തൊ ഴിലാളി ഐക്യത്തിലൂടെ നാടിന്‍റെ പുരോ ഗതി ഉറപ്പാക്കും: മുഖ്യമന്ത്രി
Thursday, February 29, 2024 11:26 PM IST
കൊല്ലം: തൊഴിലാളികള്‍ക്കിടയില്‍ ഐക്യം നിലനിറുത്തിയാലേ നാടിന്‍റെ പുരോഗതി ഉറപ്പാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

യൂനുസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ തൊഴിലാളികളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഹുസ്വരതയും മതനിരപേക്ഷകതയും ഫെഡറലിസവും പാര്‍ലമെന്‍ററി ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഇന്നത്തെ ഘട്ടത്തില്‍ തൊഴിലാളികളുടെ സംഘടിതമായ ഇടപെടല്‍ തന്നെയാണ് രാജ്യത്തിനു വഴികാട്ടിയാകേണ്ടത്.

ലോക്കൗട്ടോ ലേ ഓഫോ ഒന്നും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. തൊഴില്‍ദിന നഷ്ടം ഏറ്റവും കുറവും. എന്നിട്ടും വ്യാജപ്രചരണങ്ങളിലൂടെ കേരളത്തിലേക്കുള്ള വ്യവസായങ്ങളുടെ വരവിനെ തടയുന്നതിനെതിരെ കൂട്ടായ ചെറുത്തുനില്‍പ് വേണം. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പൊതുമേഖല, സ്വകാര്യ മേഖല, ചെറുകിട വ്യവസായ മേഖല തുടങ്ങിയവയുടെ വിപുലീകരണം സാധ്യമാക്കി.

കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റി.

കാര്‍ഷിക-വ്യാവസായിക മേഖലകളില്‍ ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ തൊഴിലെടുത്തുകൊണ്ടിരിക്കുന്നവരെ മുന്നേറ്റത്തിന്‍റെ ഭാഗമാക്കുന്നു. എല്ലാ വിഭാഗം തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരെന്നും മുഖ്യമന്ത്ര ിപറഞ്ഞു.

തൊഴില്‍ മികവിനും മികച്ച തൊഴിലിടങ്ങള്‍ക്കും പുരസ്‌കാരം നല്‍കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്.

തൊഴിലിടങ്ങളില്‍ ലിംഗനീതി ഉറപ്പാക്കുന്നതിനും ഒട്ടേറെ നടപടികള്‍. രാത്രികാലങ്ങളിലും തൊഴിലെടുക്കുന്നതിന് സ്ത്രീകള്‍ക്ക് അവസരമൊരുക്കി. സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശനസംവിധാനങ്ങളുമായി. സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുന്നതിന് സ്റ്റുഡിയോ അപാര്‍ട്ട്മെന്‍റ് സ് പദ്ധതി നടപ്പാക്കി.


കശുവണ്ടി മേഖലയ്ക്കും ആവശ്യമായ പിന്തുണ നല്‍കുന്നു. മികച്ച ആനുകൂല്യങ്ങളാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുന്നകിനും നടപടിയെടുത്തു. ബീഡി, ഖാദി, ഈറ്റ, കാട്ടുവള്ളി, മത്സ്യം, കയര്‍ എന്നീ പരമ്പരാഗത തൊഴില്‍ മേഖലകളിലെ മിനിമം വേതനത്തിലുള്ള കുറവ് പരിഹരിക്കുന്നതിന് ഇന്‍കം സപ്പോര്‍ട്ട് സ്‌കീംപദ്ധതി നടപ്പാക്കിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി .ശിവന്‍കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ കെ. എന്‍. ബാലഗോപാല്‍, കെ .ബി .ഗണേഷ് കുമാര്‍, ജെ .ചിഞ്ചുറാണി, എം. മുകേഷ് എം എല്‍ എ, ലേബര്‍ സെക്രട്ടറി കെ .വാസുകി, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എസ് കാര്‍ത്തികേയന്‍, എംപ്ലോയ്‌മെന്‍റ് ഡയറക്ടര്‍ വീണ എന്‍. മാധവന്‍, ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരായ പത്മശ്രീ ഗോപിനാഥന്‍, കെ കെ .ഷാഹിന, രഞ്ജു രഞ്ജിമാര്‍, അരിസ്റ്റോ സുരേഷ്, ഷീജ, രേഖ കാര്‍ത്തികേയന്‍, സുശീല ജോസഫ്, ഒ .വത്സലകുമാരി, മുഹമദ് നാസര്‍, ഷബ്‌ന സുലൈമാന്‍, മോഡറേറ്ററായ ടി. എം. ഹര്‍ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.