കാടുജാതിയിൽ ശിവഭദ്രകാളി ക്ഷേത്രത്തിൽ ചന്ദ്രപൊങ്കാല
Thursday, December 1, 2022 11:14 PM IST
പാരിപ്പളളി: മീനമ്പലം കാടുജാതിയിൽ ശിവഭദ്രാകാളീ ക്ഷേത്രത്തിൽ ചന്ദ്രപൊങ്കാല എട്ടിന് നടക്കും.
ക്ഷേത്രം തന്ത്രി പി.ആർ.സുശീലന്‍റെ മുഖ്യ കാർമികത്വത്തിൽ രാവിലെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് പ്രഭാത ഭക്ഷണം, വൈകുന്നേരം ആറു മുതൽ മഹാ സർവൈശ്വര്യ പൂജ, തുടർന്നാണ് ചന്ദ്രപൊങ്കാല.
വൃശ്ചിക പൗർണമിയിൽ നടത്തിവരാറുള്ള ചന്ദ്രപൊങ്കാലയ്ക്ക് എത്തുന്ന ഭക്തജനങ്ങൾക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിയിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പൊങ്കൽ വഴിപാട് സംബന്ധിച്ച വിവരങ്ങൾക്ക് ഫോൺ: 9446785607.


പീഡനം: യുവാവ് പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പോലീസ് പിടിയിൽ. ചാത്തന്നൂർ ചന്തമുക്കിൽ ഓമന വിലാസത്തിൽ ശ്രീജിത്ത്(20) ആണ് ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ഓണ്‍ലൈൻ ചാറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കഴിഞ്ഞ 29 ന് പെണ്‍കുട്ടിയെ ബൈക്കിൽ കയറ്റി ബീച്ചിലും മറ്റു കൊണ്ട ് പോയ ശേഷം റെയിൽവേ സ്റ്റേഷനു സമീപമുള്ള പെളിഞ്ഞുകിടക്കുന്ന കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.