ഡ്രൈ ഡേയിൽ മദ്യ വില്പന; 22 പേർ എക്സൈസ് പിടിയിൽ
Wednesday, October 5, 2022 10:43 PM IST
കൊല്ലം: ജില്ലയിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ അനധികൃത മദ്യ വില്പന നടത്തിയ ആളുകളെ അറസ്റ്റ് ചെയ്തു.
21 കേസുകൾ രജിസ്റ്റർ ചെയ്തു. ഒന്ന്, രണ്ട് ദിവസങ്ങളിൽ മദ്യശാലകൾ അവധിയായിരുന്ന അവസരം മുതലെടുത്താണ് സമാന്തര മദ്യ വില്പന പിടിയിലായവർ നടത്തിയിരുന്നത്. ആകെ 100 ലിറ്റർ വിദേശമദ്യം പിടികൂടി. മദ്യം വിറ്റ ഇനത്തിൽ ആകെ 8030 രൂപയും പിടികൂടിയിട്ടുണ്ട്.
വിവിധ കേസുകളിലായി രണ്ട് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ഇത് കൂടാതെ ഈ ദിവസങ്ങളിൽ മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ടു 8 ആൾക്കാരെ പിടികൂടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 152 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
30 ലിറ്റർ വിദേശമദ്യം കൈവശം വച്ച് വിൽപന നടത്തിയ കുറ്റത്തിന് അഞ്ചൽ പന്നിയറ ഭാഗത്ത് നടത്തിയ പരിശോധനയിൽ അറക്കൽ പന്നിയറ സ്വദേശി ലക്ഷ്മി ഭവനിൽ സാബു പിജി, 11 ലിറ്റർ വിദേശമദ്യം പന്മന മുല്ലശേരി ഭാഗത്ത് ബൈക്കിൽ കൊണ്ടു നടന്ന വിൽപന നടത്തിയ കുറ്റത്തിന് പന്മന മുല്ലക്കേരി അശ്വതി ഭവനത്തിൽ സജികുമാർ, ഏഴ് ലിറ്റർ വിദേശമദ്യം കൊട്ടാരക്കര പനമ്പിലെ ഭാഗത്ത് വില്പന നടത്തിയ കുറ്റത്തിന് വെട്ടിക്കവല പനമ്പില രാജേഷ് ഭവനിൽ രാജേഷ്, അഞ്ചൽ പൂത്തേടം ഭാഗത്ത് അനധികൃത മദ്യവിൽപന നടത്തിയ കുറ്റത്തിന് അഞ്ചൽ ഇടമുളക്കൽ സ്വദേശി ശ്യാംകുമാർ, കുന്നത്തൂർ അമ്പലത്തിൽ ഭാഗത്ത് അനധികൃത മദ്യവിൽപന നടത്തിയ കുറ്റത്തിന് കുന്നത്തൂർ അമ്പലത്തിൽ ഭാഗം ശ്രീജേഷ് ഭവനത്തിൽ ശ്രീനിവാസൻ, കൊല്ലം മങ്ങാട് ഭാഗത്ത് അനധികൃത മദ്യ വില്പന നടത്തിയതിന് മങ്ങാട് കരിഞ്ചാലി പൊതുവീട്ടിൽ തറവീട്ടിൽ ശ്രീകുമാർ, കൊല്ലം ഭാഗത്ത് മദ്യ വില്പന നടത്തിയ കുറ്റത്തിന് വെള്ളിമൺ ചെറുമൂട് സുജിത്ത് നിവാസിൽ സുജിത്ത്, അഞ്ചൽ ഇടമുളക്കൽ ഭാഗത്ത് വിദേശമദ്യം വില്പന നടത്തിയ കുറ്റത്തിന് ഇടമുളക്കൽ പെരിങ്ങല്ലൂർ തലയിൽ കൊച്ചു വീട്ടിൽ ബേബി എം അലക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചാത്തന്നൂർ ചിറക്കരത്താഴം ഭാഗത്തു മദ്യം വില്പന നടത്തിയതിന് ചിറക്കര കരോട്ട് പടിഞ്ഞാറ്റതിൽ കുട്ടപ്പനെതിരേ അബ്കാരി കേസെടുത്തു.
കൂടാതെ അളവിൽ കൂടുതൽ മദ്യം കൈവശം വച്ച് കുറ്റത്തിന് കാവനാട് ഭാഗത്ത് നിന്നും പൂവൻ പുഴ സ്വദേശി മില്ലി ഡെയിലില്‍ തോമസ് റോഡ്രിഗസ്, ശൂരനാട് ആകാശ ഭവനിൽ മണിയൻ എന്നിവരെയും അറസ്റ്റ് ചെയ്തു.
ഈ ദിവസങ്ങളിൽ പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് അനിൽകുമാറിനെയും അബ്ദുൽ റഷീദിനെയും അറസ്റ്റ് ചെയ്തു.
അഞ്ച് ലിറ്റർ ചാരായം കൈവശം വച്ച് കുറ്റത്തിന് കുലശേഖരപുരം കോട്ടയ്ക്കുപുറം ദേശത്ത് മങ്ങാടൻ തറയിൽ വീട്ടിൽ സന്തോഷിന്‍റെ ഭാര്യ മിനി(38) , കുലശേഖരപുരം വടക്ക് ആദിശേരിയിൽ വീട്ടിൽ സതീശൻ എന്നിവരെ ഒന്നും രണ്ടും പ്രതികളായി അറസ്റ്റ് ചെയ്തു.
കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് മങ്ങാട് ഭാഗത്ത് നിന്നും മുളങ്കാടകം സ്വദേശി സുഭാഷ്, മുഖത്തല സ്വദേശികളായ കണ്ണൻ, സൂരജ് എന്നിവരെയും കഞ്ചാവ് ഉപയോഗിച്ച് കുറ്റത്തിന് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. കൂടാതെ ആകെ 54. 3 6 കിലോഗ്രാം പാൻമസാല പിടികൂടുകയും ചെയ്തിട്ടുണ്ട്. ശക്തമായ റെയ്ഡുകൾ ഇനിയും തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി. സുരേഷ് അറിയിച്ചു.
മയക്കുമരുന്ന് കേസുകൾ കണ്ടെടുക്കുന്നതിനു കൂടുതൽ പ്രാധാന്യം നൽകുമെന്ന് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ വി..റോബർട്ട് അറിയിച്ചു. റെയ്ഡുകൾക്ക് സർക്കിൾ ഇൻസ്പെക്ടർമാരായ ടോണി ജോസ്, ശിവപ്രസാദ്, കെ. സുദേവൻ എന്നിവരും എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് റാഫി, ഗ്ലാഡ്സൺ ഫെർണാണ്ടസ്, ബെന്നി ജോർജ്, അനീർഷാ, രാജു.ടി, എം കൃഷ്ണകുമാർ, ബി.വിഷ്ണു, ജി.പോൾസൺ, എം.ജി അജയകുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എച്ച് രാജീവ്, ഡി.എസ് മനോജ് കുമാർ, സുനിൽകുമാർ, പ്രിവന്‍റീവ് ഓഫീസർമാരായ അനിൽകുമാർ, ബിജു കുമാർ, എൻ.ബിജു, വൈ.ശിഹാബുദീൻ, കെ.പി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.