കൊല്ലം: ജനങ്ങൾക്ക് വേണ്ടി ചെയ്തകാര്യങ്ങൾ നോക്കി തെരഞ്ഞെടുപ്പിൽ വിലയിരുത്തൽ നടത്തേണ്ടതുണ്ടെന്ന് കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ്.
കൊല്ലം നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം. ചാറുകാട് ജനത വായനശാലയിൽ നിന്നാണ് ഇന്നലത്തെ സ്വീകരണ പരിപാടികൾ ആരംഭിച്ചത്.മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, ജെ .ചിഞ്ചുറാണി എന്നിവർ സന്നിഹിതരായിരുന്നു.
വളരെ വർഷങ്ങളായി ഒരു കലാകാരനായി ഉപജീവനമാർഗം കൊണ്ടുപോകുന്ന ആളാണ് ഞാൻ. ഞങ്ങളുടെ നിയമസഭയിലെ മന്ത്രി കടന്നപ്പള്ളി, അദ്ദേഹം ഒരു കലാകാരനാണ് .നല്ലൊരു ഗായകനാണ്, ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് വളരെ സന്തോഷമുണ്ടെന്നും കടന്നപ്പള്ളിയുടെ സാന്നിധ്യത്തിന് നന്ദി അറിയിച്ചു മുകേഷ് പറഞ്ഞു.കഴിഞ്ഞ ഒന്നര മാസക്കാലമായിട്ട്
കൊല്ലത്തിന്റെ ഓരോ മൂക്കിനും മൂലയിലും പോയി മുഖധാവിൽ നോക്കി വോട്ട് അഭ്യർഥിക്കുകയാണ്. എല്ലായിടത്തും വലിയ ആവേശമാണെന്ന്.
പാവപ്പെട്ട മനുഷ്യന് വേണ്ട ഏറ്റവും നല്ല സ്കൂളുകൾ, പാലങ്ങൾ, സമുച്ചയങ്ങൾ, റോഡുകൾ, ആശുപത്രികൾ അങ്ങനെ പല പല സൗകര്യങ്ങൾ എൽഡിഎഫ് കൊണ്ടുവന്നു. അതു വെച്ച് വേണം നിങ്ങൾ വിലയിരുത്താനെന്നും മുകേഷ് പറഞ്ഞു.പത്ത് കൊല്ലത്തെ അബദ്ധം, അതിനി പറ്റരുത് എന്ന ഓർമപ്പെടുത്തൽ ആണ്.
മാധ്യമങ്ങൾ പറയുന്നു രണ്ടു കൊല്ലംകാരനും ഒരു തിരുവനന്തപുരംകാരനും തമ്മിൽ ആണ് മത്സരമെന്ന്.കൊല്ലത്തു ജനിച്ച ഏക സ്ഥാനാർഥി ഞാൻ മാത്രമാണ്. ബാക്കി രണ്ടുപേരും തിരുവനന്തപുരക്കാരാണ്. ചെറിയ കാര്യങ്ങളിൽ വരെ നമ്മൾ പറ്റിക്കപ്പെടുന്നുണ്ട്.
ഏഴര വർഷം മുൻപ് ഞാൻ ഇലക്ഷന് നിന്നപ്പോൾ എല്ലാവരും ചോദിച്ചു താങ്കൾ ഒരു കലാകാരൻ അല്ലേ സിനിമ നടൻ അല്ലേ എന്നൊക്കെ .അന്ന് ഞാൻ അതിനെ ചിരിച്ചുകൊണ്ട് നേരിട്ടു ഇന്ന് 1748 കോടിയുടെ വികസനം ഒരു മണ്ഡലത്തിൽ കൊണ്ടുവരാൻ സാധിച്ചു,. വികസനത്തിൽ മുമ്പിൽ നിൽക്കുന്ന അഞ്ചു മണ്ഡലങ്ങളിൽ ഒന്നാണ് നമ്മുടെ ഈ കൊല്ലമെന്നും അദ്ദേഹം പറഞ്ഞു.
മുകേഷിന് നെടുമ്പന പഞ്ചായത്തിൽ ഇന്ന് സ്വീകരണം
കുണ്ടറ: എൽഡിഎഫ് കൊല്ലം ലോക്സഭാ സ്ഥാനാർത്ഥി എം മുകേഷിന് ഇന്ന് കുണ്ടറ നിയോജകമണ്ഡലത്തിലെ നെടുമ്പന പഞ്ചായത്തിൽ സ്വീകരണം. വൈകുന്നേരം നാലിന് കാട്ടൂരിൽ ആരംഭിക്കുന്ന രണ്ടാംഘട്ട സ്വീകരണ പര്യടന പരിപാടി വൈകുന്നേരം ഏഴിന് മുട്ടക്കാവിൽ സമാപിക്കും.
രക്ഷാ സൈന്യം ജംഗ്ഷൻ, കുന്നു വിള, നല്ലില, പാലനിരപ്പ്, വായനശാല, പുലിയിലകിഴക്ക്, പുലിയില സംഘം, പുന്നൂർ, നെടുമ്പന, കനകക്കുന്ന്, തൈക്കാവ്, കുളപ്പാടം, ചാലക്കര,പ ള്ളിമൺ, മലയവയൽ, മിയന്നൂർ, ടി വി ജംഗ്ഷൻ, വെളിച്ചിക്കാല എന്നിവിടങ്ങളിലാണ് സ്വീകരണംനൽകുന്നത്.