ദേശീയപാതയിൽ നിന്നും പ്രവേശനം: വൻ തട്ടിപ്പുമായി മാഫിയ സംഘങ്ങൾ
Friday, September 30, 2022 11:16 PM IST
ചാത്തന്നൂർ: ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ ദേശീയ പാതയോരത്തുള്ള വീടുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും കച്ചവട കേന്ദ്രങ്ങളിലേയ്ക്കും പ്രവേശിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ ലൈസൻസ് എടുക്കണമെന്ന പേരിൽ വൻ തട്ടിപ്പ്. ദേശീയ പാത അതോറിറ്റിയ്ക്ക് ലൈസൻസ് ഫീസിനായി അടയ്ക്കാൻ ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. കൂടാതെ കൺസൾട്ടിംഗ് ഫീസായി രണ്ടു ലക്ഷവും വേണം. ഇതിൽ എന്തെങ്കിലും കുറച്ചു നല്കാമെന്ന വാഗ്ദാനവുമുണ്ട്.
എറണാകുളം കേന്ദ്രമായ സ്ഥാപനമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഒരു സംഘം പ്രവർത്തിക്കുന്നത്. ലൈസൻസ് എടുത്തില്ലെങ്കിൽ ബാരിക്കോഡ്‌ നിർമിച്ച് ദേശീയ പാത അതോറിറ്റി പ്രവേശനം തടയുമെന്നും ഇവർ കെട്ടിടം ഉടമകളെ ഭീഷണിപ്പെടുത്തുന്നുണ്ട്.
ദേശീയപാത വികസനത്തിനായി റോഡരികിലെ വസ്തുക്കൾ ഏറ്റെടുത്തപ്പോൾ പല സ്ഥാപനങ്ങളും വീടുകളും ഭാഗികമായോ പൂർണമായോ പൊളിച്ചു മാറ്റേണ്ടി വന്നിട്ടുണ്ട്. ഭാഗികമായി പൊളിച്ചു മാറ്റിയ വീടുകളും കടകളും പൊളിച്ചു മാറ്റിയതിന് ശേഷമുള്ള ഭാഗത്ത് അതേ പോലെ നിർത്തി നിർമാണം നടത്തിയിട്ടുണ്ട്. സ്ഥല സൗകര്യമുള്ളവർ നിർമാണം നടക്കുന്ന ദേശീയ പാതയോട് ചേർന്ന് പുതിയ കടകളും ഷോപ്പിംഗ് കോംപ്ലക്സുകളും നിർമിക്കുന്നുണ്ട്. ഇത്തരം നിർമാണങ്ങൾ നടത്തുന്നവരെ കണ്ടുപിടിച്ചും ഫോൺ നമ്പർ സംഘടിപ്പിച്ചുമാണ് മാഫിയാ സംഘങ്ങൾ ഇടപെടുന്നത്.
ദേശീയ പാതയുടെ പുതിയെ ലെവൽ (നിരപ്പ് ) പോലുമറിയാതെയാണ് പലരും നിർമാണം നടത്തുന്നത്. സർവീസ് റോഡ് നിർമിക്കാനായി മണ്ണിട്ടുയർത്തിയപ്പോൾ തന്നെ പല കെട്ടിടങ്ങളും റോഡിന് താഴെയായി ഉപയോഗശൂന്യമായ നിലയിലാണ്. ചില ഭാഗങ്ങളിലെ കെട്ടിടങ്ങൾ ശരിക്കും കുന്നിന് മുകളിലായത് പോലെയാണ്. താഴെ റോഡിലേയ്ക്കിറങ്ങാൻ വഴി പോലുമില്ലാത്ത അവസ്ഥയിൽ. ദേശീയ പാതയിൽ നിന്നും നിശ്ചിത അകലത്തിൽ മാത്രമേ കെട്ടിടം നിർമിക്കാൻ അനുമതിയുള്ളു എന്ന നിയമത്തിന്‍റെ മറപിടിച്ചാണ് തട്ടിപ്പുസംഘങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നത്. കല്ലുവാതുക്കലിൽഒരു കെട്ടിടം ഉടമയോട് ആവശ്യപ്പെട്ടത് ലൈസൻസ് ഫീസായി 2.8 ലക്ഷവും കൺസൾട്ടൻസി ഫീസായി 2 ലക്ഷവും ചേർത്ത് 4.8 ലക്ഷമാണ്.
നിലവിലെ വീട്ടുകളിലേയ്ക്കോ കടകളിലേയ്ക്കോ സ്ഥാപനങ്ങളിലേയ്ക്കോ പ്രവേശിക്കുന്നതിന് ലൈസൻസ് ആവശ്യമില്ലെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി പല സ്ഥലങ്ങളിലും ബാരിക്കോഡോ കോൺക്രീറ്റ് വേലികളോ നിർമിക്കും. അത് ഏതു് ഭാഗങ്ങളിലാണെന്ന് തീരുമാനിച്ചിട്ടില്ല. റോഡ് നിർമാണത്തിന്‍റെ അന്ത്യഘട്ടത്തിലെ തീരുമാനമുണ്ടാകുകയുള്ളു. ലൈസൻസ് എടുക്കണമെന്ന പേരിൽ തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരുടെ ചതിയിൽ വീഴരുതെന്നും ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു.