പ്രേമചന്ദ്രന് പുനലൂരിൽ ഉജ്വല സ്വീകരണം
Sunday, April 14, 2024 5:27 AM IST
കൊല്ലം: കൊല്ലത്തിന്‍റെ വികസന നായകന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ഇതാ ഈ വാഹനത്തിന്‍റെ തൊട്ടുപിന്നാലെ... എന്ന് ഉച്ചഭാഷിണിയില്‍ നിന്ന് ഖനഗംഭീര ശബ്ദം പുറത്തേക്ക് വന്നുകൊണ്ടിരുന്നു. വലിയ ആരവത്തോടുകൂടി കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രനും സംഘവും എത്തിച്ചേര്‍ന്നപ്പോഴേക്കും സമ്മതിദായകര്‍ ചുറ്റും കൂടി. ഇന്നലത്തെ ചൂട് 36 ഡിഗ്രി സെല്‍ഷ്യസില്‍ പുനലൂര്‍ തിളയ്ക്കുമ്പോഴും ആ ചൂടിനെ അവഗണിച്ചുകൊണ്ടാണ് പ്രവര്‍ത്തകരും വോട്ടര്‍മാരും സ്ഥാനാര്‍ത്ഥിക്ക് അത്യുജ്ജ്വല സ്വീകരണം ഒരുക്കാനെത്തിയത്.

വന്നുകൂടിയ ജനങ്ങള്‍ക്ക് ആശങ്കകളില്ല, പരിഭവങ്ങളില്ല, മറിച്ച് തങ്ങളുടെ നാടിന്‍റെ വികസന കുതിപ്പിനുവേണ്ടി ശക്തനായ ഒരു പ്രതിനിധിയെ മാത്രം മതിയെന്ന ഉറച്ച വിശ്വാസമായിരുന്നു അവരുടെ മുഖത്ത് വിരിഞ്ഞത്.

പൈലറ്റ് പ്രാസംഗികര്‍ നാട്ടില്‍ പ്രേമചന്ദ്രന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാതോരാതെ, ഇടമുറിയാതെ സംസാരിക്കുന്നത് അക്ഷരാര്‍ഥത്തില്‍ ശരിവച്ചുകൊണ്ടാണ് സമ്മതിദായകര്‍ ഓരോ സ്വീകരണ പോയിന്‍റിലും തടിച്ചുകൂടി നില്‍ക്കുന്നത്. എല്ലായിടത്തും സ്ഥാനാര്‍ഥി പറയുന്നതുപോലെ കിഴക്കന്‍ മലയോരപ്രദേശമായ പുനലൂരും അദ്ദേഹം ആവര്‍ത്തിച്ചു.

കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും പാര്‍ലമെന്‍ററിരംഗത്ത് നടത്തിയ ഇടപെടലുകളും ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുക അസാധ്യമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് അംഗീകാരം നേടാന്‍ സാധിച്ചു.

വികസനോന്മുഖ രാഷ്ട്രീയത്തിന് കൊല്ലം എന്ന മുദ്രാവാക്യത്തിനാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ പ്രതിനിധി എന്നുള്ള നിലയില്‍ ഞാന്‍ മുന്നോട്ടുവച്ച മുദ്രാവാക്യം. അവയെല്ലാം നടപ്പാക്കിയെന്ന ചാരിതാര്‍ഥ്യം മുന്നോട്ടുവച്ചാണ് ഞാന്‍ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.

വീണ്ടും വഹാനത്തില്‍ക്കയറി പ്രവര്‍ത്തകരെ കൈവീശിക്കാട്ടി അടുത്ത സ്വീകരണ പോയിന്‍റിലേക്ക്.സ്ഥാനാര്‍ഥിയോടൊപ്പം ഏരൂര്‍ സുഭാഷ്, നാസര്‍ഖാന്‍, അഡ്വ. കുളത്തൂപ്പുഴ സലീം, ഭാരതീപുരം ശശി, അഞ്ചല്‍ സോമന്‍, അറയ്ക്കല്‍ ബാലകൃഷ്ണ പിള്ള, തോയിത്തല മോഹനന്‍, നെല്‍സണ്‍ സെബാസ്റ്റ്യന്‍, ഉറുകുന്ന് ശശിധരന്‍, സഞ്ജയ് ഖാന്‍, ഇടവനശേരി സുരേന്ദ്രന്‍, ജേക്കബ് മാത്യു, ജോസഫ് മാത്യു, വിജയകുമാര്‍, ലിജു ആലുവിള, കടയില്‍ ബാബു, ജാസ്മിന്‍ മഞ്ജൂര്‍, ഷെരീഫ്, റിയാസ് ചിതറ, സേതുനാഥ്, ഏറം സന്തോഷ്, സക്കീര്‍ ഹുസൈന്‍, ഷെഫീക്ക്, അഗസ്ത്യക്കോട് രാധാകൃഷ്ണന്‍, അഞ്ചല്‍ വിജയന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

പ്രേമചന്ദ്രന്‍ ഇന്ന് ചടയമംഗലത്ത്

കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് സ്വീകരണ പര്യടനം ഇന്ന് ചടയമംഗലം നിയോജകമണ്ഡലത്തില്‍ നടക്കും.

രാവിലെ 7.30 ന് മടത്തറ മണ്ഡലത്തിലെ ഇലവുപാലം ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന സ്വീകരണ പരിപാടി ചല്ലിമുക്ക്, സൊസൈറ്റിമുക്ക്, തയ്ക്കാവ് മുക്ക്, സത്യമംഗലം, കൊല്ലായില്‍, കലയപുരം, മടത്തറ, കൊച്ചുകലിംഗ്, തുമ്പമണ്‍തൊടി, വളവുപച്ച, പേഴുംമൂട്, മുള്ളിക്കാട്, കിഴക്കുംഭാഗത്ത് സമാപിക്കും.

തുടര്‍ന്ന് 9.30 ന് ചിതറ മണ്ഡലത്തിലെ മാടന്‍കാവില്‍ നിന്നാരംഭിച്ച് ബൗണ്ടര്‍മുക്ക്, നാലുമുക്ക്, തലവരമ്പ്, ഇരപ്പില്‍, തൂറ്റിയ്ക്കല്‍, മതിര, മന്ദിരം കുന്ന്, കിഴുനില, തെറ്റിമുക്ക്, മറവൂര്‍ക്കോണം, മുതയില്‍, ലക്ഷംവീട് (കല്ലുവെട്ടാംകുഴി), ചിതറ, ഐരക്കുഴി നാലുമുക്കില്‍ സമാപിക്കും.ഇട്ടിവാ പഞ്ചായത്തിലെ തുടയന്നൂര്‍ മണ്ഡലത്തില്‍ നിന്നാരംഭിക്കുന്ന സ്വീകരണ പരിപാടി മുക്കട, പാലൂര്‍, അണപ്പാട്, മണലുവട്ടം, പെരിങ്ങാട് പള്ളിക്കുന്ന്, ഇഞ്ചിമുക്ക്, പോതിയാരുവിള, കാട്ടാമ്പള്ളി, പുത്താര്‍ ഷെഡ് മുക്ക്, മണ്ണൂര്‍, വെളുന്തുറ, കുതിരപാലം ചരിപ്പറമ്പ്, കോവൂര്‍, വയലയില്‍ സമാപിക്കും.