ക്രഷറുകളും ക്വാറികളും ഇന്നുമുതൽ അടച്ചിടും
Sunday, January 29, 2023 11:11 PM IST
കൊല്ലം: ഉദ്യോഗസ്ഥ പീഡനം ആരോപിച്ച് ജില്ലയിലെ ക്രഷറുകളും ക്വാറികളും ഇന്നു മുതൽ അടച്ചിടും. ക്രഷർ - ക്വാറി സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം.
ക്രഷർ - ക്വാറി, മണ്ണ് ഉത്പന്നങ്ങൾ കയറ്റുന്ന ടിപ്പർ, ടോറസ് വാഹനങ്ങൾ എന്നിവയ്ക്ക് പോലീസ്, മോട്ടോർ വാഹന വകുപ്പ്, വിജിലൻസ് എന്നിവ അമിത പിഴ ഈടാക്കുകയും ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കുകയും ചെയ്യുനതായി ക്വാറി ആന്‍റ് ക്രഷർ ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
ഒരു വാഹനത്തിന് 80, 000 രൂപ വരെയാണ് പിഴയിനത്തിൽ ഈടാക്കുന്നത്. ഇത്തരം പീഡനങ്ങൾ കാരണം വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണ്.
പരിസ്ഥിതി അനുമതിക്കായി ക്വാറി ഉടമകൾ നൽകിയ അപേക്ഷകളിൽ മൂന്ന് വർഷമായിട്ടും തീരുമാനം എടുക്കാതെ കെട്ടിക്കിടക്കുകയാണ്.
ക്വാറി - ക്രഷർ ഉടമകൾക്ക് എതിരേ ആരെങ്കിലും ബ്ലാക്ക് മെയിൽ ചെയ്യാൻ നൽകുന്ന പരാതികൾ കിട്ടിയാൽ അതിൻമേൽ വിശദീകരണമോ വ്യക്തമായ അന്വേഷണമോ കൂടാതെ സ്റ്റോപ്പ് മെമോ നൽകി സ്ഥാപനങ്ങൾ ഇല്ലാതാക്കുന്ന പ്രവണത വർധിച്ച് വരികയാണെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
റവന്യൂ, തദ്ദേശം, വനം തുടങ്ങിയ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും പാറ ഖനനത്തിന് അനുമതി ലഭ്യമാക്കുന്നതിന് ലേല സമ്പ്രദായം ഏർപ്പെടുത്താൻ റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണം.
പകരം ഈ ഭൂമിയിലെ ഖനന അനുമതിക്കായി ഒന്നിലധികം ആളുകൾ അപേക്ഷ നൽകിയാൽ ആദ്യത്തെ അപേക്ഷയ്ക്ക് മറ്റ് ന്യൂനതകൾ ഇല്ലങ്കിൽ മുൻഗണന നൽകി ഖനന അനുമതി നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.