നടപ്പാലം വരുന്നതും കാത്ത് ചെങ്കുളം
Monday, February 6, 2023 11:07 PM IST
പുനലൂര്‍: കല്ലടയാറ്റില്‍ ഏറ്റവും ആഴം കൂടിയ കടവുകളിലൊന്നായ ചെങ്കുളത്ത് നടപ്പാലത്തിനായി നാട്ടുകാര്‍ കാത്തിരിപ്പു തുടങ്ങിയിട്ട് വർഷങ്ങളായി.
ഇവിടെ തൂക്കുപാലം നിര്‍മിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തയാറാക്കിയ പദ്ധതി സാമ്പത്തിക പ്രതിസന്ധിമൂലം നടപ്പാക്കാനാകുന്നില്ല. ജീവന്‍ കൈയില്‍പ്പിടിച്ച് പുഴ കടക്കുന്ന നാട്ടുകാര്‍ ഇപ്പോള്‍ ഏതാണ്ട് ആശ നശിച്ച മട്ടിലാണ്. സ്‌കൂള്‍ കുട്ടികളടക്കം ആളുകളെ അക്കരെയിക്കരെ കടത്താന്‍ നഗരസഭ നടത്തിവന്ന കടത്തു നിലച്ചിട്ട് ആറരവര്‍ഷവും പിന്നിടുന്നു.
പുനലൂര്‍ നഗരസഭയേയും ഏരൂര്‍ ഗ്രാമപഞ്ചായത്തിനേയും വേര്‍തിരിക്കുന്ന, നഗരസഭയുടെ തെക്കുഭാഗത്തായുള്ള കടവാണിത്. കടവിന്‍റെ ഒരുവശം നഗരസഭയുടെ മൈലയ്ക്കല്‍ വാര്‍ഡും മറുവശം ഏരൂര്‍ പഞ്ചായത്തിന്‍റെ ആയിരനല്ലൂര്‍ വാര്‍ഡുമാണ്. ആയിരനല്ലൂരില്‍ നിന്നും മൂന്നുകിലോമീറ്റര്‍ ദൂരമേ പുനലൂര്‍ നഗരത്തിലേയ്ക്കുള്ളൂ. ഇതിനാല്‍ ആയിരനല്ലൂര്‍ വാര്‍ഡില്‍ നിന്നും സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് ദിവസവും പുനലൂരിലേയ്ക്ക് വരുന്നത്.
നാട്ടുകാര്‍ ആശ്രയിച്ചിരുന്ന നഗരസഭയുടെ വള്ളം ആറര വര്‍ഷം മുന്‍പ് വള്ളം നശിച്ചതോടെ ഇവിടെ കടത്തു നിലച്ചു. ഇപ്പോള്‍ സ്ഥലത്തെ സ്വകാര്യ വള്ളങ്ങളാണ് നാട്ടുകാര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മഴ തുടങ്ങി വെള്ളപ്പൊക്കമുണ്ടായാല്‍ ഇവിടെ യാത്ര സാഹസമാകും.
കടവില്‍ കാല്‍നടയ്ക്കായി തൂക്കുപാലം നിര്‍മിക്കാന്‍ എട്ടുവര്‍ഷം മുന്‍പ് നഗരസഭയുടെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കിയിരുന്നു.
മുൻ നഗരസഭാ വൈസ് ചെയര്‍മാനായിരുന്ന വി.പി.ഉണ്ണികൃഷ്ണന്‍റെ വാർഡിനാണ് ഈ ദുര്യോഗം. സര്‍ക്കാര്‍ സ്ഥാപനമായ കെല്ലിനെയാണ് പാലം നിര്‍മാണത്തിന്‍റെ ചുമതല ഏല്‍പ്പിച്ചത്. കെല്‍ അധികൃതര്‍ സര്‍വേ നടത്തി പാലത്തിന് 115 മീറ്റര്‍ നീളം കണക്കാക്കി 1.15 കോടിയുടെ അടങ്കലും തയാറാക്കി.
സര്‍ക്കാരിന്‍റെ ദുരന്തനിവാരണ നിധിയില്‍ നിന്നും പണം ചെലവഴിച്ച് പാലം നിര്‍മിക്കാനായിരുന്നു പദ്ധതി. പാലത്തിനായി ഇരുകരയിലും ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് തെരഞ്ഞെടുപ്പ് വന്നതോടെ പദ്ധതിക്കു പിന്നാലെ ആരും പോകാനില്ലാതായി.
പദ്ധതി പതുക്കെ വിസ്മൃതിയിലാവുകയും ചെയ്തു. ഇപ്പോഴുത്തെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ അടുത്തിടെയെങ്ങും പാലം നിര്‍മിക്കാനാവില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
തീരസംരക്ഷണത്തിന്‍റെ ഭാഗമായി ഇപ്പോള്‍ ജലസേചന വകുപ്പ് നടത്തിയ നിര്‍മാണ പ്രവർത്തികള്‍ കടവിലേക്കുള്ള വഴി തടസപ്പെടുത്തുന്നെന്ന പരാതിയിലാണ് നാട്ടുകാര്‍.