപാരായണം തുടങ്ങിയ 18 ഇനങ്ങളിലായി കുട്ടികൾ മത്സരിച്ചു. ഫാ. മാത്യു തോമസ്, ലീലാമ്മ പൊന്നച്ചൻ എന്നിവർ സമ്മാനവിതരണം നടത്തി. ബ്ലൂംസ് നേഴ്സറി സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി ഷാജുദീൻ, അക്കാഡമിക് കോർഡിനേറ്റർ എൽ. ഗിരിജ, ബിഷൻ കെ. ബേബി എന്നിവർ പ്രസംഗിച്ചു.
കര്‍ഷക സായാഹ്ന സദസ് 24ന്
അഞ്ചല്‍ : മീന്‍കുളം റസിഡന്റ്സ് അസോസിയേഷനും സനാതന ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന കര്‍ഷക സായാഹ്ന സദസ് 24ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സനാതന ലൈബ്രറി ഹാളില്‍ നടക്കുന്ന സായാഹ്ന സദസിന്റെ ഭാഗമായി വന്യമൃഗആക്രമണം മൂലം കൃഷി നാശം സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനോടൊപ്പം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ടു അവതരിപ്പിക്കുന്നതിനും പരിഹാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അവസരമുണ്ടാകും. പരിഹാര നിര്‍ദേശങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ് കര്‍ഷക സായാഹ്ന സദസിലൂടെ ലക്ഷ്യമിടുന്നതെന്ന് സനാതന ലൈബ്രറി പ്രസിഡന്റ് ജെയിംസ് ജോസഫ് ഒറ്റപ്ലാക്കല്‍, സെക്രട്ടറി സജീവ് പാങ്ങലംകാട്ടില്, മീന്‍കുളം റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി മാക്സ്മിലന് പള്ളിപ്പുറം, ട്രഷറര്‍ വൈ. സോമന് പരപ്പാടിയില്‍ എന്നിവര്‍ അറിയിച്ചു. അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
നാടകശാലയിൽ സാംസ്കാരിക സമ്മേളനം നടത്തി
കരുനാഗപ്പള്ളി : നാടകശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാസ്കാരിക സമ്മേളനം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ആർ.രവികുമാർ അധ്യക്ഷനായി. നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി ആമുഖാവതരണം നടത്തി. ഛായാഗ്രാഹകൻ കെ .പി .നമ്പ്യാതിരിയും മധു ആദിനാടും ചേർന്ന് ജി .സുധാകരനെ ആദരിച്ചു.നാടകശാലാ മാഗസിന്റെ 59-ാം ലക്കം ജി .സുധാകരന് നൽകി ഡോ .ഫയാസ് അമീൻ പ്രകാശനം ചെയ്തു. ഭക്ഷ്യക്കിറ്റ് വിതരണം ഷാജഹാൻ രാജധാനി നിർവഹിച്ചു. അബ്ബാ മോഹൻ, ഡി .മുരളീധരൻ, വിജയമ്മലാലി, ജയചന്ദ്രൻ തൊടിയൂർ, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീഴിൽ, പ്രഫ.അരുൺ കോളശേരിൽ, ലത്തീഫ് മാമൂട്, കെ .പി .ലീലാകൃഷ്ണൻ, ജിജി വിജയൻ ,സിന്ധു സുരേന്ദ്രൻ, സീനാ രവി, ഡോ. സുഷമ തോപ്പിൽ,രത്നമ്മ ബ്രാഹ്മമുഹൂർത്തം എന്നിവർ പ്രസംഗിച്ചു.
പുസ്തക പരിചയം സംഘടിപ്പിച്ചു
പുനലൂർ: ബാലൻ മെമ്മോറിയൽ മുനിസിപ്പൽ ലൈബ്രറി വായന സമിതിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ പുസ്തക പരിചയം സംഘടിപ്പിച്ചു. ലൈബ്രറി വായനസമിതി മുഖ്യരക്ഷാധികാരി ഡോ . കെ. ടി .തോമസ് അധ്യക്ഷത വഹിച്ചു.പുനലൂർ താലുക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡി .ദിനേശൻ പുസ്തക പരിചയം നടത്തി. ആദ്യ അഭിലാഷ്, മോഹന ചന്ദ്രൻ, രാജീവ് കരുണാകരൻ ,നിഷ, അനിൽപന്തപ്ലാവ് , രാജൻപിളള, ലൈബ്രറി വായന സമിതി സെക്രട്ടറി വിനായക മുരളി എന്നിവർ പ്രസംഗിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകൾ
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓച്ചിറ, ശാസ്താംകോട്ട, ചവറ, ചിറ്റുമല, കൊട്ടാരക്കര, അഞ്ചല്‍, പത്തനാപുരം, വെട്ടിക്കവല, മുഖത്തല, ഇത്തിക്കര, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടര്‍ എന്‍.ദേവിദാസിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ബ്ലോക്ക് തല വിവരങ്ങള്‍ ചുവടെ: 1. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്- സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിന്റെ നമ്പരുംപേരും പട്ടികജാതി സംവരണം 6-കുറുങ്ങപ്പള്ളി സ്ത്രീ സംവരണം 3-ക്ലാപ്പന സ്ത്രീ സംവരണം 5-ചങ്ങന്‍കുളങ്ങര സ്ത്രീ സംവരണം 8-പാവുമ്പ സ്ത്രീ സംവരണം 9-കുറ്റിപ്പുറം സ്ത്രീ സംവരണം 10-തൊടിയൂര്‍ സ്ത്രീ സംവരണം 12-ഇടക്കുളങ്ങര സ്ത്രീ സംവരണം 13-പുത്തന്‍തെരുവ് സ്ത്രീ സംവരണം 15-ശക്തികുളങ്ങര 2. ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം 9-വേങ്ങ പട്ടികജാതി സ്ത്രീ സംവരണം 12-ഇടവനശേരി പട്ടികജാതി സംവരണം 4-ഐവര്‍കാല സ്ത്രീ സംവരണം 1-ആനയടി സ്ത്രീ സംവരണം 2-പോരുവഴി സ്ത്രീ സംവരണം 7-ശാസ്താംകോട്ട സ്ത്രീ സംവരണം 8-കടപുഴ സ്ത്രീ സംവരണം 11-മൈനാഗപ്പള്ളി സ്ത്രീ സംവരണം 15-ശൂരനാട് വടക്ക് 3. വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം 2-പുത്തൂര്‍ പട്ടികജാതി സ്ത്രീ സംവരണം 9-മേലില പട്ടികജാതി സംവരണം 12-വാളകം സ്ത്രീ സംവരണം 1-പാങ്ങോട് സ്ത്രീ സംവരണം 4-കലയപുരം സ്ത്രീ സംവരണം 7-കിഴക്കേതെരുവ് സ്ത്രീ സംവരണം 8-വെട്ടിക്കവല സ്ത്രീ സംവരണം 11-ചിരട്ടക്കോണം സ്ത്രീ സംവരണം 13-സദാനന്ദപുരം 4. പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം 10-കുന്നിക്കോട് പട്ടികജാതി സംവരണം 6-പുന്നല സ്ത്രീ സംവരണം 3-പത്തനാപുരം സ്ത്രീ സംവരണം 5-കടയ്ക്കാമണ്‍ സ്ത്രീ സംവരണം 7-പിറവന്തൂര്‍ സ്ത്രീ സംവരണം 8-കമുകുംചേരി സ്ത്രീ സംവരണം 9-ഇളമ്പല്‍ സ്ത്രീ സംവരണം 13-പിടവൂര്‍ 5. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം 16-തിങ്കള്‍കരിക്കം പട്ടികജാതി സംവരണം 8-ഇടമുളയ്ക്കല്‍ സ്ത്രീ സംവരണം 1-ഇടമണ്‍ സ്ത്രീ സംവരണം 2-തെന്മല സ്ത്രീ സംവരണം 6-അലയമണ്‍ സ്ത്രീ സംവരണം 7-അഞ്ചല്‍ സ്ത്രീ സംവരണം 11-മാത്ര സ്ത്രീ സംവരണം 12-വെഞ്ചേമ്പ് സ്ത്രീ സംവരണം 14-ഏരൂര്‍ 6. കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം 3-മുട്ടറ പട്ടികജാതി സംവരണം 7-പൂയപ്പള്ളി സ്ത്രീ സംവരണം 8-കൊട്ടറ സ്ത്രീ സംവരണം 9-നെടുമണ്‍കാവ് സ്ത്രീ സംവരണം 10-മടന്തകോട് സ്ത്രീ സംവരണം 11-കരീപ്ര സ്ത്രീ സംവരണം 12-തൃപ്പലഴികം സ്ത്രീ സംവരണം 13-എഴുകോണ്‍ 7. ചിറ്റുമല ബ്ലോക്ക്പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം 4-കുമ്പളം പട്ടികജാതി സംവരണം 3-ചിറ്റുമല സ്ത്രീ സംവരണം 1-മണ്‍റോതുരുത്ത് സ്ത്രീ സംവരണം 2-കിഴക്കേകല്ലട സ്ത്രീ സംവരണം 8-കേരളപുരം സ്ത്രീ സംവരണം 9-ചന്ദനത്തോപ്പ് സ്ത്രീ സംവരണം 11-താന്നിക്കമുക്ക് സ്ത്രീ സംവരണം 14-പ്രാക്കുളം 8. ചവറ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി സംവരണം 14-പന്മന സ്ത്രീ സംവരണം 4-മുകുന്ദപുരം സ്ത്രീ സംവരണം 5-കോയിവിള സ്ത്രീ സംവരണം 6-തെക്കുംഭാഗം സ്ത്രീ സംവരണം 7-നീണ്ടകര സ്ത്രീ സംവരണം 11-കോവില്‍ത്തോട്ടം സ്ത്രീ സംവരണം 12-വടുതല സ്ത്രീ സംവരണം 13-മനയില്‍ 9. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം 11-കണ്ണനല്ലൂര്‍ പട്ടികജാതി സംവരണം 15-മയ്യനാട് സ്ത്രീ സംവരണം 1-പേരൂര്‍ സ്ത്രീ സംവരണം 3-കേരളപുരം സ്ത്രീ സംവരണം 6-പഴങ്ങാലം സ്ത്രീ സംവരണം 7-പള്ളിമണ്‍ സ്ത്രീ സംവരണം 9-നെടുമ്പന സ്ത്രീ സംവരണം 12-തഴുത്തല സ്ത്രീ സംവരണം 14-പുല്ലിച്ചിറ സ്ത്രീ സംവരണം 17-തൃക്കോവില്‍വട്ടം 10. ചടയമംഗലം ബ്ലോക്ക്പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം 4-ഇട്ടിവ പട്ടികജാതി സംവരണം 17-അമ്പലംകുന്ന് സ്ത്രീ സംവരണം 1-ചെറുവക്കല്‍ സ്ത്രീ സംവരണം 2-ഇളമാട് സ്ത്രീ സംവരണം 3-ഇളവക്കോട് സ്ത്രീ സംവരണം 5-ചുണ്ട സ്ത്രീ സംവരണം 7-ചിങ്ങേലി സ്ത്രീ സംവരണം 10-മതിര സ്ത്രീ സംവരണം 12-കടയ്ക്കല്‍ സ്ത്രീ സംവരണം 15-ചടയമംഗലം 11. ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം 1-ആദിച്ചനല്ലൂര്‍ പട്ടികജാതി സംവരണം 5-വേളമാനൂര്‍ സ്ത്രീ സംവരണം 3-ചാത്തന്നൂര്‍ വടക്ക് സ്ത്രീ സംവരണം 6-മീനമ്പലം സ്ത്രീ സംവരണം 7-ചിറക്കര സ്ത്രീ സംവരണം 9-പൂതക്കുളം സ്ത്രീ സംവരണം 10-കലയ്ക്കോട് സ്ത്രീ സംവരണം 11-നെടുങ്ങോലം
കൊല്ലം മുന്‍സിപ്പല്‍ കോര്പറേഷന്: സംവരണ മണ്ഡലങ്ങൾ
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് (അര്‍ബന്‍) ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തി. വിവരങ്ങള്‍ ചുവടെ: സംവരണ വിഭാഗം സംവരണ മണ്ഡലത്തിന്റെ നമ്പരും പേരും പട്ടികജാതി സ്ത്രീ സംവരണം 46-ഉദയമാര്‍ത്താണ്ഡപുരം പട്ടികജാതി സ്ത്രീ സംവരണം 52-തിരുമുല്ലവാരം പട്ടികജാതി സംവരണം 15-ആശ്രാമം പട്ടികജാതി സംവരണം 26-പാല്‍കുളങ്ങര സ്ത്രീ സംവരണം 2-ശക്തികുളങ്ങര സ്ത്രീ സംവരണം 4-കാവനാട് സ്ത്രീ സംവരണം 5-വള്ളികീഴ് സ്ത്രീ സംവരണം 9-അഞ്ചാലുംമൂട് വെസ്റ്റ് സ്ത്രീ സംവരണം 11-കടവൂര്‍ സ്ത്രീ സംവരണം 13-തേവള്ളി സ്ത്രീ സംവരണം 16-ഉളിയക്കോവില്‍ സ്ത്രീ സംവരണം 20-കല്ലുംതാഴം സ്ത്രീ സംവരണം 21-മങ്ങാട് സ്ത്രീ സംവരണം 27-അമ്മന്‍നട സ്ത്രീ സംവരണം 29-പള്ളിമുക്ക് സ്ത്രീ സംവരണം 30-അയത്തില്‍ സ്ത്രീ സംവരണം 31-കിളികൊല്ലൂര്‍ സ്ത്രീ സംവരണം 33-പാലത്തറ സ്ത്രീ സംവരണം 37-വാളത്തുങ്കല്‍ സ്ത്രീ സംവരണം 39-തെക്കുംഭാഗം സ്ത്രീ സംവരണം 40-ഇരവിപുരം സ്ത്രീ സംവരണം 41-ഭരണിക്കാവ് സ്ത്രീ സംവരണം 42-തെക്കേവിള സ്ത്രീ സംവരണം 43-മുണ്ടക്കല്‍ സ്ത്രീ സംവരണം 45-കന്റോണ്‍മെന്റ് സ്ത്രീ സംവരണം 48-പോര്‍ട്ട് സ്ത്രീ സംവരണം 49-കൈക്കുളങ്ങര സ്ത്രീ സംവരണം 50-കച്ചേരി സ്ത്രീ സംവരണം 51-തങ്കശ്രി സ്ത്രീ സംവരണം 54-ആലാട്ടുകാവ്
നഗരത്തിൽ ഓൺലൈൻ ഓട്ടോസർവീസിനു തുടക്കം
കൊല്ലം: നഗരത്തിൽ ഓൺലൈൻ ഓട്ടോറിക്ഷാ സർവീസിനു തുടക്കമായി. അർധരാത്രിയിലും അസമയങ്ങളിലും റെയിൽവേസ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും വന്നിറങ്ങുന്നവർക്ക് ഇനി സുരക്ഷിതമായും നിർഭയമായും ഓട്ടോറിക്ഷയിൽ സഞ്ചരിക്കാമെന്നതാണ് സർവീസിന്റെ പ്രത്യേകത. രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ വിജയകരമായി പരീക്ഷിച്ച " ജുഗ്നൂ " മൊബൈൽ ആപ്പ് വഴിയാണ് സേവനം ലഭ്യമാക്കുന്നത്. ഓട്ടോറിക്ഷ ആവശ്യമുള്ളവർ മൊബൈൽ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. പിന്നെ കാര്യങ്ങൾ വളരെ എളുപ്പമാണ്. ഓട്ടോറിക്ഷയുടെ സേവനം ആവശ്യമുള്ളവർ ആദ്യം ആപ്പ് തുറക്കണം. അപ്പോൾ തന്നെ യാത്രക്കാരന്റെ ജിപിഎസ് ലോക്കേഷൻ അറിയാം. പിന്നീട് റൈഡ്സ് (ഓട്ടം) എന്ന ബട്ടൺ അമർത്തണം. ഉടൻ തന്നെ ഈ ആപ്പ് ഉപയോഗിക്കുന്ന സമീപത്തെ ഡ്രൈവർമാരെ ആപ്പ് വഴി നേരിട്ടു ബന്ധപ്പെടും.യാത്രയുടെ അവസാനം ആപ്പ് തന്നെ നിരക്ക് കണക്കാക്കി അറിയിക്കും. കൊല്ലം നഗരത്തിൽ ഈ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ആദ്യ രണ്ടുയാത്രകൾക്ക് 50 ശതമാനം നിരക്ക് ഇളവും അനുവദിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ നഗരത്തിൽ ഓൺലൈൻ ടാക്സി സർവീസുകളും ബൈക്ക് സേവനങ്ങളും ആരംഭിക്കാനും ജുഗ്നുവിനു പദ്ധതിയുണ്ട്. അടുത്ത ഘട്ടത്തിൽ ഓൺലൈൻ ഡെലിവറി സേവനങ്ങളും ആരംഭിക്കും.
എക്സ് റേ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
ചവറ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐആർ ഇ എൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി ചവറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച എക്സ്റേ കോംപ്ലക്സ് എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ എക്സ്റേ മെഷീൻ സുജിത് വിജയൻ പിള്ള എംഎൽ എ ആശുപത്രിക്ക് കൈമാറി. ഏകദേശം 32 ലക്ഷം രൂപ ചെലവിലാണ് ഉപകരണങ്ങളും കെട്ടിടവുമടങ്ങുന്ന കോംപ്ലക്സ് പൂർത്തിയായത്. ഐ ആർ ഇ എൽ ജനറൽ മാനേജരും യൂണിറ്റ് മേധാവിയുമായ എൻ.എസ്.അജിത് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ അധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ജയലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ വിജി മോൾ, കുറ്റിയിൽ ലത്തീഫ്, സോഫിത, നദീർ, സി. രതീഷ്, സി. വസന്തകുമാർ, കെ. ബാബു, കെ. സുരേഷ് ബാബു, പി.ആർ. ജയപ്രകാശ്, എച്ച്എംസി അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി വി. മനോജ്, ഡോ. എസ്. ഷെഹ്ന എന്നിവർ പ്രസംഗിച്ചു.
നാടിന്റെ തീരാദുഃഖമായി ശ്രീരാഗ്
ചവറ: ജീവനോടെ തിരികെ എത്തും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രാമത്തിനും കുടുംബത്തിനും തീരാദുഃഖമായി ശ്രീരാഗിന്റെ മരണം.ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് അപകടത്തിലാണ് ശ്രീരാഗ് കാണാതായത്. ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. നാടും കുടുംബവും ഏറെ പ്രതീക്ഷയോടും പ്രാർഥനയോടും കൂടിയാണ് ശ്രീരാഗിന്റെ തിരിച്ചുവരവിനായി കാത്തിരുന്നത്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയ വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. സംഭവമറിഞ്ഞ് ബന്ധുക്കളും നിരവധി ആൾക്കാരും ആശ്വാസ വാക്കുകളുമായി വീട്ടിൽ എത്തി. അപകടത്തിൽ മരിച്ച ശ്രീരാഗ് ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു. ആറുമാസം മുമ്പ് രണ്ടാമത്തെ കുഞ്ഞിനെ കാണാനായിട്ടാണ് നാട്ടിലെത്തിയിരുന്നത്. തുടർന്ന് ഈ മാസം ആറിനാണ് തിരിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങിയത്. കപ്പലിലെ ഇലക്ട്രോ ഓഫീസറായിട്ടാണ് ശ്രീരാഗ് ജോലി ചെയ്തു വന്നിരുന്നത്. അപകടത്തിന്റെ തലേദിവസം ശ്രീരാഗുമായി കുടുംബങ്ങൾ സംസാരിച്ചിരുന്നു. അടുത്തദിവസം പുതിയ ജോലിസ്ഥലത്തേക്ക് പോകുമെന്ന് ബന്ധുക്കളോട് പറയുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായ ഉണ്ടായ മരണം എല്ലാ അർഥത്തിലും നാടിനെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കിഴക്കനേല കേളിയുടെ വാർഷികാഘോഷം തുടങ്ങി
പാരിപ്പള്ളി: കിഴക്കേനല കേളി ഗ്രന്ഥശാലയുടെ വാർഷികാഘോഷങ്ങൾ ആരംഭിച്ചു. പ്രഫഷണൽ നാടകമേളയും മെഡിക്കൽ ക്യാമ്പും ചിത്രരചന മത്സരവും പുരസ്കാര സമർപ്പണങ്ങളും ഉൾപ്പെടുന്ന 11 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ സ്നേഹ സന്ദേശ യാത്രയുടെ ഫ്ലാഗ് ഓഫ് പാരിപ്പള്ളി എസ്എച്ച്ഒ നിസാർ നിർവഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. കേളി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെസ്വിച്ച് ഓൺ കർമവും എംപി നിർവഹിച്ചു. ഭദ്രദീപ പ്രകാശനവും സേവന പുരസ്കാര സമർപ്പണവും ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ നിർവഹിച്ചു. കേളിയുടെ പ്രസിഡന്റ് വേണു സി കിഴക്കനേല അധ്യക്ഷനായിരുന്നു. നാടകമേളയുടെ ഉദ്ഘാടനം കലാശ്രീ രാജൻ കിഴക്കനേല നിർവഹിച്ചു .
വിജ്ഞാനകേരളം തൊഴിൽമേള സംഘടിപ്പിച്ചു
പുനലൂർ : അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി പുനലുർ നഗരസഭയുടെയും കുടുംബശ്രീ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പുനലൂർ ഗവ. എച്ച്എസ്എസിൻ വിജ്ഞാനകേരളം തൊഴിൽമേള സംഘടിപ്പിച്ചു. പുനലൂർ നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൺ കെ.പുഷ്പലത ഉദ്ഘാടന കർമംനിർവഹിച്ചു പുനലൂർ നഗരസഭയുടെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയപിള്ള സ്വാഗതം പറഞ്ഞു. പൊതുമരാത്ത സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അനസ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രഞ്ജൻ, വിവിധ വാർഡ് കൗൺസിലർമാർ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി .ജയപ്രകാശ്, സിഡിഎസ് ചെയർ പേഴ്സൺ സുശീല രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പുനലൂർ നഗരസഭയും കുടുംബശ്രീ പ്രവർത്തകരും മേളയ്ക്ക് നേതൃത്വം നൽകി. ഉദ്യോഗാർഥികളുടെ പങ്കാളിത്തം കൊണ്ടും സെലക്ട് ചെയ്യപ്പെട്ടവരുടെ ശതമാനം കൊണ്ടും മേള വിജയമായിരുന്നു.
വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കടയ്ക്കല്‍ : മുന്‍ വൈരാഗ്യത്തെ തുടര്‍ന്നു വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കടയ്ക്കല്‍ തൃക്കണ്ണാപുരം നെല്ലിക്കുന്നത്ത് വീട്ടില്‍ ശശി (58) ആണ് കൊല്ലപ്പെട്ടത്. പ്രദേശവാസി രാജ് എന്നയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ഏഴോടെ ആനപ്പാറയിലായിരുന്നു സംഭവം. ഇരുവരും പ്രദേശത്തിരുന്നു മദ്യപിക്കുകയും മദ്യപാനത്തിനിടെ മുമ്പുണ്ടായ ചില സംഭവങ്ങളുടെ പേരില്‍ വാക്കുതര്‍ക്കമാവുകയും ഇത് പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ഇതിനിടയില്‍ കമ്പ് ഉപയോഗിച്ച് രാജ് ശശിയുടെ തലക്കടിക്കുകയും മാരകമായി പരിക്കേറ്റ ശശിയെ റോഡിലേക്ക് തള്ളിയിടുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായ് പരിക്കേറ്റ ശശി ഏറെനേരം രക്തം വാര്‍ന്ന് പാതയോരത്ത് കിടന്നു. പിന്നീട് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ഇന്നു പുലർച്ചെ മരിച്ചു. സംഭവശേഷം കടന്നുകളഞ്ഞ രാജുവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയാല്‍ മാത്രമേ കൊലപാതകത്തിന്റെ കൃത്യമായ കാരണം മനസിലാകുവെന്ന് കടയ്ക്കല്‍ പോലീസ് പറഞ്ഞു.
ബംഗാൾ സ്വദേശി വാടകവീട്ടിൽ മരിച്ച നിലയിൽ
പരവൂർ: ബംഗാൾ സ്വദേശിയായ യുവാവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ ബിർപാറ സ്വദേശി സൻജിത് കോർവ (28) ആണ് മരിച്ചത്. പുറ്റിംഗൽ ക്ഷേത്രത്തിനുസമീപം കുറുമണ്ടൽ വേടാംകുഴിയിൽ സൗപർണിക വീടിന്റെ മുറ്റത്താണ് ഇന്നലെ രാവിലെ മൃതദേഹം കാണപ്പെട്ടത്. തലയ്ക്ക് പുറകുവശത്തും മുഖത്തും ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു. സംശയം തോന്നിയ പരിസരവാസികൾ വിവരം അറിയിച്ചതനുസരിച്ച് ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധകൾ നടത്തി. ഫോറൻസിക് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നതിന് മുമ്പ് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. വിശദമായ പരിശോധനയിൽ വീടിന്റെ ടെറസിൽനിന്നു വീണാണ് മരണം സംഭവിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. പുലർച്ചെ 1.10 ന് ഇയാൾ വീടിന്റെ ടെറസിൽ ഫോണിൽ സംസാരിക്കുന്നതും തുടർന്നു കാൽവഴുതി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ടെറസിന്റെ താഴത്തെ സൺഷേഡിൽ തലയിടിച്ച ശേഷമാണ് ഇയാൾ നിലത്ത് വീണത്. തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. വാടക വീട്ടിൽ മറ്റ് ആറുപേർ കൂടി താമസമുണ്ട്. അവർ ഉറക്കത്തിൽ ആയിരുന്നതിനാൽ വിവരം അറിഞ്ഞതുമില്ല. പരവൂർ ടൗണിലെ ബേക്കറിയിൽ ജീവനക്കാരനായിരുന്നു. പോലീസ് തന്നെ ബംഗാളിലെ ബന്ധുക്കളെ വിവരം അറിയിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
ഗൃഹനാഥൻ കുളത്തിൽ മരിച്ച നിലയിൽ
പരവൂർ: ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പുതക്കുളം പുത്തൻകുളം താഴത്തു പുത്തൻവീട്ടിൽ ജനാർദ്ദനൻ പിള്ളയുടെ മകൻ അനിൽ കുമാർ (54) ആണ് മരിച്ചത്. പുത്തൻകുളത്ത് വീടിന് സമീപമുള്ള കുളത്തിൽ ഇന്നലെ രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പരവൂർ പോലീസിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മൃതദേഹം കരയ്ക്കെടുത്ത് ആളിനെ തിരിച്ചറിയുകയായിരുന്നു. മക്കൾ: അമൽ,അബിർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12- ന്. പരവൂർ പോലീസ് കേസെടുത്തു.
കൊല്ലം റെയിൽവേ കോടതി ജഡ്ജിയുടെ നിയമനം : ചുവപ്പുനാടയിൽ കുരുങ്ങി
കൊല്ലം: കൊല്ലം റെയിൽവേ കോടതിയിലെ ജഡ്ജിയുടെ നിയമനം സർക്കാരിന്റെ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുന്നതിനാൽ നൂറു കണക്കിന് കേസുകൾ തീർപ്പാക്കാനാവാതെ കെട്ടിക്കിടക്കുന്നു. കൊല്ലം റെയിൽവേ കോടതിയിൽ കഴിഞ്ഞ ഒൻപത് മാസമായി ജഡ്ജിയില്ല. തമിഴ്നാട്ടിലെ കുഴിത്തുറ മുതൽ എറണാകുളം സൗത്ത് വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടക്കുന്ന നിയമലംഘനങ്ങളിൽ റെയിൽവേ ആക്ട് പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന കൊല്ലം റെയിൽവേ കോടതിയിലെ ജഡ്ജിയുടെ നിയമനം ആണ് ചുവപ്പു നാടയിൽ കുരുങ്ങി കിടക്കുന്നത്. ജഡ്ജിയുടെ നിയമനം വൈകുന്നത് മൂലം സർക്കാരിന് പ്രതിമാസം എട്ടു ലക്ഷം രൂപയാണ് നഷ്ടമായി കൊണ്ടിരിക്കുന്നത്. കോടതി വിധിക്കുന്ന പിഴ തുക എല്ലാം സർക്കാരിലേക്കാണ് എത്തി കൊണ്ടിരിക്കുന്നത്. കോച്ചുകൾ മാറിക്കയറൽ, അനാവശ്യ ചെയിൻ വലിക്കൽ, സ്റ്റേഷനുകളിലെ അനധികൃത പാർക്കിംഗ്, ടിക്കറ്റെടുക്കാതെ യാത്ര ചെയ്യൽ, ട്രെയിനിനുള്ളിലെ പുകവലി, മദ്യപാനം, യാത്രക്കാരോട് മോശമായി പെരുമാറൽ എന്നിവയാണ് പ്രധാനമായും ഈ കോടതിയിൽ പരിഗണിച്ചു വന്നിരുന്നത്. കഴിഞ്ഞ ജനുവരിയിലാണ് നിലവിൽ ഉണ്ടായിരുന്ന ജഡ്ജി വിരമിക്കുന്നത്. ജഡ്ജി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പേ പുതിയ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും നിയമനം അനന്തമായി നീളുകയാണ്. തൊഴിൽ നിയമ വകുപ്പുകളിൽ നിന്ന് വിരമിച്ചവരിൽ സർവീസിലിരിക്കെ എൽ എൽ ബിയുള്ളവരെയാണ് രണ്ടാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പദവിയിൽ നിയമിക്കുക. കൊല്ലം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റാണ് ജഡ്ജിയെ നിയമിക്കാൻ അപേക്ഷ ക്ഷണിക്കേണ്ടത്. കിട്ടുന്ന അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരുടെ ലിസ്റ്റ് തയാറാക്കി കളക്ടർക്ക് നൽകുകയാണ് പതിവ്. തുടർന്ന് കളക്ടർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സഹിതം പട്ടിക ഹൈക്കോടതിക്ക് കൈമാറും. ഹൈക്കോടതിയാണ് പിന്നീട് അയോഗ്യരെ ഒഴിവാക്കി സംസ്ഥാന സർക്കാരിന് നൽകുക. ഈ പട്ടികയിൽ നിന്ന് സർക്കാർ തീരുമാനിക്കുന്നയാളെയാണ് ഹൈക്കോടതി നിയമിക്കുക. മൂന്നോ നാലോ പേരുടെ പട്ടികയാണ് സാധാരണ സംസ്ഥാന സർക്കാരിന്റെ മുന്നിൽ എത്താറുള്ളത്. ഇത്തവണ അതിൽ നിന്ന് വിരുദ്ധമായി ലിസ്റ്റിൽ കൂടുതൽ പേർ എത്തിയതാണ് പ്രശ്നമായത്. ഇത്തവണ പട്ടികയിൽ 14 പേർ ആണ് ഇടം പിടിച്ചത്. നിയമോപദേശം തേടുന്നതിന്റെ പേരിലും കാലതാമസം ഉണ്ടായി. പട്ടിക സർക്കാരിന്റെ മുന്നിലെത്തിയിട്ടു മാസങ്ങളായെങ്കിലും ഇത് വരെ ഒരു പരിശോധനയും നടന്നിട്ടില്ല.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനോത്സവം വിവിധ പഠനകേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ യുജി/ പിജി പ്രോഗ്രാമുകളിൽ ഈ അധ്യയന വർഷം പ്രവേശനം നേടിയ 22000 ത്തോളം പഠിതാക്കൾക്കുള്ള പ്രവേശനോത്സവം കേരത്തിലെ എല്ലാ ജില്ലകളിലുമുള്ള പഠന കേന്ദ്രങ്ങളിൽ നടന്നു. ഈ അധ്യയന വർഷത്തെ അഡ്മിഷനോടെ യൂണിവേഴ്സിറ്റയിലെ പഠിതാക്കളുടെ എണ്ണം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പഠിതാക്കളുടെ എണ്ണം 76000 കടന്നു. ഏറ്റവും കൂടുതൽ പഠിതാക്കൾ ഈ വർഷം അഡ്മിഷൻ നേടിയത് കോഴിക്കോട് റീജിയണൽ കേന്ദ്രത്തിലെ വിവിധ പഠന കേന്ദ്രങ്ങളിലാണ്. 8000 ത്തോളം പഠിതാക്കളാണ് ഇത്തവണ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ലേണർ സപ്പോർട്ട് സെന്ററുകളിൽ അഡ്മിഷൻ നേടിയത്. 56 പഠന കേന്ദ്രങ്ങൾ നിലയിൽ യൂണിവേഴ്സിറ്റിക്കുണ്ട്.കഴിഞ്ഞ വർഷം വരെ 23 പഠന കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന പ്രവേശനോത്സവത്തിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. ഡോ. വി.പി. ജഗതി രാജ് ,സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ,വിവിധ പഠന സ്കൂൾ മേധാവികൾ, യൂണിവേഴ്സിറ്റി ഓഫീസർമാർ, അസിസ്റ്റന്റ് പ്രഫസർമാർ പഠിതാക്കളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ബിഎസ് സി ഡേറ്റ് സയൻസ് ആന്‍ഡ് അനലറ്റിക്സ്, ബി എ നാനോ എന്റർപ്രണുർഷിപ് തുടങ്ങിയ നൂതന പ്രോഗ്രാമുകളും യൂണിവേഴ്സിറ്റിയിലുണ്ട്. ഇത്തവണ പോസ്റ്റൽ വകുപ്പിന്റെ സഹായത്തോടെ പഠിതാക്കൾക്ക് പഠനസാമഗ്രികൾ നേരിട്ട് വീടുകളിൽ എത്തിക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്യുന്നത്. കൂടാതെ എസ് എൽ എമ്മിന്റെ പിഡിഎഫ് കൂടി ലഭിക്കും. എഐ ടൂളുകളുടെ സഹായത്തോടെ പഠിതാക്കൾക്ക് മാതൃ ഭാഷയിലേക്ക് ഇവ പരിഭാഷപ്പെടുത്തുവാൻ സാധിക്കും. ഇത് പഠനത്തെ കൂടുതൽ എളുപ്പമാക്കും. പരീക്ഷാ ഫലപ്രഖ്യാപനം സമയബന്ധിതമായി നടത്തുവാൻ ഓൺ സ്ക്രീൻ വാല്യൂവേഷൻ അടക്കം നൂതന സാങ്കേതിക വിദ്യകൾ യൂണിവേഴ്സിറ്റി നടപ്പിലാക്കുന്നുണ്ട്. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അധ്യയനം സുഗമമാക്കുന്ന ഡിജി ഗുരു ഈ വർഷം മുതൽ പഠിതാക്കൾക്ക് ലഭിക്കും. ഇതുൾപ്പെടെ യൂണിവേഴ്സിറ്റിയുടെ ബോധന രീതി, പരീക്ഷാ നടത്തിപ്പ്, പഠന ക്രമം എന്നിവ ഉൾപ്പെടെ യൂണിവേഴ്സിറ്റിയെ പരിചയപ്പെടുത്തുന്ന എല്ലാ വിവരങ്ങളും ഇൻഡക്ഷൻ പ്രോഗ്രാമിൽ വിശദീകരിച്ചു. പഠിതാക്കൾക്ക് സംശയനിവാരണത്തിനും അവസരമുണ്ടായിരുന്നു. പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെ അർഹരായ പഠിക്കാൻ താല്പര്യമുള്ള എല്ലാവർക്കും പഠിക്കാൻ അവസരം ഒരുക്കുന്നു എന്നുള്ളതാണ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്വീകാര്യത കൂട്ടുന്നത്.
ശങ്കരമംഗലം - കോവിൽത്തോട്ടം റോഡ് നിർമാണം പാതിവഴിയിൽ നിർത്തി; യാത്രക്കാർ ദുരിതത്തിൽ
ചവറ: റോഡ് നിർമാണം പാതിവഴിയിൽ നിർത്തിയതിനെ തുടർന്ന് ശങ്കരമംഗലം - കോവിൽത്തോട്ടം റോഡിലൂടെയുള്ള യാത്ര ദുരിത പൂർണ മായി. ദേശീയപാതയിൽ നിന്നും ആരംഭിച്ച് കോവിൽതോട്ടം പാലത്തിന് സമീപം വരെ പോകുന്ന റോഡാണിത്. ശങ്കരമംഗലം ജംഗ്ഷനിൽ ആരംഭിക്കുന്ന സ്ഥലം തന്നെ റോഡിൽ വെള്ളക്കെട്ടാണ്. ഈ ഭാഗത്ത് സ്കൂളിന് മുന്നിൽ ടാറിംഗ് നടന്നിട്ടില്ല. ഈ ഭാഗത്തെ റോഡിൽ ചെറിയ കുഴികൾ രൂപപ്പെട്ടു. ഈ റോഡും മിന്നാം തോട്ടിൽ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡും തമ്മിൽ കൂട്ടിയോജിപ്പിച്ചത് അശാസ്ത്രീയമായിട്ടാണ്. ഈ ഭാഗത്തെ റോഡുകൾ തകർന്ന മട്ടിലാണ്. ഇവിടെയും മഴപെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് സ്കൂൾ, കോവിത്തോട്ടം ഹയർസെക്കൻഡറി സ്കൂൾ, ലൂർദ് മാതാ സെൻട്രൽ സ്കൂൾ, ചവറ കോളജ്, കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയം, മിന്നാം തോട്ടിൽ ക്ഷേത്രം, കാട്ടിൽ മേക്കതിൽ ക്ഷേത്രം, കാമൻകുളങ്ങര ക്ഷേത്രം, വിവിധ സർക്കാർ ഓഫീസുകൾ, ദേശീയപാതയിലേക്ക് വന്ന് അവിടെ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവർ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന റോഡാണ് ഇത്. ബന്ധപ്പെട്ടവർ ഇടപെട്ട് ശങ്കരമംഗലം സ്കൂളിന് മുന്നിലുള്ള ഭാഗം ടാർ ചെയ്യാനും മിന്നാംതോട്ടിലേക്ക് പോകുന്ന ഭാഗത്തെ റോഡും ഈ റോഡും തമ്മിൽ സംഗമിക്കുന്ന ഭാഗം നികത്തി ടാർ ലെവൽ ചെയ്യണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
ശല്യക്കാരായ 70 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
ആര്യങ്കാവ്: അച്ചൻകോവിൽപ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ വിവിധ പ്രദേശങ്ങളിൽ പന്നികളെ വെടിവെച്ചു കൊന്നു. രണ്ട് ദിവസമായി ആര്യങ്കാവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 70 പന്നികളെയാണ് വെടിവെച്ച് കൊന്നത്. പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസിന്റെ ഉത്തരവിനെ തുടർന്ന് വർക്കലയിലെ ലൈസൻസുള്ള അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിൽ പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് പന്നികളെ വെടിവെച്ച് കൊന്നത്. പന്നികൾ കാർഷികവിള നശിപ്പിക്കുകയും കോഴികളെയും താറാവിനെയും കൊന്നു തിന്നുകയും വീടിനുള്ളിലും കടയ്ക്കുള്ളിലും കയറി വീട്ടുസാധനങ്ങളും കടയിലെ സാധനങ്ങളും നശിപ്പിക്കുകയുംചെയ്തിരുന്നു. കുട്ടികൾക്ക് സ്കൂളിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ജനങ്ങളുടെ പരാതിയെ തുടർന്നാണ് പഞ്ചായത്ത് നടപടിയെടുത്തത്. പഞ്ചായത്ത് ഇത് നാലാമത്തെ പ്രാവശ്യമാണ് അംഗീകൃത ഷൂട്ടർമാരെ കൊണ്ട് പന്നികളെ വെടിവയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് തവണ 130ഓളം പന്നികളെ പിടിച്ചിരുന്നു .
ചുമട്ടുതൊഴിലാളികളെ ഇഎസ്ഐയിൽ ഉൾപ്പെടുത്തണമെന്ന്
ചാത്തന്നൂർ:ചുമട്ട് തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭിക്കും വിധം നിയമനിർമാണം നടത്തണമെന്ന് ഐഎൻടിയുസി ജില്ലാ ട്രഷറർ അൻസർ അസീസ് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ചുമട്ടുതൊഴിലാളി യൂണിയൻ ഐഎൻടിയുസി ചാത്തന്നൂർ ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അസീസ്. ഐഎൻടിയുസി റീജണൽ പ്രസിഡന്റ് ഹാഷിം തെക്കുംഭാഗം അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ്, റീജണൽ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, മണ്ഡലം പ്രസിഡന്റുമാരായ രാധാകൃഷ്ണൻ, സുഗതൻ പറമ്പിൽ, ഉളിയനാട് ജയൻ, പ്രദീപ്, സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചു; താലൂക്ക് ആശുപത്രിയുടെ അനാസ്ഥയെന്ന് ബന്ധുക്കൾ
തേവലക്കര: പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അനസ്തേഷ്യയയില് പിഴവുണ്ടായെന്നാണ് പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇന്നലെ രാവിലെയാണ് 22കാരിയായ ജാരിയത്ത് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിലെ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ ഇന്നലെ ഉച്ചയോടെ പ്രതിഷേധിച്ചു.തങ്ങൾക്ക് ചികിത്സാപ്പിഴവുണ്ടായില്ലെന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതർ പറയുന്നത്. പ്രസവം സിസേറിയനായിരുന്നു. അനസ്തീസിയയ്ക്ക് ഒരു ഡോക്ടറാണ് കരുനാഗപ്പള്ളി ആശുപത്രിയിൽ ഉള്ളത്. ഈ ഡോക്ടർ ഇന്നലെ ഇല്ലാതിരുന്നതിനാൽ കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിന്ന് അനസ്തേഷ്യ ഡോക്ടറെ എത്തിക്കുകയായിരുന്നു. പ്രസവശേഷം തിയറ്ററിൽ നിന്ന് മാറ്റി ഒന്നര മണിക്കൂറിനു ശേഷം യുവതിയുടെ ബിപി കുറഞ്ഞെന്നും എത്ര ശ്രമിച്ചിട്ടും സാധാരണ നിലയിലേക്ക് കൊണ്ടുവരാനായില്ലെന്നുമാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. തുടർന്നാണ് വണ്ടാനത്തേക്ക് റഫർ ചെയ്യുന്നത്. 108 ആംബുൻസിലാണ് വണ്ടാനത്തേക്ക് കൊണ്ടു പോയത്. കാർഡിയോ മയോപ്പതിയാകാം മരണ കാരണമെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു.
മൊസാംബിക്കിലെ ബോട്ട് അപകടം : പ്രതീക്ഷയോടെ ശ്രീരാഗിന്റെ ബന്ധുക്കൾ
ചവറ: മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായ തേവലക്കര സ്വദേശി ഉൾപ്പെടെയുള്ളവർക്കായി തെരച്ചിൽ തുടരുമ്പോൾ ഗംഗ ഭവനിൽ ഭാര്യയും രണ്ടു മക്കളുൾപ്പടെയുള്ള ബന്ധുക്കൾ ശ്രീരാഗിനെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. തേവലക്കരയിലെ നടുവിലക്കര ഗംഗ ഭവനിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകന് ശ്രീരാഗി (36 )നെയാണ് അപകടത്തിൽ കാണാതായത്. ഇറ്റലി ആസ്ഥാനമായുള്ള സ്കോർപിയോ ഷിപ്പിംഗ് കമ്പനിയിലെ ഇലക്ട്രോ ഓഫീസറാണ് ശ്രീരാഗ്. കഴിഞ്ഞ ഏഴ് വർഷമായി ശ്രീരാഗ് ഇവിടെയുള്ള കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പുതിയ സ്ഥലത്തേയ്ക്ക് ജോയിൻ ചെയ്യാൻ പോകുന്ന സമയത്താണ് അപകടം എന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞ ശേഷം ഫോണിൽ ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഒരാഴ്ചയ്ക്ക് മുമ്പാണ് ലീവ് കഴിഞ്ഞ് വീട്ടിൽ നിന്നും ശ്രീരാഗ് ജോലിസ്ഥലത്തിലേക്ക് യാത്ര തിരിച്ചത്. ശ്രീരാഗിനായി ബന്ധുക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഭാര്യ: ജീത്തു. മക്കൾ : അതിഥി മോൻ, ആറ് മാസം പ്രായമായ അനശ്വർ.
കൊല്ലത്ത് സിപിഐയിൽ പൊട്ടിത്തെറി : കുണ്ടറയ്ക്കു പിന്നാലെ കടയ്ക്കലിലും കൂട്ടരാജി
കൊല്ലം : തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കേ കൊല്ലത്ത് സിപി ഐയിൽ വിഭാഗീയത കനത്തു. കടയ്ക്കലിൽ സിപിഐ അംഗങ്ങൾ കൂട്ടരാജി വച്ചു. കുണ്ടറയ്ക്ക് പിന്നാലെ കടയ്ക്കലിലും സിപി ഐയുടെ നേതാക്കളും പ്രവർത്തകരും അടക്കം രാജിവച്ചത് എൽഡിഎഫ് ജില്ലാ നേതൃത്വത്തിന് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന 112 പേരാണ് കടയ്ക്കലിൽ പാർട്ടിവിട്ടത്. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് സിപിഐ ജില്ലാ നേതൃത്വം പ്രതീക്ഷിക്കാത്ത കൂട്ടത്തോടെ രാജി ഉണ്ടായിരിക്കുന്നത്. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, ഒമ്പത് ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ രാജിവച്ചവരിൽ ഉൾപ്പെടും. ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി അറിയിച്ചു കൊണ്ടാണ് രാജി പ്രഖ്യാപനം നടന്നിരിക്കുന്നത്. 700ൽ അധികം പാർട്ടി അംഗങ്ങൾ രാജിവച്ചതായാണ് വിമത നേതാക്കൾ അവകാശപ്പെടുന്നത്. ഉൾപാർട്ടി പ്രശ്നങ്ങളാണ് തീരുമാനത്തിന് കാരണമെന്നും അവർ പറയുന്നു. എന്നാൽ അഴിമതി നടത്തിയതിന് സംഘടനാ നടപടി നേരിട്ടയാൾ അടക്കമാണ് രാജിവച്ചതെന്ന് സിപിഐ ജില്ലാ നേതൃത്വം പറയുന്നുണ്ട്. എം എൻ സ്മാരകത്തിനായി ഫണ്ട് പിരിവു നടത്തിയതിൽ അഴിമതി നടത്തിയതായി ആരോപണ വിധേയനായ മണ്ഡലം സെക്രട്ടറിയുടെ പേരിൽ പാർട്ടി ഡിസിയും എക്സിക്യൂട്ടീവും നടപടിയെടുക്കാനിരിക്കെയാണ് കൂട്ടരാജി സംഭവം. പ്രവർത്തകർ പാർട്ടിവിട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്നാണ് സിപി ഐ ജില്ലാ നേതൃത്വം പ്രതികരിച്ചത്. അതേസമയം, വിഭാഗീയതയെത്തുടർന്നു കുണ്ടറ മണ്ഡലം കമ്മിറ്റിയിൽ നിന്നു കൂട്ട രാജി ഉണ്ടായതിന് പിറകെയാണ് കടയ്ക്കലും രാജി ഉണ്ടായിരിക്കുന്നത്. മുൻ മണ്ഡലം സെക്രട്ടറി ഉൾപ്പെടെ മുന്നൂറോളം പേർ ആണ് കുണ്ടറയിൽ ഒരാഴ്ച മുൻപ് രാജി വെച്ചത്. മുൻ പാർട്ടി മണ്ഡലം സെക്രട്ടറി ടി.സുരേഷ്, ഇളമ്പള്ളൂർ മുൻ വൈസ് പ്രസിഡന്റും മണ്ഡലം അസി. സെക്രട്ടറിയുമായ ജലജ ഗോപൻ, സെക്രട്ടേറിയറ്റ് അംഗം സോണി വി.പള്ളം, സെക്രട്ടേറിയറ്റ് അംഗവും കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എം.ഗോപാലകൃഷ്ണൻ, പേരയം എൽസി സെക്രട്ടറി ജോൺ വിൻസന്റ്, ഇളമ്പള്ളൂർ എൽസി സെക്രട്ടറി ഒ.എസ്.വരുൺ, എഐവൈഎഫ് കുണ്ടറ മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാൻ, മഹിള സംഘം ഭാരവാഹികളായ ജയ, പ്രിഷിൽഡ വിൽസൺ എന്നിവരാണ് കുണ്ടറയിൽ സി പി ഐ വിട്ട പ്രാദേശിക നേതാക്കൾ. 28 എൽസി അംഗങ്ങളും 22 ബ്രാഞ്ച് സെക്രട്ടറിമാരും രാജി വെച്ചിരുന്നെങ്കിലും ഇവരിൽ 17 ഓളം എൽ സി അംഗങ്ങളും എട്ടു ബ്രാഞ്ച് സെക്രട്ടറിമാരും പിന്നീട് പാർട്ടി ജില്ലാ നേതൃത്വവുമായി സമവായത്തിലെത്തുകയായിരുന്നു. 25 അംഗങ്ങൾ അടങ്ങുന്ന മണ്ഡലം കമ്മിറ്റിയിലെ മൂന്നു പേർക്കെതിരെ നടപടി എടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കഴിഞ്ഞ മണ്ഡലം സമ്മേളനത്തിലാണു കുണ്ടറയിൽ സി പി ഐ യിലെ വിഭാഗീയത പുറത്ത് വരുന്നത്. സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപരിനേതൃത്വത്തിന്റെ നിർദേശം ഒരു വിഭാഗം എതിർത്തതോടെ സമ്മേളനം അടികൂടി പിരിയുന്ന സാഹചര്യമാണ് ഉണ്ടായത്. സെക്രട്ടറിയായിരുന്ന ടി.സുരേഷ് കുമാറിനെ മാറ്റി സേതുനാഥിനെ നിയമിക്കണമെന്നു ജില്ല സെക്രട്ടറി നിർദേശം നൽകിയതാണ് ചിലരെ ചൊടിപ്പിക്കുന്നത്. മുന്‍പ് എട്ടു തവണ സെക്രട്ടറിയായ സേതുനാഥിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതു ഭൂരിപക്ഷ പ്രതിനിധികളും എതിർത്തു. സുരേഷ് കുമാറിനെ തന്നെ നിലനിർത്തണം എന്നായിരുന്നു ആവശ്യം. സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ.ചന്ദ്രമോഹനൻ, ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ,അസി.സെക്രട്ടറിമാരായ സാം കെ.ഡാനിയൽ, എം.എസ്.താര, ജില്ലാ നേതാക്കളായ മന്മഥൻ നായർ, ആർ.എസ്.അനിൽ, ജി.ബാബു, ജഗദമ്മ എന്നിവരാണു ജില്ലാ എക്സിക്യൂട്ടീവ് തീരുമാനമായി സെക്രട്ടറി സ്ഥാനത്തേക്കു സേതുനാഥിന്റെ പേര് നിർദേശിച്ചത്. തീരുമാനം ക്രമവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു അംഗങ്ങൾ സമ്മേളനം ബഹിഷ്കരിച്ചത്. തുടർന്നാണ് ജില്ലാ നേതൃത്വം മൂന്നു പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂട്ടരാജി സിപിഐ സംഘടനാ സംവിധാനത്തെ ദുർബലമാക്കുമെന്ന കാര്യം ഉറപ്പാണ്.
മാലിദ്വീപിലെ ഇന്ത്യാക്കാര്‍ക്ക് നാട്ടിലേക്ക് പണം അയക്കാനുള്ള തടസം ഒഴിവാക്കണമെന്ന്
കൊല്ലം : മാലിദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ വരുമാനം ഇന്ത്യയിലേയ്ക്ക് അയക്കുന്നതിനു ഏര്‍പ്പെടുത്തിയിരിക്കുന്ന തടസം അടിയന്തിരമായി ഒഴിവാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു. മാലിദ്വീപിലെ വിദേശ നാണയ വിനിമയ നയത്തിലെ മാറ്റങ്ങള്‍ മൂലം മാലിദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എസ്ബിഐ മുഖാന്തിരം നേരത്തെ 800 ഡോളര്‍ മാലിദ്വീപിലെ ഇന്ത്യാക്കാര്‍ക്ക് നാട്ടിലേക്ക് അയക്കാന്‍ കഴിയുമായിരുന്നു. നിലവില്‍ അത് 150 യുഎസ് ഡോളറായി കുറച്ചിരിക്കുകയാണ്. ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം നാട്ടിലേക്ക് അയക്കാന്‍ കഴിയാതെ മാലിദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ തുക അയക്കാന്‍ കഴിയുന്ന തരത്തില്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ എസ്ബിഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് എന്‍.കെ.പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിഷേധ ഉറിയടിയോടെ ഇത്തിക്കരയിൽ സഞ്ചാര സ്വാതന്ത്ര്യ സമരം
കൊട്ടിയം:ഇത്തിക്കരയിൽ ജനകീയ സത്യഗ്രഹ സമരത്തിന്റെ പതിനെട്ടാം ദിനത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് മെമ്പർ കലാദേവി സത്യഗ്രഹം അനുഷ്ടിച്ചു. ജനകീയ പ്രതിഷേധ സമിതി കൺവീനർ ജി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷിബു ഉദ്ഘാടനം നിർവഹിച്ചു. തുടർന്നു നടന്ന ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ, മുൻ ആദിച്ചനല്ലൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ശശിധരൻ പിള്ള, സി പി ഐ കൊട്ടിയം എൽ സി സെക്രട്ടറി സജീഷ് പ്ലക്കാട്, സി പി ഐ ബ്രാഞ്ച് സെക്രട്ടറി ദീപ, മുൻ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം വൻ ജന പങ്കാളിത്തത്തോടെ പ്രതിഷേധ റാലി നടന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനാവലി പങ്കെടുത്തു. പ്രതിഷേധ ഉറിയടിയും നടന്നു. സമാപന ചടങ്ങിൽ ആദിച്ചനല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മധുകുമാർ നാരങ്ങാ നീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.
പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് ട്രെയിനിനായി കാത്തിരിക്കേണ്ടത് ഒമ്പത് മണിക്കൂർ
കൊല്ലം: പുനലൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് രാവിലെ ആദ്യത്തെ ട്രെയിൻ പോയിക്കഴിഞ്ഞാൽ അടുത്ത ട്രെയിനിനായി കാത്തിരിക്കേണ്ടത് ഒമ്പത് മണിക്കൂർ .റെയിൽവേയുടെ വിചിത്രമായ ഈ നടപടിയിൽ മാറ്റം വരുത്താൻ എംഎൽഎ, എംപി അടക്കമുള്ള ജനപ്രതിനിധികൾ ചെറുവിരൽ പോലും അനക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. പുനലൂരിൽ നിന്ന് രാവിലെ 8.10 നാണ് കൊല്ലത്തേയ്ക്കുള്ള മെമു ട്രെയിൻ പുറപ്പെടുന്നത്. അതു കഴിഞ്ഞാൽ കൊല്ലം ഭാഗത്തേയ്ക്ക് ട്രെയിനുള്ളത് വൈകുന്നേരം 5.25 ന്. കൃത്യമായി പറഞ്ഞാൽ ഒമ്പത് മണിക്കൂർ 15 മിനിറ്റ് ഇടവേളയ്ക്ക് ശേഷം മാത്രം. പുനലൂരിൽ നിന്ന് മധുരയ്ക്ക് പോകുന്നതാണ് ഈ ട്രെയിൻ. രാവിലെ 8.10 ന് ശേഷം പുനലൂർക്കാർക്ക് കൊല്ലത്തിന് പോകണമെങ്കിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ മാത്രമാണ് ആശ്രയം. പുനലൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് നേരിട്ടുള്ള ബസുകൾ എപ്പോഴുമില്ല. പക്ഷേ പുനലൂരിൽ നിന്ന് കൊട്ടാരക്കര വരെ സമാന്തര സർവീസ് ഇടവിടുണ്ട്. ആൾക്കാർ ഇതിൽ കയറി കൊട്ടാരക്കര എത്തി അവിടുന്ന് ബസിൽ കൊല്ലത്ത് എത്തുകയാണ് പതിവ്. പുനലൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് പകൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്താത്തത് റെയിൽവേ കാണിക്കുന്ന അവഗണനയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. മധുരയിൽ നിന്ന് കൊല്ലം വഴി പുനലൂർക്കുള്ള ട്രെയിൻ രാവിലെ 9.55 നാണ് പുനലൂരിൽ എത്തുന്നത്. പിന്നീട് ഈ വണ്ടി വൈകുന്നേരം 5.25 നാണ് പുനലൂരിൽ നിന്ന് തിരികെ പോകുന്നത്. അത്രയും സമയം പ്രസ്തുത ട്രെയിൻ പുനലൂരിൽ തന്നെ കിടക്കുകയാണ്. ക്ലീനിംഗും വെള്ളം നിറയ്ക്കലും മാത്രമാണ് ഈ ട്രെയിനിൽ നടക്കുന്നത്. അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യങ്ങൾ പുനലൂർ റെയിൽവേ സ്റ്റേഷനിൽ ഇല്ല. ഈ ട്രെയിൻ രാവിലെ 10.30 ന് പുനലൂരിൽ നിന്ന് പുറപ്പെട്ട് കൊല്ലത്ത് എത്തി തിരികെ പുനലൂരിന് സർവീസ് നടത്തിയാൽ ഇപ്പോഴത്തെ യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്ന് യാത്രക്കാർ പറയുന്നു. മാത്രമല്ല പ്രസ്തുത ട്രെയിനിന് പുനലൂരിനും കൊല്ലത്തിനും മധ്യേ രണ്ട് തവണ സർവീസ് നടത്താൻ പോലും ആവശ്യത്തിലധികം സമയമുണ്ട്. ഇത് നടപ്പിലാക്കിയാൽ ഈ റൂട്ടിൽ പുതുതായി ഒരു ട്രെയിൻ ഏർപ്പെടുത്തേണ്ട ആവശ്യവും വരുന്നില്ല. പക്ഷേ യാത്രക്കാരുടെ ഈ ആവശ്യത്തിന് മേൽ റെയിൽവേ അധികൃതർ മൗനം പാലിക്കുകയാണ്. ഇതുകൂടാതെ ചില നിർദേശങ്ങളും പുനലൂരിലെ യാത്രക്കാർ റെയിൽവേ അധികാരികൾക്ക് മുന്നിൽ സമർപ്പിച്ചെങ്കിലും അതും പരിഗണിക്കപ്പെട്ടിട്ടില്ല.രാവിലെ നാഗർകോവിൽ നിന്ന് കൊല്ലത്തേയ്ക്കുള്ള പാസഞ്ചർ ട്രെയിൻ കൊല്ലത്ത് എത്തുന്നത് 10.20നാണ്. ഈ ട്രെയിൻ കൊല്ലത്ത് നിന്ന് തിരികെ പോകുന്നത് ഉച്ചകഴിഞ്ഞ് 3.40 നാണ്. ഈ വണ്ടി പുനലൂർ വരെ ദീർഘിപ്പിച്ച് അവിടുന്ന് നാഗർകോവിലിലേക്ക് തിരികെ സർവീസ് നടത്തിയാൽ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യും. ശുചീകരണവും വെള്ളം നിറയ്ക്കലും നടത്തി തിരികെ വരാൻ വണ്ടിക്ക് ആവശ്യത്തിലേറെ സമയവുമുണ്ട്. അതുപോലെ ചെന്നൈ എഗ്മോറിൽ നിന്ന് കൊല്ലത്തേയ്ക്കുള്ള അനന്തപുരി സൂപ്പർ ഫാസ്റ്റ് എകസ്പ്രസ് രാവിലെ 11.05 നാണ് കൊല്ലത്ത് എത്തുന്നത്. ഈ വണ്ടി കൊല്ലത്ത് നിന്ന് ചെന്നൈയ്ക്ക് തിരികെ പോകുന്നത് ഉച്ച കഴിഞ്ഞ് 2.50 നാണ്. അനന്തപുരി എക്സ്പ്രസും പുനലൂർ വരെ ദീർഘിപ്പിച്ച് അവിടുന്ന് യാത്ര തിരിച്ചാൽ പുനലൂർ - കൊല്ലം റൂട്ടിൽ നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനം ചെയ്യും. മാത്രമല്ല റെയിൽവേയുടെ വരുമാനത്തിലും ഗണ്യമായ വർധനയുണ്ടാകും. ഇക്കാര്യങ്ങളിൽ റെയിൽവേയ്ക്ക് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രാവിലെ ഒമ്പതിനും വൈകുന്നേരം അഞ്ചിനും മധ്യേ പുനലൂർ - കൊല്ലം റൂട്ടിൽ ഏറ്റവും കുറഞ്ഞത് രണ്ട് പാസഞ്ചർ ട്രെയിനുകളെങ്കിലും ഓടിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
കൊട്ടിയം സർവീസ് റോഡിൽ വെള്ളം കയറി
കൊട്ടിയം:ഇന്നലെ പുലർച്ചെ ഉണ്ടായ കനത്ത മഴയിൽ ദേശീയപാതയുടെ സർവീസ് റോഡിൽ വെള്ളം നിറഞ്ഞത് ഗതാഗത തടസത്തിന് കാരണമായി. കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ ബസ് വെള്ളക്കെട്ടിൽ പെട്ട് നിന്നു പോയത് ഏറെനേരം ദേശീയപാതയിൽ ഗതാഗത തടസത്തിന് കാരണമായി. ബസിനോടൊപ്പം മറ്റൊരു ലോറിയും സർവീസ് റോഡിന്റെ മധ്യഭാഗത്ത്ബ്രേക്ക് ഡൗൺ ആയത് മണിക്കൂറുകളോളം ഗതാഗതം തടസപ്പെടാൻ കാരണമായി. കൊട്ടിയത്തിനും മൈലക്കാടിനും ഇടയിലാണ് സർവീസ് റോഡിൽ വെള്ളം നിറഞ്ഞത്.പുതുതായി നിർമിച്ച ഓടയിലേക്ക് വെള്ളം ഇറങ്ങിപ്പോകാത്തതിനാലാണ് റോഡിൽ വെള്ളം ഉയരുവാൻ കാരണമായത്. പല വാഹനങ്ങളും മൈലക്കാട് നിന്നും തിരിഞ്ഞ് കണ്ണനല്ലൂർ വഴി കൊട്ടിയത്തെത്തിയാണ് യാത്ര തുടർന്നത്.ബസ് റോഡിൽ നിന്നും മാറ്റിയ ശേഷമായിരുന്നു ഒരു ലോറി റോഡിന്റെ മധ്യഭാഗത്തായി ബ്രേക്ക് ഡൗണായത്. ഇത് വലിയ കുരുക്കിന് കാരണമായി.സർവീസ് റോഡിൽ വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കാത്തതിനാലാണ് ഓരോ തവണ മഴ പെയ്യുമ്പോഴും സർവീസ് റോഡുകളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. കൂടാതെ ഉയരപ്പാതയിൽ നിന്നുള്ള വെള്ളവും പൈപ്പ് വഴി സർവീസ് റോഡിലേക്കാണ് ഒഴുക്കിവിടുന്നത്.ഇതും റോഡിൽ വെള്ളം ഉയരുവാൻ കാരണമാകുന്നുണ്ട്.കഴിഞ്ഞ ഏതാനും മാസം മുമ്പും റോഡിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കെഎസ്ആർടിസി ബസ് വെള്ളത്തിൽ കുടുങ്ങിയിരുന്നു. ഇന്നലെ രാവിലെ ഉണ്ടായ മഴയിൽ സർവീസ് റോഡിന് സമീപത്തുള്ള കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. കെഎസ്ആർടിസി ബസ് റോഡിന്റെ മധ്യഭാഗത്ത് കുടുങ്ങിയതോടെപലരുടെയുംയാത്രമുടങ്ങി.കാര്യമറിയാതെ സർവീസ് റോഡിലൂടെ ഒന്നിന് പുറകെ ഒന്നായി വന്ന വാഹനങ്ങൾ തിരികെ പോകാൻ പോലും കഴിയാതെ മണിക്കൂറുകളോളം കുരുക്കിൽ പെട്ട് കിടക്കേണ്ടിവന്നു. സർവീസ് റോഡിലെ വെള്ളപ്പൊക്കം കാരണം ഏതാനും സ്വകാര്യ ബസുകൾക്കും ട്രിപ്പുകൾ മുടങ്ങുന്ന അവസ്ഥ ഉണ്ടായി. റോഡിൽ അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് റൈസിംഗ് കൊട്ടിയം ആവശ്യപ്പെട്ടു.
വിളക്കുപാറ സെന്റ് തെരേസാസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ കല്ലിടൽ കർമം ഇന്ന്
തിരുവനന്തപുരം: വിളക്കുപാറ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ ആർച്ച് ബിഷപ് ബെനഡിക്റ്റ് മാർ ഗ്രീഗോറിയോസ് 1980 ൽ കൂദാശ ചെയ്ത ഇടവകപള്ളി 45 വർഷങ്ങൾ പൂർത്തിയാക്കുന്പോൾ പുതുതായി നിർമിക്കുന്ന പള്ളിയുടെ കല്ലിടൽ കർമം ഇന്ന് വൈകുന്നേരം 3.30ന് നടക്കും. മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിക്കും. വിവിധസഭകളിലെ പുരോഹിതർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. ഗീവർഗീസ് മണിപറമ്പിൽ അറിയിച്ചു.
അസൗകര്യങ്ങളുടെ നടുവിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോ
അനിൽ പന്തപ്ലാവ്
പുനലൂർ: ദേശീയപാതയും മലയോര ഹൈവേയും സംഗമിക്കുന്ന പുനലൂരിലെ കെഎസ്ആർടിസി ഡിപ്പോയിലെ ഗതാഗത പരിഷ്കരണവും സുരക്ഷ ഉറപ്പാക്കലും എങ്ങുമെത്തിയില്ല. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേ പൂർണമായി കമ്മിഷൻ ചെയ്യുന്നതോടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കും. വിഴിഞ്ഞം -കൊല്ലം - പുനലൂർ വികസന ട്രയാംഗുലർ സർക്യൂട്ട് പദ്ധതി യാഥാർഥ്യമാകുന്നതോടെ പുനലൂർ തന്ത്രപ്രധാനമായ മേഖലയായി മാറും. ഈ വസ്തുതകൾ കൂടി കണക്കിലെടുത്ത് ട്രാൻസ്പോർട്ട് ഡിപ്പോയിലെ ഗതാഗത പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ള താത്കാലിക ട്രാഫിക് ഐലൻഡ് ശാസ്ത്രീയമായി പരിഷ്കരിച്ച് റൗണ്ട് എബൗട്ട് മാതൃകയിലാക്കണമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒയുടെ നേതൃത്വത്തിലുള്ള സംഘം ശുപാർശ ചെയ്തെങ്കിലും നടപടിയുണ്ടായിട്ടില്ല. അപകടം പതിവാകാറുള്ള ഇവിടെ ട്രാഫിക് ഐലൻഡ് നിർമിച്ച് ഗതാഗതം സുഗമമാക്കുമെന്ന പ്രഖ്യാപനത്തിലും നടപടിയുണ്ടായില്ല. മൂന്നുമാസം മുൻപ് കെഎസ്ആർടിസി ഡിപ്പോ കവാടത്തിൽ തുടർച്ചയായുണ്ടായ അപകടങ്ങളിൽ ഒരാളുടെ ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണ സമിതിയോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊണ്ടെങ്കിലും അതും കാര്യക്ഷമമായി നടപ്പാകുന്നില്ല. മൂന്നുമാസം മുൻപ് മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി ഇവിടെ ആകാശ നടപ്പാത (സ്കൈവേ) നിർമിക്കാൻ 2019ൽ നഗരസഭ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്ന കെഎസ്ആർടിസി മൈതാനത്ത് കാൽനട യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നടപടികളെടുക്കണമെന്ന് ശുപാർശകൾ ഉണ്ടെങ്കിലും ഫലം കാണുന്നില്ല. 2021 സെപ്റ്റംബറിൽ പി.എസ്. സുപാൽ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇവിടെ ശാസ്ത്രീയമായി ട്രാഫിക് ഐലൻഡ് നിർമിക്കാൻ തീരുമാനിച്ചു. അതിനായി ഇവിടെയുണ്ടായിരുന്ന വൈദ്യുതത്തൂണുകൾ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപത്തേക്ക് മാറ്റിസ്ഥാപിച്ചു. എന്നാൽ അതോടെ നടപടികൾ അവസാനിച്ചു. 2022 ജൂലൈയിൽ കളക്ടർ നിയോഗിച്ച പ്രത്യേക സമിതി സ്ഥലത്ത് ഗതാഗതപ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ, ഗവേഷണ കേന്ദ്രം (നാറ്റ്പാക്) അധികൃതർ ഉൾപ്പെടെ സ്ഥലം പരിശോധിക്കുകയും ചെയ്തു. എന്നാൽ നപടിയുണ്ടായില്ല. കഴിഞ്ഞ മാസം മോട്ടർ വാഹന വകുപ്പ് സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുകയാണ് ഡിപ്പോ. എന്നാൽ ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം കാര്യങ്ങൾ അവതാളത്തിലായിട്ടുണ്ട്.
തിരുമുക്ക് അടിപ്പാത സമരം: റിലേ സത്യഗ്രഹം തുടരുന്നു
ചാത്തന്നൂർ: തിരുമുക്കിൽവലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ മുപ്പത്തി ഒന്നാം ദിവസംചാത്തന്നൂർ വികസന സമിതിയുടേയും ചാത്തന്നൂർ വൈഎംസിഎയുടേയും നേതൃത്വത്തിൽ പ്രവർത്തകർ സത്യഗ്രഹമനുഷ്ടിച്ചു.ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ടി.ആർ.സജില സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ സെക്രട്ടറി ഷിജു ജോൺ അധ്യക്ഷത വഹിച്ചു.ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ ,സന്തോഷ് പാറയിൽക്കാവ്,വൈഎംസിഎ പ്രസിഡന്റ് അജിത്ത് ഐസക്,സമരസമിതി ജനറൽ കൺവീനർ.കെ.കെ.നിസാർ,അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. അടിപ്പാത സമരത്തിന്റെ മുപ്പത്തിരണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചുമുതൽപരവൂർക്കാർ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സായാഹ്ന സത്യഗ്രഹസമരം നടക്കുന്നത്. സിറാജുദീൻ സത്യഗ്രഹമനുഷ്ടിക്കും.
പോലീസ് കൂട്ടായ്മ വാർഷികവും കുടുംബസംഗമവും നടത്തി
ചവറ: തേവലക്കരയിൽപോലീസ് കൂട്ടായ്മ വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. തേവലക്കര പഞ്ചായത്തിൽ നിന്നു മാത്രം പോലീസ് സേനയിൽ 150 ലേറെ ആളുകൾ ഉണ്ടെന്നത് ഈ ഗ്രാമത്തിന്റെ മഹത്വം വിളംബരം ചെയ്യുന്നതായി കിരൺ നാരായണൻ പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിനു ശ്രീധർ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. തെക്കുംഭാഗം പോലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ അനുമോദിച്ചു. കൂട്ടായ്മ പ്രസിഡന്റ് ആർ.രതീഷ്കുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ഹരിപ്പാട് എസ്എച്ച്ഒ വൈ.മുഹമ്മദ് ഷാഫി, കെപിഒഎ സിറ്റി സെക്രട്ടറി ജിജു.സി.നായർ ,കെപിഎ സെക്രട്ടറി സി.വിമൽ കുമാർ, കൂട്ടായ്മ സെക്രട്ടറി പി. പ്രവീഷ്, ട്രഷറർ എ.അനീസ് എന്നിവർ പ്രസംഗിച്ചു.
ചോഴിയക്കോട്ട് മോഷണ പരമ്പര
കുളത്തൂപ്പുഴ : ചോഴിയക്കോട്ട്് കടകളിലും ആരാധനാലയങ്ങളിലും കഴിഞ്ഞദിവസം വൻമോഷണ പരമ്പര അരങ്ങേറി. എസ്എൻഡിപി ശാഖാമന്ദിരത്തിന്റെ കതക് തകർത്ത് അകത്തുണ്ടായിരുന്ന കാണിക്ക വഞ്ചിയും മറ്റു സാധനങ്ങളും കവർച്ച ചെയ്തു. തൊട്ടടുത്ത സെന്റ് സെബാസ്റ്റ്യൻ മലങ്കര കത്തോലിക്കപള്ളിയുടെ കുരിശടിയുടെ വാതിൽ തകർത്ത് കാണിക്ക വഞ്ചി കവർച്ച ചെയ്തു. മിൽപ ശിവക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ചു. തൊട്ടടുത്ത പച്ചക്കറി കടയുടെ ഷട്ടർ തകർത്ത് കടയിൽ ഉണ്ടായിരുന്ന പണവും മോഷ്ടാക്കൾ അവഹരിച്ചു. നാട്ടുകാർ കുളത്തൂപ്പുഴ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്എച്ച്ഒ ബി. അനീഷിന്റെ നിർദേശത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ ഷാജഹാൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഷണം നടന്ന സ്ഥാപനങ്ങളും പള്ളിയിലും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കൊല്ലത്തുനിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. കുളത്തൂപ്പുഴ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ അടിക്കടി മോഷണ സംഭവങ്ങൾ ഉണ്ടാകുന്നു. എന്നാൽ മോഷണങ്ങൾ തടയുവാൻ പോലീസിന് കഴിയുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മലയോര കർഷകരെ വഞ്ചിക്കുന്നു
പുനലൂർ: കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങി കൃഷി നശിപ്പിക്കുമ്പോൾ നിസംഗത കാട്ടുന്ന സംസ്ഥാന സർക്കാരും ബഫർ സോൺ പ്രഖ്യാപനത്തിലൂടെ കൃഷിയിടങ്ങൾ അപഹരിച്ച് കോർപ്പറേറ്റുകൾക്ക് കൈമാറാനായി പദ്ധതിയിടുന്ന കേന്ദ്ര സർക്കാരും മലയോര കർഷകരെ വഞ്ചിക്കുകയാണെന്ന് കർഷക കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറ മുനമ്പത്ത് ഷിഹാബ് ആരോപിച്ചു. കർഷക കോൺഗ്രസ് പുനലൂർ നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന മാർച്ചും സമ്മേളനവും വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. പുതിയ മണ്ഡലം പ്രസിഡന്റുമാരെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വിജയകുമാറും കർഷകരെ സംസ്ഥാന സെക്രട്ടറി മുട്ടമ്പലം രഘുവും ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് കോടിയാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ നെടുങ്കയം നാസർ, അഞ്ചൽ ബിനോയ്, പത്തടി സുലൈമാൻ , ജയകുമാർ, ഉദയൻ എന്നിവർ പ്രസംഗിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ്: പഞ്ചായത്ത്, നഗരസഭ സംവരണ വാർഡുകൾ
കൊല്ലം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പി െ ന്റ ഭാഗമായി മുഖത്തല, ഇത്തിക്കര, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടർ എൻ.ദേവിദാസി െ ന്റ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തി. പഞ്ചായത്ത്തല വിവരങ്ങൾ ചുവടെ:
മയ്യനാട് പഞ്ചായത്ത്
സംവരണ വിഭാഗം സംവരണ നിയോജക മണ്ഡല നമ്പരും പേരും പട്ടികജാതി സ്ത്രീ സംവരണം 4-കൊട്ടിയം പട്ടികജാതി സ്ത്രീ സംവരണം 17-മയ്യനാട് പട്ടികജാതി സംവരണം 22-കിഴക്കേപടനിലം സ്ത്രീ സംവരണം 1-വാഴപ്പള്ളി സ്ത്രീ സംവരണം 2-ഉമയനല്ലൂർ നോർത്ത് സ്ത്രീ സംവരണം 3-ഉമയനല്ലൂർ ഈസ്റ്റ് സ്ത്രീ സംവരണം 5-പറക്കുളം സ്ത്രീ സംവരണം 9-പുല്ലിച്ചിറ വെസ്റ്റ് സ്ത്രീ സംവരണം 13-മുക്കം ഈസ്റ്റ് സ്ത്രീ സംവരണം 14-മുക്കം വെസ്റ്റ് സ്ത്രീ സംവരണം 16-മയ്യനാട് വെസ്റ്റ് സ്ത്രീ സംവരണം 18-തെക്കുംകര വെസ്റ്റ് സ്ത്രീ സംവരണം 19-ആയിരംതെങ്ങ് ഇളമ്പള്ളൂർ പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 3-ഇളമ്പള്ളൂർ പട്ടികജാതി സ്ത്രീസംവരണം 14-മുണ്ടപ്പള്ളി പട്ടികജാതി സംവരണം 6-കുണ്ടറ ഈസ്റ്റ് പട്ടികജാതി സംവരണം 15-കുരീപ്പള്ളി സ്ത്രീ സംവരണം 1-കോവിൽമുക്ക് സ്ത്രീ സംവരണം 5-അമ്പിപോയ്ക സ്ത്രീ സംവരണം 7-ഞാലിയോട് സ്ത്രീ സംവരണം 9-പുന്നമുക്ക് സ്ത്രീ സംവരണം 10-പെരുമ്പുഴനോർത്ത് സ്ത്രീ സംവരണം 19-തലപ്പറമ്പ് സ്ത്രീ സംവരണം 20-ചിറയടി സ്ത്രീ സംവരണം 21-പുനുക്കന്നൂർ സ്ത്രീ സംവരണം 22-കുളപ്ര സ്ത്രീ സംവരണം 23-മുണ്ടയ്ക്കൽ തൃക്കോവിൽവട്ടം പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം 22-ഡീസന്റ് ജംഗ്ഷൻ പട്ടികജാതി സംവരണം 15-കണ്ണനല്ലൂർ സൗത്ത് സ്ത്രീ സംവരണം 3-ആലുംമൂട് സ്ത്രീ സംവരണം 4-കുരീപ്പള്ളി സ്ത്രീ സംവരണം 5-നടുവിലക്കര സ്ത്രീ സംവരണം 8-കണ്ണനല്ലൂർ സ്ത്രീ സംവരണം 9-പാങ്കോണം സ്ത്രീ സംവരണം 12-മുഖത്തല സ്ത്രീ സംവരണം 13-കിഴവൂർ സ്ത്രീ സംവരണം 18-പേരയംനോർത്ത് സ്ത്രീ സംവരണം 19-മൈലാപ്പൂര് സ്ത്രീ സംവരണം 20-മൈലാപ്പൂര് നോർത്ത് സ്ത്രീ സംവരണം 21-പുതുച്ചിറ
കൊറ്റങ്കര പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 12-മാമ്പുഴ പട്ടികജാതി സ്ത്രീസംവരണം 14-കൊറ്റങ്കര പട്ടികജാതി സംവരണം 2-മേക്കോൺ സ്ത്രീ സംവരണം 3-ചന്ദനത്തോപ്പ് സ്ത്രീ സംവരണം 6-കേരളപുരം സ്ത്രീ സംവരണം 11-കോളശേരി സ്ത്രീ സംവരണം 13-മണ്ഡളം സ്ത്രീ സംവരണം 15-വായനശാല സ്ത്രീ സംവരണം 16-ഇലിപ്പിക്കോണം സ്ത്രീ സംവരണം 18-ഗോപികാസദനംസ്കൂൾ വാർഡ് സ്ത്രീ സംവരണം 20-എംവിജിഎച്ച്എസ് സ്ത്രീ സംവരണം 21-തെറ്റിച്ചിറ സ്ത്രീ സംവരണം 22-കുറ്റിച്ചിറ നെടുമ്പന പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 11-വെളിച്ചിക്കാല പട്ടികജാതി സ്ത്രീസംവരണം 13-പളളിമൺ പട്ടികജാതി സംവരണം 12-കുണ്ടുമൺ സ്ത്രീ സംവരണം 1-പഴങ്ങാലംനോർത്ത് സ്ത്രീ സംവരണം 4-പുലിയിലനോർത്ത് സ്ത്രീ സംവരണം 8-മലേവയൽ സ്ത്രീ സംവരണം 9-മീയ്യണ്ണൂർ സ്ത്രീ സംവരണം 10-ശാസ്താംപൊയ്ക സ്ത്രീ സംവരണം 14-കുളപ്പാടം സൗത്ത് സ്ത്രീ സംവരണം 15-മുട്ടയ്ക്കാവ്നോർത്ത് സ്ത്രീ സംവരണം 18-നെടുമ്പന സൗത്ത് സ്ത്രീ സംവരണം 20-നെടുമ്പന സ്ത്രീ സംവരണം 24-പഴങ്ങാലം പൂതക്കുളം പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 3-കൂനംകുളം പട്ടികജാതി സ്ത്രീസംവരണം 10-പുന്നേക്കുളം പട്ടികജാതി സംവരണം 16-കലയ്ക്കോട് സ്ത്രീ സംവരണം 6-ഈഴംവിള സ്ത്രീ സംവരണം 9-ഊന്നിൻമൂട് സ്ത്രീ സംവരണം 11-ഇടയാടി സ്ത്രീ സംവരണം 13-നെല്ലേറ്റിൽ സ്ത്രീ സംവരണം 14-മാവിള സ്ത്രീ സംവരണം 15-ഇടവട്ടം സ്ത്രീ സംവരണം 18-പെരുംകുളം സ്ത്രീ സംവരണം 19-ഞാറോഡ് കല്ലുവാതുക്കൽ പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 11-ജവഹർജംഗ്ഷൻ പട്ടികജാതി സ്ത്രീസംവരണം 16-മെഡിക്കൽകോളജ് പട്ടികജാതി സംവരണം 2-അടുതല പട്ടികജാതി സംവരണം 6-വേളമാനൂർ സ്ത്രീ സംവരണം 3-വിലവൂർകോണം സ്ത്രീ സംവരണം 8-കുളമട സ്ത്രീ സംവരണം 13-ചാവർകോട് സ്ത്രീ സംവരണം 17-മീനമ്പലം സ്ത്രീ സംവരണം 18-കരിമ്പാലൂർ സ്ത്രീ സംവരണം 19- കുളത്തൂർകോണം സ്ത്രീ സംവരണം 20- ചിറക്കര സ്ത്രീ സംവരണം 21- പാമ്പുറം സ്ത്രീ സംവരണം 22- മേവനക്കോണം സ്ത്രീ സംവരണം 23- നടക്കൽ ചാത്തന്നൂർ പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 13-സിവിൽസ്റ്റേഷൻ പട്ടികജാതി സംവരണം 2- ഞവരൂർ സ്ത്രീ സംവരണം 3- മാമ്പളളിക്കുന്നം സ്ത്രീ സംവരണം 4- കോയിപ്പാട് സ്ത്രീ സംവരണം 6-ഏറം സ്ത്രീ സംവരണം 7- കോഷ്ണക്കാവ് സ്ത്രീ സംവരണം 8-ഇടനാട് സ്ത്രീ സംവരണം 10- വരിഞ്ഞം സ്ത്രീ സംവരണം 12-ബ്ലോക്ക് സ്ത്രീ സംവരണം 14-താഴം സ്ത്രീ സംവരണം 16- എംസി പുരം ആദിച്ചനല്ലൂർ പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 7-ആദിച്ചനല്ലൂർ പട്ടികജാതി സ്ത്രീസംവരണം 10-കട്ടച്ചൽ പട്ടികജാതി സംവരണം 3- ആലുംകടവ് സ്ത്രീ സംവരണം 1- തഴുത്തല സ്ത്രീ സംവരണം 2- പുഞ്ചിരിച്ചിറ സ്ത്രീ സംവരണം 5- ഫാർമേഴ്സ്ബാങ്ക് സ്ത്രീ സംവരണം 9- കുമ്മല്ലൂർ സ്ത്രീ സംവരണം 13- ഇത്തിക്കര സ്ത്രീ സംവരണം 14- മാനാംകുന്ന് സ്ത്രീ സംവരണം 16- കൊട്ടിയം സ്ത്രീ സംവരണം 17- പടിഞ്ഞാറെമൈലക്കാട് സ്ത്രീ സംവരണം 20- കൊട്ടിയം ചിറക്കര പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 13-ഒഴുകുപാറ പട്ടികജാതി സ്ത്രീസംവരണം 17-വിളപ്പുറം പട്ടികജാതി സംവരണം 5- ഉളിയനാട് സ്ത്രീ സംവരണം 2- കോളജ് വാർഡ് സ്ത്രീ സംവരണം 3-കണ്ണേറ്റ സ്ത്രീ സംവരണം 7-ചിറക്കര സ്ത്രീ സംവരണം 8- കുളത്തൂർക്കോണം സ്ത്രീ സംവരണം 9- ചിറക്കരക്ഷേത്രം സ്ത്രീ സംവരണം 12- പോളച്ചിറ സ്ത്രീ സംവരണം 14- നെടുങ്ങോലം ചിതറ പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 5-വളവ്പച്ച പട്ടികജാതി സ്ത്രീസംവരണം 12-ചക്കമല പട്ടികജാതി സംവരണം 3- വേങ്കോട് സ്ത്രീസംവരണം 1- ഐരക്കുഴി സ്ത്രീ സംവരണം 4- മണ്ണറകോട് സ്ത്രീ സംവരണം 6-അരിപ്പൽ സ്ത്രീസംവരണം 9- മുള്ളിക്കാട് സ്ത്രീ സംവരണം 10- കൊല്ലായിൽ സ്ത്രീ സംവരണം 11- സത്യമംഗലം സ്ത്രീസംവരണം 14- കുറക്കോട് സ്ത്രീ സംവരണം 16- കല്ലുവെട്ടാംകുഴി സ്ത്രീ സംവരണം 17- മാങ്കോട് സ്ത്രീ സംവരണം 24- മുതയിൽ കടയ്ക്കൽ പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 1-ഇളമ്പഴന്നൂർ പട്ടികജാതി സംവരണം 3-കോട്ടപ്പുറം സ്ത്രീ സംവരണം 2- വെള്ളാർവട്ടം സ്ത്രീ സംവരണം 5- വടക്കേവയൽ സ്ത്രീ സംവരണം 7- പന്തളംമുക്ക് സ്ത്രീ സംവരണം 8- മുകുന്നേരി സ്ത്രീ സംവരണം 10- സ്വാമിമുക്ക് സ്ത്രീ സംവരണം 12- ആൽത്തറമൂട് സ്ത്രീ സംവരണം 15- ഗോവിന്ദമംഗലം സ്ത്രീ സംവരണം 19-കാര്യം സ്ത്രീ സംവരണം 20-ഇടത്തറ ചടയമംഗലം പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 15-മൂലംകോട് പട്ടികജാതി സംവരണം 10- ചടയമംഗലം സ്ത്രീ സംവരണം 2- വെള്ളൂപ്പാറ സ്ത്രീ സംവരണം 4-മാടൻനട സ്ത്രീ സംവരണം 7- മണ്ണാംപറമ്പ് സ്ത്രീ സംവരണം 8-ടൗൺ സ്ത്രീസംവരണം 11- കുരിയോട് സ്ത്രീ സംവരണം 12- വെട്ടുവഴി സ്ത്രീ സംവരണം 13-കലയം ഇട്ടിവ പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 20-ഇട്ടിവ പട്ടികജാതി സംവരണം 7- പടിഞ്ഞോറെവയല സ്ത്രീ സംവരണം 1- മലപ്പേരൂർ സ്ത്രീ സംവരണം 3- കോട്ടുക്കൽ സ്ത്രീസംവരണം 6- മേളയ് ക്കാട് സ്ത്രീ സംവരണം 8- തോട്ടംമുക്ക് സ്ത്രീ സംവരണം 9- കിഴക്കേവയല സ്ത്രീ സംവരണം 13- മണലുവട്ടം സ്ത്രീ സംവരണം 15- അണപ്പാട് സ്ത്രീ സംവരണം 18-വയ്യാനം സ്ത്രീ സംവരണം 19- കീഴ്തോണി സ്ത്രീ സംവരണം 22- മഞ്ഞപ്പാറ വെളിനല്ലൂർ പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 6-അഞ്ഞൂറ്റിനാല് പട്ടികജാതി സംവരണം 1- അമ്പലംകുന്ന് സ്ത്രീ സംവരണം 3- മുളയിറച്ചാൽ സ്ത്രീ സംവരണം 4- ചെറിയവെളിനല്ലൂർ സ്ത്രീ സംവരണം 7- ആലുംമൂട് സ്ത്രീ സംവരണം 10- ആറ്റൂർക്കോണം സ്ത്രീ സംവരണം 13- ഉഗ്രംകുന്ന് സ്ത്രീ സംവരണം 14- ചുങ്കത്തറ സ്ത്രീ സംവരണം 15- കാളവയൽ സ്ത്രീ സംവരണം 16-ഓയൂർ സ്ത്രീ സംവരണം 17-പാപ്പാലോട് ഇളമാട് പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 12-പൂതൂർ പട്ടികജാതി സംവരണം 2- പാറങ്കോട് സ്ത്രീ സംവരണം 3- പുലിക്കുഴി സ്ത്രീ സംവരണം 5- തേവന്നൂർ സ്ത്രീ സംവരണം 6- അമ്പലംമുക്ക് സ്ത്രീ സംവരണം 8- തോട്ടത്തറ സ്ത്രീസംവരണം 10- കണ്ണങ്കോട് സ്ത്രീ സംവരണം 11- കാരാളികോണം സ്ത്രീ സംവരണം 14- ഇടത്തറപ്പണ സ്ത്രീ സംവരണം 16- കോട്ടയ്ക്കവിള നിലമേൽ പഞ്ചായത്ത് പട്ടികജാതി സ്ത്രീസംവരണം 10-ടൗൺ പട്ടികജാതി സംവരണം 5- മുരുക്കുമൺ സ്ത്രീ സംവരണം 3- നെടുമ്പച്ച സ്ത്രീ സംവരണം 4- മുളയക്കോണം സ്ത്രീ സംവരണം 7-കോളജ് സ്ത്രീ സംവരണം 8- വെള്ളാംപാറ സ്ത്രീ സംവരണം 9- ചേറാട്ടുകുഴി സ്ത്രീ സംവരണം 13-വെള്ളരി കുമ്മിൾ പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം 13- മുല്ലക്കര പട്ടികജാതി സംവരണം 7- ദർപ്പക്കാട് സ്ത്രീസംവരണം 2- ഈയ്യക്കോട് സ്ത്രീ സംവരണം 5- തൃക്കണ്ണാപുരം സ്ത്രീ സംവരണം 6- പാങ്ങലുകാട് സ്ത്രീ സംവരണം 8- കൊണ്ടോടി സ്ത്രീ സംവരണം 9-മങ്കാട് സ്ത്രീ സംവരണം 10- കുമ്മിൾനോർത്ത് സ്ത്രീ സംവരണം 15- സംബ്രമം മുൻസിപ്പാലിറ്റി സംവരണ വാർഡുകൾ 1.കൊട്ടാരക്കര മുൻസിപ്പാലിറ്റി പട്ടികജാതി സ്ത്രീ സംവരണം 2-മുസ്ലിം സ്ട്രീറ്റ് പട്ടികജാതി സ്ത്രീ സംവരണം 14-തൃക്കണ്ണമംഗൽ പട്ടികജാതി സംവരണം 1-അവണൂർ പട്ടികജാതി സംവരണം 4-ചന്തമുക്ക് സ്ത്രീ സംവരണം 3-ശാസ്താംമുകൾ സ്ത്രീ സംവരണം 5-കെഎസ്ആർടിസി സ്ത്രീ സംവരണം 10-കിഴക്കേക്കര സ്ത്രീ സംവരണം 11-ഈയ്യംകുന്ന് സ്ത്രീ സംവരണം 13-തോട്ടംമുക്ക് സ്ത്രീ സംവരണം 15-ഗാന്ധിനഗർ സ്ത്രീ സംവരണം 17-വേലംകോണം സ്ത്രീ സംവരണം 19-അമ്പലപ്പുറം സ്ത്രീ സംവരണം 23-അമ്മൂമ്മമുക്ക് സ്ത്രീ സംവരണം 25-ഗാന്ധിമുക്ക് സ്ത്രീ സംവരണം 26-ടൗൺ സ്ത്രീ സംവരണം 27-റെയിൽവേ സ്റ്റേഷൻ സ്ത്രീസംവരണം 28-പടിഞ്ഞാറ്റിൻകര 2.കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി പട്ടികജാതി സ്ത്രീ സംവരണം 3-മൂന്നാംമൂട് പട്ടികജാതി സ്ത്രീ സംവരണം 31-നെടിയവിള പട്ടികജാതി സംവരണം 24-കോഴിക്കോട് സ്ത്രീ സംവരണം 2-മാമ്പോഴിൽ സ്ത്രീ സംവരണം 4-മരുതൂർകുളങ്ങര എൽപിഎസ് സ്ത്രീ സംവരണം 5-ചരമുറിമുക്ക് സ്ത്രീ സംവരണം 6-മരുതൂർകുളങ്ങര സ്ത്രീ സംവരണം 7-നമ്പരുവികാല സ്ത്രീ സംവരണം 8- നമ്പരുവികാല ക്ഷീരസംഘം സ്ത്രീ സംവരണം 13-മുസ്ലിം എൽപിഎസ് സ്ത്രീ സംവരണം 15-മൈക്രോവേവ് സ്ത്രീ സംവരണം 16-പടനായർകുളങ്ങര സ്ത്രീ സംവരണം 18-കന്നേറ്റി സ്ത്രീ സംവരണം 20-കണ്ണമ്പളളി സ്ത്രീ സംവരണം 23-മൂത്തേത്ത്കടവ് സ്ത്രീ സംവരണം 30-ചെറുവേലിൽ മുക്ക് സ്ത്രീ സംവരണം 33-മാൻനിന്നവിള സ്ത്രീ സംവരണം 34-പളളിക്കൽ സ്ത്രീ സംവരണം 35-പകൽവീട് സ്ത്രീ സംവരണം 37-ആലുംകടവ് 3.പരവൂർ മുൻസിപ്പാലിറ്റി പട്ടികജാതി സ്ത്രീ സംവരണം 16-നേരുകടവ് പട്ടികജാതി സ്ത്രീ സംവരണം 27-റെയിൽവേ സ്റ്റേഷൻ പട്ടികജാതി സംവരണം 14-പുതിയിടം പട്ടികജാതി സംവരണം 29-കല്ലുംകുന്ന് സ്ത്രീ സംവരണം 1-പെരുമ്പുഴ സ്ത്രീ സംവരണം 2-വിനായകർ സ്ത്രീ സംവരണം 3-നെടുങ്ങോലം സ്ത്രീ സംവരണം 4-പാറയിൽകാവ് സ്ത്രീ സംവരണം 6-പശുമൺ സ്ത്രീ സംവരണം 7-ആയിരവില്ലി സ്ത്രീ സംവരണം 8-പേരാൽ സ്ത്രീ സംവരണം 10-കൃഷിഭവൻ സ്ത്രീ സംവരണം 11-മാർക്കറ്റ് സ്ത്രീ സംവരണം 12-ടൗൺ സ്ത്രീ സംവരണം 17-തെക്കുംഭാഗം സ്ത്രീ സംവരണം 18-പുതിയകാവ് സ്ത്രീ സംവരണം 26-പുറ്റിങ്ങൽ സ്ത്രീ സംവരണം 30-മാങ്ങാകുന്ന് 4.പുനലൂർ മുൻസിപ്പാലിറ്റി പട്ടികജാതി സ്ത്രീ സംവരണം 20-മൈലയ്ക്കൽ പട്ടികജാതി സ്ത്രീ സംവരണം 21-ഗ്രേസിംബ്ലോക്ക് പട്ടികജാതി സംവരണം 7-മുസാവരി സ്ത്രീ സംവരണം 4-പേപ്പർമിൽ സ്ത്രീ സംവരണം 8-നേതാജി സ്ത്രീ സംവരണം 9-ഭരണിക്കാവ് സ്ത്രീ സംവരണം 13-ഹൈസ്കൂൾ സ്ത്രീ സംവരണം 14-തുമ്പോട് സ്ത്രീ സംവരണം 16-വാളക്കോട് സ്ത്രീ സംവരണം 18-താമരപ്പളളി സ്ത്രീ സംവരണം 22-കക്കോട് സ്ത്രീ സംവരണം 25-അഷ്ടമംഗലം സ്ത്രീ സംവരണം 26-മണിയാർ സ്ത്രീ സംവരണം 27-പരവട്ടം സ്ത്രീ സംവരണം 31-കോളജ് സ്ത്രീ സംവരണം 32-കുതിരച്ചിറ സ്ത്രീ സംവരണം 33-കലങ്ങുംമുകൾ സ്ത്രീ സംവരണം 35-ചെമ്മന്തൂർ സ്ത്രീ സംവരണം 36-പത്തേക്കർ
ഐആർഇഎൽ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളുടെ ഉദ്ഘാടനം നടന്നു
ചവറ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐആർഇഎൽ കൊച്ചോച്ചിറ ജംഗ്ഷനിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം, ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച ഡിജിറ്റൽ എക്സ് റേ യൂണിറ്റ്, ആലപ്പാട് എൽപിസ്കൂളിൽ നിർമിച്ച അസംബ്ലി ഹാൾ എന്നിവയുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അധ്യക്ഷനായി. ഐആർഇഎൽ ജനറൽ മാനേജരും യൂണിറ്റ് മേധാവിയുമായ എൻ.എസ്. അജിത്ത് പദ്ധതി നിർവഹണം സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി.
വ്യാജ ആധാറുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ
ൊകൊല്ലം: സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിൽ വ്യാജ ആധാറുമായി ബംഗ്ലാദേശ് സ്വദേശി പിടിയിലായി. സൗത്ത് ഈസ്റ്റ് ബംഗ്ലാദേശിൽ നൊക്കാലി ജില്ലയിൽ ധാക്കിനത്യ സ്വദേശി പരിമൾ ദാസ് (21 )ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ഒരാഴ്ച മുമ്പാണ് കൊല്ലം സിറ്റി പോലീസിന്റെ സുരക്ഷിത തീരം എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. പരവൂർ മുതൽ ഓച്ചിറ വരെയുള്ള കടലോര മേഖലകളിലെ മത്സ്യബന്ധന മേഖലകളിലും അനുബന്ധ മേഖലകളിലും ജോലി ചെയ്തു വരുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിയാണിത്. ഇതുവരെയായി 1300 തൊഴിലാളികളുടെ ആധാറുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയിലാണ് വ്യാജ ആധാറുമായി ഇയാൾ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ബംഗാളിൽ പ്രവേശിച്ച് അവിടെ നിന്നും വ്യാജ വിലാസത്തിൽ ഏജന്റുമാർ വഴി ആധാർ എടുത്തതാണെന്ന് മനസിലായി. വ്യാജ ആധാർ എടുക്കാൻ സഹായിച്ച ഏജന്റിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. വ്യാജ രേഖ ചമച്ചതിനും ഫോറിനേഴ്സ് ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ബംഗ്ലാദേശ് സ്വദേശിയെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ വ്യാപക പരിശോധനയ്ക്കാണ് സിറ്റി പോലീസ് പദ്ധതിയിടുന്നത്. ശക്തികുളങ്ങര ഐ എസ്എച്ച്ഒ ആർ. രതീഷ്, എസ്ഐ ജിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി അറസ്റ്റ് ചെയ്തത്.
പുറ്റിംഗൽ കേസ്: തുടർവാദം 25ന്
കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തക്കേസിൽ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിൽ തുടർ വാദം 25ന് നടക്കും. പ്രത്യേക കോടതിയുടെ ചുമതലയുള്ള ജഡ്ജി എം.സി. ആന്റണി മുമ്പാകെ ഇന്നലെ ഒന്നു മുതൽ 21 വരെ പ്രതിപ്പട്ടികയിലുള്ള 16 പേരുടെ വിടുതൽ ഹർജിയിലാണ് വാദം കേട്ടത്. പ്രതികളെല്ലാം ഗൂഢാലോചന നടത്തിയതായും അനുമതിയില്ലാതെ മത്സരക്കമ്പം നടത്തിയതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതേ സമയം ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും അമ്പല കമ്മിറ്റി ഭാരവാഹികൾ യോഗം ചേർന്നത് വെടിക്കെട്ടിന് അനുമതി തേടുന്നതിന് വേണ്ടിയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകരും വ്യക്തമാക്കി. വെടിക്കെട്ട് ആരംഭിച്ചത് പുലർച്ചെ 12 കഴിഞ്ഞപ്പോഴാണ്. മൂന്നോടെയാണ് അപകടം ഉണ്ടായത്. ഈ സമയം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസ് - റവന്യൂ ഉദ്യോഗസ്ഥർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി. കേസിൽ ഒന്നു മുതൽ 15 വരെ പ്രതികൾ ക്ഷേത്ര കമ്മിറ്റിക്കാരാണ്. 16 മുതൽ 20 വരെ പ്രതികൾ കമ്പക്കാരാണ്. 21-ാം പ്രതി കമ്പത്തിന് നേതൃത്വം കൊടുത്തയാളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്ഫോടക വസ്തുക്കൾ സംഭരിക്കുന്നതിന് അനുവാദം നൽകിയത് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റാണ്. അധികാരികളുടെ അനുമതിപത്രം ഇല്ലാതെയാണ് സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കമ്പത്തിൽ വീടുകൾക്കും മറ്റ് പൊതുസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 2,58,0000 രൂപയുടെ നഷ്ടം ഇതുവഴി സംഭവിച്ചിട്ടുണ്ട്. കെഎസ്ഇബിക്ക് 8,88,000 രൂപയുടെ നഷ്ടമുണ്ടായതായും പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഡ്വ.അമ്പിളി ജബ്ബാർ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ജി. മോഹൻ രാജ്, ഓച്ചിറ എൻ അനിൽ കുമാർ, വിപിൻ മോഹൻ ഉണ്ണിത്താൻ, സുനിൽ കുമാർ തുടങ്ങിയവരും ഹാജരായി.
ഇത് ജേക്കബിന്റെ ഏദൻതോട്ടം
ജോൺസൺ വേങ്ങത്തടം
കൊല്ലം: നഗരത്തിൽ വെറും അഞ്ച് സെന്റ് ഭൂമിയിൽ ഒരു പറുദീസ. വിദേശികളും സ്വദേശികളുമായ ഫലച്ചെടികളും ഔഷധസസ്യങ്ങളും ചെടികളും കൊണ്ടുനിറഞ്ഞ ഒരു ഏദൻതോട്ടം. വനംവകുപ്പും കൃഷിവകുപ്പും ഒരുപോലെ അവാർഡുകൾ നൽകി അഭിനന്ദിക്കുന്ന കർഷകൻ. ഇത് ആരെയും ആകർഷിക്കുന്ന ഫലങ്ങളാൽ സംതൃപ്തമായ മരങ്ങളും ചെടികളും കൊണ്ടുനിറഞ്ഞ ജേക്കബിന്റെ ഏദൻതോട്ടം പൂത്തുലഞ്ഞു നിൽക്കുന്നു. മുണ്ടയ്ക്കൽ കീർത്തനം ഭവനത്തിൽ ജേക്കബ് എസ്. മുണ്ടപ്പുളം എന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ ഭവനത്തിലാണ് ഈ പച്ചപ്പ് നിറഞ്ഞുനിൽക്കുന്നത്. ഈ ഹരിതഭംഗി ആരെയും കൊതിപ്പിക്കും. കേരള പോലീസിന്റെ റെയിൽവേ വിംഗിൽനിന്നും സബ് ഇൻസ്പെക്ടറായിട്ടാണ് ജേക്കബ് വിരമിച്ചത്. നിലവിൽ നന്മരം ഗ്ലോബൽഫൗണ്ടേഷൻ ചീഫ് കോർഡിനേറ്ററാണ്. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ലനിക്ഷേപത്തിൽ നിന്നു നന്മ പുറപ്പെടുവിക്കുന്നുവെന്നതുപോലെ പച്ചയായ മനുഷ്യൻ. ചൈന, തായ്ലാൻഡ്, മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂര്‍, കമ്പോഡിയ, ഇന്തോനേഷ്യ ശ്രീലങ്ക ഫിലിപ്പൈന്‍സ് തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയ, ബ്രസീല്‍, കൊളംബിയ, പെറു തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും കാണപ്പെടുന്ന പഴങ്ങള്‍ നമ്മുടെ മണ്ണിലും കാലാവസ്ഥയിലും നന്നായി വളരുമെന്നു ജീവിതത്തിലൂടെ തെളിയിക്കുകയാണ് ജേക്കബിന്റെ പുരയിടം. സർവീസിലിരിക്കേ, വനവ്യാപനത്തിനായി സംസ്ഥാന സർക്കാരിൽനിന്നും പരിസ്ഥിതിപ്രവർത്തനത്തിനു അഞ്ചുവർഷക്കാലം അനുവാദം ലഭിച്ച ആദ്യത്തെ പോലീസ് ഉദ്യോസ്ഥനാണ് ജേക്കബ്. നന്മരം ഗ്ലോബൽഫൗണ്ടേഷനിലൂടെ വനവ്യാപനത്തിന്റെ അറിവ് കുട്ടികൾക്കും പൊതുജനത്തിനും നൽകുന്നതിനുവേണ്ടി മധുരവനം പ്രോജക്ട് കേരളത്തിലുംവിദേശത്തും നടത്തി കൊണ്ടിരിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ. കലാലയങ്ങളിലും സമൂഹത്തിലെ ഉന്നതരെ ഉൾപ്പെടെ പങ്കാളികളാക്കി മധുരവനം പ്രോജക്ട് വ്യാപിപ്പിക്കുന്നു. ഡിജിപി ഉൾപ്പെടെ മധുരവന പ്രോജക്ടിൽ മരം നടുന്നതിനു മുന്നിൽ നിൽക്കുന്നു.
അഞ്ച് സെന്റിലെ വനം
ഇതൊരുവനമാണ്. ഫലവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ വനം. ബൈബിളിലെ അത്തിമരം ഉൾപ്പെടെ 52 ഫലവൃക്ഷങ്ങൾ നിറഞ്ഞുനിൽക്കുന്നു. ഇതു വെറും അഞ്ച് സെന്റ് ഭൂമിയിലാണ് വിളഞ്ഞുനിൽക്കുന്നത്. സാന്തോള്‍, മാട്ടോവ, കാരപ്പഴം, ലിച്ചി, ലെഗൺ, മാങ്കോസ്റ്റീന്‍, സ്റ്റാർ ഫ്രൂട്ട്, പീനട്ട് ബട്ടര്‍, ബെല്‍ ഫ്യൂട്ട് വിയറ്റ്നാമീസ് മാങ്ങ, ചക്ക എന്നിവ കായ്ച്ചു നിൽക്കുന്ന മനോഹരചിത്രം ദൃശ്യമാണ്. മാവുകളുടെ വ്യത്യസ്ത നിറഞ്ഞുനിൽക്കുന്ന ഭുമി. ഒരു മാവിൽതന്നെ പത്തോളം വ്യത്യസ്ത മാവുകൾ ഗ്രാഫ്റ്റ് ചെയ്തു നിർത്തിയിരിക്കുന്നു. കുറ്റിമുരിങ്ങ, അഞ്ച് തരം പ്ലാവ്, അഞ്ചുതരം ചാന്പ, അന്പഴങ്ങ,അവക്കാഡോ, ബറബാ, പുലാസാൻ നീളുന്നു ലിസ്റ്റ്. കുറ്റികുരുമുളക് നിലത്തുപടർന്നു പന്തലിക്കുന്നു. മരത്തിൽ കയറ്റി വിട്ടതുകൂടാതെ പിവിസി പൈപ്പിലും കുരുമുളക് ചെടികൾ വളർത്തുന്നു. വീട്ടിലേക്ക് ആവശ്യമായ തേങ്ങയ്ക്കായി തെങ്ങുംഈ പുരയിടത്തിലുണ്ട്.
മട്ടുപ്പാവില്‍
മട്ടുപ്പാവിൽ ഡ്രമ്മിലാണ് മരങ്ങൾ നിൽക്കുന്നത്. പത്തും പതിനഞ്ചും വർഷം പഴക്കമുള്ള മരങ്ങൾ.അതിൽ നിറഞ്ഞുനിൽക്കുന്ന ഫലങ്ങൾ ആരെയും കൊതിപ്പിക്കും. മുസംബികളുടെ ഒരു കലവറയാണ്ഈ മട്ടുപ്പാവ്. വിവിധ രാജ്യങ്ങളിലെ വിവിധ ഇനത്തിൽപ്പെട്ട ചെറികൾ പഴംകായിച്ചുനിൽക്കുന്നു. തായ്ലന്ഡിലെ ഏറ്റവും ജനപ്രിയമായ മാമ്പഴമായ നാം ഡോക് മായ്, വിയറ്റ്നാം സൂപ്പര്മാവ് കാറ്റിമൂണ്, കോട്ടൂര്‍കോണം മാവ് പേരയ്ക്ക ആരെയും കൊതിപ്പിക്കും. ഡ്രാഗണ്‍ഫ്രൂട്ട്, ചൈനീസ് ഓറഞ്ച്, ബുഷ് ലെമണ്‍, ജപ്പാന് പേരായ്ക്ക, വൈറ്റ് പേരയ്ക്ക, ചൈനീസ് പേര, നാടന്‍ പേര, റംബുട്ടാന്, സൂപ്പര്‍ ഭഗവ മാതളം, മിൽക്ക് ഫ്രൂട്ട്, മാമി സപ്പോട്ട, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട, സാവാന ചെറി,ആപ്പിള്‍, ഡ്രാഗണ്‍ റെഡ്- വൈറ്റ്, അബിയു, ഇസ്രായേല്‍ ഓറഞ്ച്, ദേവദാരു ബേ ചെറി, മാല്പിഗിയ ,സ്ട്രോബറി, ബുഷ് ഓറഞ്ച്, ഗ്രാഫ്റ്റ് അംബഴങ്ങ, ഗ്രാഫ്റ്റ് നാരകത്തിന്റെ ഇനങ്ങള്‍ പറഞ്ഞാൽ പേരുകൾ നീളുമെന്നുമാത്രം.
പൂന്തോട്ടം
ഇതുകൂടാതെ വീടിനു മുൻവശത്തു ആന്തുറിയം, ഓർക്കിഡ് തുടങ്ങി 250 ചെടികൾകൊണ്ടുനിറഞ്ഞ പൂന്തോട്ടം. വർഷങ്ങൾ പഴക്കമുള്ള ചെടികൾ ബോൺസായ് ചെടികളാക്കിരിക്കുന്നതു ആരെയും ആകർഷിക്കും. കൂടാതെ അക്വേറിയത്തിൽ നീന്തികളിക്കുന്ന അലങ്കാരമത്സ്യമായ ഹൗറയുടെ ഭംഗി ആർക്കും ഇഷ്ടമാകും. മത്സ്യകൃഷിയുമുണ്ട്. ഇതിൽ വർഷങ്ങൾ വളർച്ചയുള്ള ആഫ്രിക്കൻമുഷിയും കട്ലയും വളരുന്നു. പഴയഫ്രിഡ്ജ് പോലും നഷ്ടപ്പെടുത്താതെ മത്സ്യകൃഷിക്കായി ഉപയോഗിക്കാൻ ജേക്കബ് മിടുക്കനാണ്. അടുക്കളയിലെ ഭക്ഷ്യാവശിഷ്ടം നേരേ പോകുന്നതു മത്സ്യങ്ങൾക്കാണ്. ഇവിടെ കാവലാളായി ഡാഷ് ഇനത്തിൽപ്പെട്ട നായ്ക്കളായ ജാക്കിയും ജൂലിയും പുരയിടത്തിലും മട്ടുപ്പാവിലും വിലസുന്നു. മാസ്, സൽകർമ എന്നീ ചാരിറ്റബിൾ സംഘടനയിലും ജേക്കബ് പ്രവർത്തിക്കുന്നു.കൂടാതെ മുണ്ടയ്ക്കൽ റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്.ഭാര്യ ജയാ ജേക്കബ് ബെൻസിഗർ ആശുപത്രിയിൽ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. മക്കൾ:ജയ്സൺ ജേക്കബ്, ജെറിൻ ജേക്കബ്.
22 കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ
കൊല്ലം: വിപണിയിൽ പത്തുലക്ഷം രൂപ വിലമതിക്കുന്ന 22.37 കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. മയ്യനാട് കൈതപ്പുഴയിൽ സുനിൽ മന്ദിരത്തിൽ അനിൽകുമാറാണ് (53) അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ പഴയ കവാടത്തിന് സമീപം കണ്ണനല്ലൂർ റോഡിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. തിരുപ്പതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിൽ 12 പായ്ക്കറ്റുകളിലായി പെട്ടിയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻ സാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സമാനമായ കേസിൽ മുമ്പ് രണ്ട് തവണ ഇയാൾ പിടിയിലായിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ ട്രെയിൻ മാർഗം കൊല്ലത്ത് കഞ്ചാവ് എത്തിക്കുന്നത്. ഓരോ തവണ പിടിയിലാകുമ്പോഴും പിന്നീട് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുകയാണ് പതിവ്. നാളുകളായി ഇയാൾ സിറ്റി ഡാൻസ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഈസ്റ്റ് സിഐ അനിൽ കുമാർ,എസ്ഐ നിയാസ്, എഎസ്ഐ അശ്വനി,സിപിഒ രാഹുൽ എന്നവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻസിപി നേതാവ് മരിച്ചു
കുണ്ടറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻസിപി -എസ് ദേശീയ സമിതി അംഗം ചെറുമൂട് വൃന്ദാവനത്തിൽ കുണ്ടറ എസ് .രാജീവ് (63) അന്തരിച്ചു. 10 വർഷം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. 16ന് പേരിനാട് വിഷവൈദ്യശാല ജംഗ്ഷനിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്നു ചികിത്സയിലിരിക്കെഇന്നലെ രാവിലെ 11.30 നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ. എസ്. അംബിക ( റിട്ട. കെ എസ്ആർടിസി ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ). മക്കൾ: ഡോ. രാഹുൽ രാജീവ് (യുകെ), എ.രാഖി. മരുമക്കൾ: പൊന്നു ഭദ്രൻ (യുകെ), പ്രേം സുധാകർ(റിട്ട. എയർ ഫോഴ്സ് ). മന്ത്രി എ. കെ.ശശീന്ദ്രൻ, എൻസിപിഎസ് പ്രസിഡന്റ്തോമസ് കെ. തോമസ് തുടങ്ങി നിരവധി പ്രമുഖർ നിര്യാണത്തിൽ അനുശോചിച്ചു.
ചിറയിൽ വീണ് ഗൃഹനാഥൻ മരിച്ചു
ഓയൂർ: ചിറയിൽ വീണ് ഗൃഹനാഥൻ മരിച്ചു. മരുതമൺ പള്ളി മാക്രിയില്ലാക്കുളത്തിൽ വീണ് മരുതമൺ പള്ളി വടക്കേപുരയിൽ പരേതനായ കേശവൻ ആചാരിയുടെ മകൻ മോഹനൻ (62) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മാക്രിയില്ലാ കുളത്തിനു സമീപം താമസിക്കുന്ന മോഹനൻ രാവിലെ നടക്കാൻ പോകുന്ന സമയത്ത് കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന്. ഭാര്യ: ഉഷ. മക്കൾ: ഹരികൃഷ്ണൻ, ലക്ഷ്മി.
വെള്ളാപ്പള്ളി നടേശന് സ്വീകരണം നാളെ
കൊല്ലം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു മുന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് നാളെ കൊല്ലം യൂണിയന്റെ സ്നേഹാദരവ്. യൂണിയന്റെ പരിധിയിലുള്ള 77 ശാഖകളിൽ നിന്നായിആളുകൾ പങ്കെടുക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽഅറിയിച്ചു. നാളെ വൈകുന്നേരം 4.30 ന് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് ചേരുന്ന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിയിക്കും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.എൻ.വാസവൻ, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പളളി, ജെ.ചിഞ്ചുറാണി, മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എൻ.കെ. പ്രേമചന്ദ്രൻഎംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, യോഗം വൈസ്പ്രസിഡന്റ് തുഷാർ വെള്ളാപ്പളളി, മേയർ ഹണി ബെഞ്ചമിൻ തുടങ്ങിയവർ പ്രസംഗിക്കും. വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതവും വൈസ്പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദിയും പറയും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർ പി.സുന്ദരൻ, നേതാജി ബി. രാജേന്ദ്രൻ, ജി. രാജ്മോഹൻ എന്നിവർ പങ്കെടുത്തു.
ജെഇഇ പരീക്ഷ: അപേക്ഷയോടൊപ്പം അമ്മയുടെ പേരുളള ആധാര്‍ കാർഡ് മതിയാകും
കൊല്ലം: കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്) മെയിനിന് അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ അമ്മയുടെ പേരുളള ആധാര്‍ കാർഡ് മതിയാകുമെന്നു എൻ.കെ. പ്രേമചന്ദ്രൻ എംപി. 2025 സെപ്റ്റംബര്‍ 29ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രസിദ്ധീകരിച്ച നോട്ടീസ് പ്രകാരം പരീക്ഷാർഥിയുടെ അച്ഛന്റെ പേര് ഉള്‍പ്പെട്ട ആധാര്‍ കാര്‍ഡ് അപേക്ഷയോടൊപ്പം അയക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. പരീക്ഷയ്ക്കായി തയാറെടുക്കുന്ന നിരവധി വിദ്യാർഥികൾക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശങ്കയും ആശയകുഴപ്പവും ഉണ്ടായി. യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ പ്രകാരം ആധാര്‍ കാര്‍ഡില്‍ അച്ഛന്റെ പേര് ഉള്‍പ്പെടുത്തുവാനുളള പ്രത്യേകമായ വ്യവസ്ഥയില്ല. ആധാറില്‍ അച്ഛന്റെയോ അമ്മയുടെയോ രക്ഷകര്‍ത്താവിന്റെയോ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പേര് കെയര്‍ ഓഫായി രേഖപ്പെടുത്താനാണ് വ്യവസ്ഥ.
പരവൂർ നഗരസഭ ഇനി അതിദാരിദ്ര്യമുക്തം
പരവൂർ: പരവൂർ നഗരസഭയെ അതിദാരിദ്ര്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ പ്രഖ്യാപനം നടത്തി. വൈസ് ചെയർമാൻ എ. സഫർഖയാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീലാൽ, കൗൺസിലർമാരായ ജെ. ഫെരീഫ്, വി. അംബിക, എസ്. അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
പിഎം ശ്രീ പദ്ധതി: സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം
Kerala
2
ജൽ ജീവൻ മിഷനിൽ വ്യാപക അഴിമതിയെന്നു കണ്ടെത്തൽ; സംസ്ഥാനങ്ങളോടു കേന്ദ്രം റിപ്പോർട്ട് തേടി
National
3
ഇന്ത്യ-പാക് സംഘർഷം; അവകാശവാദം ആവർത്തിച്ച് ട്രംപ്
International
4
മുഹൂർത്തമെത്തി; ഇനി നിക്ഷേപം
Business
5
ഗെറ്റ് സെറ്റ് ഗോ... സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു തിരിതെളിയും
Sports
ADVERTISEMENT
LATEST NEWS
തിരുവനന്തപുരത്ത് ഡിജെ പാർട്ടിക്കിടെ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്
സ്കൂൾ പ്രിൻസിപ്പൽ ക്രൂരമായി മർദിച്ചു; ബംഗളൂരുവിൽ ഒൻപതു വയസുകാരൻ ചികിത്സയിൽ
ശബരിമലയില്‍ നടന്നത് സ്വര്‍ണക്കവര്‍ച്ച? അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമർപ്പിച്ച് എസ്ഐടി
ശനിവാർ വാഡയിൽ മുസ്ലിം സ്ത്രീകൾ നമസ്കരിച്ചു; ഗോമൂത്രം തളിച്ച് ശുദ്ധികലശം നടത്തി ബിജെപി
"നല്ലത് അംഗീകരിക്കാൻ ചിലര്‍ക്ക് പ്രയാസം, എല്ലാം ജനം തിരിച്ചറിയുന്നുണ്ട്': മുഖ്യമന്ത്രി
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Back
University News
Mahatma Gandhi University
Kerala University
Cochin University of Science and Technology(CUSAT)
Calicut University
Kannur University
Kerala University of Health Sciences(KUHS)
Central University
Sree Sankaracharya University of Sanskrit(SSUS)
Malayalam University
Kerala University of Fisheries and Ocean Studies(KUFOS)
A. P. J. Abdul Kalam Technological University(KTU)
Other News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Video News
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Privacy Policy
Terms and Conditions for Online Payment
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD